Sunday, 12 July 2015

ഓരോ ചെടിയും നമ്മുടെരെക്ഷയ്ക്ക് വേണ്ടിയാണ് ഭൂമിയില്‍ വളരുന്നത്‌ ....................................

ഓരോ ചെടിയും നമ്മുടെരെക്ഷയ്ക്ക് വേണ്ടിയാണ് ഭൂമിയില്‍ വളരുന്നത്‌ .നശിപ്പിക്കാതിരിക്കുകയാണ് നല്ലത് . ഭൂമി മലിനമാക്കിയാല്‍ പോലും സൃഷ്ട്ടാവ് ഏതു വിധവും നമ്മെ രക്ഷിക്കാന്‍ ശ്രമിക്കും .ഈശ്വരനെ തിരയുന്നവര്‍ അറിയാന്‍ വേണ്ടി പറയട്ടെ തെരുവുകള്‍ മലിനമായാല്‍ മഞ്ഞപ്പിത്തം പിടിപെടും. അഴുക്ക് നിറഞ്ഞാല്‍ ജലം ദുഷിക്കും ദാഹജലം മലിനമായാല്‍ പിന്നെ എന്തിനു ഇവിടെ ജീവിക്കണം . മലിന പാനം കൊണ്ട് രക്തം ദുഷിക്കും അങ്ങിനെ കരള്‍ നശിക്കും കരള്‍ നശിക്കുന്നതിനു മുന്നോടിയായി ശരീരം രക്തത്തിലുള്ള അഴുക്കുകള്‍ മൂത്രത്തിലൂടെ പുറംതള്ളും അപ്പോള്‍ മൂത്രം മഞ്ഞനിറത്തിലും ക്രെമേണ ചോരയുടെ നിറത്തിലും പോകും .ശരീര ശക്തിഷയിച്ചു പെട്ടന്ന് മരണം വന്നുചേരും .
അപ്പോള്‍ ഏക ഒറ്റമൂലി ആവണക്ക് മാത്രമാണ്. കടുത്ത മഞ്ഞപ്പിത്തം ഉണ്ടെങ്കില്‍ ഇരുപതു ആവണിക്കിന്‍ ഇല അതിന്‍റെ പകുതി കീഴാര്‍ നെല്ലി ഒരു നുള്ള് ജീരകം എന്നിവ അരച്ചു കരിക്കിന്‍ വെള്ളത്തില്‍ പല തവണ കൊടുക്കുക മരിക്കാന്‍ കിടക്കുന്ന രോഗി പോലും രക്ഷപെടും .ഇത് അനുഭവം ഉണ്ട് മഞ്ഞപ്പിത്തം വന്നാല്‍ പ്രഷര്‍ കുറയും ആ സമയം നെല്ലിയില അരച്ച് കരിക്കിന്‍ വെള്ളത്തില്‍ കൊടുത്താല്‍ മതിയാകും . അല്പ്പ സമയം കഴിഞ്ഞ് ചെറു നാരങ്ങ നീരില്‍ ഇന്തുപ്പ് ചേര്‍ത്തു കൊടുത്താല്‍ രോഗി പരസഹായം കൂടാതെ നടക്കും ഉപ്പ് അധികം ആകാതെ നോക്കണം .ഇവിടെ ഒരു സത്യം നിങ്ങളറിയുക പ്രുകൃതി ദിവ്യത്വം ഉള്ള ദേവിയാണ് ഇശ്വരന്‍ എന്താണെന്നും ആരാണെന്നും അറിയാന്‍ പ്രക്രിതിയിലേക്ക് നയനങ്ങള്‍ നയിക്കുക നിന്റെ തെറ്റുകള്‍ പോലും ദയവോടെ ഷ്മിച്ചു കൊണ്ട് വിശ്വത്തില്‍ അണുരൂപമായ്‌ വേഷം ചെയ്തിരിക്കുന്ന പരമ സത്യത്തെ അറിയാന്‍ മഹാ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യേണ്ട .കണ്ണുള്ളവര്‍ കാണട്ടെ എന്നേ എനിക്ക് പറയാനുള്ളൂ .
വിഷ ചെടികള്‍ കൂടുതല്‍ വളര്‍ന്നാല്‍ കൃഷി നശിക്കും . പട്ടിണി വന്നു ചേരും .അത് കൊണ്ട് മാലിന്യo വലിച്ചെറിഞ്ഞു നാം സോയം നശിക്കരുത് . ആരോഗ്യമാണ് നല്ല സമ്പത്ത് . ആരോഗ്യo പണം കൊണ്ട് ഉണ്ടാകില്ല .
;;;നമുക്ക് നാഗത്തിലേക്ക് പോകാം;;;;
ചില്ല് കുട്ടിൽ വളരുന്ന പാമ്പിനു പാലും മുട്ടയും മാത്രം കൊടുത്താലും വിഷം ഉണ്ടാകും എങ്ങിനെ വിഷം ഉണ്ടാകുന്നു മുട്ടയിലും പാലിലും വിഷം ഇല്ലല്ലോ ഉണ്ടെങ്കിൽ അല്പ്പം വിഷകൂടുതൽ നമ്മിലും കണ്ടേനെ.
പക്ഷേ സർപ്പങ്ങൾ ഭക്ഷണത്തെക്കാളും കൂടുതലും അകത്താക്കുന്നത് വായുവിലെ വിഷമാണ് നമ്മുടെ മഹര്ഷി മാർ നാഗത്തിനു 'വായുഭക്ഷകൻ '' എന്ന് നാമകരണം ചെയ്തിരിക്കുന്നു.
വളരെയധികം കിലോമീറ്ററുകളിൽ ഉള്ള വായുവിലെ വിഷം മാളങ്ങളിൽ ഇരിക്കുന്ന നാഗത്തിനു വലിച്ചെടുക്കാൻ സാദിക്കുന്നു എന്ന് വെച്ചാൽ എവിടെയൊക്കെ വായുവിൽ മാലിന്യമുണ്ടോ അത് വിഷപാമ്പുകൾ വലിച്ചെടുക്കും.
വായു നല്ല രീതിയിൽ പുറത്തേക്ക് ചീറ്റാൻ കഴിയുന്ന ഈ ജീവികൾക്ക് വയർ നിറയെ വായു സീകരിക്കാനും ആ വായുവിലെ വിഷങ്ങള്‍ വിഷ ഗ്രന്ധിയിൽ സൂക്ഷിക്കാനും സാധിക്കുന്നു. . ഇവ ചെയ്യുന്ന ഉപകാരം തിരിച്ചറിയാതെ ചില മാന്യന്മാർ ഒരു കാരണവും കൂടാതെ ഇവയെ കണ്ട മാത്രയിൽ തന്നെ തല്ലി കൊല്ലുന്നു . മഞ്ഞു കൂടുതൽ ഉള്ള സ്ഥലം വായു പെട്ടന്ന് ദുഷിക്കില്ല .അവിടം air condition വായു ശുദ്ധമാണ് അവിടം പാമ്പുകൾ കുറവാണ്.
വാരി വലിച്ചു തിന്നുന്ന ജീവി അല്ല പാമ്പ് എല്ലായ്പ്പോഴും ഭക്ഷണം വേണ്ട . വായു ഉണ്ടല്ലോ ??
പക്ഷെ വായു ദുഷിച്ചാൽ നമ്മളും പാമ്പും ഇല്ലാതാകും ഒരു ജീവിക്കും പരിധിയിൽ കവിഞ്ഞ പ്രധിരോധമില്ല നമ്മൾ ഏറ്റവും കൂടുതൽ ഭക്ഷിക്കുന്ന വായു മലിനമായാൽ നമുക്ക് പിടിച്ചു നില്ക്കാൻ കഴിവില്ല.
പക്ഷെ പ്രിയ വായനക്കാരെ വായു ദുഷിക്കില്ല ഭുമി മലിനമാക്കിയാൽ മാത്രമേ വായു ദുഷിക്കയുള്ളു.
ഭുമിയിൽ ഇന്ന് നമ്മൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞു തള്ളുന്ന മാലിന്യങ്ങൾ അലപ്പ നാൾ കൊണ്ട് പലതരത്തിലുള്ള വിഷം തന്നെയാകും. അത് വായുവിൽ കലരാതെ സുക്ഷിക്കുന്നത് ആവണക്കും വിഷ ചെടികളും കഞ്ഞിരം പോലുള്ള വൃക്ഷങ്ങൾ എരുക്ക് എന്ന ചെടിയും ആകുന്നു. എരുക്ക് എന്ന വിഷ സസ്യo അറേബ്യൻ നാടുകളിൽ കൂടുതൽ വളരുന്നു അതിന്റെയും കാരണം അവിടെയും കുന്നു കൂടുന്ന വേസ്റ്റുകൾ തന്നെയാണ് .
പക്ഷെ വായു ദുഷിക്കാതിരിക്കാൻ ഇവയെല്ലാം ആര് നടുന്നു
കാസർകോട്‌ മുതൽ തലസ്ഥാനം വരെയുള്ള ആവണക്ക് ആരായിരിക്കും നട്ടത്/
മുഖ്യ മന്ത്രിയോ ?
144 MLA ?
കൃഷി വകുപ്പ് ?
വനം വകുപ്പ് ജോലിക്കാർ ?
കുടുംബശ്രീ വനിതകൾ ?
വളരെ വര്ഷങ്ങക്ക് മുൻപ് ആരോ ഒരാൾ തല്ലികൊന്ന ആ പാവം നാഗവും ആ പാമ്പിന്റെ വായിൽ ഞാൻ കണ്ട ആവണക്കിൻ വിത്തുകളും ഇന്നു എന്നെ വേദനിപ്പിക്കുന്നു.
ഇന്നുള്ള പലരും അവരുടെ ഭക്ഷണ ശകലങ്ങള്‍ റോഡരികിലെക്ക് കൃപ കൂടാതെ വലിച്ചെറിയുന്നു .ഇതു നിന്റെ മക്കളോട് കാണിക്കുന്ന ക്രൂരത ആണെന്ന് കൂടി അറിയുക .
അടുത്ത തലമുറയോടുള്ള ക്രുരത ആകുന്നു.
നിന്റെ നെറികേടും അറിവുകേടും ആകുന്നു.
പ്രിയ നഗമേ... എന്റെ മിത്രമേ നീയാണ് ഇതു നട്ടു പിടിപ്പിക്കുന്നത് എന്ന് എത്ര പേര്ക്ക് അറിയാം.
!!!എന്തിനുവേണ്ടി നാഗങ്ങൾ ഇതു നടുന്നു ?
എവിടെയെങ്കിലും പമ്പ് സ്വയം ചത്തു കിടക്കുന്നത് കണ്ടിട്ടുണ്ടോ അങ്ങിനെ കണ്ടവർ ഈ ഗ്രുപ്പില് ഉണ്ടോ- ( തല്ലി കൊന്നത് അല്ലാതെ )
വിഷപാമ്പുകൾ വിഷം സീകരിക്കുന്നത് വായുവിലൂടെയാണെന്ന് പറഞ്ഞല്ലോ . വിഷങ്ങൾ പാമ്പുകളെ മാരക രോഗത്തിൽ നിന്നും രക്ഷിക്കുന്നു ലോകത്ത് ആമയെ ക്കാളും ആയുസുള്ള പാമ്പുകളുണ്ട് .അതിൽ കടൽ പാമ്പ് മറ്റു വിഷ പാമ്പുകളെക്കാൾ കൂടതൽ ആയുസ്സുള്ളവയകുന്നു . കടൽ പാമ്പിന് ആയുസ് കൂടാൻ കാരണം അവ നീന്തുന്നത് കൊണ്ടാണ് .നീന്തൽ എന്നത് നല്ലൊരു നൃത്തം ആണ് . ഭരത നാട്യo ചെയ്യുന്നവർക്ക് ആയുസ് കൂടുന്നു എന്നതും വായനക്കാർ അറിയുക ' നാഗം ആയുസുള്ള ജീവിയാകുന്നു അത് കൊണ്ട് ഡോക്ടർമാർ .അവരുടെ എംബ്ലം ആയി രണ്ടു നാഗത്തിനെ ആണ് കൊടുത്തിരിക്കുന്നത് . ശിവ താണ്ഡവം യെഥാര്‍ത്തത്തില്‍ പാമ്പാട്ടമാണ്. ദീര്‍ഹായുസ്സിന് വേണ്ടിയുള്ള ആചാരമാണ് കാവില്‍ ചെയ്യുന്ന പാമ്പാട്ടം .
നവജാത ശിശുവിനു ജന്മം മുതൽ 3 വര്ഷം വരെ കഴുത്തില്‍ തൈമസ് എന്ന ഗ്ലാണ്ട് പ്രവര്ത്തിക്കും അഥർവ്വത്തിൽ നീലകണ്ഠം എന്നത് തൈമസ് gland ആണ്. ഈ ഗഗ്ലാന്റിന്റെ പ്രവര്ത്തന ഫലമായി നവജാത ശിശുവിന് വിഷം ശേഖരിക്കാൻ സാദിക്കും. ഈ ശേഖരണം ആരെയും കടിച്ചു കൊല്ലാനല്ല . രോഗങ്ങളെ തടയാൻ വേണ്ടിമാത്രം.
നമ്മൾ ശിശു വായിരുന്നപ്പോൾ നമ്മുടെ തൊണ്ടയിലെ ഗ്രന്ധിയിൽ അന്തരീഷത്തിലെ രോഗ പ്രതിരോധമായ ജൈവ വിഷം നിറഞ്ഞിരുന്ന. ശിശുക്കള്‍ ശ്വോസനത്തിലൂടെ ജൈവ വിഷം സീകരിച്ചു രെക്ഷ പ്രാപിക്കുന്നു.അതുകൊണ്ട് നാഗത്തിനെപോലെ ഇവരും രോഗമുക്തരാണ്.
(നാഗത്തിനും തൈമസ് ഗ്ലാണ്ട് ഉണ്ട് എന്ന് നേരത്തെ പറഞ്ഞിരുന്നു അതു കൊണ്ട് പാമ്പിന് രോഗങ്ങൾ വരുന്നില്ല ) അത് പോലെ കുഞ്ഞുങ്ങക്ക് മഹാ വ്യാധികൾ ഒന്നുംവരുന്നില്ല..
ഒന്നുകുടി എല്ലാവരെയും ഓര്മ്മിപ്പിക്കുന്ന ഒരു കാര്യo പറയട്ടെ നമ്മുടെ രോഗ പ്രതിരോധ ശക്ത്തി എന്നാൽ നമ്മിലുള്ള ജൈവ വിഷം ആണ്.. ആ വിഷം നമ്മിലുള്ള അളവ് പോലെ ആയിരിക്കും നമ്മുടെ രോഗങ്ങളും എന്നറിയുക.
വിഷം തളിച്ച പച്ചക്കറികളിൽ പഴവർഗ്ഗങ്ങളിൽ ഈച്ച പോലും വരാറില്ല അത് പോലെ ജൈവവിഷം നമ്മളിൽ ഉണ്ട് അതിന്റെ ഏറ്റ കുറച്ചില് പോലെ ആണ് നമ്മുടെ രോഗങ്ങളും കടന്നലിനെ എന്തിനാണ് സൃഷിട്ടിചിരിക്കുന്നത് കാട്ടിലെ ആദ്യ വാസികല്ക്ക് എന്തുകൊണ്ട് പോളിയോ വരുന്നില്ല.?
പോളിയോ വാക്സിൻ വഹിക്കുന്ന ജീവികൾ ആണ് കടന്നൽ ഇവ കുത്തിയാൽ പോളിയോ വരില്ല. തേള് കുത്തിയാൽ ഒട്ടുമിക്ക രോഗങ്ങളും വരുന്നില്ല പമ്പ് കടിയേറ്റവന് കാന്‍സര്‍ സാധ്യത ഉണ്ടാകുന്നില്ല ഉയര്ന്ന ഫ്ലാറ്റുകളിൽ താമസിക്കുന്നവര്ക്ക് മലബന്ധം ഉണ്ടാകുന്നു കാരണം ഗുദം ഭുമിയുമായുള്ള ആകര്ഷണം കുറയുന്നത് കൊണ്ടാണ്.
മലശോധനയ്ക്ക് ഭൂമി തന്നെയാണ് നല്ല ഉപാധി
സ്ത്രികൾ കമ്മലിടുന്നത് കൊണ്ട് കഷണ്ടി ഉണ്ടാകാനുള്ള സധ്യത കുറയുന്നു പണ്ടുള്ള എല്ലാ ഭാരതീയരും ആണും പെണ്ണും മുടിവള്ർത്തിയിരുന്നു കമ്മലും ധരിച്ചിരുന്നു. അന്നൊക്കെ പുരുഷന് കഷണ്ടി കുറഞ്ഞിരുന്നു.
ഉഴുന്ന് എന്ന ആഹാരം ആണ് 70 % കഷണ്ടി ഉണ്ടാക്കുന്നത്‌ .അത് തന്നെയാണ് താരനെയും ഉണ്ടാക്കുന്നത്‌. അത് തന്നെയാണ് ത്വക് രോഗം ഉണ്ടാക്കുന്നത്‌ .അത് തന്നെയാണ് സോറിയാസിസ് വന്നാല്‍ മാറാതെ ദോഷം ചെയ്യുന്നത് . ഇനി ഇടലിക്കും ദോശക്കും വിട നല്കുക . ഇടലി ശരീരത്തില്‍ ബീജം കൂട്ടി ദുഷ്കാമം ഉണ്ടാക്കും . ആ ബീജത്തില്‍ നല്ല കുട്ടികള്‍ ജനിക്കില്ല അത് കൊണ്ട് പണ്ടൊക്കെ അമ്പലങ്ങളിൽ ഉഴുന്ന് ഉപയോഗിക്കില്ല .ഇന്ന് ഷേക്ത്രങ്ങളിൽ തല തെറിച്ച തന്ത്രിമാരുണ്ട് അവര്‍ വേദമോ തന്ത്രമോ പഠിക്കുന്നില്ല. അവര്‍ ഹനുമാനെ വട തീറ്റിക്കുന്നു വെറ്റിലക്ക് വട എന്നാണു അര്‍ഥം. വെറ്റില മാലയാണ് മറ്റു സംസ്ഥാനങ്ങളില്‍ ഈ ഇശ്വര സങ്കല്‍പ്പത്തിനു ചാര്‍ത്തുന്നതെങ്കില്‍ ഇവിടെ നമ്മുടെ അമ്പലം വിഴുങ്ങികള്‍ ഹനുമാന്‍സങ്കല്‍പ്പത്തെ അസ്സല്‍ ഉഴുന്ന് തീറ്റിക്കുന്നു
കഷ്ട്ടം എന്ന് പറയട്ടെ ഉഴുന്ന് വടയില്‍ ഉള്ളി കൂടി ചേര്‍ക്കുന്നു എന്നറിഞ്ഞപ്പോള്‍ ഹൃദയം പൊട്ടുന്ന വേദന തോന്നി .
സസ്നേഹം അനില്‍ വൈദിക് 9995033225
എന്‍റെ പ്രൊഫൈലില്‍ ''സര്‍വ്വ രോഗ സംഹാരം'' എന്ന പോസ്റ്റില്‍ ഇതിന്‍റെ ബാക്കിയുള്ള ഭാഗങ്ങള്‍ ഉണ്ട് അവിടെ നിങ്ങളുടെ വിഷമങ്ങള്‍ പ്രശ്നങ്ങള്‍ എഴുതാം അഥര്‍വ്വത്തില്‍ നിന്നുമുള്ള പരിഹാരം എഴുതാം

