Monday 4 April 2016

1901 തിരുവിതാംകൂര്‍ സെന്‍സസില്‍ സ്വാമിയെ പറ്റി പറയുന്നു A pious religious reformer

ആദ്യകാലങ്ങളില്‍ വിഷ്ണുഭക്തനയിരുന്നു ശ്രീനാരായണ ഗുരുദേവൻ.അദ്ദേഹം പിന്നീട് തയ്ക്കാട് അയ്യാവിന്‍റെ ശിഷ്യനായി സുബ്രഹ്മണ്യ ആരാധനയും യോഗയും അഭ്യസിച്ചു
അരിവിപ്പുറം പ്രതിഷ്ഠ
അദ്വൈത പഠനം , മരുത്വാമല യാത്രകള്‍
അരുവിപ്പുറത്ത് ഒരു സന്യാസി മഠം ഉറപ്പിക്കണം എന്നും അതുമൂലമായി ജനങ്ങളുടെ ഇടയില്‍ മതസംബന്ദമായ അറിവ് വര്‍ദ്ധിപ്പിച്ചു ക്ഷേത്രങ്ങളില്‍ ഹിംസ മുതലായ അകൃത്യങ്ങളെ തടുക്കുകയും സാത്വീക ആരാധന പ്രചരിപ്പിക്കണം എന്നും സ്വാമി തീര്‍ച്ചയാക്കി .
അരുവിപ്പുറം ഒരു സന്യാസി മഠമാകുകയും ചെറുപ്പക്കാര്‍ വന്നു ശിഷ്യപ്പെടുകയും ചെയ്തു
പല്പ്പുവിനെ കണ്ടുമുട്ടുന്നു
അരുവിപ്പുറം ക്ഷേത്രയോഗം
1901 തിരുവിതാംകൂര്‍ സെന്‍സസില്‍ സ്വാമിയെ പറ്റി പറയുന്നു A pious religious reformer
ശ്രീനാരായണ ധര്‍മ പരിപാലന യോഗം
വര്‍ക്കലയില്‍ കുടില്‍ കെട്ടി വാസം
ശിവഗിരി എന്ന നാമം ഗുരു കൊടുത്തതാണ്
യോഗി എന്ന നിലയില്‍ ശിവഭക്തനായി എന്ന് അനുമാനിക്കാം
ശിവഗിരിയില്‍ സംസ്കൃത പാഠശാല
1083 തിയോസഫിക്കല്‍ സോസൈടി മംഗള പത്രം .
Agenuine descendent of the ancient saints of our mother land , a true Brahmana soul
1084 ശാരദാ മഠം , ജനന്നി നവരത്നമഞ്ജരി എന്ന സ്ത്രോത്രം
ഗീത , ഉപനിഷത്ത് , യോഗവാസിഷ്ടം സൂത സംഹിത ഇവ പഠിപ്പിച്ചു
1088 മംഗലാപുരം ത്രിപ്പതീശ്വരം . കേരളം മുഴുവന്‍ ക്ഷേത്രങ്ങള്‍
1088 മേടം 18 മൂന്ന് മണിക്ക് മഹാദേവ പ്രതിഷ്ഠ അഞ്ചു മണിക്ക് മുന്‍പ് ശാരദാ പ്രതിഷ്ഠ
അതിനു ശേഷം കുറച്ചു ശിഷ്യരെ ആശ്രമത്തില്‍ താമസിക്കുവാനും ചിലരെ മത സംബന്ധിയായ പരഭാഷനത്ത്തിനും അയച്ചു
ആലുവാ പുഴയുടെ തീരത്ത് സ്ഥലം വാങ്ങി . അദ്വൈതാശ്രമം എന്ന് പേരും നല്‍കി
1091 ലെ വിളംബര ശേഷം ചിന്താദ്രിപെട്ടിലും കാഞ്ചി പുരത്തും ആശ്രമങ്ങള്‍ സ്ഥാപിച്ച് അദ്വൈത ആശ്രമങ്ങള്‍ എന്ന് പേരും നല്‍കി
1094 ല്‍ സിലോണ്‍ യാത്രയില്‍ കാവി വസ്ത്രം സ്വീകരിച്ചു
1101 ബ്രഹ്മവിദ്യാലയം തറക്കല്ലിട്ടു
സമാധി
ഗുരു പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങള്‍
അരുവിപ്പുറം ശിവക്ഷേത്രം- കൊല്ലവര്‍ഷം 1063
