Sunday, 21 August 2016

''ഇടവിടാതെയുള്ള ബ്രഹ്മസ്വരൂപാനുസന്ധാനമാണ് ഭക്തി ''

'' ത്യാഗം വേണം. അപ്പോൾ കർമ്മം ശരിയാവും. ധൈര്യം ഉണ്ടാവും. മരിക്കുവാൻ കൂടി ഭയം ഉണ്ടാവില്ല. ലോകത്തിനു വേണ്ടി യത്നിക്കണമെങ്കിൽ നല്ല ധൈര്യം വേണം. യുദ്ധത്തിൽ എത്ര പേർ മരിച്ചു. അതാന്നും സാരമില്ല. ത്യാഗികൾക്ക് മരണത്തെ ഒരു ഭയവുമില്ല. അവരാണ് ശരിയായ മനുഷ്യർ. ഇപ്പോഴുള്ളവരെല്ലാം ഭീരുക്കൾ. ഒരു മരണം ഉണ്ടായാൽ എന്തൊരു നിലവിളിയാണ്. ആരെങ്കിലും ചെന്നാൽ അപ്പോഴും അടിയും നിലവിളിയുമായി. മഹാ കഷ്ടം! മനുഷ്യർ ഇത്ര പാവങ്ങളാണല്ലോ; മരിച്ചാൽ വ്യസനിക്കാതെയാക്കണം. എല്ലാവരേയും കാര്യം പറഞ്ഞു മനസ്സിലാക്കണം. ലഹള കൂട്ടിയിട്ട് ഒരു കാര്യവുമില്ലല്ലോ. മരിച്ചവർക്ക് വല്ലതും ഉണ്ടാവുന്നുണ്ടെങ്കിൽ തീർച്ചയായും നിലവിളി കൊണ്ട് അവർക്കും ദോഷമേയുള്ളു. ഈ പ്രദേശങ്ങളിലെല്ലാം ജനങ്ങൾ എന്തെല്ലാം കാട്ടുന്നു. അതു നിർത്തണം. എല്ലാ വിദ്യാലയങ്ങളിലും 'ത്യാഗം' പഠിപ്പിക്കണം. സഭയിൽ ഇതായിരിക്കണം പ്രധാന വിഷയം' '
- ശ്രീ നാരായണ ഗുരു




ആത്മാനുസന്ധാനം വഴി നിലനിൽപ്പിന്ടെ സൂക്ഷ്മ തലങ്ങളിലേക്കിറങ്ങിചെന്നു ആനന്ദഘനമായ ബ്രഹ്മ സ്വരൂപം കണ്ടെത്തേണ്ടത്‌ എങ്ങനെയെന്നു തൈതരീയൊപനിഷത് ഭംഗിയായി വിവരിക്കുന്നുണ്ട് . വരുണ പുത്രനായ ഭ്രുഗു പിതാവിനെ സമീപിചു ബ്രഹ്മത്തെ കാട്ടിത്തരുവാൻ ആവശ്യപ്പെട്ടു . ഇക്കാണുന്ന ജീവജാലങ്ങൽ എല്ലാം ഏതിൽ നിന്നും പൊന്തി വന്നുവോ, ഏതിൽ ജീവിക്കുന്നുവൊ, ഏതിൽ തിരിച്ചു ലയിക്കുന്നുവോ അതാണ്‌ ബ്രഹ്മം . അതിനെ അന്വേഷിച്ചു കണ്ടു പിടിക്കുക എന്നായിരുന്നു പിതാവിന്ടെ മറുപടി . തപസ്സാണ് ബ്രഹ്മത്തെ കാണാനുള്ള മാർഗ്ഗം . ബുദ്ധിയുടെ ഏകാഗ്രത ശിലിക്കലാണ് തപസ്സു. ഭ്രുഗു തപസ്സ് ചെയ്തു . പുറമേ കാണുന്ന ജഡമാണ് ജീവജാലങ്ങളുടെ നിലനിലനിൽപ്പിന് കാരണം എന്നയാൾ ആദ്യം കണ്ടു . ഭൗതികവാദികൾ ഇന്നും നില്ക്കുന്നത് അവിടെയാണല്ലോ . എന്തായാലും ഭൃഗു തന്ടെ സിദ്ധാന്തം അച്ഛനെ അറിയിച്ചു . ബുദ്ധിയെ എകാഗ്രപ്പെടുത്തി സ്വന്തം നിലനില്പ്പിന്ടെ ഉള്ളറകളിലേക്ക് വീണ്ടും ഇറങ്ങി ചെല്ലാനാണ് അച്ഛൻ ആവശ്യപ്പെട്ടത്‌ . ഭൃഗുവിന്ടെ എകാഗ്രബുദ്ധി ശരീരത്തിന്ടെ പിന്നിൽ നിലനില്പ്പിനാശ്രയിരിക്കുന്ന പ്രാണൻ, മനസ്സ്,ബുദ്ധി എന്നിവയെ വീണ്ടും കണ്ടെത്തി. ഓരോ കാഴ്ച്ചയുടെ ഘട്ടത്തിലും കൂടുതൽ ഏകാഗ്രത ശീലിക്കൂ എന്നാണു അച്ഛൻ ഉപദേശിച്ചത് .എകാഗ്രപ്പെട്ട ബുദ്ധി ഉള്ളിന്ടെ ഉള്ളിലേക്ക് ഇറങ്ങി ചെന്നതോടെ കേവലാനന്ദം ഘനീഭവിച്ച നിലനില്പ്പിന്ടെ മണ്ഡലം ഭൃഗുവിനു തെളിഞ്ഞു കിട്ടി . അന്വേഷിക്കാൻ പുറപ്പെട്ട ബുദ്ധിയും ഉപ്പു പാവ സമുദ്രത്തിൽ എന്ന പോലെ ആനന്ദതലത്തിൽ ലയിച്ചുചേരുന്നതായി അനുഭവപ്പെട്ടു. രണ്ടില്ലാതായതോടെ പോകാൻ ഇടമില്ലാതായി . നിലനില്പ്പിന്ടെ പരമാകാഷ്ഠ ഈ ആനന്ദത്തിലാണ് എന്ന് തെളിഞ്ഞു . എല്ലാ പ്രപഞ്ച ഘടകങ്ങളും ആനന്ദത്തിൽ നിന്നും പൊന്തി വരുന്നു . ആനന്ദത്തിൽ ജീവിക്കുന്നു . ആനന്ദത്തിൽ തിരിച്ചു ലയിക്കുന്നു . പുത്രൻ ഈ കാഴ്ച കണ്ടതോടെ അച്ഛൻ അയാളെ അനുമോദിച്ചു പറഞ്ഞയച്ചു. ശ്രീ നാരായണ ഗുരുദേവൻ ഈ കാഴ്ച കണ്ട ആൾ ആണെന്ന് അദ്ധേഹത്തിന്ടെ കൃതികൾ വിളിച്ചറിയിക്കുന്നു . അനുഭൂതിദശകം എന്ന കൊച്ചു മലയാള കൃതിയിൽ അദ്ധേഹാം സ്വാനുഭവം വിവരിക്കുന്നത് നോക്കുക
"ആനന്ദക്കടൽ പൊങ്ങി -
ത്താനേ പായുന്നിതാ പരന്നൊരുപോൽ,
ജ്ഞാനംകൊണ്ടതിലേറി-
പ്പാനം ചെയ്യുന്നു പരമഹംസജനം .
( അനുഭൂതിദശകം 7 )
ആനന്ദതലം കണ്ടെത്താൻ കഴിയുന്ന ബുദ്ധിക്കു പിന്നെ സർവ്വത്ര ഒരാനന്ദക്കടൽ പൊങ്ങിപ്പെരുകുന്നതായിട്ടാണ് അനുഭവം . പരമഹംസന്മാർ ഈ ജ്ഞാനം നേടി സദാ ആനന്ദനിമഗ്നരായി വർത്തിക്കുന്നു . ' ആനന്ദം ബ്രഹ്മണോ വിദ്വാൻ ന ബിഭേതി കുതശ്ചന-'
ബ്രഹ്മാനന്ദം അറിഞ്ഞ ആൾക്ക് ഒരിടത്തുനിന്നും ഭയമില്ല എന്നാണു ഉപനിഷത്തിന്ടെ പ്രഖ്യാപനം. ശ്രീ നാരായണ ഗുരുദേവൻ ഈ ബ്രഹ്മാനന്ദം നിരന്തരം അനുഭവിച്ചുകൊണ്ടിരുന്ന പരമഹംസനായിരുന്നു . അങ്ങനെ സ്വാനുഭവത്തിൽ പരീക്ഷിച്ചുറപ്പിച്ച ഉപനിഷത് തത്ത്വമാണ് ഗുരുദേവൻ 'ബ്രഹ്മാനന്ദഘനം യത: ' എന്ന താഴെ പറഞ്ഞിരിക്കുന്ന പദ്യഭാഗത്തിൽ വിളിപ്പെടുത്തിയിരിക്കുന്നത് .
" അനുസന്ധിതേ ബ്രഹ്മ
ബ്രഹ്മാനന്ദഘനം യത:
സദാബ്രഹ്മാനുസന്ധാനം
ഭക്തിരിത്യവഗമൃതേ."
(ബ്രഹ്മം ആനന്ദ ഘനമാണ് അതുകൊണ്ട് സത്യാന്വേഷികൾ ധ്യാനമനനങ്ങളിൽക്കൂടി ബ്രഹ്മസ്വരൂപം പിൻതുടർന്ന് കൊണ്ടിരിക്കുന്നു .ഇടവിടാതെയുള്ള ബ്രഹ്മസ്വരൂപാനുസന്ധാനമാണ് ഭക്തി എന്നറിയപ്പെടുന്നത്.)

