Saturday 10 September 2016

പ്രിയപ്പെട്ടവരേ ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ നമ്മുടെ മനസ്സിന്റെ ശ്രീകോവിലിൽ ആണ് വാണരുളുന്നത്

''നാം ജാതിഭേദം വിട്ടിട്ട് ഇപ്പോള്‍ ഏതാനും സംവത്സരങ്ങ
ള്‍ കഴിഞ്ഞിരിക്കുന്നു.എന്നിട്ടും ചില പ്രത്യേകവര്‍ഗ്ഗക്കാര്‍ 
നമ്മെ അവരുടെ വര്‍ഗ്ഗത്തില്‍പ്പെട്ടതായിവിചാരിച്ചും പ്ര
വര്‍ത്തിച്ചും വരുന്നതായും,അതുഹേതുവാല്‍ നമ്മുടെവാ 
സ്തവത്തിന് വിരുദ്ധമായ ധാരണയ്ക്ക് ഇടവന്നിട്ടുണ്ടെ
ന്നും അറിയിക്കുന്നു.നാം ഒരുപ്രത്യേക മതത്തിലോ ജാതി
യിലോ ഉള്‍പ്പെടുന്നില്ല.വിശേഷിച്ചും നമ്മുടെ ശിഷ്യവര്‍ഗ്ഗ
ത്തില്‍ നിന്നും മേല്‍പ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പി 
ന്‍ഗാമിയായി വരത്തക്കവിധം ആലുവാ അദ്വൈതാശ്രമ
ത്തില്‍ ശിഷ്യസംഘത്തില്‍ ചേര്‍ത്തിട്ടുള്ളൂവെന്നും മേലും 
ചേര്‍ക്കുകയുള്ളൂവെന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്ന
തുമാകുന്നു.ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേ
ക്കായിപ്രസിദ്ധം ചെയ്തിരിക്കുന്നു.''"
ഈഴവരടക്കമുള്ള അവര്‍ണ്ണര്‍ വായിച്ചറിയാന്‍ വേണ്ടി
യല്ല"നാം ജാതിഭേദംവിട്ടിരിക്കുന്നു"എന്നവിളംബരം ഗു
രു പുറപ്പെടുവിച്ചത്.മനകളിലുംരാജകൊട്ടാരത്തിലും വ 
രേണ്യവര്‍ഗ്ഗക്കാരിലും മാത്രം പ്രചാരത്തിലുണ്ടായിരുന്ന
"പ്രബുദ്ധകേരള"ത്തില്‍ പ്രസിദ്ധീകരിച്ചത് ജാതിഹിന്ദുക്കള്‍ 
മാത്രം വായിച്ചറിയാനുംഅന്നത്തെനാടുവാഴിത്ത ഭരണവ
ര്‍ഗ്ഗവിഭാഗങ്ങളെക്കൂടി നവോത്ഥാനത്തിന്‍റെ ദാര്‍ശിനിക 
വീക്ഷണത്തില്‍ കടന്നുവരുന്നതിന് സാധ്യമാക്കുന്ന വ്യക്ത
മായലക്ഷ്യബോധത്തോടെയുമായിരുന്നു.ശ്രീനാരായണഗു
രുവിനാല്‍ രൂപംകൊണ്ട നവോത്ഥാനത്തിന്‍റെ ചരിത്രപ
ശ്ചാത്തലമെന്തെന്ന് ധാരണചെയ്യാത്തതുകൊണ്ടാണ് എല്ലാ
വരും ജാതിബന്ധങ്ങളില്ലാതെ ജീവിക്കാന്‍ ശ്രമിക്കണമെന്ന 
അര്‍ത്ഥത്തില്‍സന്ന്യാസിമാരും,പണ്ഡിതന്മാരും,രാഷ്ട്രീയ 
നേതാക്കളുംഗുരുവചനത്തെ തെറ്റായി ചിത്രീകരിക്കാനിട
വന്നത്.കന്നി 5ന് സംസ്ഥാനതലത്തിലുള്ള ശതാബ്ദിയാഘോ 
ഷങ്ങള്‍ പൊടിപൊടിക്കാനുള്ള തിരിക്കിലാണിപ്പോള്‍ കേ 
രളത്തിലെ മന്ത്രിമാരുംസാംസ്ക്കാരികവകുപ്പും.ശ്രീനാരാ
യണഗുരുവിനെ ആധുനിക കേരളത്തിന്‍റെ ശില്‍പിയും ന 
വോത്ഥാനനായകനുമായി അംഗീകരിക്കാന്‍ നമ്മുടെസാം 
സ്ക്കാരികവകുപ്പും മന്ത്രിമാരും,ഇന്നിപ്പോള്‍ ഗുരുവിനെ 
നെഞ്ചിലേറ്റി അമിതാവേശവും മത്സരബുദ്ധിയും പ്രകടിപ്പി
ച്ച് നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ രംഗത്തുവ
ന്നിരിക്കുന്ന രാഷ്ട്രീയനേതാക്കളും തയ്യാറാകുമോ?ആയിര
ത്താണ്ടുകളായി നിലനിന്നുവന്ന ഹിന്ദുമതനീതിശാസ്ത്രത്തി
നെതിരെ പരസ്യമായി നിയമലംഘനം നടത്തുകയും ചരി
ത്രത്തെ ഉഴുതുമറിച്ചുകൊണ്ടുള്ള നവോത്ഥാനപ്രവര്‍ത്തന
ങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തശ്രീനാരായണഗുരു
വിനെയും അടിസ്ഥാനവര്‍ഗ്ഗത്തിന്‍റെ മോചനത്തിനായി ജാ
തിസംരക്ഷകരായ നാടുവാഴിഭരണവര്‍ഗ്ഗത്തോട് യുദ്ധപ്ര
ഖ്യാപനം നടത്തിയ കേരളത്തിന്‍റെ വീരസന്താനമായ മഹാ
ത്മാഅയ്യ ങ്കാളിയുടേയും പേരില്‍ നമ്മുടെ സാംസ്ക്കാരിക
കേരളത്തില്‍ എന്തുകൊണ്ട്ഇതുവരെ ഒരു സര്‍വകലാശാല
യുണ്ടായില്ലെന്ന ചോദ്യമിപ്പോളുയര്‍ന്നുവരുകയാണ്.?തമി
ഴും സംസ്കൃതവും ചേര്‍ത്ത് പുതിയ ഒരു ജാതിഭാഷയുണ്ടാ
ക്കി ദേവഭാഷയില്‍ മനോഹരമായ ബ്രാഹ്മണ്യസാമൂഹ്യക്ര
മം ഒരുവര്‍ണ്ണസിദ്ധാന്തമായി നടപ്പിലാക്കിയ ആചാര്യന്‍റെ 
പേരിലും ജാതിഭാഷയെസംരക്ഷിച്ച് സാഹിത്യപ്രവര്‍ത്തന
ങ്ങള്‍ നടത്തിയ ഭാഷാസംസ്ക്കാര സാമ്രാജ്യവാദികളായ മ 
ഹാരഥന്മാരുടെപേരിലുംനമ്മുടെനാട്ടിലിപ്പോള്‍സര്‍വകലാ
ശാലകളുണ്ടെല്ലോ.