Sunday, 12 April 2015

ഗുരു എസ് .എന്‍.ഡി.പി യോഗത്തെ ശരീരംകൊണ്ടും മനസ്സ് കൊണ്ടും കൈവിട്ടിരുന്നോ ??


A user's photo. ഗുരു എസ് .എന്‍.ഡി.പി യോഗത്തെ ശരീരംകൊണ്ടും മനസ്സ് കൊണ്ടും കൈവിട്ടിരുന്നോ ?? എസ്.എന്‍.ഡി.പി യോഗത്തെ വിമര്‍ശിക്കുന്നവരുടെ ഒരു സ്ഥിരം പല്ലവിയാണ് ഗുരു സമാധിക്കു തൊട്ടുമുന്‍പുള്ള കാലങ്ങളില്‍ യോഗത്തെ കൈവിട്ടിരുന്നു എന്നുള്ള പ്രചരണം. അതിന്‍റെ സത്യവസ്ഥ ഗുരുദേവ ശിഷ്യന്മാരുടെ വാകുകളില്‍ നിന്നും മനസ്സിലാക്കുവാനുള്ള ശ്രമം ചെന്നെത്തിയത് ശ്രീ പി കെ ബാലകൃഷ്ണന്‍ രചിച്ച "നാരായണഗുരു" എന്ന ആന്തോളജി വിഭാഗത്തില്‍ പെട്ട പുസ്തകത്തില്‍ ഗുരുദേവ ശിഷ്യനായ ശ്രീ സഹോദരന്‍ അയ്യപ്പനുമായി ശ്രീ പി,കെ ബാലകൃഷ്ണന്‍ തന്നെ നടത്തിയിട്ടുള്ള ഒരു അഭിമുഖത്തിലാണ് .അതില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു . ചോദ്യം , പി കെ ബി : അവസാന കാലങ്ങളില്‍ എസ് .എന്‍.ഡി.പി യുടെ ഗതിക്ക്‌ അദ്ദേഹം എതിരായിരുന്നുവെന്നും അതെ അദ്ദേഹം തന്നെ യോഗനേതാക്കളോട് തുറന്നു പറഞ്ഞിട്ടുണ്ടെന്നും കേട്ടിട്ടുള്ളത് ശരിയാണോ ? ഉത്തരം സഹോദരന്‍ അയ്യപ്പന്‍ : യോഗം ഒരു സമുദായക്കാരുടെ മാത്രമായി കൊണ്ടുപോകാതെ ജാതിയില്ലാത്ത ഒരു ജനസംഘടനയാക്കെണമെന്നു സ്വാമി പറയാറുണ്ടായിരുന്നു .അല്ലാതെ അതിന് എതിരായിരുന്നു എന്ന് പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല . ഇതില്‍ നിന്നും മനസ്സിലാകുന്നത്‌ ഗുരുവുമായി വളരെ അടുത്തിടപഴകിയിരുന്ന സഹോദരന്‍ അയ്യപ്പനെ പോലയുള്ളവരുടെ വാക്കുകള്‍ മുഖവിലക്കെടുക്കുകയനെകില്‍ ഗുരു അവ്സനകാല്ത്ത് യോഗത്തില്‍ നിന്ന് അകന്നിരുന്നു എന്ന് സ്ഥാപിക്കേണ്ടത് ചില സ്വാര്‍ഥത തല്‍പ്പര്യക്കാരുടെ ബുദ്ധിയായിരുന്നിരിക്കണം. ഗുരുസമാധിക്ക് ശേഷം ക്ഷേത്ര പ്രവേശന വിളംബരത്തോടെ യോഗം പ്രവര്‍ത്തനത്തില്‍ സംഭവിച്ച ആലസ്യം മുതലെടുത്ത്‌ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പൊട്ടി മുളച്ച കാലത്ത് ഗുരുഭാക്ത്ന്മാരെ കൂടെ നിര്‍ത്തുകയും എന്നാല്‍ യോഗത്തെ ക്ഷയിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടന്ന ഒരു ആശയപ്രചരണമവാനാണ് സാധ്യത . യോഗത്തിന്റെ ആശയ പ്രചരണങ്ങളില്‍ മാന്ദ്യത നിലനിന്നിരുന്ന കാലത്ത് അവര്‍ അത് പ്രചരിപ്പിക്കുന്നതില്‍ വിജയിച്ചിരുന്നു എന്ന് വേണം കരുതാന്‍ .

Monday, 6 April 2015

കളവങ്കോടം അർദ്ധനാരീശ്വരക്ഷേത്രം


ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളിലൂടെ -- കളവങ്കോടം അർദ്ധനാരീശ്വരക്ഷേത്രം Posted: 04 Apr 2015 07:39 AM PDT ആലപ്പുഴ ജില്ലയിലാണ് ഭഗവാൻ പ്രതിഷ്ഠ നടത്തിയ ഇ പുണ്യ ക്ഷേത്രം.ഭഗവാൻ പ്രതിഷ്ഠിച്ചകളവങ്കോടം ക്ഷേത്രം എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം ഓർമ്മയിൽ എത്തുന്നത്‌ കണ്ണാടി പ്രതിഷ്ഠ യുടെ കാര്യമാണ്.ആട്യ ദേവതകളെ പ്രതിഷ്ഠിച്ചു ആ ദേവതകളും താണ ജാതിക്കാരും തമ്മിലുള്ള അയിത്തം ഇല്ലാതാക്കുകയയിരുന്നല്ലോ തൃപ്പാദങ്ങൾ.ഒപ്പം സവർണ്ണരും അയിത്ത ജാതിക്കാരും തമ്മിലുള്ള അയിത്തവും . ഭഗവാൻ നടത്തിയ പ്രതിഷ്ഠ കളുടെ ആത്യന്തികമായ ലക്‌ഷ്യം അയിത്തത്തിന്റെ അന്ത്യം കുറിക്കലായിരുന്നല്ലോ .ദേവതാ പ്രതിഷ്ഠ കളുടെ ഒരു പരമ്പര തന്നെ കേരളത്തിലുടനീളം ഭഗവാൻ നടത്തിക്കഴിഞ്ഞു.ഒടുവിൽ ദേവാലയങ്ങളല്ല വിദ്യാലയങ്ങലാണ് ആവശ്യമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.വിദ്യ കൊണ്ട് പ്രബുധരാകുക എന്ന ഗുരുദേവന്റെ ഉത്ബോധനം പ്രായോഗികമാക്കാൻ വിദ്യാലയങ്ങൾ അനിവാര്യമായി തീർന്നു.ഇ സാഹചര്യത്തിലാണ് കളവങ്കോടം ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തുന്നതിന് ക്ഷേത്ര ഭാരവാഹികൾ ഗുരുദേവനെ സമീപിക്കുന്നത്.അപ്പോൾ അദ്ദേഹം കോട്ടയം നാഗമ്പടം ക്ഷേത്രത്തിൽ വിശ്രമിക്കുകയായിരുന്നു.ക്ഷണിക്കാൻ എത്തിയവരിൽ പ്രധാനികളായിരുന്നു പദ്മനാഭ പണിക്കരും,കിട്ടാൻ രൈട്ടരും.ഇവര ഗുരുദേവനെ ക്ഷേനിക്കുവാൻ എത്തിയത് വളരെ സന്തോഷത്തിലായിരുന്നു.എന്നാൽ അവരുടെ ക്ഷണം ഗുരുദേവൻനിരസിച്ചതോടെ അവർ നിരാശന്മാരായി.പണിക്കർ ഗുരുവിന്റെ മുൻപിൽ ഒരു ദൃഡ പ്രതിജ്ഞ നടത്തി. "ഭഗവാൻ കളവങ്കോടം എത്തി പ്രതിഷ്ഠ നടത്തിയില്ലങ്കിൽ ക്ഷേത്രത്തിനു തീ കൊളുത്തി താൻ ആ അഗ്നി കുൻ ണ്ഠത്തിൽ ചാടി മരിക്കും " എന്ന്. പത്മനാഭ പണിക്കരുടെ പ്രതിജ്ഞ ഗുരുദേവനെ മാനസാന്തരപ്പെടുത്തി.പ്രതിഷ്ഠ നടത്തി കൊടുക്കാം എന്ന് ഭഗവാൻ സമ്മതിച്ചു .ഇതോടെ ഏവരും സന്തോഷത്തിലായി. "കുറുന്തോട്ടത്തു കടവിൽ " എത്തിച്ചേര്ന്ന ഗുരുദേവനെ സ്വീകരിക്കുവാൻ പതിനായിരങ്ങളാണ് തടിച്ചു കൂടിയത്. പ്രതിഷ്ഠ നടത്താൻ വേണ്ടിയുള്ള ഗുരുദേവന്റെ വരവ് ഒരു ഉത്സവം പോലെ യാണ് ജനം കൊണ്ടാടിയത്. ഈതു ദേവതയെയാണ് പ്രതിഷ്ഠ നടത്തേണ്ടത് എന്ന കാര്യത്തിൽ നാട്ടുകാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടായി.ശിവ പ്രതിഷ്ഠ വേണമെന്ന് ഒരു വിഭാഗം .ദേവി പ്രതിഷ്ഠ മതിയെന്ന് മറ്റൊരു വിഭാഗം.പ്രതിഷ്ഠയേ വേണ്ടാ എന്ന് മറ്റൊരു കൂട്ടം.ഇ വാദ കോലാഹലങ്ങൾ ക്കിടയിൽ ഗുരുദേവൻ ഒരാളിനെ വിളിച്ചു എറണാകുളം പോയി ഒരു കണ്ണാടി വാങ്ങി കൊണ്ട് വരാൻ കല്പിച്ചു.കൊണ്ട് വന്ന കണ്ണാടിയുടെ പിൻ വശത്തെ രസം ഓം എന്ന ചിഹ്നം വരത്തക്കവണ്ണം ചുരണ്ടി ക്കലയുവാൻ നിർദേശിച്ചു.ചുരണ്ടി വന്നപ്പോൾ ദീര്ഘമില്ല "ഒം" എന്നായിപ്പോയി. "സാരമില്ല അതിനും അർത്ഥമുണ്ട്"എന്ന് ഗുരുദേവൻ പറഞ്ഞു.കണ്ണാടി കൃത്യമായ അളവിൽ മുറിച്ചു ഫ്രൈമിൽ ഉറപ്പിച്ചു.മണിക്കൂറുകൾ പ്രാർത്ഥനാനിരതനായി നിന്ന ശേഷമാണ് ഭഗവാൻ കണ്ണാടി പ്രതിഷ്ഠ കർമ്മം നിർവ്വഹിച്ചത്‌.ഭഗവാനോടൊപ്പം ഉണ്ടായിരുന്ന ബോധാനന്ദ സ്വാമികളെ കൊണ്ടാണ് അവിടെ അർദ്ധനാരീശ്വരപ്രതിഷ്ഠ നടത്തിച്ചത്.ഇ പ്രതിഷ്ഠ നടന്നത് 1917-ജൂണ്‍ പതിനാലിനാണ്.അതിനുശേഷമാണ് സുബ്രമണ്യൻ,ഗണപതി എന്നീ ദേവതകളെ പ്രതിഷ്ടിച്ചത്. ഈ ക്ഷേത്രത്തിനും ഒരു പൂർവ്വ കഥയുണ്ട്.ആദ്യം ഇ ക്ഷേത്രം ബ്രാഹ്മണരുടെ വകയായിരുന്നു.ക്ഷയിച്ചു പോയ ബ്രാഹ്മണ കുടുംബത്തിനു ക്ഷേത്രത്തിന്റെ നിത്യദാനചിലവുകൾ നടത്തികൊണ്ട് പോകുവാൻ പറ്റാതെയായി.അങ്ങനെയാണ് ക്ഷേത്രം ഇന്നത്തെ ഉടമകളുടെ കൈകളില എത്തിച്ചേരുന്നത്.ജീർണ്ണ അവസ്ഥയിൽആയിപോയ ക്ഷേത്രം പുതുക്കി പണിതത് ഇപ്പോഴത്തെ അവകാശികളുടെ മുൻഗാമികളാണ്.അന്നദാനമാണ് ഇവിടുത്തെ ഏറ്റവും പ്രധാനമായ ചടങ്ങ്.