Thursday, 18 August 2016

വൈദികാചാര്യ കെ.ഗോപാലൻ തന്ത്രികൾ

വൈദികാചാര്യ കെ.ഗോപാലൻ തന്ത്രികൾ
Praveen Kumar എന്നയാളുടെ ഫോട്ടോ
താന്ത്രിക വിദ്യാവിശാരദനായ ഗുരുദേവ ഭക്തനായിരുന്നു ഗോപാലൻ താന്ത്രികൾ. തന്റെ പതിന്നാലാമത്തെ വയസ്സിൽ തന്ത്രശാസ്ത്രം പഠിക്കാൻ വേണ്ടി ശിവഗിരിയിലെത്തിയ ഗോപാലൻ സ്വാമി തൃപ്പാദങ്ങളുടെ അനുഗ്രാഹാശിസ്സുകളുടെ തണലിൽ വളർന്നു വലുതായ തന്ത്രിമുഖ്യനാണ്. കുട്ടിക്കാലം മുതല്ക്കേ പ്രതികൂല സാഹചര്യങ്ങളുമായി ഏറ്റുമുട്ടി ജീവിതവിജയം കൈവരിച്ച കർമ്മധീരനായിരുന്നു അദ്ദേഹം. സ്വാമിയെ സ്മരിച്ചു കൊണ്ടേ ഏതു കാര്യവും നിർവ്വഹിച്ചിരുന്നുള്ളു എന്നതാണ് അദ്ദേഹത്തിന്റെ മഹത്വം.
താന്ത്രിക വിദ്യാപഠനകാലത്ത് ശിവഗിരിയിലെ അന്തേവാസി എന്ന നിലയിൽ തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ച് അദ്ദേഹം എഴുതിയ ലേഖനത്തിലെ പ്രസക്തഭാഗം ഉദ്ധരിക്കാം." വേദോക്തമായ കർമ്മപരിപാടികൾ അഭ്യസിക്കാൻ താൽപര്യമുള്ളവരെ ക്ഷണിച്ചു കൊണ്ട് കുമാരനാശാൻ വിവേകോദയത്തിൽ ഒരു പരസ്യം പ്രസിദ്ധം ചെയ്തിരുന്നു. അതനുസരിച്ച് 1088-ൽ (1913) ശിവഗിരിയിൽ എത്തി. പഠിത്തം ആരംഭിച്ചു.കോട്ടയം കുമരകത്തു മൃത്യുഞ്ജയൻ, മലബാറുകാരൻ ബാലകൃഷ്ണൻ, പുരുഷോത്തമൻ ,വേലപ്പൻ മുതലായ എട്ടു പേരായിരുന്നു എന്റെ സതീർത്ഥ്വർ. മാസം അഞ്ചു രൂപാ കൊടുത്താൽ മഠത്തിൻ ഭക്ഷണം കിട്ടും.വേദോക്തമായ കർമ്മ പരിപാടികളായിരുന്നു പഠിപ്പിച്ചിരുന്നത്. തൃപ്പാദങ്ങൾ ഞങ്ങളെ പഠിപ്പിച്ചിരുന്നില്ല. 'ശങ്കരൻ പരദേശി എന്നറിയപ്പെടുന്ന ആത്മാനന്ദ സ്വാമികളായിരുന്നു പ്രഥമാദ്ധ്യാപകൻ. അദ്ദേഹം മത പണ്ഡിതനും കാശിയിലെ പല മoങ്ങളിലേയും അധിപനും ആയിരുന്നു.
1073 മേടം 23-നാണ് (1898) ഗോപാലന്റെ ജനനം.കോട്ടയമാണ് ജന്മസ്ഥലം .കുട്ടിയുടെ 5-ാം വയസ്സിൽ മാതവും 12-ാം വയസ്സിൽ പിതാവും വിട്ടുപിരിഞ്ഞു. പിന്നീട് വലിയമ്മാവന്റെ സംരക്ഷണയിലാണ് ഗോപാലൻ വളർന്നത്.വീട്ടിനടുത്തുള്ള സർക്കാർ സ്കൂളിൽ ചേർന്നു പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.തുടർന്നു ശിവഗിരിയിലെ തന്ത്ര വിദ്യാലയത്തിൽ ചേർന്നു പൂജാവിധികളും മറ്റും അഭ്യസിച്ചു' 1915-ൽ നാഗമ്പടം ക്ഷേത്രത്തിലെ പൂജാരിയായി.( ശിവഗിരി തീർത്ഥാ ടനത്തിനു സ്വാമി തൃപ്പാദങ്ങൾ കല്പിച്ചനുവാദം നല്കിയത് കോട്ടയം നാഗമ്പടം മഹാദേവർ ക്ഷേത്ര സന്നിധിയിൽ വച്ചായിരുന്നുവെന്നതാണ് ഈ ക്ഷേത്രത്തിന്റെ ചരിത്ര പ്രാധാന്യം)
ഗുരുദേവന്റെ പാദപത്മങ്ങൾ ഭക്തി പുരസ്സരം തുടച്ചു ശുദ്ധി വരുത്തുവാനും ആ തിരുവുടൽ വിശറി കൊണ്ടു വീശിക്കൊടുക്കുവാനും പലപ്പോഴും ഭാഗ്യം സിദ്ധിച്ച ഗുരുദേവഭക്തനാണ് ഗോപാലൻ തന്ത്രികൾ.ഭാവിലോകം ശ്രീ നാരായണ ഗുരുവിനെ സ്മരിക്കുമ്പോൾ ഗോപാലൻ തന്ത്രികളെപ്പോലുള്ള നിസ്തുല ഭക്തരായ അന്തേവാസികളെക്കുടി സ്മരിക്കാതിരിക്കുകയില്ല എന്നത്രേ ഗോപാലൻ തന്ത്രികളുടെ താന്ത്രികാചാര്യനും ശിവഗിരി ശാരദാമഠത്തിലെ മുഖ്യ തന്ത്രി കനുമായിരുന്ന ശങ്കരാനന്ദ സ്വാമികൾ ഒരിക്കൽ പറഞ്ഞത്‌. ശ്രീ നാരായണ ഗുരു കാട്ടിത്തന്ന മാർഗ്ഗത്തിലൂടെ സ്വജീവിതം ധന്യമാക്കിയ മഹാത്മാവായിരുന്നു ഗോപാലൻ തന്ത്രികൾ എന്നത്രേ നടരാജഗുരുവിന്റെ അഭിപ്രായം.
ചെറുപ്പകാലം മുതല്ക്കേ അയിത്താചാരങ്ങൾക്കെതിരെ ധീര ധീരം പടപൊരുതിയ ആദർശശാലിയായിരുന്നു ഗോപാലൻ തന്ത്രികൾ കോട്ടയം- തിരുനക്കര റോഡിൽ സ്ഥാപിച്ചിരുന്ന തിണ്ടൽപ്പലകകൾ പിഴുതു ദൂരെക്കളയാൻ ഒരുമ്പെട്ട അദ്ദേഹത്തിന്റെ ജീവനു തന്നെ ഭീഷണികൾ ഉയർന്നിരുന്നു.തന്മൂലം കുറേക്കാലം അംഗരക്ഷകരോടുകൂടി മാത്രമേ ആ യുവ വിപ്ലവകാരിക്ക് യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നുള്ളു. സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടി 1924-ൽ നടന്ന ചരിത്രപ്രധാനമായ വൈക്കം സത്യാഗ്രഹത്തിലും അദ്ദേഹം ഒരു പോരാളിയായിരുന്നു.
കോട്ടയം ജില്ലയിലെ 47-ാം നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹം ചെയ്ത സമുദായ സേവനം പ്രത്യേകം പ്രസ്താവ്യമാണ്.
ഹിന്ദു മതതത്ത്വങ്ങളോട് അതിരറ്റ അഭിനിവേശം പുലർത്തിയിരുന്ന ഗോപാലൻ തന്ത്രികൾ കോട്ടയത്തെ ഹിന്ദു മിഷൻ ഓർഗനൈസറായി പ്രവർത്തിച്ചിട്ടുണ്ട് .തിരുവിതാംകൂർ ഹിന്ദുമഹാസഭയുടെ മിഷണറി ഇൻസ്പക്ടറായും ഡിസ്ടിക്ട് ഇൻസ്പെക്ടറായും സേവനം അനുഷ്ഠിച്ച കാലത്ത് അദ്ദേഹം ഹിന്ദുമതം വിട്ടുപോയ പലരേയും മതപരിവർത്തനത്തിലൂടെ ഹിന്ദു മതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നിട്ടുണ്ട്.
വൈദിക ബ്രാഹ്മണരോടുള്ള ഒരു വെല്ലുവിളി എന്ന നിലയിലാണ് ഗോപാലൻ തന്ത്രികൾ പുണ്ഡ്രവും പൂണൂലും ശിഖയും ധരിച്ചു കൊണ്ട് പൂജാദികർമ്മങ്ങൾ അനുഷ്ഠിച്ചിരുന്നത്. ഇത്തരം കാര്യങ്ങളൊക്കെ നിരർത്ഥകമെന്ന് കരുതിയിരുന്ന സ്വാമി തൃപ്പാദങ്ങൾ ഒരു ദിവസം ചിരിച്ചുകൊണ്ട് ഇങ്ങനെ ചോദിച്ചുവത്രേ "എന്താ കുട്ടിപ്പട്ടർ ,പൂഞ്ഞൂ നൂലിൽ താക്കോൽ കെട്ടുമോ?.......
തന്ത്രികൾ നാഗമ്പടം ക്ഷേത്രത്തിലെ പൂജാരിയായി നിയമിക്കപ്പെട്ടതോടെ, ക്ഷേത്രപരിസരത്തും അകലെമുള്ള വിവാഹകർമ്മങ്ങളിൽ കാർമ്മികത്വം വഹിച്ചു പോന്നത് അദ്ദേഹമായിരുന്നു. താൻ 5000-ത്തിലധികം വിവാഹങ്ങളിൽ കാർമ്മികത്വം വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പലരോടും പറയാറുണ്ടായിരുന്നു. നാഗമ്പടം ക്ഷേത്ര സന്നിധിയിൽ അദ്ദേഹം നട്ടുവളർത്തിയ അരയാൽ ഇന്നും പടർന്നു പന്തലിച്ചു നില്പുണ്ട്.നാഗമ്പടം ക്ഷേത്രത്തിന്റെ സർവതോന്മുഖമായ പുരോഗതിക്കു വേണ്ടി ഗോപാലൻ തന്ത്രികൾ ചെയ്ത സേവനങ്ങളുടെ അംഗീകാരമാണ് ക്ഷേത്ര കാര്യാലയത്തിൽ അനാച്ഛാദനം ചെയ്യപ്പെട്ടിട്ടുള്ള അദ്ദേഹത്തിന്റെ ഛായാചിത്രം എന്നു കരുതാം.
ഗോപാലൻ തന്ത്രിയുടെ ഗിരുദേവ ഭക്തിയെക്കുറിച്ചും താന്ത്രിക വിദ്യ പ്രവീണ്വത്തെക്കുറിച്ചും നല്ലവണ്ണം മനസ്സിലാക്കിയിരുന്ന ഗുരുനിത്യചൈതന്യയതിയുടെ ഉപദേശപ്രകാരം എഴുതപ്പെട്ട തന്ത്രിയുടെ 'ആത്മകഥാകഥന 'മാണ് " പൂർവ്വകാല സ്മരണകൾ "
ഗോപലൻ തന്ത്രി വിവാഹിതനായത് 1098 മകരം 2-നാണ്. അന്ന് അദ്ദേഹം നാഗമ്പടം ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്നു. പൊൻകുന്നം തകടിയേൽ കുടുംബാഗമായ നാരായണിയമ്മയായിരുന്നു വധു. ആ ദാമ്പത്യബന്ധത്തിൽ അവർക്ക് നാലു സന്താനങ്ങളുണ്ടായി.നാലും ആൺകുട്ടികൾ. മൂത്ത പുത്രൻ കെ.ജി പാർത്ഥിവൻ പോലീസ് ഡിപ്പാർട്ടുമെന്റിലായിരുന്നു ഉദ്യോഗം. അയാൾ 72 -മത്തെ വയസ്സിൽ അന്തരിച്ചു. പിന്നീട് ഉണ്ടായത് ഇരട്ടക്കുട്ടികളാണ്. ജയവിജയന്മാർ. സംഗീത വിദ്വാന്മാരായിരുന്ന ഇവരിൽ വിജയൻ 52-)oവയസ്സിൽ അന്തരിച്ചു.ഇളയ മകൻ കെ.ജി.രാജഗോപാൽ ഗവൺമെന്റ് ഉദ്യോഗസ്ഥനായിരുന്നു.
തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ അനുഗ്രഹങ്ങൾ നേടാൻ കഴിഞ്ഞ ഒരു ഭാഗ്യവാനായിരുന്നു ഗോപാലൻ തന്ത്രികൾ.1937-ൽ മുഖം കാണിക്കാൻ എത്തിയ തന്ത്രികളുമായി അവിടുന്ന് ഒരു മണിക്കൂർ സമയം സംസാരിച്ചിരുന്നതായി തന്ത്രികൾ തന്റെ ഡയറിക്കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നു തന്നെയല്ല, സംഗീതജ്ഞരായ തന്റെ മക്കൾ ജയവിജയന്മാരു സംഗീതക്കച്ചേരി കേട്ട് ആസ്വദിക്കുവാനും മഹാരാജാവ് സന്മമനസ്സുകാട്ടുകയുണ്ടായി.തിരുവനന്തപുരം സ്വാതി തിരുനാൾ മ്യുസിക് അക്കാഡമിയിൽ പഠനം പൂർത്തിയാക്കിയ ജയ- വിജയന്മാർക്ക് ആന്ധ്രയിൽ പോയി ഉപരിപഠനം നടത്തുവാൻ മഹാരാജാവ് ആയിരം രൂപാ സഹായധനം നല്കി പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ത ന്തികാചാര്യൻ എന്ന നിലയിലും ഗുരുദേവ ഭക്തൻ എന്ന നിലയിലും തികച്ചും ഭക്തി സാന്ദ്രമായ ജീവിതം നയിച്ചിരുന്ന ഗോപാലൻ തന്ത്രികൾ 1984 നവംബർ 11-ന് ഇഹലോകവാസം വെടിഞ്ഞു.....

അള്‍സര്‍ എന്നാല്‍ എന്താണ് ?

അള്‍സര്‍ എന്നാല്‍ എന്താണ് ? ദഹന ക്കേടില്‍ നിന്നും അമിതമായ ഭക്ഷണത്തില്‍ നിന്നും ഉണ്ടാകുന്ന രോഗമാണ് അള്‍സര്‍ .