ചിറയിന്‍കീഴ്‌ വക്കം വേലായുധന്‍ കോവില്‍- കൊല്ലവര്‍ഷം 1063
വക്കം പുത്തന്‍നട ദേവേശ്വര ക്ഷേത്രം- കൊല്ലവര്‍ഷം 1063
മണ്ണന്തല ആനന്ദവല്ലീശ്വരക്ഷേത്രം - കൊല്ലവര്‍ഷം 1063 കുംഭം
ആയിരം തെങ്ങ്‌ ശിവക്ഷേത്രം- കൊല്ലവര്‍ഷം 1067
കുളത്തൂര്‍ കോലത്തുകര ശിവക്ഷേത്രം - കൊല്ലവര്‍ഷം 1068
വേളിക്കാട്‌ കാര്‍ത്തികേയക്ഷേത്രം - കൊല്ലവര്‍ഷം 1068 മീനം
കായിക്കര ഏറത്ത്‌ സുബ്രഹ്മണ്യന്‍ ക്ഷേത്രം - കൊല്ലവര്‍ഷം 1609
കരുനാഗപ്പളളി കുന്നിനേഴത്ത്‌ ഭഗവതിക്ഷേത്രം - കൊല്ലവര്‍ഷം 1070
മുട്ടയ്‌ക്കാട്‌ കുന്നുംപാറ സുബ്രഹ്മണ്യ ക്ഷേത്രം - കൊല്ലവര്‍ഷം 1071 വൃശ്ചികം
മുത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രം കൊല്ലവര്‍ഷം -1078
കുമരകം ശ്രീകുമാരമംഗലം സുബ്രഹ്മണ്യ ക്ഷേത്രം - കൊല്ലവര്‍ഷം 1080
തലശ്ശേരി ജഗന്നാഥക്ഷേത്രം - കൊല്ലവര്‍ഷം 1083 കുംഭം
കോട്ടാര്‍ ഗണപതിക്ഷേത്രം - കൊല്ലവര്‍ഷം 1084 മീനം
ഇല്ലിക്കല്‍ കമ്പിളിങ്ങി അര്‍ദ്ധനാരീശ്വര ക്ഷേത്രം- കൊല്ലവര്‍ഷം 1084 മീനം
കോഴിക്കോട്‌ ശ്രീകണേ്‌ഠശ്വരക്ഷേത്രം- കൊല്ലവര്‍ഷം 1085 മേടം
മംഗലാപുരം ഗോകര്‍ണനാഥക്ഷേത്രം- കൊല്ലവര്‍ഷം 1085 കുംഭം
ചെറായി ഗൗരീശ്വരക്ഷേത്രം - കൊല്ലവര്‍ഷം 1087 മകരം
ശിവഗിരി ശാരദാമഠം- കൊല്ലവര്‍ഷം 1087 മേടം
അരുമാനൂര്‍ ശ്രീ നയിനാര്‍ദേവക്ഷേത്രം- കൊല്ലവര്‍ഷം 1088
അഞ്ചുതെങ്ങ്‌ ശ്രീ ഞ്ജാനേശ്വരക്ഷേത്രം - കൊല്ലവര്‍ഷം 1090 മീനം
ചെങ്ങന്നൂര്‍ സിദ്ധേശ്വരക്ഷേത്രം - കൊല്ലവര്‍ഷം 1090
പളളുരുത്തി ശ്രീഭവാനി ക്ഷേത്രം ---കൊല്ലവര്‍ഷം 1091 കുംഭം
കണ്ണൂര്‍ ശ്രീസുന്ദരേശ്വരക്ഷേത്രം - കൊല്ലവര്‍ഷം 1091
കൂര്‍ക്കഞ്ചേരി മഹേശ്വരക്ഷേത്രം- കൊല്ലവര്‍ഷം 1092 ചിങ്ങം
പെരിങ്ങോട്ടുകര സോമശേഖരക്ഷേത്രം - കൊല്ലവര്‍ഷം 1094 കുംഭം
കാരമുക്ക്‌ ശ്രീ ചിദംബര ക്ഷേത്രം(ദീപപ്രതിഷ്‌ഠ)- കൊല്ലവര്‍ഷം 1096 ഇടവം
മുരുക്കുംപുഴ കാളകണേ്‌ഠേശ്വര ക്ഷേത്രം ( സത്യം, ധര്‍മം,ദയ, ശാന്തി എന്നെഴുതിയ പ്രഭ)- കൊല്ലവര്‍ഷം 1097
പാണാവളളി ശ്രീകണ്‌ഠേശ്വരക്ഷേത്രം- കൊല്ലവര്‍ഷം 1098 മിഥുനം
പാര്‍ളിക്കാട്‌ ബാലസുബ്രഹ്മണ്യക്ഷേത്രം- കൊല്ലവര്‍ഷം 1101 മീനം
എട്ടപ്പടി ആനന്ദഷണ്‍മുഖക്ഷേത്രം - കൊല്ലവര്‍ഷം 1102 ഇടവം 23.