Monday, 23 March 2015

കേരളത്തില്‍ തന്നെ ആദ്യമായി നിശാപാഠശാല സ്ഥാപിച്ചത് ശ്രീ നാരായണ ഗുരു


ശിവഗിരി കുന്നിന്‍റെ സമീപ പ്രദേസങ്ങളില്‍ വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്ന നിരക്ഷരരും നിര്‍ധനരും ആയിരുന്ന പാവങ്ങളുടെ വിധ്യഭാസതിനായി ഗുരുദേവന്‍ കൊല്ലവര്‍ഷം 1081 വൃശ്ചികത്തില്‍ ( 1905 നവംബര്‍ ) ഒരു നിശാപാഠശാല സ്ഥാപിച്ചു . ഗുരുവിന്‍റെ ദീര്‍ഖ വീക്ഷണത്തിന് ഏറ്റവും വലിയ ഒരു ഉദാഹരണം ആണ് ഇത് . വിദ്യാഭാസം ചെയ്യുകയും അത് വഴി ആള്‍ക്കാരില്‍ പുരോഗതിയും സ്വതന്ത്ര ചിന്തയും വളര്‍ത്തുകയുംചെയ്യാന്‍ ആയി ഗുരു എത്ര പ്രായോഗികം ആയി ആരുന്നു പ്രവര്‍ത്തിച്ചിരുന്നത് എന്നത് നമുക്ക് മനസിലാക്കാന്‍ ഈ ഒരു കാര്യം മാത്രം മതി . അതിനും എത്രയോ വര്‍ഷത്തിനു ശേഷം ആണ് സാക്ഷരത മിഷന്‍ പോലുള്ള പ്രവര്‍ത്തങ്ങള്‍ സര്‍ക്കാര്‍ നടപ്പിലക്കുനത് . ഇത് കുടാതെ ശിവഗിരിയില്‍ ആംഗലേയ ( ഇംഗ്ലീഷ് ) പാഠശാല , ആയുര്‍വേദ പാഠശാല , വൈദീക പാഠശാല , നെയ്ത്ത് പാഠശാല, മാതൃകാ പാഠശാല പാഠശാല എന്നിങ്ങനെ അന്ന് കാലത്ത് അറിവ് നേടാന്‍ വേണ്ടിയിരുന്ന ഒരു പരിപൂര്‍ണ കലാശാല തന്നെ ആയിരുന്നു ശിവഗിരി .
Posted: 22 Mar 2015 07:38 AM PDT

Thursday, 1 January 2015

ദൈവ ദശകത്തിന്റെ പ്രാധാന്യം:


ദൈവദശകം എന്നാ ചെറിയ കൃതിയ്ക്ക് എന്തിനാണ് ഇത്രത്തോളം പ്രാധാന്യം നല്‍കുന്നത് എന്നരീതിയിലുള്ള ചില ചോദ്യങ്ങള്‍ പലരും ചോദിയ്ക്കുന്നത് വായിച്ചു. ദൈവദശകത്തില്‍ എന്താണ് അത്ര വിശേക്ഷമായി ഉള്ളത് എന്ന് അറിയണം എങ്കില്‍ അതിനെക്കുറിച്ച്‌ അറിയാന്‍ ശ്രമിയ്ക്കണം. ചിലര്‍ സ്വയം പൊതുജനങ്ങളുടെ മുന്നില്‍ അപഹാസ്യനാകുന്നത് എന്തോ വലിയ യോഗ്യതയാണ് എന്ന് തെറ്റിദ്ധരിച്ച്‌ ദൈവദശകം എന്നാ കൃതിയെ നിസ്സാരവല്‍ക്കരിച്ച് എഴുതിയത് ഇന്ന് വായിക്കാന്‍ ഇടയായി. അവര്‍ക്ക് എന്തായാലും ദൈവദശകത്തിനെ കുറിച്ച് അറിയാന്‍ താല്പര്യമില്ല. താല്പര്യമുള്ളവര്‍ കൂടി അങ്ങനെയുള്ളവരുടെ വിവരക്കേട് കേട്ട് തെറ്റിദ്ധരിച്ചാലോ എന്ന് കരുതി പെട്ടന്ന് എഴുതിയ പോസ്ടാണ് ഇത്. അതിന്‍റേതായ കുറ്റങ്ങള്‍ കാണും. പക്ഷെ ദൈവദശകം എന്നാ കൃതി ശ്രദ്ധിച്ച് മനസിലാക്കിയാല്‍ ഏതു ഗംഭീരമായ വേദാന്ത കൃതിയിലും അടങ്ങിയിരിയ്ക്കുന്ന ജ്ഞാനം വ്യക്തമായി തെളിഞ്ഞുകിട്ടും എന്നതില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട.
ഒരിയ്ക്കല്‍ വേദാന്ത സംശയങ്ങള്‍ ചോദിച്ച ഒരു ശിഷ്യനോട് ശ്രീ നാരായണ ഗുരുദേവന്‍ പറഞ്ഞ ഉപദേശത്തില്‍ നിന്നും തുടങ്ങാം. ഗുരുദേവന്‍ പറഞ്ഞത് ഇങ്ങനെയാണ് " വേദാന്തം അധികമൊന്നും മനസിലാക്കാനില്ല, കടലിലെ ഒരു തിര കടലില്‍നിന്നും എങ്ങനെ അന്യമല്ലയോ, അതുപോലെ നമ്മള്‍ അനുഭവിയ്ക്കുന്ന ഈ ജഗത്ത് ദൈവത്തില്‍ നിന്നും അന്യമല്ല". അതായത് ദൈവത്തിന്റെതന്നെ പല പല രൂപങ്ങള്‍ മാത്രമാണ് നാം അനുഭവിയ്ക്കുന്ന എല്ലാം. നമ്മുടെ ഉള്ളില്‍തന്നെ നാം ഉണ്ടെന്ന് അനുഭവിയ്ക്കുന്ന സൂഷ്മമായ മനസുമുതല്‍ സൂര്യചന്ദ്രന്മാര്‍ ഉള്‍പ്പെട്ട അനന്തകോടി ബ്രഹ്മാണ്ഡം വരെ ഭഗവാന്റെ രൂപങ്ങളില്‍ ഉള്‍പ്പെടുന്നു. അപ്പോള്‍ ദൈവത്തിനെ അല്ലാതെ ഇവിടെ വേറൊരു വസ്തുവിനെയും നമ്മളാരും അനുഭവിയ്ക്കുന്നില്ല. ഇത് മനസിലാക്കാനുള്ള ധീരതയില്ലാത്ത ഭീരുക്കള്‍ ദൈവം വലിയ കുഴപ്പക്കാരനാണ്, ദൈവം ലോകത്തില്‍ ആകെ പ്രശ്നങ്ങളെ സ്രിക്ഷ്ടിയ്ക്കുന്നു, ദൈവം സ്രിക്ഷ്ടി സ്ഥിതി സംഹാരങ്ങള്‍ നടത്തുന്ന ന്യായമില്ലാത്തവാനാണ് എന്നെല്ലാം പറഞ്ഞ് പരിതപിച്ച് ജീവിയ്ക്കുന്നു. ഈ രീതിയിലുള്ള എല്ലാ അജ്ഞാനത്തിന്റെയും ഹേതു ഗുരുവിന്റെ ഈ ഉപദേശം ഉള്‍ക്കൊള്ളാനുള്ള സുകൃതം ഇല്ലായ്മ മാത്രമാണ്. അജ്ഞന്‍റെ കാരുണ്യം കൊണ്ട് ജഗത്ത് നിലനില്‍ക്കുന്നു എന്ന് വസിഷ്ഠന്‍ രാമനോട് പറയുന്നത് ഈ സത്യബോധതിന്റെ വെളിച്ചത്തിലാണ്.
ഈ രീതിയില്‍ പലപല രൂപങ്ങള്‍ കൈക്കൊണ്ടുനില്‍ക്കുന്ന ദൈവം ആരാണ്, ആ ദൈവത്തിന്റെ സ്വരൂപം എന്താണ് എന്ന് ഗുരുദേവന്റെ വാക്കുകള്‍ ശ്രദ്ധിച്ച് ഒന്ന് മനസിലാക്കിയിരിയ്ക്കണം. ഗുരുദേവന്‍ ആത്മോപദേശ ശതകം പോലുള്ള കൃതികളില്‍ ദൈവത്തിന്റെ സ്വരൂപം വ്യക്തമായി വെളിപ്പെടുത്തിയിട്ടുണ്ട്. ദൈവത്തിന്റെ ശാസ്ത്രീയമായ നിര്‍വചനം സ്വയം ഉണ്ട് എന്ന് സ്വന്തം ഉണ്മയെ അറിയുവാന്‍ കഴിയുന്ന വസ്തു എന്നതാണ്. ആ വസ്തു സ്വയം തന്റെ നിലനില്‍പ്പിനെ അറിയുകയും അതേസമയം തന്നെ മറ്റ് എല്ലാ ജടവസ്തുക്കളുടെയും നിലനില്‍പ്പിനെ അറിയുകയും ചെയ്യുന്നു. അതായത് നമ്മുടെ ചുറ്റും അനേക രൂപങ്ങളിലും നാമങ്ങളിലും നിലനില്‍ക്കുന്നതായി നാം അറിയുന്ന വസ്തുക്കള്‍ യഥാര്‍ഥത്തില്‍ ഉള്ളതായിതീരുന്നത് ആ ദൈവത്തിന്റെ സാന്നിധ്യത്തില്‍ മാത്രമാണ്. അങ്ങനെ സ്വന്തം ഉണ്മ തിരിച്ചറിയുകയും അതെ സമയം തന്നെ ഈ ജഗത്തിന് ഉണ്ട് എന്ന് പ്രകാശിയ്ക്കാന്‍ ഇടംകൊടുതും നിലനില്‍ക്കുന്ന ആ പരമകാരണതിനെ ഉപനിഷത്തുക്കള്‍ ബോധം, ആത്മാവ്, ദൈവം, എന്നെലാം പലപേരുകളില്‍ വിളിയ്ക്കുന്നു. ഗുരുദേവന്‍ തന്റെ കൃതികളില്‍ പലപ്പോഴും അറിവ് എന്ന മലയാള പദംകൊണ്ടാണ് ആ ബോധത്തിനെ അല്ലെങ്കില്‍ ഈശ്വരനെ സൂചിപ്പിയ്ക്കുന്നത്. അപ്പോള്‍ ദൈവം എന്നാല്‍ ശുദ്ധമായ ബോധം എന്ന് അറിയണം, അതുപോലെ ഈ കാണുന്ന ജഗത്തിനു ബോധത്തില്‍ അല്ലാതെ മറ്റെവിടെയെങ്കിലും നിലനില്പ്പുള്ളതായി അനുഭവമുണ്ടോ എന്നുകൂടി ചിന്തിച്ച് നോക്കുക. ഈ ലോകം എത്ര ഗംഭീരമായത്‌ ആയിരുന്നാലും ഒരു വിശേഷവും ഇല്ല. ബോധത്തിന്റെ പശ്ചാത്തലത്തില്‍ അല്ലാതെ ഗംഭീരമായ ഒരു പ്രപഞ്ചവും ഉള്ളതാകില്ല. ഈ ശുദ്ധബോധത്തില്‍ എങ്ങനെ ജഗത്തിന്റെ കാഴ്ച ഉണ്ടായി? ഈ ചോദ്യത്തിന് ഒരു ഉത്തരവും പറയാന്‍ കഴിയില്ല. അതിനു കാരണം യഥാര്‍ഥത്തില്‍ ഇങ്ങനെ ഒരു ജഗത്ത് ബോധത്തില്‍ ഉണ്ടായിട്ടില്ല എന്നതുതന്നെ. ഇത് ഒരു ഭ്രമദ്രിശ്യം മാത്രമാണ് എന്ന് വേദാന്തം പറയുന്നു. ഈ ഭ്രമം ഉണ്ടാക്കുന്ന ശക്തിയെ മായ അല്ലെങ്കില്‍ അവിദ്യ എന്നാണ് വിളിയ്ക്കുന്നത്. അപ്പോള്‍, ഉണ്ടായിട്ടില്ലാത്ത പ്രപഞ്ചം എങ്ങനെയുണ്ടായി എന്ന ചോദ്യത്തിന് ഉത്തരം ഇല്ല എന്ന് വ്യക്തമാണ്. മരുഭൂമിയിലെ കാനല്‍ജലത്തില്‍ എങ്ങനെ വെള്ളമുണ്ടായി എന്ന് ചോദിച്ചാല്‍ ആര്‍ക്കെങ്കിലും ഉത്തരം തരാന്‍ കഴിയുമോ? പിന്നെ അവിടെ ഒരു വലിയ ജലാശയം അലയടിയ്ക്കുന്നതായി