ദുഖങ്ങളെ അകറ്റാന്‍ സാധിക്കാത്ത പാവം മനസുകളെയും അള്‍സര്‍ പിടികൂടുന്നു.
രോഗം എങ്ങിനെ ഉണ്ടാകുന്നു എന്നത് അറിഞ്ഞാലേ പരിഹാരമായ ചികിത്സ ചെയ്യാന്‍ സാധിക്കൂ .അള്‍സറിനെ അടുത്തറിയൂ എന്നിട്ട് ചികിത്സിക്കൂ.
ദഹിക്കാതെ വയറ്റില്‍ അടിഞ്ഞു കൂടുന്ന മലിനവസ്തുക്കള്‍ ദുഷിച്ചു ചീയുന്നു ദുഷ്ഫലമായി ആസിഡുകള്‍ ഉണ്ടാകുന്ന അമിതമായ ആസിഡുകള്‍ കുടലില്‍ പുണ്ണ് ഉണ്ടാക്കുന്നു.
നാട്ടിന്‍പുറങ്ങളിലെ കുളങ്ങളിലേയും തോട്ടിലേയും അടിത്തട്ടില്‍ ധാരാളം ചെളി കുമിഞ്ഞുകൂടുന്ന .അടിത്തട്ടിലേക്കൊരു കല്ലെറിഞ്ഞാല്‍ കുമിളകള്‍ ഉണ്ടാകുന്നു. അടിത്തട്ടില്‍ ജീവിക്കുന്ന മത്സ്യമായ ''മുഴി'' ചെളിയില്‍ നിന്നും ഭക്ഷണം തേടുമ്പോള്‍ മുകളിലേക്ക് നുരയും പതയും പായലും പൊങ്ങി വരും.
തൊഴിലില്‍ ഏര്‍പ്പെടുമ്പോള്‍ വയര്‍ അമിതമായി ചലിക്കുന്നു അള്‍സര്‍ രോഗിയില്‍ ഗ്യാസും പുളിച്ചു തികട്ടലും ഉണ്ടാകുന്നു ഇതു നല്ലതാണ്. അമിതമായ അമ്ലത്തെ ശരീരം പുറം തള്ളുന്ന ഉത്തമ മാര്‍ഗ്ഗം ആണിത് .ഈ സമയം മരുന്നുകള്‍ കഴിക്കരുത് ഇങ്ഗ്ലിഷ് മരുന്നുകള്‍ ശരീരം ചെയ്യുന്ന നന്മയെ തടഞ്ഞുനിര്‍‍ത്തുന്നു. അതോടെ വയറ്റില്‍ കിടക്കുന്ന അമ്ലം നിങ്ങളുടെ കുടലിനെ ആക്രമിക്കുന്നു . ഈ അവസ്ഥയില്‍ വിശപ്പ്‌ ഉണ്ടാകില്ല. ദഹനം നടത്തുവാനും ആസിഡു തന്നെ വേണമല്ലോ .ഇശ്വരനിര്‍മിതമായ ശരീരം അതും കൂടി ഉല്‍പ്പാദിപ്പിച്ച് സ്വയം നിങ്ങളെ കൊല്ലില്ല .ഈ സമയം വിശപ്പിനുള്ള മരുന്നുകള്‍ കഴിച്ചു മഹാരോഗികള്‍ ആകരുതേ എന്നേ എനിക്ക് പറയാനുള്ളൂ.
കുളങ്ങളില്‍ അടിയുന്ന ചെളിയെ മത്സ്യം ജലത്തിന് മീതെ എത്തിക്കുന്നു സൂര്യന്‍ അതിനെ ശുദ്ധമാക്കി പരല്‍ മീനുകള്‍ക്ക് ഭക്ഷണമാക്കുന്നു ജലത്തെ ശുദ്ധികരിക്കാനും പ്രകൃതിയെ സംരക്ഷിക്കാനും കുളത്തിനെ ബാധിച്ച അള്‍സര്‍ മാറ്റാന്‍ ഒടേതമ്പുരാന്‍ സീകരിച്ച ലീലവിലാസങ്ങള്‍ ആണിത്.
മനുഷ്യരേ....... ഈ സമയം ഒരു ഗ്രാം ചുണ്ണാമ്പുതേനില്‍ കുഴച്ച് വെറ്റിലയില്‍ പുരട്ടി ഏറെ നേരം ചവച്ചാല്‍ അതിലും നല്ലൊരു മരുന്നില്ല .
നിങ്ങളുടെ കുളത്തില്‍ ചെളി അടിഞ്ഞാല്‍ അല്പ്പം കുമ്മായം ഇട്ടാല്‍ ചെളി ഉണ്ടാകില്ല . ദുര്‍ഗെന്ധപൂരിതമായ എന്‍റെ നാടായ കൊച്ചിയിലെ പാതവക്കിലും കുമ്മായം വിതറുന്ന കാഴ്ച ജനിച്ചപ്പോള്‍ മുതല്‍ ഞാനും കാണുന്നുണ്ട്.
കക്കകള്‍ കടലില്‍ അടിഞ്ഞു കുമ്മായമായി തീരുന്നത് കൊണ്ടാണ് കടലിനെ അള്‍സര്‍ പിടിമുറുക്കാത്തത്.
രാത്രി ഭക്ഷണം കഴിച്ചാല്‍ ദഹിക്കാന്‍ സമയമെടുക്കുന്നത് കൊണ്ട് പഴമക്കാര്‍ മൂന്നും കൂട്ടി മുറുക്കിയിരുന്നതിന്‍ രഹസ്യങ്ങള്‍ പലതാണ്..
നല്ലൊരു മരുന്ന് പറഞ്ഞു കൊണ്ട് നിര്‍ത്തുന്നു . ചുണ്ണാമ്പ് കൂവപ്പൊടി ശുദ്ധമാക്കും പോലെ മൂന്നു പ്രാവിശം ജലത്തില്‍ കലക്കി ശുദ്ധം ആക്കണം .
ഒരു രാത്രി കഴിഞ്ഞു ഊറല്‍ ജലം മാറ്റി വീണ്ടും ചുണ്ണാമ്പു കലക്കി വെക്കുക രാവിലെ ചുണ്ണാമ്പു നിര്‍ത്തി ജലം കളയുക ഇങ്ങിനെ അതിന്‍റെ പൊള്ളല്‍ നിര്‍വീര്യ മാക്കുക എന്നാണു പറഞ്ഞു വരുന്നത്.
ഇങ്ങിനെ ശുദ്ധം ആക്കിയ ചുണ്ണാമ്പുo തേനും അല്പ്പം മഞ്ഞളും വെറ്റിലയില്‍ പുരട്ടി ചവച്ചു തിന്നാല്‍ അള്‍സറിനുള്ള മരുന്നായി .
പുളിയാറില അരച്ചു മോരില്‍ കഴിച്ചാലും അള്‍സര്‍ മാറും .
വിശപ്പിനു ആഹാരം കഴിക്കാത്തത് കൊണ്ടാണ് അള്‍സര്‍ വരുന്നത് എന്നുള്ള പൊട്ടത്തരം നിങ്ങളും ചിന്തിക്കുക .ഹിമക്കരടിക്ക് അണ്ണാനെ പോലെ ഭക്ഷണം സൂക്ഷിച്ചു വെക്കാനുള്ള ബുദ്ധിയില്ല.കടുത്ത മഞ്ഞു കാലം അവ ആറുമാസം ഗുഹകളില്‍ പട്ടിണി കിടക്കുന്നു .ഏറെ നാള്‍ മഞ്ഞുപാളികളില്‍ ജീവിക്കുന്ന തിമിംഗലങ്ങള്‍ നിരാഹാരിയാണ് . പൊരുന്നക്കോഴി ഏറെ നാള്‍ ഒന്നും കൊത്തിത്തിന്നുന്നില്ല. ഇവയ്ക്കു അള്‍സര്‍ പിടിപെടുന്നില്ല .
ഏറെ നാള്‍ ജലപാനം പോലുമില്ലാതെ ഗുഹകളില്‍ തപസിരുന്ന പ്രവാചകനോ മഹര്‍ഷികള്‍ക്കോ അള്‍സര്‍ പിടിപെട്ടതായി മഹത്ഗ്രന്ഥങ്ങളില്‍ കാണുന്നില്ല.

Thursday, 11 August 2016

ചൊവ്വാ ദോഷം പിടിച്ച പെണ്ണിനെ കെട്ടിയാല്‍ കെട്ടുന്നവന്‍ പെട്ടന്ന് ചാവും...........................