കളവം കോട്‌ അര്‍ധനാരീശ്വരക്ഷേത്രം ( "ഓം' എന്ന്‌ മത്സ്യത്തില്‍ ആലേഖനം ചെയ്ത നീലക്കണ്ണാടി)- കൊല്ലവര്‍ഷം 1102 ഇടവം 31.
വെച്ചല്ലൂര്‍ ഉല്ലല ഓങ്കാരേശ്വര ക്ഷേത്രം- (കണ്ണാടിപ്രതിഷ്‌ഠ)- കൊല്ലവര്‍ഷം 1102
പ്രസിദ്ധമായ കോട്ടയം നാഗമ്പടം ശിവക്ഷേത്രം - കൊല്ലവര്‍ഷം 1083
പാലക്കാട്‌ യാക്കര വിശ്വേശ്വര ക്ഷേത്രം - കൊല്ലവര്‍ഷം 1083
എഴുതിയ പുസ്തകങ്ങള്‍
1. ഷൺമുഖസ്തോത്രം
2. ഷൺമുഖദശകം
3. ഷാൺമാതു രസ്തവം
4. സുബ്രഹ്മണ്യ കീർത്തനം
5. നവമഞ്ജരി
6. ഗുഹാഷ്ടകം
7. ബാഹുലേയാഷ്ടകം
8. ദേവീസ്തവം
9. മണ്ണന്തല ദേവീസ്തവം
10.കാളീനാടകം
11.ജനനീനവരത്നമഞ്ജരി
12.ഭദ്രകാളീ അഷ്ടകം
13. ശ്രീ വാസുദേവാഷ്ടകം
14 വിഷ്ണ്വഷ്ടകം
15. ശിവപ്രസാദപഞ്ചകം
16. സദാശിവദർശനം
17. ശിവശതകം
18. അർദ്ധനാരീശ്വരസ്തവം
19. മനനാതീതം (വൈരാഗ ദശകം)
20. ചിജ്ജഢ ചിന്തനം
21. കുണ്ഡലിനീപാട്ട്
22. ഇന്ദ്രിയവൈരാഗ്യം
23. ശിവസ്തവം (പ്രപഞ്ചസൃഷ്ടി)
24. കോലതീരേശസ്തവം
25. സ്വാനുഭവഗീതി (വിഭൂദർശനം)
26. പിണ്ഡനന്ദി
27. ചിദംബരാഷ്ടകം
28 തേവാരപതികങ്കൾ

റിക്ഷാ ഇന്നും മണ്ഡപത്തില്‍ വളരെ പവിത്രതയോടെ ശിവഗിരിയില്‍

ശിവഗിരി സ്കൂള്‍ പണിയുന്ന കാലം. ടാര്‍ ചെയ്യാത്ത വലുതും ചെറുതുമായ കൂര്‍ത്ത പാറക്കഷണങ്ങള്‍ നിറഞ്ഞ വഴിയിലൂടെ പണി സ്ഥലത്തേയ്ക്ക് ഗുരുദേവന്‍ നടന്നു പോകാറുണ്ടായിരുന്നു. ഒരു ദിവസം തിരികെ വന്ന ഗുരുവിന്‍റെ പാദങ്ങളില്‍ പല ഭാഗത്തും രക്തം പൊടിഞ്ഞിരിക്കുന്നത് ശിഷ്യന്മാര്‍ കണ്ടു. ഏതോ പച്ചില പറിച്ച് പുരട്ടിയപ്പോള്‍ മുറിവുണങ്ങി. ഈ സംഭവം അറിഞ്ഞ പ്രാക്കുളം പുതുവേലില്‍ അയ്യന്‍ കേശവന്‍ എന്ന ഗൃഹസ്ഥ ശിഷ്യന്‍ വ്രണിത ഹൃദയനായി തൃപ്പാദ സന്നിധിയിലെത്തി. വൈദികമഠത്തിന്‍റെ വരാന്തയില്‍ ഒരു കസേരയില്‍ വിശ്രമിക്കുകയായിരുന്­ന അവിടുത്തെ മുന്‍പില്‍ തൊഴുകൈകളോടെ കേശവന്‍ നിന്നു. തുടര്‍ന്ന് നടന്ന സംഭാഷണം.