ഗുരുവിളംബരത്തിലെ ഓരോവരിയും സുചിന്തിതമായആ
ശയം സ്ഫുരിക്കുന്നതാണ്.1916ല്‍ ഒരുഹിന്ദുമതപ്രസിദ്ധീ
കരണമായി ആരംഭിച്ച പ്രബുദ്ധകേരളത്തിലൂടെ ഗുരു അ
ന്നത്തെ നാടുവാഴികളെ രഹസ്യമായി അറിയിച്ചതെന്താണ്? 
ശ്രീനാരായണഗുരു വേദം പഠിച്ചിട്ടുണ്ടെന്ന്അന്നത്തെ തിരുമേ
നിമാരും തമ്പുരാക്കന്മാരും പറയും .വേദം എന്നാല്‍ ബ്രാഹ്മ
ണരും തമ്പുരാക്കന്മാരും ത്രിനേത്രം തുറന്ന് വാമൊഴിയായി 
തലമുറകളിലേക്ക് പരമ്പരാഗതമായി പകര്‍ന്നു നല്‍കുന്നരഹ
സ്യ ഭാഷാഗണിതവേദമെന്നാണര്‍ത്ഥം.നാം ഒരുപ്രത്യേകമത
ത്തിലോ ജാതിയിലോ ഉള്‍പ്പെടുന്നില്ലെന്ന് അവര്‍ണ്ണജാതിയില്‍
പ്പെട്ട ഒരു വ്യക്തിപറയുകയും അതനുസരിച്ച് ജീവിക്കുകയും 
ചെയ്യുന്നുണ്ടെങ്കില്‍ അയാള്‍ തമ്പുരാക്കന്മാര്‍ മാത്രമറിയുന്ന 
ജാതികളുണ്ടാക്കിയ ഭാഷയുടെ ഗണിതതന്ത്രവിദ്യാരഹസ്യം
അന്വേഷിച്ചറിഞ്ഞവനാണെന്ന് വ്യക്തം.നാടുവാഴിത്തരാജഭ
രണത്തിന്‍റെ ആസ്തിത്വത്തെ ചോദ്യംചെയ്തുകൊണ്ട് നവോ 
ത്ഥാനസന്ദേശങ്ങളാല്‍ പ്രചോദിതരായി ജീവത്തായ ഒരു സ
മൂഹം കേരളത്തിന്‍റെ മണ്ണില്‍ ചവിട്ടുറപ്പിക്കാന്‍ തുടങ്ങിയ 
പശ്ചാത്തലത്തില്‍ ഗുരു അന്നത്തെതമ്പുരാക്കന്മാരോട് പ്രബു
ദ്ധകേരളത്തിലൂടെ ആശയസംവേദനം ചെയ്തതിന് ഏറെ ച
രിത്രപ്രാധാന്യമുണ്ട്.ഒരു ജാതിയിലും മതത്തിലും ഉള്‍പ്പെടാ
ത്തവരാണ് ആലുവ അദ്വൈതാശ്രമത്തിലെ തന്‍റെ ശിഷ്യസം 
ഘത്തിലേക്ക് കടന്നുവരുന്നതെന്ന ഗുരുവിന്‍റെ പദപ്രയോഗ
ത്തില്‍ മുഴുവന്‍ ശ്രീനാരായണീയരും ഉള്‍പ്പെടുമെന്ന അര്‍ത്ഥ
ത്തിലാണ് വായിച്ചെടുക്കേണ്ടത്.നാടുവാഴിത്തം ആയിരത്താ
ണ്ടുകളായി രഹസ്യമായി സൂക്ഷിച്ചുപോരുന്നതെല്ലാം പര
സ്യമാക്കിക്കൊണ്ടുള്ള ഒരു വമ്പിച്ച ബഹുജനമുന്നേറ്റംനാടു 
വാഴിത്തത്തിനെതിരെ ആസന്നമായിരിക്കുന്നുവെന്ന മുന്നറി 
യിപ്പുകൂടി നല്‍കുന്നതാണ് ഗുരുവചനം.നാടുവാഴികളായ 
മനുഷ്യവംശജരുടെ മനോഭാവത്തില്‍ മാറ്റമുണ്ടായാല്‍ മാത്ര
മേ ജാതിപീഢനങ്ങള്‍ക്ക് വിധേയരാക്കപ്പെട്ട മര്‍ത്ത്യര്‍ക്കും 
സംരക്ഷണവും സമാധാനജീവിതവുമുണ്ടാകൂ എന്ന് ചിന്തി
ക്കാന്‍ കഴിയുന്ന ഒരു കാലഘട്ടത്തില്‍ക്കൂടിയാണ് ചരിത്രം 
കടന്നുവരുന്നത്.സംഘടിച്ചു ശക്തരാകുക,വിദ്യകൊണ്ട് സ്വ 
തന്ത്രരാകുക എന്നത് ഒരു വ്യക്ത്യാധിഷ്ഠിതസന്ദേശമല്ല,ജാ
തിബോധത്തോടെ സംഘടിച്ചു ശക്തിയാര്‍ജ്ജിക്കുന്ന സാമൂ 
ഹ്യാധിഷ്ഠിതസ്വാതന്ത്ര്യത്തെക്കുറിച്ചാണ് ഗുരുവിന്‍റെ ഉ 
ല്‍ബോധനമെന്ന് ബോധ്യപ്പെടേണ്ടതാണ്.വിദ്യകൊണ്ട് സ്വ 
തന്ത്രരാകുന്നതോടെ ജാതിവിവേചനങ്ങളില്‍ നിന്ന് മോചനം
നേടാന്‍ കഴിയുന്ന കാലഘട്ടത്തിലേക്ക് ചരിത്രം കടന്നുവരു
മെന്ന് ഗുരു ദീര്‍ഘദര്‍ശനം ചെയ്യുന്നതായും നമുക്ക് കാണാ
വുന്നതാണ്.ജാതി മേല്‍ക്കോയ്മയും ജാതിചൂഷണവും ജാ
തിവ്യവസ്ഥയില്‍ക്കൂടി സ്ഥാപിതമായിരിക്കുന്ന ജന്മിത്വവും
നിലനില്‍ക്കുന്നിടത്തോളം ജാതീയമായി സംഘടിച്ച് പ്രതി
രോധിക്കാനുള്ള പ്രവണതയും നിലനില്‍ക്കുകതന്നെചെയ്യും.