ചൊവ്വാ ദോഷവും . ശീക്രസ്കല്നവും
ചൊവ്വാ ദോഷം പിടിച്ച പെണ്ണിനെ കെട്ടിയാല്‍ കെട്ടുന്നവന്‍ പെട്ടന്ന് ചാവും ഇങ്ങിനെ ഒരു വിശ്വസം നാട്ടില്‍ പരക്കുന്നു.
ചില ജോതിഷികള്‍ യുവതികളെ കാലന്‍ ആക്കുന്നു. ജോതിഷത്തില്‍ ഒരു ഭാഗത്തും ഇല്ലാത്
ഈ ദോഷത്തിന്റെ സൃഷ്ട്ടി ഏതു ഗ്രന്ഥത്തില്‍ നിന്നാണ് കണ്ടു പിടിച്ചിരിക്കുന്നത്. ആരാണ്ഇതു എഴുതി പിടിപ്പിച്ചത്?
അതോ ഇതും വ്യസന്റെ തലയില്‍ ഉദിച്ചതാണോ?
തൊരു ദോഷം എന്ന് മുതലാണ്‌ ഉണ്ടായത് ആരെങ്കിലും ഉണ്ടാക്കിയതാണോ ? അതോ ചൊവ്വാ ദോഷം കപട ജോതിഷ സന്തതിയോ?
പുരാണങ്ങളും ഭാഗവതവും അങ്ങേരുടെ തലയില്‍ കെട്ടി വെച്ച സ്ഥിതിക്ക് ചൊവ്വാ ദോഷത്തിന്റെ പിതൃ ദോഷവും കൂടി ചാര്‍ത്തി കൊടുക്കാമായിരുന്നു.
ജോതിഷം വെക്തമായി പഠിക്കാത്തവര്‍ക്ക് ജനിച്ച ജാര സന്തതിയാണ് ചൊവ്വാ ദോഷം!!
സ്ത്രിയുടെ ശരീരം ചന്ദ്രനും പുരുഷ ശരീരം സൂര്യനും ആയിരിക്കണം. എന്ന് വെച്ചാല്‍ പുരുഷനില്‍ ചൂടും സ്ത്രി ശരീരം തണുപ്പും. തിങ്കള്‍ ദിനം സ്ത്രി ഒരു നേരം മാത്രം ഭക്ഷിച്ച്‌ വൃതമെടുത്തും പുരുഷന്‍ ഞായറും വ്രതമെടുക്കകയും ചെയ്‌താല്‍ ഇരുവര്‍ക്കും ആരോഗ്യപരമായി ഗുണംചെയ്യും .
തിങ്കള്‍ നോയമ്പ് നോറ്റാല്‍ ഗുണമുണ്ട്
സ്ത്രിയുടെ ശരീരത്തില്‍ പുരുഷ ശരീരത്തിന് തുല്യമായ ചൂട് അനുഭവപ്പെടരുത് അങ്ങിനെ ഉണ്ടായാല്‍ അതില്‍ ആരോഗ്യപരമായ ദോഷങ്ങള്‍ ഉണ്ടാകും. ഇവരുമായി ശാരീരിക ബന്ധം പാടില്ല. തുല്യ താപ നില വളരെയധികം ശുക്ലം നഷ്ട്ടപെടുത്തും.
ഒരു വേദ പഠിതാവ് നാല് വേദങ്ങള്‍ പഠിക്കുന്നതോടൊപ്പം അതിന്റെ നിയമങ്ങളും പഠിക്കുന്നു അതില്‍ ശിക്ഷ നിരുക്തം ചന്ദസ് വ്യാകരണം കല്പം ഈ അഞ്ചു ശാസ്ത്രങ്ങള്‍ പഠിക്കുന്നു .പിന്നീട് അവസാനമായി ജോതിഷവും പഠിക്കുന്നു .മഹാ മാമുനികള്‍ നിര്‍മ്മിച്ച ഈ ജോതിഷത്തില്‍ .ജാതകം എഴുതാന്‍ വിധിയില്ല .മുഹൂര്‍ത്തങ്ങള്‍ ഇല്ല .ചൊവ്വാ ദോഷവും ഇല്ല .
. ഇത്തരം കാര്യങ്ങള്‍ ചുമ്മാ കവിടി നിരത്തി പറയാന്‍ ലോകത്ത് ആര്‍ക്കും സാധിക്കില്ല .കവിടി നിരത്തലിനെ ജോതിഷം എന്ന് പറയാന്‍ അല്പ്പം ബുദ്ധിമുട്ടുണ്ട്.
ചൊവ്വാ ദോഷം ഭയന്ന് ഇന്നും പല പെണ്‍കുട്ടികളും വിവാഹം സ്വപ്നം കണ്ടു നടക്കുന്നു.
കഷ്ട്ടം പെണ്‍കുട്ടികളോട് എന്തിനീ ക്രൂരത !!
പെണ്‍കുട്ടികള്‍ക്ക് നാശം വിതയ്ക്കുന്ന ഗ്രഹങ്ങളോ? ഈശ്വരാ ഇതെന്ത് സൃഷ്ട്ടി ? അതും ഹിന്ദുക്കളെ മാത്രം തിരഞ്ഞു പിടിക്കുന്ന ഗ്രഹങ്ങള്‍ ഉണ്ടന്നോ ?
എന്താണ് ചൊവ്വാ ദോഷം ?? ഈ ഗ്രഹത്തിന് ഇത്രയ്ക്ക് വെറുപ്പാണോ സ്ത്രികളോട് ??
ചൊവ്വാ ദോഷം വന്നാല്‍ വിവാഹം കഴിക്കാന്‍ പാടില്ലത്രേ?
ഒരു സ്ത്രിക്ക് ചൊവ്വാ ദോഷം പിടിപെട്ടാല്‍ .വിവാഹജീവിതം ഒഴിച്ച് മറ്റെന്തും ചെയ്യുന്നതിനോ ദൂരെ സ്ഥലങ്ങളില്‍ പോകുന്നതിനോ കുഴപ്പമില്ല ?
കല്ല്യാണ വീടുമുതല്‍ പുലകുളി വരെയുള്ള സകലതിനും ചൊവ്വാ ദോഷക്കാര്‍ക്ക് പോകാം പങ്കെടുക്കാം .അതിലൊന്നും ചൊവ്വാദോഷമില്ല .ഇതെന്തു ദോഷമാണ് ? ഈ ജോതിഷികള്‍ മനുഷ്യനെ ചിരിപ്പിച്ചു കൊല്ലും അത്രയ്ക്ക് കോമാളികള്‍ ആണ് ചില ജോതിഷികള്‍.
അമ്പലങ്ങളില്‍ പോകാം .മഹാ ഷേക്ത്രങ്ങളില്‍ പോകാം .ശബരിമലയ്ക്ക് പോകാം. ചൊവ്വാ ദോഷക്കാര്‍ക്ക് ഇത്തരം സ്ഥലങ്ങളില്‍ പോകുന്നത് കൊണ്ട് കുഴപ്പമില്ല .പക്ഷേ വിവാഹം പാടില്ല അതിന്റെ കാരണം എന്താണോ ആവോ?
**ചില വാസ്തവങ്ങള്‍**
ചൊവ്വ എന്നാ ഗ്രഹം ആര്‍ക്കും ദോഷം ഉണ്ടാക്കുന്നില്ല അത് സംശയമില്ലാത്ത കാര്യവും വളരെ സപ്ഷ്ട്ടവുമാണ്എങ്കിലും വൃചികം ധനു മകരം (നവംബര്‍ ഡിസംബര്‍ ജനുവരി ) എന്നീ മാസങ്ങളില്‍ ജ്നിക്കുന്നവരെ ചില രോഗങ്ങള്‍ പിടിമുറുക്കും.
എന്നാല്‍ ഇതൊരു ജോതിഷ ദോഷം എന്നു പറയുന്നതില്‍ തെറ്റില്ല . കാരണം വൈദിക ജോതിഷമായി തട്ടിച്ചു നോക്കുമ്പോള്‍ ചിങ്ങം കന്നി തുലാം എന്നിങ്ങനെ ഗുണങ്ങള്‍ നിറഞ്ഞ മാസങ്ങള്‍ ബീജ ദാനത്തിന് വേണ്ടിയുള്ളതാണ് . .മിഥുനത്തിലെ മഴക്കാലം യുവ മിഥുനങ്ങള്‍ക്കും നവ ദമ്പതികള്‍ക്കും വേണ്ടിയുള്ളതാണ്.
ഓരോരോ മാസങ്ങളില്‍ ജനിച്ചാല്‍ അതാത് ഗുണങ്ങള്‍ ഉണ്ട് കൂടെ ചില ദോഷങ്ങളും
ബീജ ദാനം നടത്തേണ്ട മാസങ്ങള്‍ ഏതാണെന്ന് മാനവര്‍ പഠിക്കാതെ ഇരിക്കുന്ന കാലത്തോളം നിങ്ങള്‍ക്ക് ശുശുക്കള്‍ ജനിച്ചാല്‍ കൂടെ ചില ആരോഗ്യ ദോഷവും ജനിക്കും കൂടെ രോഗങ്ങളും ജനിക്കും.നേരെ ചൊവ്വെയില്ലാതെ ചില ചൊവ്വുള്ള കാര്യങ്ങള്‍ നമ്മില്‍ നിന്നും വിട്ടു നില്ക്കും . കര്‍ക്കിടകം മുതല്‍ തുലാം വരെയാണ് ശുദ്ധ സന്താനം ജനിക്കാന്‍ നല്ല കാലം.ചിങ്ങം ബഹു വിശേഷം.
ലോകത്തിലെ അപസ്മാര രോഗികളില്‍ പലരുടെയും ജനനം നോക്കിയാല്‍ നവംബര്‍ മുതല്‍ ജനുവരി വരെ ജനിച്ചവരാണ് . നമ്മുടെ നാട്ടിലെ രോഗികളില്‍ നല്ലൊരു ഭാഗം മനുഷ്യരും വൃചികം ധനു മകരം എന്നീ മാസങ്ങളില്‍ ജനിച്ചവരാണ്.
.ഇണകളില്‍ തുല്യ താപ നില പുരുഷനില്‍ വളരെയധികം ശുക്ലം നഷ്ട്ടപെടുത്തി ഷയം ഉണ്ടാക്കും അത് പോലെ തണുത്ത ശരീരം പുരുഷന് ഗുണം ചെയ്യില്ല തണുത്ത ശരീരമുള്ള പുരുഷന്‍ ഉന്മേഷമുള്ളവന്‍ ആയിരിക്കില്ല. വാതവും പിടിപെടും.
അമിതമായ അരക്കെട്ടിലെ ചൂട് ശാരീരികവേഴ്ചയില്‍ നിന്നും അധികമായ ബീജസ്കലനം പുരുഷനില്‍ നിന്ന് സംഭവിക്കാം.ചിലപ്പോള്‍ ശീഘൃ‌‍‍സ്കലനം സംഭവിക്കാം. രണ്ടും ഒരുമിച്ചും സംഭവിക്കാം. ബീജം കൂടുതല്‍ സ്കലിച്ചാല്‍ അകാല മരണം .
ഒന്ന് കൂടുതല്‍ ബീജം നഷ്ട്ടപെട്ടാല്‍ അകാലത്തില്‍ തന്നെ പുരുഷന്‍ രോഗം ബാധിച്ചു മരിക്കാം.അപ്പോള്‍ സ്ത്രി വിധവ ആകും.ശീഘൃ സ്കലനo കൊണ്ടും സ്ത്രി അയാളെ തഴഞ്ഞേക്കാം അത് വഴിയും സ്ത്രി വിധവയെന്നു തന്നെ പറയാം.ഇതിനെയാണ് നമ്മള്‍ ചൊവ്വാ ദോഷം എന്ന് പരമാര്ശിക്കുന്നത്.
കാര്യങ്ങള്‍ ഇങ്ങനെയെങ്കില്‍ ചൊവ്വാ ദോഷമുള്ള യുവതി വിവാഹിതയായാല്‍ വിധവയാകും എന്നത് സത്യമാകാനും വഴിയില്ലേ? അപ്പോള്‍ അസ്സല്‍ ജോതിഷം വിശ്വസിക്കാമല്ലോ അത് സത്യം തന്നെയാണ്.പക്ഷേ ജോതിഷി അറിവുള്ളവന്‍ ആകണം എന്ന് മാത്രം.
ചൊവ്വാ ദോഷം ഒരാളില്‍ ഇരുപത്തിഏഴു വര്‍ഷത്തോളം മാത്രമേ ദോഷം ചെയ്യുകയുള്ളൂ.ആ കാലയളവിനുള്ളില്‍ ശരീരം ഈ ദോഷത്തെ പുറം തള്ളും. അതിന് മരുന്ന് പോലും വേണ്ട നല്ല ജീവിത രീതി കൈക്കൊള്ളണം അത്ര മാത്രം .അതിനു ചില ഔവ്ഷധ സേവ മതി . ശരീരത്തില്‍ ചൂട് കൂടുന്ന അവസ്ഥയാണ് ചൊവ്വാ ദോഷം. ഇതു വിശദമാക്കം .
പുരുഷനില്‍ അമിതമായ ശരീര ഊഷ്മാവ് നിലനിന്നാല്‍ ലൈകീക പ്രശ്നം ഉണ്ടാകാന്‍ സാധ്യത വളരെ കൂടുന്നു.
ബീജം കട്ടിയുള്ളതെങ്കില്‍ സ്കലനം വൈകും. ചെറിയൊരു സുഷിരത്തില്‍ കൂടി പെട്രോള്‍ പോകും അതെ സുഷിരത്തില്‍ കൂടി ഡീസല്‍ അല്പ്പം കൂടി സമയം എടുക്കും ''''ഗ്രീസ് കുലിക്കിയാലെ നഷ്ട്ടപെടൂ'''
ബീജത്തെ ഗ്രീസ് രൂപത്തില്‍ ആക്കിയാല്‍ മതി ശീക്രസ്കലനത്തിന് .
പലരെയും ചൊവ്വാ ദോഷം പിടികൂടുന്നു എന്നത് വാസ്തവമാണ്. പക്ഷെ ഈ ചൊവ്വ എന്ന് പറയുന്നത് പ്രപഞ്ചത്തില്‍ കാണുന്ന ഗ്രഹ ദോഷമല്ല .സൂര്യനോ ചന്ദ്രനോ / ചൊവ്വയോ / നമുക്ക് ദോഷം ചെയ്യില്ല . അവയൊക്കെ സൃഷ്ട്ടിയുടെ അത്ഭുത മഹത്തരങ്ങള്‍ ആകുന്നു. നിങ്ങള്‍ ഇത്ര മാത്രം ചിന്തിച്ചാല്‍ മതി ഗോളങ്ങള്‍ എവിടെയെങ്കിലും നിന്ന് കറങ്ങട്ടെ അത് കൊണ്ട് നമുക്ക് ഒരു ദോഷവും വരുന്നില്ല എന്ന് മാത്രം ചിന്തിക്കുക. .
മറിച്ച് അതൊരു ശാരീരിക പ്രശ്നമാണ് അഥര്‍വ്വവേദം വെക്തമായി മരുന്ന് വിവരിക്കുന്നുണ്ട്.
*** ഭാരത ധര്‍മ്മത്തിലെ തിങ്കള്‍വൃതം***
അന്തപ്പുരങ്ങളില്‍ വാഴുന്ന സ്ത്രി ജനങ്ങള്‍ക്ക്‌ പല സ്വതന്ത്രവും നിക്ഷേധിച്ചിട്ടും ഈ രത്നങ്ങളെ തിരുവാതിര കൊണ്ടാടുവാന്‍ അനുവദിച്ചവര്‍ കണ്ടു പിടിച്ച ശാസ്ത്രസത്യങ്ങള്‍ക്ക് പുറകെ നമുക്കും സഞ്ചരിക്കാം.
ധനുമാസത്തിലെ തിരുവാതിര തിരു നോയമ്പിന്‍ കാലമത്രേ തരുണിമണികളായ അംഗനമാരെ കൊണ്ട് ഉറക്കം കെടുത്തിച്ചും പാതിരാത്രിയ്ക്കപ്പുറം ഉല്ലസിച്ചു ആടി തിമിര്‍ക്കാന്‍ അനുവദിച്ചതിന്‍ കാരണം എന്തായിരിക്കും .
വേദം ഇതേ ക്കുറിച്ച് പറയുന്നത് കേള്‍ക്കുക; സ്ത്രിയുടെ ശരീരം തണുപ്പുള്ളത് ആയിരിക്കണം. ജന്മം കൊണ്ട് അതിനുള്ള കഴിവ് സ്ത്രി ശരീരത്തില്‍ ഇല്ലെങ്കില്‍. സ്ത്രികള്‍ തിങ്കള്‍ വൃതം നോക്കണം കുളിര്‍മ്മയുള്ളതുമായ ശരീര നിര്‍മ്മിതിക്ക് ചന്ദ്രഗുണം ആവാഹനം നടത്താന്‍ തിങ്കള്‍ നോയമ്പ് അനുഷ്ട്ടിച്ചാല്‍ മതി. ഭാരതത്തിലെ സ്ത്രികളുടെ തിങ്കള്‍ വൃതം ശാസ്ത്രീയമായി പരിശോദിച്ചാല്‍ നിരവതി അത്ഭുതതങ്ങള്‍ വെളിപ്പെടും രഹസ്യ ലോകങ്ങളുടെ കലവറയാണ് അഥര്‍വ്വവേദം.
ശീഘൃ സ്കലനം സ്ത്രിയുടെ ശരീര താപം കൊണ്ടും ഉണ്ടാകാം. എന്ന് മഹാ ഭാരതം വായിച്ചാല്‍ മനസ്സിലാകും. വിചിത്രവീര്യന് മരണം സമ്മാനിച്ചത്‌ അമിതമായ സ്കലനം തന്നെയാണ്. വിചിത്രവീര്യ ഭാര്യമാരില്‍ വ്യസ ഭഗവാന്‍ നടത്തിയ ദിവ്യമെന്ന് പറയുന്ന ബീജ ദാനം പോലും നല്ല ശുശുക്കളെ നിര്‍മ്മിക്കാന്‍ പോന്നതല്ല.
വ്യസനും രതി ത്രിപ്തിക്ക് വേണ്ടി തോഴിയെ സമീപിക്കേണ്ടി വന്നു വ്യസഭഗവാന്‍റെ ഈ രതി ക്രീയ മഹാ ഭാരതത്തിലെ ഉത്തരം കിട്ടാത്ത ചോദ്യമാണ്. എന്തിന് വേണ്ടി അദ്ദേഹം തോഴിയെ പ്രാപിച്ചു തൃപ്തി കിട്ടാത്ത കാമം തന്നെയല്ലേ എന്ന് സംശയമുണ്ട്‌?
*** ചന്ദ്രനെ നഗ്ന നേത്രം കൊണ്ട് നോക്കണം***
എല്ലാ വൃതവും ആചരിക്കാന്‍ പറയുമ്പോള്‍ തിങ്കള്‍ നോയമ്പ് മാത്രം നോക്കണം എന്ന് പറയാറുണ്ട്‌. ഈ നോക്കലും ആചരണവും തമ്മില്‍ എന്താ വതൃാസം .ഏയ്‌ എന്ത് രണ്ടും ഒന്നല്ലേ.അയ്യോ അല്ല രണ്ടും രണ്ടാണ് . ചന്ദ്രനെ ഏറെ നേരം കണ്ണ് കൊണ്ട് സൂഷ്മമായി കാണുക തന്നെ വേണം. എന്ന് വെച്ചാല്‍ സുഖ ആസനത്തില്‍ ഇരുന്നു ചന്ദ്രനെ കണ്ണുകള്‍ കൊണ്ട് നോക്കി ആവാഹനം ചെയ്യുക '
' സൂര്യ ഉപാസന സൂര്യനെ കണ്ണ് അടച്ചു കൊണ്ട് നോക്കുന്ന ആചരണമാണ്.
നിങ്ങളുടെ പെട്രോള്‍ ഇന്ധന ടാങ്കിന് അതി സൂഷ്മമായ സുഷിരം ഉണ്ടെങ്കില്‍ തന്നെ ആ ഇന്ധനം പെട്ടന്ന് തന്നെ ചോര്‍ന്നു പോകും . പക്ഷേ അത് ഡീസല്‍ ആണെങ്കില്‍ അത് ചോര്‍ന്നു പോകാന്‍ അലപ്പ സമയ കൂടി വേണ്ടി വരും .
നെയ്യ് ആണെങ്കില്‍ ചോര്‍ന്നു പോകാന്‍ അല്പ്പം കൂടി ദൈര്‍ഘൃം നീണ്ടു നില്ക്കും . ഇതു പോലെയാണ് പലരുടെയും ശുക്ല അവസ്ഥ ഇതിനു കൊഴുപ്പ് കുറഞ്ഞാല്‍ ശീ(ഘ സ്കലനം സംഭവിക്കാം .
ചില ആളുകള്‍ കോഴി മുട്ട കഴിച്ചു ഇതു പരിഹരിക്കാന്‍ നോക്കുന്നു കഷ്ട്ടം എന്ന് പറയട്ടെ ശരീരത്തില്‍ ഇത്രയും ചൂട് കൂട്ടുന്ന ഭക്ഷണം നിങ്ങള്ക്ക് ഗുണം ചെയ്യില്ല.
ശീ(ഘ സ്കലനമുള്ളവര്‍ ഒരിക്കലും കോഴിയിറച്ചി കഴിക്കരുത് കോഴിയെ പോലെ നിമിഷങ്ങള്‍ കൊണ്ടത്‌ സംഭവിക്കും.വാത രോഗികള്‍ക്ക് താപ നില വര്‍ദ്ധിപ്പിക്കാന്‍ കോഴിയിറച്ചി ഭക്ഷിക്കാന്‍ ഞാനും പറയാറുണ്ട്‌.
പക്ഷേ ഒരത്ഭുതം ശീ(ഘ സകലന മുള്ളവര്‍ക്ക് വാത രോഗമില്ല.. വാത രോഗമുള്ള ഒരു ശീ(ഘ സകലന രോഗി വളരെ കുറവാണ്.ഇതില്‍ നിന്നും തണുത്ത പ്രകൃതം സീകരിക്കുക എന്നാണു എനിക്ക് പറയാനുള്ളത്.
ഇതൊക്കെയാണ് എന്‍റെ മുന്നില്‍ വന്ന ചൊവ്വാ ദോഷങ്ങള്‍.