ഗുരുദേവന്‍ :- കേശവന് എന്താണാവശ്യം?
കേശവന്‍ :- ഞാന്‍ തൃപ്പാദങ്ങളില്‍ നിന്നും അനുവാദം വാങ്ങാനാഗ്രഹിക്കുന്ന­ു.
ഗുരുദേവന്‍ :- പണച്ചെലവുണ്ടാക്കുന്ന­ കാര്യത്തിനല്ലേ?
കേശവന്‍ :- പണം ചെലവായാലും അതു മൂലം ആനന്ദമുണ്ടാകും.
ഗുരുദേവന്‍:- ആനന്ദം ലഭിക്കുന്നത് അവരവരുടെ പ്രവര്‍ത്തനത്തിന്‍റെ­ ഫലമായിട്ടാണ്. കേശവന്‍റെ ആഗ്രഹം എന്താണ്?
കേശവന്‍:- ഒരു റിക്ഷാ വാങ്ങി തൃപ്പാദങ്ങളില്‍ കാഴ്ച വയ്ക്കണമെന്നുള്ളതാണ്­ ആഗ്രഹം.
ഗുരുദേവന്‍ :- നാം റിക്ഷാ ഉപയോഗിക്കാറില്ലല്ലോ?
കേശവന്‍:- തൃപ്പാദങ്ങള്‍ ചെറിയ യാത്രയ്ക്ക് റിക്ഷാ ഉപയോഗിക്കണമെന്നതാണ് എന്‍റെ ആഗ്രഹം.
ഗുരുദേവന്‍ :- നാം സുഖമായിട്ടു നടന്നു പൊയ്ക്കൊണ്ടിരിക്കുന്­നു.
കേശവന്‍ :- ഇന്നലെ കൂര്‍ത്ത് മൂര്‍ച്ചയേറിയ കല്ലുകളില്‍ തട്ടി തൃപ്പാദങ്ങളുടെ കാല്‍ മുറിഞ്ഞിരിക്കുന്നത് കാണാനിടയായി.
ഗുരുദേവന്‍ :-നാം വേളിമലയിലും മരുത്വാമലയിലും അരുവിപ്പുറത്തും സഞ്ചരിച്ച കാലത്ത് കല്ലും, മുള്ളും, കാടും, മേടും ഉണ്ടായിരുന്നു. അവിടത്തെക്കാള്‍ എത്രയോ സുഖമുള്ള അവസ്ഥയാണ്‌ ഇവിടത്തേത്. ഇവിടത്തെ മണ്ണ് പൂമെത്ത പോലെ കിടക്കുകയല്ലേ?
കേശവന്‍ :- എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ഒരു റിക്ഷാ വാങ്ങി കാഴ്ച വയ്ക്കുക എന്നത്.
ഗുരുദേവന്‍ :- റിക്ഷാ വാങ്ങുമ്പോള്‍ അതു വലിക്കാന്‍ ആളു വേണ്ടേ? ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ റിക്ഷയില്‍ ഇരുത്തി വലിച്ചു കൊണ്ടു പോകുന്നത് നന്നല്ല. അത് പാപമാണ്.
കേശവന്‍:- തൃപ്പാദങ്ങളെ ആ റിക്ഷയിലിരുത്തി വലിക്കുമ്പോള്‍ ഞങ്ങള്‍ എന്തെങ്കിലും പാപം ചെയ്തിട്ടുണ്ടെങ്കില്­‍ ആ പാപം തീരുമെന്നാണ് ഞങ്ങളുടെ വിശ്വാസം.
ഗുരുദേവന്‍ :- വിശ്വാസം രക്ഷിക്കട്ടെ.
ആ സംഭാഷണം അവിടെ അവസാനിച്ചു.
തിരികെ വീട്ടിലെത്തിയ കേശവന്‍ അറിയിച്ച വിവരങ്ങള്‍ കേട്ട് കുടുംബാംങ്ങ ള്ക്കുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. നവീന രീതിയിലുള്ള റിക്ഷാ വാങ്ങുന്നതിനെ കുറിച്ചായിരുന്നു പിന്നീടുള്ള ആലോചന. അക്കാലത്ത് അത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. വളരെ നേരത്തെ ആലോചനയ്ക്ക് ശേഷം അദ്ദേഹത്തിന്‍റെ ബുദ്ധിയില്‍ ഇങ്ങനെ തെളിഞ്ഞു.