ജാതിസിദ്ധാന്തങ്ങളും ജാതിവ്യത്യാസങ്ങളും ജനമനസ്സുക
ളില്‍ ആഴത്തില്‍ വേരൂന്നി നില്‍ക്കുന്നതാണ്.ശ്രേണീകൃതമാ
യ ജാതിവ്യവസ്ഥയെ സ്ഥാപിക്കുന്നകര്‍മ്മഫലസിദ്ധാന്തം 
ദൈവകല്‍പനകളായി മുപ്പാലില്‍ക്കൂടിരക്തത്തില്‍ കയറ്റി 
വിട്ടിരിക്കുന്നതിനാല്‍ ജാതികളെ ജനമനസ്സുകളില്‍ നിന്ന് ക 
ടപുഴക്കിയെറിയാന്‍ എളുപ്പമല്ല.ശ്രീനാരായണഗുരു ജാതി 
ചിന്തയില്ലാതെ,ജാതിവ്യത്യാസങ്ങളില്ലാതെ ജീവിച്ചത് ജാതി
കളെ സൃഷ്ടിച്ച ഭാഷയുടെ സങ്കേതങ്ങളും ഭാഷയുടെ ഗണിത 
തന്ത്രവിദ്യാരഹസ്യവും കഠിനതപസ്സിലൂടെ തിരിച്ചറിയാന്‍ 
കഴിഞ്ഞതുകൊണ്ടാണ്.സമൂഹംപൂര്‍ണ്ണമായുംജാതിമുക്ത
മാകണമെങ്കില്‍ ജാതികള്‍ ആര്,എന്ന്,എങ്ങിനെ,എന്തിനു
വേണ്ടിയുണ്ടാക്കിയെന്നതിന്‍റെ തന്ത്രവിദ്യാരഹസ്യം പര
സ്യമാക്കപ്പെടുന്നപൊതുവിദ്യാഭ്യാസംവിദ്യാലയങ്ങളില്‍
നടപ്പിലാകണം.അത്തരം അറിവുനേടുന്നതിനുള്ള വിജ്ഞാ 
നവേദികളാണ് ഇപ്പോള്‍ നടക്കുന്ന ശതാബ്ദി ആഘോഷങ്ങ
ളിലൂടെ നമ്മുടെ സാംസ്ക്കാരികകേന്ദ്രങ്ങളില്‍ വളര്‍ന്നുവ
രേണ്ടത്.


പ്രിയ സഹോദരങ്ങളെ ,
ശ്രീനാരായണ ഗുരുദേവന്റെ ദൈവികത ഏതെങ്കിലും കോടതിയിലെ വാദ പ്രതിവാദങ്ങളിലൂടെ സ്ഥാപിക്കച്ചെടുക്കേണ്ട ഒരു കാര്യം ആണ് എന്ന് ഒരിക്കലും തോന്നിയിട്ടില്ല. ഇത്തരം തല തിരിഞ്ഞ കോടതി വിധിയെ പരമ പുശ്ചത്തോടെ .......അർഹിക്കുന്ന അവജ്ഞയോടെ അവഗണിക്കുവാനാണ് ഓരോ ഗുരുദേവ ഭക്തനും ശ്രമിക്കേണ്ടത്. അതിനു പകരം മനസ്സും ശരീരവും ധനവും മുഴിഞ്ഞു നാറിയ കോടതി വ്യവഹാരങ്ങളുടെ ദയാ ദാക്ഷിണ്യത്തിനായി ആരും പാഴാക്കരുതേ എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. സ്വന്തം പിതൃത്വം അംഗീകരിച്ചു കിട്ടുവാൻ കോടതി വ്യവഹാരവും ഡി. എൻ.എ . പരിശോധനയും സാക്ഷി വിസ്താരവുമായി കോടതി വരാന്ത കയറി ഇറങ്ങുന്നതുപോലെ ഏതാണ്ട് അതിനു സമാനമായിഏതെങ്കിലും ഒരു ന്യായാധിപന്റെ തലനാരിഴ കീറി പരിശോധനയും വിചാരണയും സാക്ഷി വിസ്താരവുമൊക്കെ വിധി പകർപ്പും ഒക്കെ വേണോ ഗുരുദേവൻ പരബ്രഹ്മ മൂർത്തിയാണ് എന്ന് നമുക്ക് സ്ഥാപിച്ചു കിട്ടുവാൻ ? അഥവാ ഇനി പൊതു മനസ്സിനെ ബോധിപ്പിക്കുവാൻ വേണ്ടി ഇങ്ങനെ ഒരു വിധിന്യായം അനിവാര്യം ആണ് എന്ന് ശുദ്ധാത്മാക്കളായ കുറെ സദ് ജനങ്ങൾ ചിന്തിക്കുന്നുവെങ്കിൽ ...... മറിച്ചാണ് സുപ്രീം കോടതിയിലെ ബഹുമാന്യ ഗോസായി ജഡ്ജ് വിധി പ്രസ്താവിക്കുന്നതെങ്കിലോ ? വീണ്ടും എങ്ങോട്ട് പോവും ? .... ഐക്യ രാഷ്ട്ര സഭയിലേക്കോ ? അതോ ഹേഗിലെ അന്താരാഷ്‌ട്ര കോടതിയിലേക്കോ ?
( ശ്രീ. ഉമേഷ് ചള്ളിയിലിന്റെ സത്യപ്രതിജ്ഞാ കേസിൽ ഉണ്ടായ വിധി തീർപ്പ് ആരും മറന്നിട്ടുണ്ടാവാൻ ഇടയില്ല ... ആ വിധി ഇന്നും നില നിൽക്കുന്നു. അതിന്റെ ചുവടു പിടിച്ചു തന്നെ ആണ് ഇപ്പോൾ ഹൈക്കോടതിയിൽ നിന്നും ഇത്തരം തല തിരിഞ്ഞ നിരീക്ഷണം ഉണ്ടായത് എന്ന് മറക്കരുത് .