Tuesday, 2 August 2016

തങ്കഭസ്മം നിസ്സാര വിലയ്ക്ക് ഉണ്ടാക്കാം.

തിളങ്ങുന്ന ചര്‍മ്മവും . തങ്കഭസ്മം നിസ്സാര വിലയ്ക്ക് ഉണ്ടാക്കാം.
തങ്ക ഭസ്മം കഴിച്ചാല്‍ സ്വര്‍ണ്ണ മേനി സ്വന്തമാക്കം .കടുത്തവില കാരണം പലര്‍ക്കും ഇതൊന്നും സാധ്യമല്ല .
ഭാരതത്തിലെ ചില പുരാതന സമൂഹത്തിലെ ജനതയ്ക്ക് വെളുത്തു തുടുത്ത മേനിയഴക് കാണാം . എത്ര പ്രായമായാലും ഇതു നിലനില്ക്കും എന്നതും അത്ഭുതം തന്നെ . മറ്റൊന്ന് ഇവരില്‍ ത്വക്ക് രോഗങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നതും ചിന്തയ്ക്ക് വക നല്കുന്നു .
എന്ത് കൊണ്ട് ആരും കൊതിക്കുന്ന മേനി കിട്ടി?
തങ്ക ഭസ്മം കഴിക്കുന്ന സമ്പന്നന്‍ മുതല്‍ നടി നടന്മാര്‍ എന്നിവര്‍ക്കെല്ലാം നല്ല മേനിയഴക്‌ വന്നു ചേരും . പണമില്ലാത്തവന് വെള്ളിയുടെ ഭസ്മം പോലും സ്വപ്നം മാത്രം .
ലോകത്തിലെ ഏറ്റവും വലിയ പഴം ആണല്ലോ ചക്കപ്പഴം. ചക്കപഴത്തിനു അസ്സല്‍ സ്വര്‍ണ്ണത്തിന്റെ നിറമാണ് '' 916 '' GOLD എന്ന് തന്നെ പറയാം .പ്ലാവിന്‍റെ തടിയിലെ മഞ്ഞ നിറത്തിലും നമ്മള്‍ കാണാത്ത ഒന്നുണ്ട്. അതില്‍ സ്വര്‍ണ്ണം അടങ്ങിയിരിക്കുന്നു . പേര മരം ഇരുമ്പ് വലിച്ചെടുക്കുന്ന പോലെ പ്ലാവ് സ്വര്‍ണ്ണം വേരിലൂടെ സീകരിക്കുന്നു . സ്വര്‍ണ്ണം കലര്‍ന്ന മഞ്ഞ നിറമാണ് പ്ലാവില്‍ ഉള്ളത്.
മുന്‍കാലങ്ങളില്‍ കാലങ്ങളില്‍ പ്ലാവിന്‍റെ തടി കൊണ്ട് ആശാരി കലം നിര്‍മ്മിച്ചു തരും . പുരാതനതറവാടുകളില്‍ മോരും തൈരും ഉണ്ടാക്കുന്നത്‌ ഈ മരക്കലത്തില്‍ ആയിരിക്കും.
മോരിലെ രാസപ്രവര്‍ത്തനം മൂലം പ്ലാവിലെ സ്വര്‍ണ്ണത്തെ ആഗിരണം ചെയ്യും . പശുവിന്റെ മൂത്രത്തില്‍ സ്വര്‍ണ്ണം ഉണ്ടല്ലോ .അത് പാലിലും ഉണ്ട്. പാല്‍ കഴിച്ചാലും വെളുക്കും .
ഗോമൂത്രത്തിലെ സ്വര്‍ണ്ണം മനുഷ്യശരീരത്തില്‍ ലയിക്കാന്‍ .പഞ്ചഗവ്യം ഉണ്ടാക്കിയാല്‍ മതിയാകും .ഈ പഞ്ചഗവ്യം കുറച്ചു പാലില്‍ കലര്‍ത്തുക അതില്‍ .പ്രുകൃതിയിലെ സ്വര്‍ണ്ണം എന്ന് വിളിക്കുന്ന .പോന്നാംകണ്ണി എന്ന ചെടിയുടെ വേരും കിഴി കെട്ടിയിടുക .ആവിശത്തിനു പാലും ചേര്‍ത്തു .പ്ലാവിന്‍ പാത്രത്തില്‍ ഒഴിക്കുക . ഉറയോഴിക്കാന്‍ പഞ്ചഗവ്യo ചേര്‍ത്ത മോര് തന്നെ ചേര്‍ക്കുക. ഇങ്ങിനെ ഉണ്ടാകുന്ന മോരില്‍ സ്വര്‍ണ്ണം മോരിനു രുചി കൂടും .ഈ മോരില്‍ നിന്നും നെയ്യ് ഉണ്ടാക്കി സോറിയാസിസ് രോഗിക്ക് കൊടുത്താല്‍ ..അയാളിലും രോഗം ഇല്ലാതായി നല്ല ചര്‍മ്മം ഉണ്ടാകും . ഈ മോരില്‍ .സീതമുടി ചേര്‍ത്താല്‍ അതി വിശേഷം തന്നെ .കുടിച്ചാല്‍ നൂറു തലമുറ വരെ തിളങ്ങുന്ന സ്കിന്‍ ഉണ്ടാകും .ഈ പരമ്പരയിലെ സ്ത്രീകള്‍ക്ക് വെള്ളം പോക്ക് ഉണ്ടാകില്ല . സീതമുടി നീര് മോരില്‍ കഴിച്ചാലും വെള്ളം പോക്ക് നിന്നിടും.രാമായണത്തിലെ സീതയ്ക്ക് മെന്‍സസ് ഉണ്ടായിരുന്നില്ല .മെന്‍സസും ഗര്‍ഭവും തമ്മില്‍ ഒരു ബന്ധവും ഇല്ല .
പോന്നു അടങ്ങിയത് പോന്നാംകണ്ണി .ഒമേഗത്രി അടങ്ങിയത് മീനങ്ങാടി .
എന്തായാലും ഇനി തങ്ക ഭസ്മം കിട്ടിയില്ല വാങ്ങാന്‍ പണമില്ല എന്നൊന്നും ആരും പറയയൂത് .അസ്സല്‍ തങ്കഭസ്മം ദഹിക്കാന്‍ സമയമെടുക്കും .പ്ലാവിലെ തങ്കഭസ്മം പെട്ടന്ന് ദഹിക്കും .മാത്രമോ ഒരു കിലോ തങ്ക ഭസ്മം വെറും ഇരുന്നൂറു രൂപയ്ക്ക് ഉണ്ടാക്കാം .ആദ്യം അല്പ്പം പണച്ചിലവു ഉണ്ടെന്നു മാത്രം.
ഇശ്വരന്‍ എന്നെ കൊണ്ട് എഴുതിച്ച
അറിയപ്പെടാത്ത ആയുര്‍വേദം എന്ന പുസ്തകത്തിലെ ചില ഭാഗങ്ങള്‍ ആണിത്.
സ്വര്‍ണ്ണലോഹം ഉള്ള മറ്റൊരു മരമാണ് ആഞ്ഞിലി അതില്‍ നിര്‍മ്മിച്ച ഉപ്പുഭരണിക്കും .കുമ്പിള്‍ മരത്തില്‍ തീര്‍ത്ത മരപ്പാത്രത്തിനും .വേങ്ങക്കാതില്‍ തീര്‍ത്ത പാനപാത്രത്തിനും ഗുണങ്ങള്‍ ഉണ്ട്.അതൊക്കെ പുസ്തകത്തില്‍ ഉണ്ടാകും . ഇതൊക്കെ നല്ല സ്കിന്‍ ഉണ്ടാക്കുമെങ്കില്‍ ത്വക്ക് രോഗത്തിനെ ഭയപ്പെടരുത്‌>
.