“കൊച്ചിയിലെ കമ്പനിയുമായി സംസാരിച്ചു നോക്കാം. ഒരു പക്ഷേ അവര്‍ വിദേശത്ത് നിന്നു റിക്ഷാ വരുത്തി തരും ” .
കയര്‍ വ്യവസായം നടത്തി വന്നിരുന്ന കേശവന്‍ മുതലാളിക്ക് കൊച്ചിയിലെ പല പ്രമുഖ കമ്പനികളുമായി അടുപ്പമുണ്ടായിരുന്നു­. ഒരു കമ്പനിയോട് വിവരം അറിയിച്ചപ്പോള്‍ ജപ്പാനില്‍ നിന്ന്‍ ഒരെണ്ണം വരുത്താമോ എന്നാലോചിക്കാം എന്നു മറുപടി കിട്ടി. കമ്പനിയുടെ പരിശ്രമം കൊണ്ട് അക്കാലത്ത് എഴുനൂറു രൂപ വില വരുന്ന ഒരു റിക്ഷാ വരുത്തി മുതലാളിയെ ഏല്പ്പി്ച്ചു.
അലങ്കരിച്ച റിക്ഷാ വഞ്ചിയില്‍ കയറ്റി പഞ്ചവാദ്യത്തിന്‍റെ അകമ്പടിയോടു കൂടി ശിവഗിരിയില്‍ എത്തിച്ചു. ആഹ്ലാദഭരിതരായിരുന്ന ജനത ഈ കാഴ്ച കാണുവാന്‍ അവിടെ നേരത്തെ തന്നെ തടിച്ചു കൂടിയിരുന്നു.
സുസ്മേരവദനനായ ഗുരുദേവന്‍ ഇങ്ങനെ കല്പ്പിച്ചു.
"കേശവന്‍ പണം ധാരാളം ചെലവാക്കിയിരിക്കുന്ന­ല്ലോ. ഈ പണം പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിനു ഉപയോഗിക്കാമായിരുന്നു­.”
ആരും ഒരക്ഷരം മറുപടി പറഞ്ഞില്ല. നിറഞ്ഞു നിന്ന നിശ്ശബ്ദതയെ ഭേദിച്ചു കൊണ്ട് വിനയാന്വിതനായി കേശവന്‍ മുതലാളി അപേക്ഷിച്ചു.
കേശവന്‍ :- ഒരു അപേക്ഷയുണ്ട്.
ഗുരുദേവന്‍ :- എന്താണ്?
കേശവന്‍ :- തൃപ്പാദങ്ങള്‍ വണ്ടിയില്‍ കയറി ഇരിക്കണം. ഞങ്ങള്‍ തന്നെ ആദ്യമായി വണ്ടി വലിക്കും.
ഗുരുദേവന്‍ :- “നിങ്ങളുടെ ആഗ്രഹം നടക്കട്ടെ.”
കേശവന്‍ മുതലാളിയും പ്രാക്കുളത്ത് പലകശ്ശേരിയില്‍ കുഞ്ഞുരാമന്‍ മുതലാളിയും കൂടി റിക്ഷാ വണ്ടി അല്പ്പം മുന്നോട്ടു വലിച്ചു നടന്നു.
അക്കാലത്ത് ശിവഗിരിയുടെ മുമ്പില്‍ ഒരു മരപ്പാലം ഉണ്ടായിരുന്നു.
അതു കഴിഞ്ഞപ്പോള്‍ തൃപ്പാദങ്ങള്‍ അരുളി. “മതിയോ, ആശ സാധിച്ചില്ലേ? ഇനി വേറെ ആള്‍ക്കാര്‍ റിക്ഷാ വലിച്ചു കൊള്ളും”.
(അവലംബം :- ശ്രീനാരായണ ഗുരുദേവന്‍ ജീവചരിത്രം - വാടയില്‍ സദാശിവന്‍ )

റിക്ഷാ ഇന്നും മണ്ഡപത്തില്‍ വളരെ പവിത്രതയോടെ ശിവഗിരിയില്‍ സൂക്ഷിച്ചു വരുന്ന കാര്യം ഏവര്ക്കും അറിവുള്ളതാണല്ലോ.
ഓരോഭക്തന്റെയും മനസ്സറിയുന്ന, അവന്‍റെ ന്യായമായ ഇച്ഛക്ക് വിലകൊടുക്കുന്ന മഹാ ഗുരുവിന്‍റെ ° കാരുണ്യത്തിന് മുന്നില്‍ പ്രണാമങ്ങളോടെ