2003 ൽ കേരള ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ജെ.എൽ ,ഗുപ്തയും , ജസ്റ്റിസ് ബസന്തും ചേർന്ന ഡിവിഷൻ ബെഞ്ച് ഉമേഷിന്റെ സത്യപ്രതിജ്ഞ അസാധുവാക്കുകയും ദൈവനാമത്തിൽ അല്ലങ്കിൽ ദൃഢ പ്രതിജ്ഞ എടുക്കണം എന്ന് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. , ആ വിധി വെക്കേറ്റു ചെയ്തു കിട്ടുവാൻ സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ഡിവിഷൻ ബഞ്ചിലെ ആർ.എം. ലോധയും , ആർ. അനിലും ചേർന്ന് 2012 ൽ പ്രസ്തുത കീഴ് കോടതി വിധി ശരി വയ്ക്കുകയാണ് ചെയ്‍തത്. അതാണ് നിലവിലെ കോടതി വ്യവഹാരത്തിന്റെ കഥ. നിലവിലെ സംവിധാനത്തിൽ അതിനപ്പുറം ഒരു വിധി പ്രതീക്ഷിക്കുകയും വേണ്ട )
ചരിത്രത്തിൽ ഇന്നേ വരെ കോടതി വിധിയിലൂടെ ഒരു ദൈവവും ജനിച്ചിട്ടില്ല .....പീലാത്തോസിന്റെ കോടതി നിഷ്ക്കരുണം കൈകഴുകി ഒരുവനെ കുരിശിലേക്കയച്ചപ്പോൾ അവിടെ ഒരു ദൈവം ജനിക്കുകയായിരുന്നു.
പ്രിയപ്പെട്ടവരേ ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ നമ്മുടെ മനസ്സിന്റെ ശ്രീകോവിലിൽ ആണ് വാണരുളുന്നത് ..... നിഷ്ക്കളങ്ക ഭക്തിയുടെ കണ്ണീരുപ്പിനാൽ എല്ലായ്പ്പോഴും അഭിഷേകം ചെയ്യപ്പെടുന്ന ആ ചൈതന്യമൂർത്തി അവിടെ നില നിൽക്കുന്നിടത്തോളം കാലംആർക്കും ആകുലത വേണ്ട.

ദൈവവിശ്വാസം കുറവായിരുന്ന എന്നെ 1997 - ൽ ഇ. കെ . നായനാർ നയിച്ച ഇടതുപക്ഷ സർക്കാർ ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ ഭരണാധികാരിയായി നിയമിച്ചു. നിയമസഭയിൽ നടത്തിയ പ്രത്യേക നിയമനിർമ്മാണത്തിന്റെ പിൻബലം ഉണ്ടായിരുന്ന ഈ നിയമനം ദൈവവിശ്വാസം സംബന്ധിച്ച് എന്റെ വിശ്വാസപ്രമാണങ്ങളിൽ അടിസ്ഥാനപരമായ മാറ്റം ഉണ്ടാക്കിയിട്ടുണ്ട്.
എല്ലാദിവസവും ഉച്ചയ്ക്ക് ശിവഗിരിയിൽ നടക്കുന്ന ഗുരുപൂജയിൽ സന്യാസിശ്രേഷ്ഠരും ഗുരുഭക്തരും കൂടി ഉറക്കെ ചൊല്ലുന്ന ഒരു സ്തോത്രം ഉണ്ട്. അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് [ 1888 ] മുമ്പ് ധ്യാനത്തിലിരുന്ന കൊടിതൂക്കിമലയിൽ നിന്നും ഗുരുവിനെ ഒഴിപ്പിക്കാനായി എത്തിയ പാർവത്തുകാർ പിന്നീട് ഗുരുദേവന്റെ പക്കൽ നിന്നും ആദ്യസന്ന്യാസി ഭീക്ഷ സ്വീകരിച്ച് ശിവലിംഗ സ്വാമികൾ ആയി മാറിയപ്പോൾ രചിച്ചതാണ് ഗുരുഷഡ്കം എന്ന സ്തുതിഗീതം.
ആറ് ശ്ളോകങ്ങൾ ഉള്ള ഈ സ്തോത്രത്തിലെ ഒാരോ ശ്ളോകത്തിന്റേയും ആദ്യാക്ഷരം എടുത്ത് കൂട്ടിവച്ചാൽ ഒാം നമശിവായ എന്ന് വായിച്ചെടുക്കാനാവും. ' ഒാം നമ ശിവായ ' എന്നതിന്റെ പൊരുൾ എന്തെന്ന് പെട്ടെന്ന് മനസിലാക്കാൻ ഗുരുദേവന്റെ കൃതിയായ ഷൺമുഖസ്തോത്രത്തിന്റെ ഒരു ചെറുഭാഗം മാത്രം ശ്രദ്ധിച്ചാൽ മതിയാകും. ' അ 'കരാഭി സ്വരാക്ഷരങ്ങൾ ക്രമമായി ഒാരോ ശ്ളോകത്തിന്റെയും ആദ്യാക്ഷരമായി വരത്തക്കവണ്ണം ആണ് ഈ കൃതി രചിച്ചിരിക്കുന്നത്. ശിവന്റെ വിശേഷണങ്ങൾ എല്ലാം സുബ്രഹ്മണ്യനും ഇണങ്ങുന്നുവെന്നുവിധം ഈ കൃതിയിൽ വിവരണം നടത്തിയിരിക്കുന്നു. ഈ രചനയിലെ ചില വർണ്ണനകൾ കാണുമ്പോൾ ശിവനും സുബ്രഹ്മണ്യനും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്ന് തോന്നിപ്പോകും.
ഷൺമുഖസ്തോത്രത്തിലെ 'അം' കഴിഞ്ഞുള്ള 'അ' എന്ന അക്ഷരത്തെ മുൻനിറുത്തി 'അല്ലിലും പകലു ... എന്ന ഒരു ശ്ളോകം ഉണ്ട്. അതിൽ 'സൗമ്യമായി മുതൽ ഉള്ളടക്കിയിരിപ്പതും ' എന്ന പ്രയോഗത്തെക്കുറിച്ച് നാരായണഗുരുകുലം അധിപൻ മുനിനാരായണ പ്രസാദിന്റെ വ്യാഖ്യാനം ഇപ്രകാരമാണ്: ' അങ്ങനെ സ്തുതിച്ചും ധ്യാനിച്ചും ഇരിക്കുന്ന എന്നിൽ നീയാകുന്ന സൗമ്യമായ മുതൽ വന്നുനിറയും. അതായത് നീയാകുന്ന നിർവികാരവും പ്രകാശാത്മകവും ആയ പൊരുൾ തന്നെയാവും ഞാൻ എന്ന ബോധം കൊണ്ട് എന്റെ സത്ത നിറയുന്നു. അങ്ങനെ നീയും ഞാനും രണ്ടല്ല എന്നിരിക്കുമ്പോൾ എനിക്കെങ്ങനെ നിന്നിൽ നിന്ന് അകന്നുപോകാനാവും'.