കര്‍ക്കിടക ബലി എന്നാല്‍ എന്താണ്

കര്‍ക്കിടക ബലി എന്നാല്‍ എന്താണ്
എന്താണ് വാസ്തവം ?
മരിച്ചു പോയ പിതൃക്കള്‍ക്ക് വേണ്ടിയാണോ കര്‍ക്കിടകത്തില്‍ ബലി അനുഷ്ട്ടിക്കുന്നത് ?
പിതൃ മോഷം ആണെങ്കില്‍ എന്തിന് കര്‍കിടകമാസത്തില്‍ തന്നെ ബലിയിടണം മറ്റു മാസങ്ങളില്‍ ഇതു പാടില്ലേ?
ദുര്‍ക്കടം പിടിച്ച കര്‍ക്കിടകത്തിലാണോ പിതൃക്കള്‍ സന്തോഷിക്കുക?
മരിച്ചുപോയവര്‍ കാക്കകളായി ജന്മമെടുക്കുമോ? പുനര്‍ജന്മം എന്നാല്‍ കാക്ക കളാണോ? മരണശേഷം അഴുക്ക് തിന്നുന്ന കാക്കയായി ജനിക്കാന്‍ മാത്രം നമ്മുടെ പിതൃക്കള്‍ എന്ത് പിഴച്ചു. എന്ത് തെറ്റാണ് അവര്‍ നമ്മളോടും ലോകത്തോടും ചെയ്തത് ?.മരിച്ചവര്‍ എല്ലാം കക്കകളായി ജന്മ മേടുക്കുമോ ?
കാക്കയ്ക്ക് വേണ്ടിയാണ് ഇതെങ്കില്‍ എന്തിനു ഈ ക്രിയ പുഴയിലും കടലിലും ജലാശയങ്ങളിലും നടത്തണം. കരയില്‍ അല്ലേ കാക്കകള്‍ ഉള്ളത് ജലത്തില്‍ അല്ലല്ലോ ?.
പിതൃക്കള്‍ ജീവിക്കുന്നത് ജലത്തിലോ കരയിലോ?
വേദ പണ്ഡിതന്മാരെ ഒന്ന് വെക്തമാക്കൂ. അത് മാലോകര്‍ അറിയട്ടെ!!
പ്രിയ കൂട്ടരേ ഭാരതീയ ധര്‍മ്മചിന്തയില്‍ താപസ്സികള്‍ നിരവതി ഉപനിഷത്തുക്കള്‍ നമുക്ക് നല്‍കിയിട്ടുണ്ട് ആ മഹത് വചനങ്ങള്‍ ആഴത്തില്‍ മനസിലാക്കിയാല്‍ ആരും ജനിക്കുന്നില്ല മരിക്കുന്നില്ല എന്ന് മനസിലാക്കാം ആത്മാവ്‌ ശരീരം വെടിയുന്നു എന്നല്ലാതെ ആരും മരിക്കുന്നില്ല ..
ജനിക്കാത്തവര്‍ക്കും ഒരിക്കലും മരിക്കാത്തവര്‍ക്കും എന്തിനാണ് ബലി?
അതുകൊണ്ട് പിതൃബലി പാടില്ല!! അത് തെറ്റാണ്!!!
.ആത്മാവ് എന്താണെന്നും മരണത്തെക്കുറിച്ചും കഠോപനിഷ്ത് പറയുന്ന സത്യം എന്ത് കൊണ്ട് നിങ്ങള്‍ അറിയുന്നില്ല . വേദ വിധി പ്രകാരം നാം വീണ്ടും ജനിക്കുമെങ്കില്‍ എന്തിന് ബലിയിടണം?.