കാണുന്നതോ? കാണുന്നു എങ്കില്‍ അത് ഭ്രമം മാത്രമാണ്, അല്ലാതെ അവിടെ ഒരുതുള്ളി വെള്ളംപോലും ഇല്ല. ശരി, അപ്പോള്‍ ഈ ബോധം എവിടെയിരിയ്ക്കുന്നു? നമ്മള്‍ ഓരോരുത്തരും ഞാനുണ്ട് ഞാനുണ്ട് എന്ന് സ്വയം അനുഭവിയ്ക്കുന്നു. അതേ സമയം അനന്തകോടി ബ്രഹ്മാണ്ടാങ്ങളുടെ അനുഭവവും നമുക്കുണ്ട്. അപ്പോള്‍ ബോധം നമ്മളില്‍ നിന്നും അന്യമല്ല. നമുക്ക് ബോധത്തിന്റെ അല്ലെങ്കില്‍ ദൈവത്തിന്റെ ഗുണങ്ങള്‍ സ്വയം കാണാന്‍ കഴിയുന്നു. പക്ഷെ നമ്മള്‍ പരമകാരണമായ ആ ബോധം തന്നെയാണ് എന്ന അനുഭവം നമുക്ക് ലഭിയ്ക്കുന്നില്ല. എന്താണതിനു കാരണം? അതിനുകാരണം നമ്മുടെമുന്നില്‍ മായസ്രിഷ്ടിയ്ക്കുന്ന എണ്ണിയാലൊടുങ്ങാത്ത ദൃശ്യങ്ങളെ നമ്മള്‍ സത്യമെന്ന് കരുതി എണ്ണിയാലൊടുങ്ങാത്ത വസ്തുക്കള്‍ക്ക് പിറകെ മനസിനെ പായിച്ചു നമ്മള്‍ നമ്മളെത്തന്നെ അറിയാന്‍ കൂട്ടാക്കാതെ ജീവിതം നയിയ്ക്കുന്നു എന്നതുതന്നെയാണ്. അപ്പോള്‍ ഈ ലോകത്തിനെ അറിയണ്ടേ? തീര്‍ച്ചയായും,അറിയണം, കാരണം നമ്മള്‍ ലോകത്തിലാണ് ഇപ്പോള്‍ ജീവിയ്ക്കുന്നത്. അപ്പോള്‍ നമുക്ക് എങ്ങനെ നമ്മില്‍ ദൈവത്തിന്റെ പ്രകാശം തിരിച്ചറിയാന്‍ കഴിയും? അതിനുള്ള വഴിയാണ് ഗുരുദേവന്‍ ദൈവദശകത്തിന്റെ ആദ്യ പദ്യത്തില്‍ ഉപദേശിയ്ക്കുന്നത്.
"ദൈവമേ! കാത്തുകൊൾകങ്ങു
കൈവിടാതിങ്ങു ഞങ്ങളെ;
നാവികൻ നീ, ഭവാബ്ധിക്കൊ‌-
രാവിവൻതോണി നിൻപദം"
ദൈവമേ, ഇവിടെ പലതുണ്ട് എന്ന ഭ്രമം ഹേതുവായി എന്നില്‍ ഉണ്ടായ ഭേദചിന്തയും രാഗദ്വേക്ഷവും കാരണം ഞാന്‍ സര്‍വശക്തനായ നീയാണ് എന്ന അനുഭവം മറയ്ക്കപ്പെട്ടുപോയി. എനിയ്ക്ക് നീയുമായി എകീഭവിയ്ക്കാനാകണം എന്ന അതിയായ ആഗ്രഹം നിലനില്‍ക്കുന്നു. ഇപ്പോള്‍ ഞാനും നീയും രണ്ടായി തോന്നുന്നു. ഭഗവാനേ അതിനാല്‍ ബന്ധനത്തില്‍ പെട്ടുപോയവനെ പോലെ കഴിയുന്ന ഞാന്‍ നിത്യമുക്തനായ നിന്നോട് ഇങ്ങ് സംസാരസാഗരത്തില്‍പെട്ട് വിഷമിയ്ക്കുന്ന എന്നെ കാക്കണമേ എന്ന് അപേക്ഷിയ്ക്കുന്നു. നീ എന്നെ ഒരിയ്ക്കലും കൈവിടരുത്. നിന്നെ അറിയാന്‍ തടസമായി നില്‍ക്കുന്നത് ഇവിടെ പലതുണ്ട് എന്ന് കാട്ടി ഭ്രമിപ്പിയ്ക്കുന്ന ഈ സംസാര സാഗരമാണ്. ഈ സാഗരവുമായി നിനക്ക് ഒരു ബന്ധവും ഇല്ല. കാരണം നീ മായയുടെ സ്പര്‍ശംപോലും ഇല്ലാത്ത ശുദ്ധ ബോധമാണല്ലോ. മായയുടെ സ്പര്‍ശംപോലും ഇല്ലാത്ത നീ എങ്ങനെ മായക്കടലില്‍ കിടക്കുന്ന എന്നെ രക്ഷിയ്ക്കും? ഒരേ ഒരു വഴിയേ അതിനുള്ളൂ. എപ്പോഴും എല്ലാറ്റിലും നാവികനായ ഭഗവാനെ ദര്‍ശിയ്ക്കുക എന്ന ഒരു കര്‍മപരിപാടി ഒരു ശക്തമായ മായാതോണിയായി ഈ മായക്കടലില്‍ ഉണ്ട്. ആ തോണി യഥാര്‍ഥത്തില്‍ ഭഗവാന്‍ അല്ല. പക്ഷെ ആ മായാ തോണിയില്‍ കയറിയവനെ ഭഗവാന് തന്നിലേയ്ക്കു എത്തിയ്ക്കാന്‍ കഴിയും. ഞാന്‍ ആ തോണിയില്‍ കയറാന്‍ തയാറാണ്. ഈ സാഗരം കടക്കാന്‍ സഹായിക്കുന്ന കപ്പല്‍ നിന്റെ സ്മരണ, അല്ലെങ്കില്‍ നിന്റെ നാമം മാത്രമാണ്.
"ഒന്നൊന്നായെണ്ണിയെണ്ണിത്തൊ
ട്ടെണ്ണും പൊരുളൊടുങ്ങിയാൽ
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്‌പന്ദമാകണം"
പലതുണ്ട് എന്ന കാഴ്ച നിന്നെ എന്നില്‍ തെളിഞ്ഞ് അനുഭവിയ്ക്കാന്‍ തടസമായി നില്‍ക്കുന്നു. അതിനാല്‍ എല്ലാറ്റിലും ഭഗവാനെ ദര്‍ശിയ്ക്കുക എന്ന തോണിയില്‍ ഞാന്‍ കയറി. പലതിനെ എണ്ണിയെണ്ണി മാറ്റി അവിടെ ഒന്നിനെ കാണാന്‍ ശ്രമിയ്ക്കുക എന്ന തോണിയില്‍ കയറാന്‍ തയാറായാല്‍ അവസാനം എത്തുന്ന കരയാണ്‌ നിര്‍വ്വികല്പ സമാധി എന്ന അവസ്ഥ. ശുദ്ധബോധ രൂപനായ നാവികനും പലതിന്റെ കാഴ്ചകളെ തള്ളിക്കളഞ്ഞുകൊണ്ട് അവിടെയെല്ലാം നാവികനായ ഭഗവാനെമാത്രം ദര്‍ശിയ്ക്കാന്‍ തയാറായ യാത്രക്കാരനും ഒന്നാകുന്ന അനുഭവമാണ് ആ സമാധി അവസ്ഥ. അവിടെ പിന്നെ ഒരു സ്പന്തനം പോലും സാധ്യമല്ല. കാരണം ഭാഗവാനില്‍നിന്നും വ്യത്യസ്തമായ സ്പന്തനം എങ്ങിനെ ഉണ്ടാകും. അത് സാധ്യമേ അല്ല. ശുദ്ധബോധം ഘനീഭവിച്ച അവസ്ഥയില്‍ ഒരു ചലനംപോലും നിലനില്‍ക്കില്ല.
"അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങൾക്കു തമ്പുരാൻ."
ഈ പ്രപഞ്ചത്തിന് ഒരു സ്വഭാവമുണ്ട്. നമുക്ക് എന്തെല്ലാം ആവശ്യമുണ്ടോ അതെല്ലാം ഇവിടെ തന്നെ ഭഗവാന്‍ തരുന്നുണ്ട്, അല്ലെങ്കില്‍ തരാനായി കരുതിവെച്ചിട്ടുണ്ട്. വിശപ്പിനു ആഹാരം, ദാഹത്തിനു ജലം, വസ്ത്രം വേണമെങ്കില്‍ വസ്ത്രം, വീടുവേണമെങ്കില്‍ വീട് എന്നിങ്ങനെ എന്തെന്ത് സൌകര്യങ്ങള്‍ വേണമോ അത് ഇവിടെത്തന്നെ ലഭ്യമാണ്. കൂടുതല്‍ സൌകര്യങ്ങള്‍ വേണം എന്ന ആഗ്രഹം ഉണ്ടായാല്‍ ആ സൌകര്യങ്ങളും യാധാര്ധ്യമാകുന്ന രീതിയില്‍ തന്നെയാണ് ഈ പ്രപഞ്ചഭ്രമം ബോധത്തില്‍ ഉണ്ടായത്. ഭഗവാന്റെ സൃഷ്ടിയുടെ ഈ രഹസ്യം ഉപയോഗിച്ച് ആധുനിക ശാസ്ത്രം വീണ്ടും വീണ്ടും സുഖത്തിനും സൌകര്യത്തിനും വേണ്ടുന്ന കാര്യങ്ങള്‍ സൃഷ്ടിയ്ക്കുന്നത് പ്രത്യക്ഷത്തില്‍ തന്നെ എല്ലാര്‍ക്കും കാണാം. ഭഗവാന്‍ എല്ലാ സൌകര്യങ്ങളും തരുന്നു. പക്ഷെ ഭഗവാനെ തരുന്നില്ല. മാത്രമല്ല, സൌകര്യങ്ങള്‍ എല്ലാം കിട്ടുമ്പോള്‍ തന്റെ സ്വരൂപമായ ഭഗവാനെ കൂടുതല്‍ കൂടുതല്‍ മറന്നുപോകുകയും ചെയ്യുന്നു. അപ്പോള്‍ ഈ സൌകര്യത്തില്‍ നിന്നുകൊണ്ട് എങ്ങനെ ഭഗവാനെ നേടാം? അതിന് ഒരേ ഒരു വഴിയെ ഉള്ളൂ. ഭഗവാനേ, ഞാന്‍ അനുഭവിയ്ക്കുന്ന ഈ സൌകര്യങ്ങള്‍ക്ക് എല്ലാം ഉടമ നീതന്നെയാണ് എന്ന് ഉറപ്പാക്കി ആ സൌകര്യങ്ങളിലും ഭഗവാന്റെ മഹത്വം കാണുക. അങ്ങനെയാണെങ്കില്‍ തോണിയിലെ യാത്ര അതീവ സുഗമമാകും.