മേൽവിവരിച്ച വാക്കുകളെ മുൻനിറുത്തി മൗനം കൊണ്ട് ത്രാണനം ലഭിക്കുന്ന ' മന്ത്ര ' ത്തെ നമുക്ക് ഒരു പ്രത്യേക കോണിൽനിന്ന് വീക്ഷിക്കാം. അപ്പോൾ നമ്മുടെ പ്രാർത്ഥന ' ഒാം നമഃശിവായ ' എന്നാകാം,
' ഒാം ശരവണ ഭവ ' എന്നാകാം. വെറും ' ഒാം' എന്നാകാം. കേവല മനനവുമാകാം. ഈ തത്വം മുൻനിറുത്തി എനിക്ക് പ്രാർത്ഥിക്കാൻ കഴിയുന്നത് ' ഒാം ശ്രീനാരായണ പരമഗുരുവേ ' എന്നാകുന്നത് മറ്റൊരാൾക്ക് എങ്ങനെ ചോദ്യംചെയ്യാനാവും. തടയാനാവും. മാത്രമല്ല എന്നോടൊപ്പം ഇത് മനനം ചെയ്യുന്ന ദശലക്ഷങ്ങൾ ഈ ഭൂമി മലയാളത്തിൽ ഉണ്ട് എന്നത് കൂടി ഓർക്കുക. ഇവർക്ക് ഒാരോരുത്തർക്കും മന്ത്രിക്കുന്നതിന് അവരവരുടേതായ ന്യായവാദങ്ങളും ഉണ്ട്. അതാണ് ശ്രീനാരായണഗുരുദേവന്റെ സവിശേഷത.
ഗുരുവെന്നത് ' ഗു ' ' രു ' എന്ന രണ്ട് വാക്കുകൾ കൂട്ടിച്ചേർക്കുന്നത് ആണ്. ' ഗു ' എന്നാൽ ഇരുട്ട്. ' രു ' എന്നാൽ ഒഴിവാക്കൽ. അതായത് ഒരു വ്യക്തിയുടെ മനസിലുള്ള അന്ധകാരത്തെ ഒഴിവാക്കി അയാളെ നേർവഴിക്ക് നയിക്കുന്നവനാണ് ഗുരു. 'ആരായുകിൽ അന്ധത്വം ഒഴിച്ചാദിമഹസിൽ / നേരാം വഴികാട്ടും ഗുരുവല്ലോ പരദൈവം' എന്ന് മഹാകവി കുമാരനാശാൻ നമ്മെ പഠിപ്പിച്ചിരിക്കുന്നത് ശ്രീനാരായണഗുരുവിനെ മുൻനിറുത്തിയാണ്. 'അന്യർക്ക് ഗുണം ചെയ്‌വതിന് ആയുസ് വപുസും' / ധന്യത്വമോടങ്ങ് ആത്മതപസും ബലിചെയ്ത ' ശ്രീനാരായണഗുരുതന്നെ ഞങ്ങളുടെ മുഖ്യദേവൻ. ഇത് കോടതി വിധികൊണ്ടും ജാതി ചിന്തയെന്ന് ആരോപണംകൊണ്ടും ഞങ്ങളുടെ മനസിൽ ഒഴിവാക്കാൻ കഴിയും എന്നു തോന്നുന്നില്ല. കാരണം, വ്യക്തിപരമായ വിശ്വാസമാണ് മതവും ദൈവവും ഉൾക്കൊണ്ട ആത്മീയതയുടെ സത്ത. ഒാരോ വ്യക്തിക്കും തന്റേതായ വിജ്ഞാനത്തിലൂടെയും കാഴ്ചപ്പാടിലൂടെയും ദൈവവിശ്വാസം ഉള്ളവൻ ആകാനോ മറിച്ച് ആകാനോ ഭരണ ഘടനാപരമായ പിൻബലമുണ്ട്. നൂറുവർഷംമുമ്പ് തന്നെ ജാതി പങ്കിലമായ സമൂഹത്തെ നോക്കി 'ഞാൻ ജാതി ചിന്തവിട്ട ആളാണ്' എന്ന് പറഞ്ഞ ഞങ്ങളുടെ പൂർവികർ നേരിട്ട് കണ്ട അമാനുഷിക ശക്തിവിശേഷം ഉണ്ടായിരുന്ന ഗുരുവിന്റെ ഒരു സമൂഹത്തിലെ ബഹുഭൂരിപക്ഷംപേരും ദൈവമായി കണക്കാക്കുന്നതിനെ നിങ്ങൾക്ക് വിമർശിക്കാം. പക്ഷേ, കോടതിവിധിയിലൂടെ അത് ചോദ്യം ചെയ്യുമ്പോൾ അവർ തിരിച്ചുപറയുന്നത് ഇവ്വിധമാണ്.
'ശ്രീനാരായണഗുരുദേവൻ സാമൂഹിക പരിഷ്കർത്താവല്ല. സാമുദായിക പ്രമാണിയല്ല ; സാഹിത്യകാരനല്ല ; നവോത്ഥാന നായകനുമല്ല; സന്യാസിയുമല്ല ; ഇതെല്ലാം ഒത്തുചേർന്ന സാക്ഷാൽ ഭഗവാനറെ അവതാരമാണ്.' ഭഗവാന്റെ അവതാരമാകുമ്പോൾ ഒാരോരുത്തർക്കും അവരുടെ വീക്ഷണമനുസരിച്ച് ഒാരോ വിശേഷണം കൽപ്പിക്കാം. പക്ഷേ, ഒാരോ മതവും പ്രത്യേകം പ്രത്യേകം ദൈവങ്ങളെ അവതരിപ്പിച്ചപ്പോൾ 'മനുഷ്യരെല്ലാം ഒരു ജാതിയിൽപ്പെട്ടവരാണ് എന്നും ഒരൊറ്റ ദൈവത്തിൽ മാത്രം വിശ്വസിക്കുക എന്നും പറഞ്ഞ ഒരു ഗുരുവിനെ മാത്രമേ ലോകത്ത് ഇതുവരെ കാണാനായിട്ടുള്ളൂ.
ഈ കവിതയെഴുതിയ കവിയെ അറിയുമോ ..... ?
കവിതയുടെ പൂർണ്ണ രൂപം വായിച്ചിട്ടുണ്ടോ ..... ?
Popular Poetry of Sahodaran അയ്യപ്പൻ .
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സഹോദരൻ അയ്യപ്പൻ എഴുതിയ പ്രസിദ്ധമായ ഓണപ്പാട്ടിന്റെ പൂർണ്ണരൂപം. ഇതിന്റെ അധികഭാഗവും സെൻസർ ചെയ്താണല്ലോ സവർണ്ണ മനുവാദി ഭരണകൂടം നമ്മളെയെല്ലാം പഠിപ്പിച്ചിട്ടുള്ളത് .
തലയിൽ ചവിട്ടിയവനെ വന്ദിക്കാൻ പഠിപ്പിക്കുന്ന പാരമ്പര്യത്തെ ധിക്കരിക്കാനുള്ള ധീരോദാത്തമായ ആഹ്വാനമാണ് ഈ കവിതയിൽ അടങ്ങിയിട്ടുള്ളത് . അടിമത്തത്തെ അനുഗ്രഹമായി കണക്കാക്കാൻ പ്രേരിപ്പിക്കുന്ന വിധത്തിലാണ് ഹിന്ദുമതം അതിന്റെ മാമൂലുകളും, ആചാരവിശ്വാസങ്ങളും നിർമ്മിച്ചു വച്ചിട്ടുള്ളത്.
സ്വാതന്ത്രപ്രേമിയായ സഹോദരൻ അവയ്ക്കെതിരെ രോഷാകുലനാകുക എന്നത് സ്വാഭാവികം മാത്രം ...... !
ഓണപ്പാട്ട് .
— സഹോദരൻ അയ്യപ്പൻ —
മാവേലി നാടുവാണീടും കാലം
മനുഷ്യരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും
കള്ളവുമില്ല ചതിവുമില്ല –
എള്ളോളമില്ല പൊളിവചനം
കള്ളപ്പറയും ചെറുനാഴിയും –
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല
ആധികൾ വ്യാധികളൊന്നുമില്ല –
ബാലമരണങ്ങൾ കേൾക്കാനില്ല
ദുഷ്ടരെ കൺകൊണ്ടു കാണ്മാനില്ല
നല്ലവരല്ലാതെ ഇല്ലപാരിൽ
തീണ്ടലുമില്ല തൊടീലുമില്ല –
വേണ്ടാതനങ്ങൾ മറ്റൊന്നുമില്ല
ചോറുകൾവച്ചുള്ള പൂജയില്ല –
ജീവിയെക്കൊല്ലുന്നയാഗമില്ല
ദല്ലാൾവഴി ക്കീശസേവയില്ല
വല്ലാത്ത ദൈവങ്ങളൊന്നുമില്ല
സാധുധനികവിഭാഗമില്ല –
മൂലധനത്തിൻ ഞെരുക്കമില്ല
ആവതവരവർ ചെയ്തുനാട്ടിൽ –
ഭൂതി വളർത്താൻ ജനം ശ്രമിച്ചു
വിദ്യപഠിക്കാൻ വഴിയേവർക്കും –
സിദ്ധിച്ചു മാബലി വാഴും കാലം
സ്ത്രീക്കും പുരുഷനുംതുല്ല്യമായി-
വാച്ചു സ്വതന്ത്രതയെന്തു ഭാഗ്യം
കാലിക്കുകൂടി ചികിത്സ ചെയ്യാൻ –
ആലയം സ്ഥാപിച്ചിതന്നു മർത്യർ
സൗഗതരേവം പരിഷ്കൃതരായ്
സർവ്വം ജയിച്ചു ഭരിച്ചു പോന്നോർ
ബ്രാഹ്മണർക്കീർഷ്യ വളർന്നു വന്നി-
ഭൂതി കെടുക്കാനവർ തുനിഞ്ഞു
കൗശല മാർന്നൊരു വാമനനെ – വിട്ടു ചതിച്ചവർ മാബലിയെ
ദാനം കൊടുത്ത സുമതി തന്റെ –
ശീർഷം ചവിട്ടിയായാചകനും
അന്നുതൊട്ടിന്ത്യയധ: പതിച്ചു –
മന്നിലധർമ്മം സ്ഥലം പിടിച്ചു.
ദല്ലാൾ മതങ്ങൾ നിറഞ്ഞു കഷ്ടം
കൊല്ലുന്ന ക്രൂര മതവുമെത്തി
വർണ്ണവിഭാഗ വ്യവസ്ഥ വന്നു –
മന്നിടം തന്നെ നരകമാക്കി
മർത്യനെ മർത്യനശുദ്ധനാക്കും -മയ്ത്തപ്പിശാചും കടന്നുകൂടി
തന്നിലശക്തന്റെ മേലിൽകേറി –
തന്നിൽബലിഷ്ടന്റെകാലുതാങ്ങും
സ്നേഹവും നാണവും കെട്ടരീതി-
മാനവർക്കേകമാം ധർമ്മമായി.
സാധുജനത്തിൻവിയർപ്പുഞെക്കി-
നക്കിക്കുടിച്ചു മടിയർവീർത്തു
നന്ദിയും ദീനകരുണതാനും –
തിന്നു കൊഴുത്തിവർക്കേതുമില്ല
സാധുക്കളക്ഷരം ചൊല്ലിയെങ്കിൽ –
ഗർവ്വിഷ്ടരീ ദുഷ്ടർ നാക്കറുത്തൂ
സ്ത്രീകളിവർക്കുകളിപ്പാനുള്ള
പാവകളെന്നു വരുത്തിവെച്ചു
ആന്ധ്യമസൂയയും മൂത്തു പാരം –
സ്വാന്തബലം പോയ് ജനങ്ങളെല്ലാം
കഷ്ടമേ, കഷ്ടം പുറത്തു നിന്നു –
മെത്തിയോർക്കൊക്കെയടിമപ്പെട്ടു
എത്രനൂറ്റാണ്ടുകൾ നമ്മളേവം
ബുദ്ധിമുട്ടുന്നു സഹോദരരേ
നമ്മെയുയർത്തുവാൻ നമ്മളെല്ലാ-
മൊന്നിച്ചുണരണം കേൾക്ക നിങ്ങൾ
ബ്രാഹ്മണോപജ്ഞമാം കെട്ട മതം
സേവിപ്പവരെ ചവിട്ടും മതം
നമ്മളെ ത്തമ്മിലകറ്റും മതം
നമ്മൾ വെടിയണം നന്മ വരാൻ
സത്യവും ധർമ്മവും മാത്രമല്ലൊ
സിദ്ധി വരുത്തുന്ന ശുദ്ധമതം
ധ്യാനത്തിനാലെ പ്രബുദ്ധരായ
ദിവ്യരാൽ നിർദ്ദിഷ്ടമായ മതം.