ആയതു കൊണ്ട് ബലി എന്താണെന്ന് വെക്തമായി അഥര്‍വ്വം പറയുന്നത് കേള്‍ക്കുക .
ഇത് എന്റെ വാക്കല്ല ഉപനിഷിക്തുക്കള്‍ ഇതാണ് വെക്തമാക്കുന്നത് എന്തെന്നാല്‍ .
കാലചക്രം വീണ്ടും ആല്മാക്കളെ പുനര്‍ ജനിപ്പിക്കുന്നു അപ്പോള്‍ എന്തിനു വേണ്ടി ബലിയിടണം? .പുനര്‍ ജന്മം സത്യമാണ് ഭക്തകവിയായ പൂന്താനo നമുക്ക് നല്‍കിയ വരികളില്‍. കൃപ കൂടാതെ പീഡിപ്പിക്കുന്ന രാജാവ് ക്രിമിയായ് പിറയ്ക്കുമെങ്കില്‍. മണ്ണില്‍മറഞ്ഞവര്‍ കര്‍മ്മഫലംകോണ്ട് ഇന്നും ഈച്ചയം പൂച്ചയും മരങ്ങളായും ജീവിക്കുന്നുവെങ്കില്‍ .ആ ശരീരധാരികള്‍ക്ക് എന്തിനാണ് ചോറുരുട്ടി കൊടുക്കുന്നത്.? മരിച്ചവര്‍ നരിയായും നാരിയായും ഓരിയായും ജന്മമെടുത്തു എവിടെയെക്കെയോ ജീവിക്കുന്നു,
ഒരു തമാശ ചോദിക്കട്ടെ . കർമ്മദോഷം കൊണ്ട് പട്ടി ആയാണ് പുനര്‍ ജന്മമെങ്കില്‍ ബലിയൂട്ടാന്‍ ചോറിനു പകരം മാംസം കൊടുക്കന്നതല്ലേ ബുദ്ധി. പിതൃക്കള്‍ പട്ടിയായി ജന്മ മെടുത്തോ എന്നും ഉറപ്പില്ല.പിന്നെ ആ ജീവിയുടെ ഇഷ്ട്ടം നോക്കി എന്ത് കരുതി ബലി ഭക്ഷണമോരുക്കും?
നിങ്ങളുടെ മരിച്ചു പ്രീയപ്പെട്ടവര്‍ ഇപ്പോള്‍ എന്ത് ജന്മമാണ് സീകരിച്ചിരിക്കുന്നത്? അതെന്താണെന്ന് അറിയാതെ എങ്ങിനെ ബലിയിടും. പുനര്‍ ജന്മം കണ്ടു പിടിക്കാന്‍ നിങ്ങള്‍ക്ക് സാധില്ലുമോ? സാധിക്കില്ലല്ലോ? അതിനുള്ള കഴിവ് നിങ്ങള്‍ക്കില്ലെങ്കില്‍ പിന്നെ എന്തിനു ബലിയിടണം?
അപ്പോള്‍ ഈ ബലിവെക്കല്‍ മറ്റെന്തോ ആണ്?
അത് എന്താണ് എന്ന് നമുക്ക് നോക്കാം!! കര്‍ക്കിടകത്തിലെ ബലിയെക്കുറിച്ച് അഥര്‍വ്വം എന്ത് പറയുന്നു എന്ന് നോക്കുക!!
''''സത്യം കണ്ടെത്തുക''''
മേടമാസം കഴിഞ്ഞാല്‍ ഇടവത്തില്‍ മഴ ആരംഭിക്കും. ഭൂമി ദാഹം മാറ്റുന്നതോടോപ്പോം തന്നെ മഴയില്‍ കുതിര്‍ന്ന് ചപ്പു ചവറുകള്‍ ചീയാന്‍ തുടങ്ങും.
മലിനമായ പലതും ഭൂമിയില്‍ വളമായി താഴും. അതൊക്കെ ചെടികള്‍ വലിച്ചെടുക്കും എങ്കിലും നല്ലൊരു ഭാഗം അഴുക്കുകള്‍ മഴ വെള്ളത്തില്‍ ലയിച്ച് തോടുകളില്‍ എത്തുന്നു . അത് വഴി പുഴയിലേക്കും കടലിലു മെത്തുന്നു.
ജലത്തില്‍ ഏറ്റവും കൂടുതല്‍ അഴുക്ക് എത്തുന്നത്‌ മഴ തിമിര്‍ത്ത് പെയ്യുന്ന കര്‍ക്കിടകത്തിലാകുന്നു . അത് ബാത്ത്റൂമിലെ ഫ്ലഷ് ടാങ്ക് ഓണ്‍ ചെയ്യുബോള്‍ ജലത്തിന്റെ മര്‍ദ്ദം കൊണ്ട് കലക്കി അടിച്ചു പോകുന്ന വിസര്‍ജ്ജം പോലെ കര്‍ക്കിടകത്തിലെ ശക്തമായ പെരും മഴ ഭൂമിയെ ശുദ്ധമായി കഴുകുന്നു.
അല്പ്പം പോലും അഴുക്ക് ഭൂമിയില്‍ അവശേഷിക്കാത്ത വിധം ഭൂമി കഴുക പെടുന്നത് കര്‍ക്കിടകത്തില്‍ ആകുന്നു .
അതോടെ ഭൂമി ശുദ്ധം.പക്ഷേ ജലം ശുദ്ധമല്ല പുഴയിലും കടലിലുമെല്ലാം ഭൂമിയിലെ ഭീമമായ മലിനങ്ങള്‍ എത്തുന്നു? പുഴയും കടലും ചെളി നിറഞ്ഞ കലക്ക വെള്ളം കൊണ്ട് നിറഞ്ഞൊഴുകും.
കടലിന്റെ അഴുക്കുകളെ ശുദ്ധമാക്കുന്നതില്‍ എന്നും മുന്‍പന്തിയില്‍ നില്ക്കുന്നത് സൂര്യരശ്മിയും പിന്നെ മത്സ്യങ്ങളുമാണ്.
സൂര്യ രശ്മികള്‍ ജലത്തെ ശുദ്ധമാക്കുന്നു കിണര്‍ മൂടി വെക്കരുത് ജലം ദുഷിക്കും "മുറ്റത്തെ ചെപ്പിനടുപ്പില്ല" എന്നാ കടം കഥയ്ക്കുത്തരം കിണര്‍ എന്നാണു മുറ്റത്തെ ചെപ്പ് എന്ന കിണറിനെ അടപ്പ് കൊണ്ട് മൂടിയാല്‍ സൂര്യ കിരണം ഏല്‍ക്കില്ല
.വീടിന്റെ നിഴല്‍ പോലും വീഴാതിരിക്കാന്‍ കിണറിന്റെ സ്ഥാനം വടക്ക് കിഴക്കേ മൂലയില്‍ ആണല്ലോ .
മാംസത്തെക്കാളും ദുഷിച്ച ഗന്ധം മത്സ്യത്തിനാണ് ജലത്തിലെ അഴുക്കു ഭക്ഷിക്കുന്ന ജീവി ആയതു കൊണ്ടാണ് മത്സ്യത്തിന് മാംസത്തെക്കാൾ നാറ്റമുണ്ടാകാൻ കാരണം.
ചലനമില്ലാതെ കിടക്കുന്ന ജലം ദുഷിക്കും .അത് കൊണ്ട് ജലത്തെ മത്സ്യങ്ങള്‍ വാല്‍ കൊണ്ട് ഇളക്കി പാലാഴി പോലെ കടഞ്ഞു കൊണ്ടിരിക്കാനും അഴുക്ക് ഭക്ഷിച്ച് കടല്‍ ശുദ്ധമാക്കാനും ഉള്ള ഇശ്വരസൃഷ്ട്ടിയാണ് മത്സ്യജീവികള്‍ . പക്ഷേ അമിതമായ മാലിന്യo മീനുകളുടെ ജീവന് ഭീഷണിയാണ്.
ഒന്നോർക്കുക കടലിൽ മത്സ്യo കുറഞ്ഞാൽ മാലിന്യo കൂടും. വളരെ പെട്ടന്ന് കടൽ ദുർഗന്ധ പൂരിതമാകും ഉടനെ തന്നെ പ്രാണവായു ദുഷിക്കും ലോകൈക ജീവികൾ നശിക്കും
നമ്മുടെ കണ്ണുകള്‍ മാംസ പിണ്ടങ്ങളാണ് അവ ചീഞ്ഞു പോകാതിരിക്കാൻ ഒടേതമ്പുരാൻ കണ്ണിനെ ഉപ്പിൽ ഇട്ടാണ് വെച്ചിരിക്കുന്നത്.
സാഗരം കണ്ട് ആസ്വദിക്കുന്ന നമ്മുടെ കണ്ണിലും ഉപ്പുണ്ട്‌ കണ്ണിന്റെ നന്മയ്ക്ക് വേണ്ടി ഇശ്വരന്‍ കണ്ണ്‍ നീരില്‍ ഉപ്പുരസം നല്കിയിരിക്കുന്നു . ഉപ്പിലുടുന്ന മാങ്ങ പെട്ടന്ന് നശിക്കില്ലല്ലോ.
അത് കൊണ്ട് പ്രകൃതി കടലില്‍ ഉപ്പു കലക്കിയിരിക്കുന്നു . കടല്‍ നശിക്കാതിരിക്കാന്‍ സാഗരറാണിയെ ഉപ്പു കൊറ്റനെ കൊണ്ട് പരിണയം ചെയ്യിപ്പിച്ചിരിക്കുന്നു.ലോകത്തിലെ ആദ്യവിവാഹം സാഗരത്തിന്റെയാണ്.
. മത്സ്യമാണ് ആദ്യ പുത്രന്‍. ജീവന്റെ കണിക ജലത്തില്‍ നിന്നുമത്രേ.
സാഗരറാണിയുടെ കഴുത്തില്‍ ചാര്‍ത്തിയ പിതാമഹന്റെ താലി (ഉപ്പാപ്പന്റെ) നശിക്കാതിരിക്കട്ടെ.
ഉപ്പിന്റെ അപ്പന്‍ ഉപ്പാപ്പാന്‍ കടലില്‍ ജീവിക്കുന്നു
മഴക്കാലം തുടങ്ങിയാൽ മീനുകൾ മുട്ടയിടും . പൂര്‍ണ്ണ ചന്ദ്രനെ കണ്ടാല്‍ മാത്രമേ മത്സ്യങ്ങള്‍ മുട്ടയിട്ടു തുടങ്ങൂ. അമാവാസിക്ക് പത്ത് നാള്‍ ഇപ്പുറം വരെ ഈ മുട്ടയിടല്‍ ആവര്‍ത്തിക്കും. സര്‍ക്കാരിന്റെ ട്രോളിംഗ് നിരോധനം അമാവാസി നോക്കി ഉത്തരവിട്ടാല്‍ നന്നായിരുന്നു . എന്തായാലും ട്രോളിംഗ് നിരോധനം നടത്തുന്നത് തന്നെ അത്ഭുതമാണ്.
ഭഗവാന്റെ ആദ്യ അവതാരം മത്സ്യമാണല്ലോ . നിങ്ങളുടെ ഭൂതകാല ജനനം ജലത്തില്‍ നീന്തുന്ന മത്സ്യമായിട്ടാരുന്നു. ആ ജന്മ വാസനയാണ് ഇന്നും നമ്മളെ നീന്താന്‍ സഹായിക്കുന്നത്. യോനിയിലൂടെ അമ്മയിലേക്കും മത്സ്യത്തെ പോലെ നീന്തി പോയവരാണ് നമ്മള്‍. നീന്താനറിയാത്ത ഒരു മനുഷ്യനും ഭൂമിയില്‍ ഇല്ല ജലത്തില്‍ വീണു മരിക്കും മുന്‍പ് മൂന്നു പ്രാവിശം മനുഷ്യന്‍ പൊങ്ങി വരുന്നുണ്ട് നിങ്ങളുടെ ആതാമാവില്‍ നീന്തലുകാരന്‍ ജീവിക്കുന്നുണ്ട് .
പക്ഷേ തിമിർത്തു പെയ്യുന്ന മഴയിൽ ഡാം പൊട്ടുന്ന കണക്കേ കടലിലേക്ക്‌ കുതിച്ചെത്തുന്ന മലിനമായ വെള്ളo കടലിന്റെ അവസ്ഥയെ താളം തെറ്റിക്കുന്നു. വന്‍ തിരമാലകളടിച്ചു കടലിന്റെ നിറം മാറുന്നു. ആഴക്കടളിലേക്ക് അധികം പോകാത്തവയാണ് ചെറു മീനുകള്‍. വന്‍ തിരമാലകളില്‍ പെട്ട് മിക്കതും മരിക്കും . മഴക്കാലത്ത്തീരങ്ങളില്‍ ഇവയുടെ തനതായ ഭക്ഷണം കുറയുകയും വളരെ തോതില്‍ അഴുക്കെത്തുകയും ചെയ്യുന്നു ശക്തമായ തിരകള്‍ കടലില്‍ എത്തുന്ന പലതിനെയും അലക്കി പൊടിച്ചു കളയുന്നു .
അക്കൂട്ടത്തില്‍ മത്സ്യത്തിന്റെ ഭക്ഷണം അവയ്ക്ക് കാണാന്‍ പറ്റാത്തത്ര പൊടീ രൂപത്തിലാകും. കലങ്ങിയ വെള്ളം കണ്ണിന്റെ കാഴച്ചയെ ബാധിക്കുന്നു. ഈ അവസ്ഥയില്‍ മത്സ്യകുഞ്ഞുങ്ങള്‍ നശിക്കാന്‍ സധ്യത കൂടുതലാണ്. ഈ സമയം ബുദ്ധിയുള്ള മനുഷ്യന്‍ അല്പ്പം അരിയും എള്ളും കടലിലേക്ക്‌ എറിഞ്ഞു കൊടുത്താല്‍ അവയ്ക്ക് നല്ല ഭക്ഷണമാകും.ഈ ആചാരമാണ് ഇന്നു കാണുന്ന കര്‍ക്കിടക ബലി. അത് പിതൃ പൂജയാണ് എന്ന് കരുതി തന്നെ ചെയ്യുക. അതില്‍ തെറ്റൊന്നുമില്ല.
പിതാവിന്റെ ബീജം മത്സ്യരൂപത്തില്‍ ആണല്ലോ അപ്പോള്‍ പിത്രുവിനെയും മത്സ്യമായി കാണുക. അതിലെന്ത് തെറ്റ് വന്നാലും ദോഷം ഒന്നുമിലല്ലോ.
ഇനി മറ്റൊന്നുള്ളത്‌ ഇതില്‍ നെയ്യ് ചേര്‍ത്തു കുഴച്ചാല്‍ പെട്ടന്ന്‌ ജലത്തിലേക്ക് താഴില്ല . നെയ്യ് പൊങ്ങി കിടക്കുന്ന വസ്തു ആണല്ലോ? എള്ളിലും അരിയിലും നെയ്യ് പറ്റി പിടിക്കുന്നത് കൊണ്ട് അവ ജലത്തില്‍ നൃത്തം വെച്ച് കൊണ്ടേ ജലത്തിനു താഴെക്ക് പതിക്കൂ. നാം മഴ നൃത്തം ചെയ്യുന്ന പോലെ ടിസ്റ്റ് ചെയ്തു കൊണ്ടാണ് നെയ്‌ പറ്റുന്ന അരി മണികള്‍ താഴെക്ക് പതിക്കുന്നത് ഈ ക്രിയ കൊണ്ടും അത് കൊണ്ട് സാവധാനം താഴേക്ക് പോകുന്ന കൊണ്ടും മീനുകള്‍ക്ക് ഭക്ഷണത്തെ പെട്ടന്ന്‌ കണ്ടു പിടിക്കാന്‍ സഹായിക്കുന്നു.