"ആഴിയും തിരയും കാറ്റു-
മാഴവുംപോലെ ഞങ്ങളും
മായയും നിൻ മഹിമയും
നീയുമെന്നുള്ളിലാകണം."
ഭഗവാനില്‍ ഉണ്ടായി നിലനിന്ന് ലയിയ്ക്കുന്ന ഈ പ്രപഞ്ചത്തിനെ സമുദ്രവുമായി ഉപമിച്ച് സ്രിഷ്ടിരഹസ്യം വ്യക്തമാക്കുന്ന രീതി ഗുരുദേവന്‍ തന്നെ ആത്മോപദേശ ശതകത്തില്‍ ചെയ്തിട്ടുണ്ട്.
പ്രകൃതി ജലം തനു ഫേനമാഴിയാത്മാ-
വഹമഹമെന്നലയുന്നതൂർമ്മിജാലം
അകമലരാർന്നറിവൊക്കെ മുത്തുതാൻ താൻ
നുകരുവതാമമൃതായതിങ്ങു നൂനം.
പ്രപഞ്ചഭ്രമത്തിന്റെ ഉല്പ്പത്തിയെ സമുദ്രവുമായി താരതമ്യപ്പെടുത്തി വ്യക്തമാക്കുകയാണ് ദൈവദശകത്തിലെ നാലാം പദ്യത്തില്‍. സമുദ്രത്തില്‍ ഇളകിമറിയുന്ന നുരയും പതയും ഒക്കെ നിറഞ്ഞ ഉപരിഭാഗം ഉണ്ട്, ആ ഇളകിമറിച്ചിലിന് കാരണമാകുന്ന തിരകള്‍ ഉണ്ട്, ആ തിരകളെ ഉണ്ടാക്കുന്ന കാറ്റുണ്ട്, ഈ ചലനങ്ങള്‍ ഒന്നും ഇല്ലാതെ അഗാധമായ നിശബ്ദശാന്തയില്‍ നിലകൊള്ളുന്ന ആഴങ്ങള്‍ ഉണ്ട്. പലതുകണ്ട് ഭ്രമിയ്ക്കുന്ന നമ്മള്‍ ഇളകി മറിയുന്ന സമുദ്രഭാഗത്ത്‌ അകപ്പെട്ട അവസ്ഥയിലാണ്. സത്യബോധം നഷ്ടപ്പെട്ട ഭ്രമത്തിന് കാരണം മായാശക്തിയാണ്. അതായത് കടല്‍ ഇളകിമറിഞ്ഞു നുരയും പതയും ഉണ്ടാകുന്നതിനു കാരണം കടലിലെ തിരയെന്നതുപോലെ മായാശക്തി പലതിനെ കാണിച്ച് ജീവനെ ഭ്രമിപ്പിയ്ക്കുന്നു. കടലിലെ തിരയ്ക്ക് കാരണം കാറ്റാണ്. അതുപോലെ മായാശക്തിയ്ക്ക് കാരണം ദൈവത്തിന്റെ മഹിമ (കേവലത്തിന്‍ മഹിമ അഥവാ മഹാനാത്മ) ആകുന്നു. ഈ ഹിരണ്യഗര്‍ഭന്‍ അഥവാ പ്രജാപതി പ്രാണശരീരിയാണ്. ആധുനിക ശാസ്ത്രം പറയുന്ന കോസ്മിക് എനര്‍ജി തന്നെയാണ് ഈ മഹത്തത്വം. ശുദ്ധബോധം സമുദ്രത്തിലെ ചലനമറ്റ ആഴങ്ങളെപ്പോലെ ശാന്തവും സ്പന്തന രഹിതവും ആകുന്നു. ഈ രീതിയിലുള്ള ഭഗവാന്റെ സ്വരൂപം നമ്മുടെ ബുദ്ധിയ്ക്ക് തെളിഞ്ഞ് പ്രകാശിയ്ക്കണം.
"നീയല്ലോ സൃഷ്ടിയും
സ്രഷ്ടാവായതുംസൃഷ്ടടിജാലവും
നീയല്ലോ ദൈവമേ,സൃഷ്ടി-
ക്കുളള സമഗ്രിയായതും."
യഥാര്‍ഥത്തില്‍ ഇവിടെ ഒരു പ്രപഞ്ചവും ഇല്ല. പിന്നെ ഈ കാണുന്ന പ്രപഞ്ചാമോ? പ്രപഞ്ചത്തെ കാണുന്നു എങ്കില്‍ അത് മരുഭൂമിയില്‍ കാണുന്ന കാനല്‍ ജലം പോലെ ഇല്ലാത്ത കാഴ്ചയാണ്. അപ്പോള്‍ ദൈവം മരുഭൂമിയുടെ സ്ഥാനത്തും പ്രപഞ്ചം കാനല്‍ ജലത്തിന്റെ സ്ഥാനത്തുമാണ്. കാനല്‍ ജലത്തിനെ ആര് സൃഷ്ടിച്ചു? മരുഭൂമി സൃഷ്ടിച്ചു എന്നേ ഉത്തരം പറയാന്‍ കഴിയൂ. കാനല്‍ ജലം എന്ന വസ്തു യഥാര്‍ഥത്തില്‍ എന്താണ്? സംശയമെന്ത്, അത് മരുഭൂമി തന്നെ. കാനലില്‍ ഉണ്ടെന്ന് തോന്നുന്ന ജലവും അലകളും എന്താണ്? അതും മരുഭൂമി തന്നെ. കാനല്‍ ജലം ഉണ്ടാക്കാനുള്ള സാമഗ്രി എന്താണ്? ഒരു സംശയവും ഇല്ല, സാമഗ്രിയും മരുഭൂമി തന്നെ. ഇതുപോലെ പ്രപഞ്ചത്തിന്റെ സ്വരൂപം വ്യക്തമായി മനസിലാക്കി ദൈവം തന്നെയാണ് സൃഷ്ടിയും, സ്രഷ്ടാവും, സ്രിഷ്ടിജാലവ്യം, സൃഷ്ടിയ്ക്കുള്ള സാമഗ്രിയും എന്ന് ചിന്തിച്ചു അറിയണം..
"നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയെ നീക്കി-
സ്സായുജ്യം നൽകുമാര്യനും."
ഇനി ഇല്ലാത്ത പ്രപഞ്ചത്തിനെ ഉണ്ടെന്ന് കാട്ടുന്ന മായാശക്തിയെ കുറിച്ച് ചിന്തിയ്ക്കാം. മരുഭൂമിയില്‍ കാനല്‍ ജലത്തിനെ കാട്ടുന്ന ശക്തി ആരുടെ ശക്തി? സംശയമെന്ത്, അത് മരുഭൂമിയുടെ ശക്തി തന്നെ. മരുഭൂമിയില്‍ കാനല്‍ ജലത്തിനെ കാട്ടുന്നതാര്? അതും മരുഭൂമി തന്നെ. പ്രപഞ്ച സൃഷ്ടിയെ മരുഭൂമിയിലെ കാനല്‍ജലം എന്ന ഭ്രമവുമായി ഒന്ന് താരതമ്യം ചെയ്താല്‍ ഈ പ്രപഞ്ചത്തെ സൃഷ്ടിയ്ക്കുന്ന മായാ ശക്തിയും മായാവിയും ദൈവം തന്നെയാണ് എന്ന് മനസിലാക്കണം. ഇനി മായാവിനോദനും മായയെ നീക്കി സായൂജ്യം നല്കുമാര്യനും എന്ന വരിയെ ഒന്നുകൂടി വിശദമായി ചിന്തിയ്ക്കാം. ഈ കാര്യങ്ങളിൽ മരുഭൂമിയും കാനൽ ജലവും തമ്മിലുള്ള ബന്ധം അത്രത്തോളം ശരിയാകില്ല. അതിനു കാരണം മരുഭൂമി എന്നത് നമ്മുടെ ബുദ്ധിയ്ക്ക് ദൈവത്തിന്റെ പ്രപഞ്ച സൃഷ്ടിയെ മനസിലാക്കാൻ നമ്മൾ പ്രപഞ്ചതിൽനിന്നുതന്നെ തിരഞ്ഞെടുത്ത ഒരു പ്രാപഞ്ചികമായ ഉപമയാണ്. മരുഭൂമിയും ദൈവം തമ്മിൽ വളരെ വലിയ വ്യത്യാസമുണ്ട്. അത് ജഡവും ചൈതന്യവും തമ്മിലുള്ള വ്യത്യാസം തന്നെയാണ്. മരുഭൂമിയ്ക്ക് അതിൽ കാനൽജല ഭ്രമം ഉണ്ടാകുന്നു എന്ന് ഒരിയ്ക്കലും അറിയാൻ സാധിയ്ക്കില്ല. പക്ഷെ ദൈവത്തിനു തന്നിൽ ഉളവാകുന്ന പ്രപഞ്ചത്തിനെ അറിയുവാൻ സാധിയ്ക്കുന്നു. എന്നുമാത്രമല്ല, ദൈവത്തിനു അല്ലെങ്കിൽ ബോധത്തിന് മാത്രമേ അതിനു സാധിയ്ക്കുകയും ഉള്ളൂ. മരുഭൂമിയിലെ കാനൽ ജലവും പ്രപഞ്ചത്തിലെ ഒരു പ്രതിഭാസം മാത്രമാണ്, ആ കാനൽ ജലത്തിനെ അറിയാനും ബോധം അത്യാവശ്യമാണ്. അതുകൊണ്ട് മായാവിനോദനും മായയെ നീക്കി സായൂജ്യം നല്കുമാര്യനും എന്ന വരികളെ മനസിലാക്കാൻ വീണ്ടും ബോധത്തിന്റെ സ്വരൂപത്തിനെ തന്നെ ചിന്തിയ്ക്കണം. പ്രപഞ്ചം എന്നത് ഭ്രമ ദൃശ്യം ആണെങ്കിൽ പോലും ആ ഭ്രമത്തിനെ അറിയുന്നത് ബോധമാണ്. അപ്പോൾ പ്രപഞ്ചം സത്യമല്ല എന്ന് അറിഞ്ഞു സായൂജ്യം നേടാൻ സഹായിയായി നില്ക്കുന്നത് ആരാണ്? തീര്ച്ചയായും പ്രപഞ്ചത്തിനെ അറിയുന്ന ബോധം അല്ലെങ്കിൽ ദൈവം തന്നെയാണ്.
"നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വർത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോർക്കിൽ നീ."
ഗുരുദേവൻ ദൈവത്തിന്റെ സ്വരൂപം എന്താണ് എന്ന് വ്യക്തമാക്കുന്നു. ദൈവത്തിന്റെ സ്വരൂപം സത്യവും, ജ്ഞാനവും, ആനന്തവും ആകുന്നു. അതായത് ദൈവം സത് ചിത് ആനന്തം ആകുന്നു. സത്യം അല്ലെങ്കിൽ സത് എന്നാൽ സ്വന്തം ഉണ്മ അല്ലെങ്കിൽ നിലനില്പ്പ് തിരിച്ചറിയാൻ കഴിയുന്ന വസ്തു എന്നാണ് അര്ഥം. ചിത് അല്ലെങ്കിൽ ജ്ഞാനം എന്നാൽ ബോധം. ആനന്തം എന്നാൽ മറ്റൊരു ബാഹ്യ വസ്തുക്കളെയും ആശ്രയിക്കാതെ സ്വയം അനുഭവിയ്ക്കുന്ന ആനന്തം. ആനന്തം ദൈവത്തിന്റെ മാത്രം വകയാണ്. ഉണ്ട് ഉണ്ട് എന്ന അറിവും ദൈവത്തിൽ അല്ലെങ്കിൽ ബോധത്തിൽ മാത്രം സംഭാവിയ്ക്കുന്നതാണ്. മറ്റൊരു രീതിയിൽ ചിന്തിച്ചാൽ സത് ചിത് ആനന്തം എന്ന മൂന്നും വ്യത്യസ്തമല്ല. അവ ദൈവത്തിന്റെ മൂന്നു പര്യായപദങ്ങൾ മാത്രമാണ്. ഭൂതം ഭാവി വര്ത്തമാനം എന്നീ കാലങ്ങൾ പോലും ഭഗവാനിൽ ഉണ്ടെന്നു തോന്നുന്ന ഭ്രമ ദ്രിശ്യങ്ങൾ മാത്രമാണ്. അപ്പോൾ അവയും ദൈവം തന്നെ. മനസ്സിൽ വിവിധ ചിന്തകൾ ഉളവാക്കി ഉള്ളിൽ നിന്നും വാക്കുകളെ പുറത്തേയ്ക്ക് തള്ളിവിടുക എന്ന മായ കാട്ടുന്ന മായാവിയും ഭഗവാൻ തന്നെ. അതിനാൽ ദൈവമേ എന്റെ വാക്കുകളുടെ ഉത്തരവാദിത്വവും നിനക്കുതന്നെ.
"അകവും പുറവും തിങ്ങും
മഹിമാവാർന്ന നിൻപദം
പുകഴ്ത്തുന്നു ഞങ്ങളങ്ങു
ഭഗവാനേ! ജയിക്കുക."
ഭഗവാൻ അകവും പുറവും നിറഞ്ഞുനില്ക്കുന്നു. നമ്മിലെല്ലാം ഞാൻ ഉണ്ട് ഞാൻ ഉണ്ട് എന്ന രൂപത്തിൽ ചൈതന്യമായി നിലനില്ക്കുന്ന ബോധത്തിനെ അറിയാന്‍ ഒരു പ്രയാസവും ഇല്ല. പക്ഷെ വെളിയിൽ ഇങ്ങനെയൊരു ബോധം ഉണ്ടോ? നമ്മിലെ ബോധം തന്നെ വെളിയിലും ഉണ്ട്. നമ്മൾ നമ്മളെ ശരീരം എന്ന ഒരു മതിലുകൊണ്ട് വെളിയുമായി വേർതിരിയ്ക്കുന്നു. ഈ ശരീരം യഥാർഥത്തിൽ നമ്മുടെ അതിരല്ല. ശരീരവും ഈ പ്രപഞ്ചത്തിലെ കോടിക്കണക്കിനു ജഡ വസ്തുക്കളിൽ ഒരു ജഡവസ്തു മാത്രമാണ്. ഞാന്‍ ജഡമാണ്, അഥവാ ഞാന്‍ ജഡവുമായി ബന്ധപ്പെട്ടവനാണ് എന്ന അജ്ഞാനം കളഞ്ഞു പുറത്തേയ്ക്ക് നോക്കിയാൽ സത്യബോധത്തോടെ സ്വകര്‍മ്മം ഗംഭീരമായി അനുഷ്ടിയ്ക്കുന്ന അനേകം ബോധരൂപങ്ങളെ തന്നില്‍നിന്നും അന്യമല്ലാതെ വെളിയിൽ കാണാം. സൂര്യനും, ഗ്രഹങ്ങളും, നക്ഷത്രങ്ങളും, എല്ലാം ആ ബോധത്തിന്റെ ശാസന അനുസരിച്ച് പ്രവര്ത്തിയ്ക്കുന്നവർ മാത്രം. കൃഷ്ണന്‍ ഗീതയില്‍ ആകാശത്ത് പ്രകാശിയ്ക്കുന്ന സൂര്യന്‍ ഞാനാണ് എന്നും മറ്റും പറയുന്നതിന്റെ അര്‍ഥം ഈ അനുഭവഅവസ്ഥയില്‍ എത്തിയാലേ അറിയാന്‍ കഴിയൂ. ഗുരുദേവന്‍ അത് വ്യക്തമായും അനുഭവിച്ചു. ഭൂമിയിൽ തന്നെ ഒന്ന് ശ്രദ്ധിച്ചാൽ മാസം നോക്കി കൃത്യമായി വരുന്ന കാലങ്ങൾ, കൃത്യമായി സമയം നോക്കി പൂക്കുന്ന ചെടികൾ, എന്നിങ്ങനെ ബോധത്തിന്റെ കളികൾ നാലുപാടും കാണാം. ഒരു വിതിനകത്ത് പോലും ബോധം നിറഞ്ഞിരിയ്ക്കുന്നു. അകവും പുറവും നിറഞ്ഞ ഭഗവാനേ, നിന്നെ ഞാൻ വണങ്ങുന്നു.
" ജയിക്കുക മഹാദേവ!
ദീനവനപരായണ!
ജയിക്കുക ചിദാനന്ദ!
ദയാസിസേ്ധാ ! ജയിക്കക."
" ആഴമേറുംനിൻമഹസ്സാ-
മാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം."
ഈ ലോകത്തിനു ഒരേ ഒരു സത്ത മാത്രമേ ഉള്ളൂ. അത് ബോധം അല്ലെങ്കിൽ ദൈവമാണ്. അതിനാൽ ആരാധനയ്ക്ക് അർഹൻ നീ മാത്രമാണ്. നീ തന്നെയാണ് കരുണയോടെ നമ്മെ എല്ലാവരെയും നിലനിര്ത്തി സംരഷിച്ചു പോരുന്നത്. നിന്നിൽ ബുദ്ധി ഉറച്ചാൽ സംശയങ്ങളും ഭയവും ഓടിയൊളിയ്ക്കും. മരണവും ജനനവും ഒന്നും എനിയ്ക്ക് ബാധകമല്ല. ഞാൻ ബോധമാണ്, കാണുന്നതും, അറിയുന്നതും എല്ലാം ബോധാതിനെ തന്നെയാണ് എന്നത് അലംഘനീയമായ ശാസ്ത്രീയമായ സത്യമാണ്. ആ സത്യത്തിനെ ഉൾക്കൊള്ളാൻ നമ്മൾ തയാറായാൽ നമ്മൾ വിവേകികൾ ആയിമാറുന്നു. അല്ലെങ്കിൽ അനേക ജഡ രൂപങ്ങളിൽ ഭ്രമിച്ച് സത്യം ഒരിയ്ക്കലും അറിയാൻ സാധിയ്ക്കാതെ അവിവേകികൾ ആയി ജനിച്ചും മരിച്ചും സംസാര സമുദ്രത്തിൽ ദുഖിച്ചു ദുഖിച്ചു കഴിയാം. നമ്മൾ ഗുരുദേവന്റെ വാക്കുകൾ ശ്രദ്ധയോടെ ശ്രവിച്ചു ഗുരു പറഞ്ഞ സത്യത്തിനെ ഉൾക്കൊള്ളണം. ദൈവം ഒന്നേ ഉള്ളൂ. അത് അഘണ്ട ബോധ സ്വോരൂപനായ പരമാത്മാവാണ്. അപ്പോൾ അമ്പലങ്ങളിൽ പോയി മറ്റു ദേവന്മാരെയും ദേവിമാരെയും പ്രാര്ധിയ്ക്കുന്നതോ? അതിനും കുഴപ്പമില്ല. അവരും ആ പരമാതമാവിന്റെ വിഭിന്ന രൂപങ്ങൾ എന്ന് ഉറപ്പാക്കണം. ഈ രീതിയിൽ സർവതിലും ദൈവത്തിനെ ദര്ഷിച്ചു ആ ദൈവത്തിൽ ആണ്ടു അതായി മാറാൻ ഗുരുദേവൻ അനുഗ്രഹിയ്ക്കട്ടെ.