ആ മതത്തിന്നായ് ശ്രമിച്ചിടേണം
ആ മതത്തിന്നു നാം ചത്തിടേണം
വാമനാദർശം വെടിഞ്ഞിടേണം
മാബലി വാഴ്ചവരുത്തിടേണം
ഓണം നമുക്കിനി നിത്യമെങ്കിൽ
ഊനം വരാതെയിരുന്നുകൊള്ളും.

സഹോദരൻ അയ്യപ്പൻ .
കാലദേശഭേദമില്ലാതെ സര്‍വ്വജനങ്ങളും സമാനമായി അംഗീകരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യേണ്ട ധര്‍മ്മങ്ങളാണ് അഹിംസയും.സത്യവും,അസ്തേയവും,അവ്യഭിചാരിത്വവും,മദ്യവര്‍ജ്ജനവും.ഇവ ഓരോന്നിനെയും കുറിച്ച് ഭഗവാന്‍ ശ്രീ നാരായണഗുരുദേവന്‍ പ്രസ്താവിച്ചിരിക്കുന്നത് ഇവിടെ വിവരിക്കുന്നു.
ഈ ധര്‍മ്മങ്ങള്‍ അഞ്ചും തടവുകൂടാതെ അനുഷ്ഠിക്കുന്നവര്‍ ഐഹികവും പാരത്രികവുമായ സുഖം സമ്പൂര്‍ണ്ണമായ നിലയില്‍ നേടുമെന്നതില്‍ തര്‍ക്കമില്ല.മഹാന്മാര്‍ ഈ ധര്‍മ്മ പഞ്ചകത്തെക്കുറിച്ച് വളരെയധികം പ്രശസിച്ചിട്ടുണ്ട്.എല്ലാത്തിലും ഈ ധര്‍മ്മങ്ങള്‍ മുന്നണിയില്‍ നില്‍ക്കുന്നു.അതുകൊണ്ട് ഏതുകാലത്തും ഏതുദേശത്തും ഏതുവ്യസ്ഥിതിയിലും ഏതുജീവിതമണ്ഡലത്തിലും ഓരോ മനുഷ്യനും ഈ ധര്‍മ്മങ്ങളെ മുറുകിപിടിച്ചുതന്നെ ജീവിക്കണം എന്ന് നാം അനുശാസിക്കുന്നു.
2.സത്യം :
ഉള്ളത് ഏത് അതാണ്‌ സത്യം.നല്ലതിനും നന്മയ്ക്കും ആധാരം സത്യം ആണ്.സത്യമാണ് ഈശ്വരന്‍.ഈ ലോകം തന്നെ സത്യത്തില്‍ അധിഷ്ഠിതം ആയി വര്‍ത്തിക്കുന്നു.എല്ലായിപ്പോഴും സത്യം തന്നെ പറയണം.ഒരിക്കലും കള്ളം പറയരുത്.ത്രികരണങ്ങള്‍ കൊണ്ടും സര്‍വ്വദാ സത്യത്തെ സമാരാധിക്കുന്നവന്‍ യോഗിയെപോലെ ശ്രേഷ്ഠന്‍ ആണ്.സത്യവാന്‍ എന്ത് പറഞ്ഞാലും അത് പ്രത്യക്ഷത്തില്‍ ഫലിക്കും.
സമുദായ പരിഷ്കർത്താവും പണ്ഡിതകവി, ചികിത്സകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്ന വ്യക്തിയാണ് പരവൂർ വി. കേശവനാശാൻ . ചെറുപ്രായത്തിൽ തന്നെ പാണ്ഡിത്യം തെളിയിച്ച കേശവൻ കേശവനാശാൻ എന്ന പേരിലാണ് പിന്നീട് അറിയപ്പെട്ടത്. ചികിത്സാവൃത്തിയിലും അദ്ധ്യാപനത്തിലും ഇദ്ദേഹം വിദഗ്ദനായിരുന്നു.സുജനാനന്ദിനി എന്ന പത്രം ആരംഭിച്ചത് കേശവനാശാനായിരുന്നു.
കൊല്ലവർഷം 1034 കുംഭം 17-ന് (1859) കൊല്ലം താലൂക്കിൽ പരവൂരിൽ കൊച്ചമ്പാളി ആശാൻ എന്ന ഭാഷാകവിയുടെ ഭാഗിനേയനായ വൈരവൻ വൈദ്യന്റെയും തയ്യിൽ കുറുമ്പയമ്മയുടെയും മകനായി ജനിച്ചു.
പുതുക്കാട്ടുമഠത്തിൽ കൃഷ്ണനാശാൻ, ഇലത്തൂർ കൃഷ്ണസ്വാമിശാസ്ത്രികൾ, അദ്ദേഹത്തിന്റെ ശിഷ്യനായ അയ്യാസ്വാമി ശാസ്ത്രികൾ എന്നിവരിൽ നിന്നും സംസ്കൃതം അഭ്യസിച്ചു് വ്യുത്പത്തി നേടി. കൂടാതെ ആയുർവേദവും ജ്യോതിഷവും പഠിച്ചു പ്രാവീണ്യം സമ്പാദിച്ചു. കവി എന്ന നിലയിലും ആശാൻ പ്രശസ്തി നേടി. പ്രസിദ്ധകവിയായ കെ.സി. കേശവപിള്ള ഇദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ ഒരാളാണ്.