ലോക നന്മയ്ക്ക് വേണ്ടി കര്‍ക്കിടക വാവിന് മത്സ്യമൂട്ട് നടത്തിയവരാണ് നമ്മള്‍. അതും കോരിച്ചൊരിയുന്ന മഴയത്ത് തണുത്തു വിറച്ചിട്ടു പോലും നമ്മളത് ചെയ്തു.
ഒരു കാര്യo കൂടി പറഞ്ഞേക്കാം ഇതു മരിച്ചു പോയ അമ്മയ്ക്കും അച്ചനുമുള്ള കര്‍മ്മമല്ലെന്ന് കരുതി ഇതു ആരും നിര്‍ത്തി ക്കളയരുത് . മറിച്ച് ഇതിന്റെ സത്യo മനസ്സിലാക്കി ഈ ധര്‍മ്മം പ്രചരിപ്പിക്കുക.
മുത്തിയും മുതുക്കിയും വടിയും കുത്തി വന്ന് അവരുടെ കടമ നടത്തി.
!!ലോകാ സമസ്താ സുഖിനോ ഭവന്തു!! എന്ന് ചുമ്മാ പാടിയവരല്ല നാം അത് പ്രവര്‍ത്തിച്ചു കാണിച്ചവര്‍ ഭാരതീയര്‍ മാത്രം.
കൃഷി ഗീതയില്‍ നിരവതി കൃഷി രീതികളും ജൈവവളങ്ങളും നിര്‍മ്മിക്കുന്ന ഭാഗം പറയുന്നുണ്ട് .അക്കൂട്ടത്തില്‍ മത്സ്യകൃഷിയും പറയുന്നു. അതില്‍ അവയ്ക്ക് കൊടുക്കാനുള്ള ഭക്ഷണ നിര്‍മ്മാണ രീതി ഇങ്ങിനെയാണ്‌ പറയുന്നത്.
പാതി വെന്ത അരിയോ ഗോതമ്പോ ഒരു നാഴിയും
അതിന്റെ രണ്ടില്‍ ഒരു ഭാഗം എള്ള് പുഴുങ്ങി അരച്ചു ചേര്‍ക്കുക
ഇതു രണ്ടും ചേര്‍ത്തു ഉണക്കി സൂക്ഷിക്കുക
മഴക്കാലം ഇതില്‍ നെയ്യും തേനും സമം ചേര്‍ത്തു കുഴച്ചു മത്സ്യങ്ങള്‍ക്ക് കൊടുക്കാം ഈ ഭക്ഷണത്തെ പിണ്ഡം എന്നാണു വിളിക്കുന്നത്‌.
നെയ്യും തേനും സമം ചേരുന്നത് കൊണ്ട് വിഷമാണ് അത് കൊണ്ട് മനുഷ്യരോന്നും ഇവ സമമായിട്ടു കഴിക്കില്ല. അത് കൊണ്ടാണ് പിണ്ഡം തൊട്ടാല്‍ കിളിക്കണമെന്നു പറയാന്‍ കാരണം.
മത്സ്യo വളർത്തുന്നത് കുളത്തിൽ ആണെങ്കിൽ അതിൽ തേങ്ങ വെള്ളം കലർത്താൻ പറയുന്നുണ്ട്. ഇതിന്റെ ശാസ്ത്രിയ വശം തേങ്ങയിൽ അടങ്ങിയിരിക്കുന്ന ജൈവ ഉപ്പാണ് എന്ന് തോന്നുന്നു.പിന്നെ കരിക്കിന്റെ ഇളം തോടോ അധികം മൂക്കാത്ത കരിക്കോ ചതച്ച് കൊടുക്കാൻ വിധിക്കുന്നുണ്ട്.
ഒരു പക്ഷേ ഇതിന്റെ ആചാരമായിരിക്കാം മഴക്കാലത്ത് നടത്തുന്ന കൊട്ടിയൂര്‍ ഷേക്ത്രത്തിലെ കരിക്ക്മൂടൽ ചടങ്ങ് (സംശയം ആണ്)
കര്‍ക്കിടകത്തില്‍ അരിയോ പാതി വെന്ത ചോറോ ആണ് ബലി ഇടാന്‍ ഉപയോഗിക്കുന്നത്. പിന്നെ അതില്‍ തേനിനു പകരം ഇന്ന് പഴം ചേര്‍ക്കുന്നത് കണ്ടു വരുന്നു. തേന്‍ ചേര്‍ത്താല്‍ വരുമാനം കുറവുള്ള ഷേക്ത്രത്തിനു നഷ്ട്ടം വരുമായിരിക്കാം.
ബലി ക്കാക്കകള്‍
ഇനി മറ്റൊന്ന് മത്സ്യo ജലത്തിലെ അഴുക്ക് ഭക്ഷിച്ചു കടല്‍ ശുദ്ധിയാക്കുമ്പോള്‍ കരയിലും ഈ ക്രിയ ചെയ്യുന്ന ജീവിയാണ് കാക്ക
നല്ലതും ചീത്തയും ദുഷിച്ചതുമായ ഏതു ആഹാരവും കാകന്‍ തിന്നുന്നു നമ്മള്‍ വലിച്ചെറിയുന്ന മോശമായ ആഹാരം ഭൂമിക്ക് മലിനമാകുമ്പോള്‍ അത് സ്വന്തം ആമാശയത്തിലാക്കി ഭൂമിയുടെ രക്ഷ പ്രവര്‍ത്തനം നടത്തുന്ന പക്ഷിയാണ് കാക്ക.
നല്ലൊരു ശതമാനം അഴുക്കുകള്‍ താങ്ങാന്‍ കാകന് സാധിക്കും അവയുടെ ശരീരത്തിന്റെ അഴുക്ക് നീക്കുന്ന അരിപ്പയെന്ന കരള്‍ വളരെ വലുതാണ്‌ ഏതാണ്ട് മൂന്നില്‍ ഒരു ഭാഗം കരളാണ് അത് കൊണ്ട് മലിനമായ എന്ത് തിന്നാലും രോഗങ്ങള്‍ വരുന്നില്ല.
പക്ഷേ കൂടുതല്‍ മലിനവസ്തുക്കള്‍ കാക്കയെ മത്ത് പിടിപ്പിക്കും മരണത്തിന് ഹേതുവാകും അതുകൊണ്ട് ഇവയും ചില പോം വഴികള്‍ തേടുന്നു .
അത് എന്താണ് എന്ന് വിശദമായി കേള്‍ക്കൂ പണ്ട് പാഠപുസ്തകത്തില്‍ നാം പഠിച്ചൊരു ഭാഗമാണ് !!!കുരങ്ങച്ചന്റെ ഹൃദയം !!!എന്ന കഥാ ഭാഗം !! മുതലയും കുരങ്ങച്ചനും ചങ്ങാതിമാരാണ് എന്നും പുഴക്കരയിലെ അത്തിപ്പഴം മുതലയ്ക്ക് കുലുക്കിപ്പറിച്ചു കൊടുത്ത് സ്നേഹം വിളമ്പിയവാനാണ് കുരങ്ങച്ചന്‍
മുതല കിട്ടുന്നതില്‍ പകുതി അത്തിപ്പഴം തന്റെ ഭാര്യക്ക് കൊടുക്കുന്നു തല തെറിച്ച മുതലപെണ്ണ് ഇത്രയും രുചിയുള്ള അത്തിപ്പഴം തിന്നുന്ന കുരങ്ങച്ചന്റെ ഇറച്ചി അല്പ്പം പോലും അഴുക്കില്ലാത്തതായിരിക്കുമെന്നും അവന്റെ ഹൃദയത്തിന്റെ രുചി യോര്‍ത്തു മുതലച്ചനോട് തനിക്ക് മഹാരോഗമാണെന്നും ചങ്ങാതിയെ ചതിച്ചു കൊണ്ട് വന്ന് തനിക്ക് അവന്റെ ഹൃദയം ഭക്ഷണ മാക്കാന്‍ പറയുന്നു
ഒരിക്കല്‍ മര്‍ക്കടവീരന്‍ ചങ്ങാതിയുടെ മുതലക്കണ്ണീര്‍ കാണുന്നു കാരണം തിരക്കുന്നു ഭാര്യയ്ക്ക് ദീനമാണെന്നും മരിക്കും മുന്‍പ് താങ്കളെ ഒന്ന് കാണണമെന്നും അറിയിക്കുന്നു. മുതലപ്പുറത്ത് യാത്രയാകുന്ന പുഴ മധ്യത്തില്‍ വെച്ച് തന്റെ ഹൃദയം മുതലച്ചി തിന്നുമെന്നും അതിനാണ് ഈ യാത്രയെന്നും മുതലച്ചന്‍ അറിയിക്കുന്നു
കുരങ്ങച്ചന്‍ ഉടന്‍ ചങ്ങാതിയോട്‌ അത് എന്ത് കൊണ്ട് നേരത്തെ പറഞ്ഞില്ല എന്റെ ഹൃദയം അത്തിമരത്തിലെ തെക്കേ കൊമ്പില്‍ കെട്ടി യിട്ടിരിക്കയാണെന്നും വരൂ തിരിച്ചു പോയി അതും കൊണ്ട് വരാമെന്നും പറഞ്ഞു തിരികെ വരുന്നു അത്തിമരമെത്തും നേരം കുരങ്ങന്‍ ചാടി രക്ഷപെടുന്നു.
ഈ കഥയില്‍ അത്തിമരത്തിലെ ഔവ്ഷധഗുണം ചുമ്മാ മുതലച്ചി പെണ്ണിന് തോന്നിയതല്ല അഥര്‍വ്വം പറയുന്നു അത്തിപ്പഴത്തിനു കരളിനെ ശുദ്ധമാക്കാന്‍ കഴിയുമെന്ന് പറയുന്നുണ്ട്. അത്തിയാല്‍ എന്ന മരത്തിലെ തടിയില്‍ മുഴുവനും പഴം വിരിഞ്ഞു കിടക്കുന്നു അത് നല്ലൊരു ശതമാനവും തിന്നുന്നത് നമ്മുടെ കക്കയാണ് ഇനി മുതല്‍ അത്തി യാലില്‍ ഉണ്ടാകുന്ന പഴം തിന്നുന്നത് ആരാണെന്ന് വായനക്കാര്‍ ശ്രെദ്ധിക്കുക.ലോകത്തില്‍ ഇത്രയേറെ കരളിനെ ശുദ്ധമാക്കുന്ന ഈ അത്തിപ്പഴം സംസ്കരിക്കാന്‍ ശാസ്ത്രം മുന്നോട്ടു വരിക.
പക്ഷേ മഴക്കാലം ഭൂമി കൂടുതല്‍ മലിനമാകും കാക്കകള്‍ തിന്നുന്ന അഴുക്കിന്റെ തോത് കൂടുന്നു . അണ്ണാന്‍ മഴക്കാലം മുന്നില്‍ കണ്ടു പഴവര്‍ഗ്ഗങ്ങള്‍ ശേഖരിചു സൂക്ഷിച്ചു വെക്കും' കാക്കകള്‍ നാളെയെ മുന്നില്‍ കണ്ടു ഒന്നും ശേഖരിക്കില്ല
വേനല്ക്കാലം ഇവയ്ക്കു ചക്ക മാങ്ങ എന്നുള്ള പഴങ്ങള്‍ കിട്ടുന്നു അങ്ങിനെ കരളിനെ രക്ഷിക്കാം
മഴക്കാലം കരള്‍ വൃത്തി യാക്കാന്‍ കാകന്‍ അണ്ണാന്‍ കരുതി വെക്കുന്ന ഭക്ഷണം അടിച്ചു മാറ്റാന്‍ നോക്കും പക്ഷേ കിട്ടുക വിരളം മാത്രം.
പാവം കരിം ചുണ്ടിക്കാക്കയെ ആര് സഹായിക്കും
കര്‍ക്കിടകം കാക്കയ്ക്ക് പട്ടിണിക്കാലമാണ്. മഴ മലിനത്തെ കടലില്‍ എത്തിച്ചല്ലോ . പക്ഷേ വശപ്പു മാറ്റാന്‍ മലിനവും ഇല്ലത്രേ .. നമ്മുടെ വീട്ടില്‍ വന്നു വിശന്നു കരഞ്ഞാല്‍ ആരാണ് ഇതറിഞ്ഞു ഇവയ്ക്കു അല്പ്പം അരിയെറിഞ്ഞു കൊടുക്കാതിരിക്കുക .
കര്‍ക്കിടകം തുടങ്ങിയാല്‍ ഇവ വീട്ടില്‍ വന്നു കരയും മനുഷ്യന്റെ വികാര വിചാരങ്ങള്‍ എല്ലാം കാക്കയില്‍ കാണുന്നു. ഈ കരച്ചില്‍ അല്പ്പം ഭക്ഷണത്തിന് വേണ്ടിയാണെന്ന് നാം മനസ്സിലാക്കണം
എന്നും കുളിക്കുന്ന ജീവിയാണ് കാക്ക
വെളുക്കും മുന്‍പേ ഉണരുന്നു
തന്റെ വര്‍ഗ്ഗത്തിലെ ആര് മരിച്ചാലും ദുഃഖം അറിയിച്ചു മനുഷ്യനെ പോലെ വട്ടം കൂടുന്ന ജീവിയാണ് കാക്ക
സ്വന്തം കുഞ്ഞിനെ ഇത്രയേറെ സ്നേഹിക്കുന്ന ജീവിയാണ് കാക്ക
എന്ത് കിട്ടിയാലും അത് മറ്റുള്ളവരെ കൂടി അറിയിക്കുന്ന ജീവിയാണ് കാക്ക
മനുഷ്യന്‍ കബിളിപ്പിക്കപ്പെടും പോലെ ഇവയും കുയിലിനാല്‍ വഞ്ചിക്കപെടുന്നു
കാക്കയിലും മനോഹരമായ കുയില്‍ നാദം സ്വന്തം കുഞ്ഞിന്റെയെന്നു കരുതി പ്രകൃതിയുടെ വഞ്ചന നെഞ്ചില്‍ ഏറ്റുന്നവര്‍ കാക്കകള്‍
എന്ത് കൊണ്ടും മനുഷ്യനോട് സമ്യതയുള്ളത് കൊണ്ട് ആല്മാക്കള്‍ എന്ന് നാം കരുതുന്നു.
അങ്ങിനെ അല്ല എന്ന് ഞാനും പറയുന്നില്ല
പക്ഷേ കര്‍ക്കിടക ബലി ഇവയുടെ രക്ഷയെ കരുതിയാണ് എന്ന് മനസ്സിലാക്കുക
കരയും കടലും ശുദ്ധ മാക്കുന്ന കര്‍മ്മമത്രേ കര്‍ക്കിടക ബലി
പക്ഷേ ഈ ബലി കര്‍ക്കിടകം തൊട്ട് ചിങ്ങം വരെ തുടരണം പറ്റുമെങ്കില്‍ എല്ലാ ദിവസവും കൊടുക്കുക അവയും നമുക്ക് വേണ്ടി പ്രാര്‍ത്ഥിക്കും
ഇനി കര്‍ക്കിടക ബലി കാകനും മത്സ്യത്തിനും വേണ്ടിയെന്നു മനസിലാക്കുക.
ഇതു നിങ്ങള്‍ വിശ്വസിചാലും ഇല്ലെങ്കിലും ഇതില്‍ കൂടുതല്‍ ഇപ്പോള്‍ പറയുന്നില്ല
എന്ന് വെച്ചാല്‍ കര്‍ക്കിടക ബലി ജല ജീവികളുടെ പ്രാണന്‍ രക്ഷിക്കുന്ന കര്‍മ്മമാകുന്നു അത് എന്റെ നാടിന്റെ ധര്‍മ്മമത്രേ.!!ലോകാ സമസ്താ സുഖിനോ ഭവന്തു!!