Sunday, 14 December 2014

' പിണ്ഡനന്ദി ' എന്ന കൃതിയുടെ മാഹാത്മ്യം !

!

ഗുരുദേവൻ രചിച്ച 'പിണ്ഡനന്ദി' എന്ന കൃതി വായിച്ചു മനസ്സിലാക്കിയാൽ ജീവിക്കേണ്ടുന്നത് എങ്ങനെ എന്ന് മനസ്സിലാകും.
ഒന്നും നമ്മൾ നിനച്ചമാതിരി നടക്കില്ല . എല്ലാത്തിനും അതിന്ടെതായ നിയമവും കാലവും ഉണ്ട്. അതനുസരിച്ച് അത് നടന്നുകൊള്ളും . ആഗ്രഹങ്ങളും മോഹങ്ങളും നമ്മളെ ദുഃഖ കടലിൽ താഴ്ത്തും. ജനിച്ചതും മരിക്കുന്നതും നമ്മുടെ തീരുമാനത്തിലല്ല. പിന്നെ ഇതിനിടയിലുള്ള കാലം എങ്ങനെ നമ്മുടെ കൈയിലാകും ?? ചിന്തിച്ചു നോക്കൂ .
എന്തിനു ജനിച്ചു,മരണം എന്താണ് ? ഇനി മരിച്ചാൽ എങ്ങോട്ട് എന്ന് ഒന്നും നമ്മൾ ചിന്തിക്കുന്നില്ല. ഈ ഉള്ള കാലം കൊണ്ട് എന്തൊക്കെയോ നേടാനുള്ള തത്രപാടിൽ അവസാനം നേടിയതെല്ലാം ഉപേക്ഷിച്ചു പോകേണ്ട അവസ്ഥ ! അപ്പോൾ ഇതും പാഴല്ലേ ! ഒരു സത്യം ഉണ്ട്. നമ്മൾ ഓരോരുത്തരും എന്തോ അന്വേഷിക്കുന്നുണ്ട് . ആ അന്വേഷണം ആണ് പലതിലും ഉണ്ട് എന്ന് തോന്നി തപ്പുന്നത്. കുറെ സമ്പത്തും ധനവും ബന്ധുബലവും ഒക്കെ ഉണ്ടായാലും മതിവരാത്ത ഒരു അന്വേഷണം .
ആ അന്വേഷണം ഗുരുദേവ കൃതികളിൽ നിന്നും മനസ്സിലാകും . നമ്മെ നമ്മളാക്കി എടുത്ത, പിണ്ഡത്തിൽ വച്ച് അമൃത് നല്കി സംരക്ഷിച്ച, എപ്പോഴും നമുക്ക് തുണയായി പ്രകാശമായി നമ്മുടെ തന്നെ ഉള്ളിൽ പ്രകാശിച്ചു നിൽക്കുന്ന പരംപൊരുളായ ആ ആത്മസൂര്യനെ, ആത്മ ചൈതന്യത്തെ അഥവാ ശക്തിയെ നമ്മൾ മറന്നു പോകുന്നു. അതാണ്‌ നമ്മുടെ ദുരിത കാരണം . കടലെവിടെ എന്നറിയാതെ , കരയിലിട്ട മീനിനെ പോലെ പിടയുന്നു...
പ്രപഞ്ച സുഖം ആണ് വലുത് എന്ന് ധരിച്ചു ഭ്രമിച്ചു അതിൽ കുടുങ്ങി പോകാതെ ജീവിതം മരണം വരെ മുന്നോട്ടു നയിക്കുമ്പോഴും ആ സത്യത്തെ സ്മരിക്കുക .ആ സത്യത്തിൽ പൂർണ്ണമായി മനസ്സിനെ സമർപ്പിക്കുക . അദ്ദേഹം നമ്മെ കാത്തുകൊള്ളും എന്ന് പൂർണ്ണമായി വിശ്വസിക്കുക . അതിനാണ് ഏകാഗ്രമായ പ്രാർത്ഥന , ജപം, ധ്യാനം. ഹൃദയത്തിൽ വസിക്കുന്ന ആത്മാവ് ആനന്ദ സ്വരൂപനാണ് . അവിടെ ആണ് ആനന്ദം അഥവാ സുഖം ഇരിക്കുന്നത് . കരയിൽ കിടന്നു പിടഞ്ഞ മീൻ എപ്രകാരമാണോ വെള്ളം കണ്ടാൽ നിർവൃതി അടയുന്നത് അതുപോലെ നമ്മളും ആത്മനിർവൃതി അനുഭവിക്കാൻ തുടങ്ങും. ഈ അനുഭവം തന്നെയാണ് പരമമായ ആനന്ദം, സുഖം അഥവാ മോക്ഷം...

Tuesday, 9 December 2014

നടുവേദന, മുട്ടുവേദന, ശരീര വേദന

 



നടുവേദന, മുട്ടുവേദന, ശരീര വേദന


നടുവേദന, മുട്ടുവേദന, ശരീര വേദന തുടങ്ങിയവയ്ക്ക് ഫലപ്രദമായ ചില നുറുങ്ങുകളിതാ.  വീട്ടിൽ വച്ചു തന്നെ ചെയ്യാവുന്ന ഇവ വിവേകപൂർണമായി ഉപയോഗിച്ചാൽ വേദന പെട്ടെന്ന് ഇല്ലാതാക്കാൻ സഹായിക്കും. വളരെയധികം ഔഷധഗുണമുള്ള ജാതിക്ക സന്ധിവേദനയ്കറ്റാൻ സഹായിക്കും. ജാതിക്ക നന്നായി അരച്ച്  പുരട്ടുന്നത് സന്ധിവേദനയ്ക്ക് ഉത്തമമാണ്. പുളിയുടെ കായും ഇലയും പൂവും തോലും ഔഷധങ്ങളാണ്.  പുളിയിലയിട്ടു വെന്ത വെള്ളത്തിൽ കുളിച്ചാൽ ശരീരക്ഷീണവും വേദനയും മാറും. മുട്ടുവേദന കുറയാൻ പുളിയിലയിട്ടു തിളപ്പിച്ച വെള്ളം ഉപയോഗിച്ച് ചൂടുപിടിക്കാം. വയറിളക്കത്തോടൊപ്പമുള്ള വയറുവേദന കുറയാൻ തുളസിയില ചതച്ചു പിഴിഞ്ഞെടുത്ത നീരിൽ ചുക്കുപൊടി ചേർത്തു കഴിക്കുന്നത് ഏറെ ഗുണകരമാണ്. മരുന്നിലകളിട്ടു വെള്ളം തിളപ്പിച്ച് ആവി കൊള്ളുന്നത്  മുട്ടുവേദന പെട്ടെന്നു കുറയ്ക്കും. വാതവേദനകൾക്ക് പുൽത്തൈലം നല്ലതാണ്.