അവർണരെ അടിമകളാക്കി വിദ്യാഭ്യാസം നിഷേധിച്ച രീതിയായിരുന്നു രാജഭരണമായിരുന്ന തിരുവിതാംകൂറിൽ നിലനിന്നിരുന്നത്. അവശരും മർദ്ദിതരും ചൂഷിതരുമായി മാറിയ താനുൾപ്പെടുന്ന സമൂഹത്തിന്റെ ശോചനീയാവസ്ഥ കേശവനാശന്റെ ദുഃഖമായിരുന്നു. എന്നാൽ 1888-ൽ നടന്ന അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ശ്രീനാരായണ ഗുരു മറ്റൊരു സംഭവത്തിനു തുടക്കമിട്ടു. ഈ സംഭവത്തൊടെ കേശവനും ഗുരുവിന്റെ ഗൃഹസ്ഥാശ്രമ ശിഷ്യനായി മാറി. ഇങ്ങനെ കേശവൻ പത്രപ്രവർത്തനത്തോടൊപ്പം സാമൂഹ്യപ്രവർത്തകനുമായി.ശ്രീമൂലം പ്രജാസഭാ മെമ്പറായും പ്രവർത്തിച്ചു
സംസ്‌കൃതത്തിലും ഭാഷയിലും കവനം ചെയ്യാനുള്ള ആശാന്റെ സാമർത്ഥ്യത്തെ കേരള കാളിദാസൻപോലും പ്രശംസിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യകാല കൃതികളിലൊന്നായിരുന്നു കല്യാണ സൗഗന്ധികം അമ്മാനപ്പാട്ട്. പാതാളരാമായണം ആട്ടക്കഥ, പതിവ്രതാധർമം കിളിപ്പാട്ട് എന്നിവയും രചിച്ചു. സംസ്‌കൃതത്തിലുള്ള ആശാന്റെ കഴിവിനെ കേരള കാളിദാസൻ പോലും പ്രശംസിച്ചിരുന്നു. ആശാന്റെ ആദ്യകാല കൃതികളിലൊന്നാണ് കല്യാണ സൗഗന്ധികം അമ്മാനപ്പാട്ട്. പ്രസിദ്ധമായ മാധവനിദാനത്തിനു സാരചന്ദ്രികയെന്ന പേരിൽ വ്യാഖ്യാനവും വൈദ്യസംഗ്രഹവും ഇദ്ദേഹം എഴുതിയിട്ടുണ്ട്.ശാർങ്ധര സംഹിത, ഭൈഷജ്യരത്‌നാവലി, ഭാവപ്രകാശം മുതലായവയ്ക്കും എഴുതിയിട്ടുണ്ടെങ്കിലും ഇവയൊന്നും പൂർത്തീകരിക്കപ്പെട്ടില്ല. ഒരു നിഖണ്ഡുവും ആശാൻ എഴുതി പൂർത്തീകരിച്ചിരുന്നെങ്കിലും അതും പ്രസിദ്ധീകരിച്ചില്ല. ചിത്തിരതിരുനാൾ മഹാരാജാവിന്റെ ജനനത്തെ ആസ്പദമാക്കി 'രാജകുമാര സംഭവം' എന്ന പേരിലുള്ള ഒരു മഹാകാവ്യ നിർമ്മാണത്തിലാണ് ആശാൻ അവസാനമായി ഏർപ്പെട്ടിരുന്നത്.
1897-ൽ സർക്കാർ ഗ്രാന്റ് ഏർപ്പെടുത്തി ആശാനെ പരവൂരിലെ ആദ്യത്തെ സർക്കാർ വൈദ്യനായി നിയമിച്ചു. ആരോഗ്യ സന്ദായിനി എന്ന പേരിൽ ആശാൻ അവിടെ ഒരു വൈദ്യശാലയുടെ ആരംഭിച്ചു. തിരുവനന്തപുരത്തെ ആയുർവേദ പാഠശാലയിൽ ഈഴവർക്ക് പ്രവേശനം ലഭ്യമാക്കാനായി ശ്രീമൂലം പ്രജാസഭാ മെമ്പർ എന്ന നിലയിൽ ആശാൻ ഏറെ വാദിച്ചിരുന്നു. സ്വന്തമായി ഒരു ആയുർവേദ കോളേജ് തുടങ്ങാനും ആശാൻ ആലോചിച്ചിരുന്നു.
കൊ.വ. 1065-ൽ കണ്ടത്തിൽ വർഗീസ് മാപ്പിള മലയാളമനോരമക്കമ്പനി സ്ഥാപിച്ച് പത്രം പുറത്തിറക്കിയ മാതൃക പിന്തുടർന്ന് കേശവനാശാനും കേരളഭൂഷണക്കമ്പനി ക്ളിപ്തം എന്ന പേരിൽ കൊ.വ. 1066-ൽ 10,000 ഉറുപ്പിക മൂലധനത്തിൽ ഒരു കമ്പനി ആരംഭിച്ചു. അതിലൂടെ 1067-ൽ സുജനാനന്ദിനി എന്നൊരു പ്രതിവാര വൃത്താന്തപത്രം പ്രസിദ്ധീകരണം ആരംഭിച്ചു. അതോടൊപ്പം സാഹിത്യാഭിവൃദ്ധി ലക്ഷ്യമാക്കി ഒരു പ്രത്യേക കോളവും ആരംഭിച്ചു. വലിയ കോയിത്തമ്പുരാൻ, കുഞ്ഞിക്കുട്ടൻ തമ്പുരാൻ, കൊച്ചുണ്ണിത്തമ്പുരാൻ, കുണ്ടൂർ നാരായണമേനോൻ, സി.എസ്. സുബ്രഹ്മണ്യൻപോറ്റി, മൂലൂർ എസ്. പദ്മനാഭപ്പണിക്കർ എന്നിവർ അതിലെ എഴുത്തുകാരായിരുന്നു. പത്രം പിന്നീട് നിന്നുപോയി. 1078-ൽ വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ചെങ്കിലും മൂന്നുകൊല്ലത്തിനുള്ളിൽ വീണ്ടും പ്രവർത്തനം നിന്നു. 1080-ൽ നടന്ന നായർ-ഈഴവ ലഹളക്കാലത്ത് കേരളഭൂഷണം പ്രസ് തീവച്ചു നശിപ്പിക്കപ്പെട്ടു. ഈഴവ സമുദായത്തിലെ ആദ്യപത്രമായതിനാൽ ഇത് ഈഴവപത്രം എന്നും അറിയപ്പെട്ടിരുന്നു.
1903-ൽ എസ്.എൻ.ഡി.പി. യോഗം തുടങ്ങിയതു മുതൽ കേശവനാശാൻ അതിന്റെ പ്രവർത്തകനും സേവകനും ഡയറക്ടറുമൊക്കെയായി സേവനം അനുഷ്ഠിച്ചിരുന്നു.
സന്യാസം സ്വീകരിച്ച് ശ്രീനാരായണഗുരുദേവനൊപ്പം ലോകസേവനം മനസിൽ ലക്ഷ്യമാക്കിയിരുന്നെങ്കിലും 50-ആം വയസ്സിൽ 1917 ജനുവരി 10-ന് കേശവനാശാൻ അന്തരിച്ചു

No comments:

Post a Comment