കൊല്ല വര്ഷം 1092-ലാണ് കേരളത്തെ പിടിച്ചുകുലുക്കിയ ആ സംഭവം നടന്നത് – ചെറായിലെ മിശ്രഭോജനം. യാഥാസ്ഥിതികരായ ഈഴവര് ഇളകിവശായി, കേരളം ആകെ ഒന്നു ചലിച്ചു. മിശ്രഭോജനത്തെത്തുടര്ന്നു സഹോദരന്റെ നേരെ അഴിച്ചുവിടപ്പെട്ട പീഡനങ്ങള് ഇന്നു ചരിത്രവസ്തുതകളായി കഴിഞ്ഞിരിക്കുന്നു. അവ ഞാന് വിസ്തരിക്കുന്നില്ല.
ചെറായി ഗൗരീശ്വരക്ഷേത്രം
ചെറായി വിജ്ഞാനവര്ദ്ധിനി സഭയിലെ അന്നത്തെ പ്രമാണികള് സഭാകമ്മിറ്റിയുടെ നേതൃത്വത്തില് അയ്യപ്പനെ നാടുകടത്തണമെന്നുള്ള പ്രാര്ത്ഥനയുമായി അന്നത്തെ മഹാരാജാവു സന്നിധിയില് നിവേദനം നടത്താനെത്തി.
ചെറായി ഗൗരീശ്വരക്ഷേത്രം
ചെറായില്നിന്നും നിവേദനം നടത്താനായി ചെന്നിരുന്നവര് നല്ല വസ്ത്രധാരികളും കാഴ്ചക്കു യോഗ്യന്മാരുമായിരുന്നു. ഇവരെ മഹാരാജാവു കനകക്കുന്നു കൊട്ടാരത്തിലെ മഹാരാജാവു ഇരുന്നിരുന്നതിന്റെ അടുത്ത മുറിയില് വിളിച്ചുവരുത്തിയാണ് സ്വീകരിച്ചത്. മഹാരാജാവിന്റെ കല്പനപ്രകാരമാണ് അവര് അവിടേയ്ക്കു വിളിക്കപ്പെട്ടത്. അതുവരെ അവിടെ കയറുന്ന കാര്യം ഈഴവരാദി സമുദായങ്ങള്ക്ക് സ്മരിക്കാന് പോലും സാധിച്ചിരുന്നില്ലെന്നുള്ളതും ഈ സന്ദര്ഭത്തില് ഓര്ക്കേണ്ടതുണ്ട്.
ചെറായി ഗൗരീശ്വരക്ഷേത്രമഹോത്സവത്തിന്റെ ദൃശ്യം
20-ല് ഏറെ ഗജവീരന്മാര് ഒന്നിച്ച് അണിനിരക്കുന്ന ചെറായി ഗൗരീശ്വരക്ഷേത്ര മഹോത്സവത്തിന്റെ ദൃശ്യം
(വിവേകോദയം മാസിക 1968 – മാര്ച്ച്)
ചെറായി ഗൗരീശ്വരക്ഷേത്രം
സഹോദരസമ്മേളനത്തിന്റെ ഉദ്ബുദ്ധരായ പ്രവര്ത്തകന്മാര് ആലുവ അദ്വൈതാശ്രമത്തില് വച്ച് അവരുടെ സമാജത്തിന്റെ വാര്ഷികം ആഘോഷിക്കുവാനായി വിശ്വസാഹോദര്യത്തെ ലക്ഷ്യമാക്കുന്ന ഒരു വാര്ഷികസമ്മേളനം കൊണ്ടാടുവാന് തീരുമാനിച്ചു. അദ്വൈതാശ്രമത്തിന്റെ ചരിത്രത്തില് തങ്കരേഖയില് ആലേഖ്യം ചെയ്യപ്പെട്ട ഒരു ദിവസമാണത്. സമ്മേളനത്തിന് തെരഞ്ഞെടുത്ത സ്ഥലം ഗുരു സ്ഥാപിച്ച അദ്വൈതാശ്രമ സംസ്കൃതപാഠശാലയായിരുന്നു. സമയം സായാഹ്നം. (ഗുരുദേവന് തന്നെ അഹര്ന്നിശം പ്രയത്നിച്ചുണ്ടാക്കിയ ആ സംസ്കൃതപാഠശാല പിന്തലമുറക്കാര് ഉപേക്ഷിച്ചു കളഞ്ഞതിന് ഒരിക്കല് നിശ്ചയമായും അവര് പശ്ചാത്തപിക്കേണ്ടിവരും.) യോഗത്തിന്റെ ആവശ്യത്തിനായി ഒരു വിശാലമായ പന്തല് പണി കഴിപ്പിച്ചിരുന്നു. പത്രപ്രസ്തവനയൊന്നുമില്ലായിരുന്
യോഗത്തില് പങ്കു കൊള്ളുവാനായി പ്രഭാതം മുതല് വന്ന സന്ദര്ശകര് വടക്കും തെക്കും നിന്നു വന്നുകൊണ്ടിരുന്ന തീവണ്ടികളില് നിന്ന് സംഘം സംഘമായി ആശ്രമത്തിലേക്ക് പ്രവഹിക്കുന്നുണ്ടായിരുന്നു. അവരെല്ലാം തന്നെ ഗുരുവിനെ ദര്ശിക്കുന്നതിനു മുമ്പായി നദിയിലിറങ്ങി കുളി കഴിഞ്ഞ് ശുഭ്രവസ്ത്രം ധരിച്ച് പവിത്രഭാവനയോടെയാണ് ഗുരുചരണം തേടിയത്. ബ്രാഹ്മമുഹൂര്ത്തത്തില് തന്നെ ഉണര്ന്ന് പ്രക്ഷാളനാദികള് കഴിഞ്ഞ് സന്ദര്ശകരായ ഭക്തന്മാരെ അമൃതവാണി കൊണ്ട് അനുഗ്രഹിക്കാനും അവരുടെ സംശയങ്ങള് നിവര്ത്തിക്കാനും ഗുരു കാത്തിരിക്കുന്നുണ്ടായിരുന്നു. സാമൂഹ്യമായ പ്രശ്നങ്ങള്ക്കും വ്യക്തിഗതമായ പ്രശ്നങ്ങള്ക്കും സമാധാനം നല്കുവാന് ഗുരുവിന്റെ സരളവും ഫലിത സമ്പൂര്ണ്ണവുമായ മിതഭാഷണം എത്രയോ സമര്ത്ഥമായിരുന്നു.
ആ സുപ്രഭാതത്തില് ഗുരുവിന്റെ മുമ്പില് ബദ്ധാഞ്ജലികളായി നിന്നിരുന്നവരുടെ കൂട്ടത്തില് സാമൂഹ്യപ്രവര്ത്തനത്തില് അഭിവാഞ്ഛയുള്ള ഒരു ശുഭാപ്തിവിശ്വാസിയുമുണ്ടായിരുന്
”ഉണ്ട്?”
ആ യുവാവ് അസന്ദിഗ്ദ്ധമായി പറഞ്ഞു. ”ആശയങ്ങള് വിശകലനം ചെയ്യുവാന് ഏറ്റവും പറ്റിയ മാര്ഗ്ഗമാണ് സമ്മേളനങ്ങള്.”
ഗുരു’: ”എന്നാല് സമ്മേളനങ്ങളില് കേള്ക്കാറുള്ള ശബ്ദം അധികവും അതില് നിന്നുണ്ടായിക്കാണുന്ന പ്രയോജനം തുച്ഛവുമായിരിക്കുന്നല്ലോ? യോഗത്തില് പങ്കുകൊള്ളാനായി ആളുകള് വളരെ ഉത്സാഹത്തോടുകൂടി കൂട്ടം കൂട്ടമായി വരുന്നു. അവര് ഉച്ചത്തില് സംസാരിക്കുകയും വികാരങ്ങളെ ഉണര്ത്തുകയും ചെയ്യുന്നു. ലോകം മുഴുവന് ഉദ്ധരിക്കുമെന്നു അവര് തീരുമാനം ചെയ്യും. ശ്രോതാക്കള് കൈകൊട്ടുകയും പ്രമേയങ്ങളെ എല്ലാം പിന്താങ്ങുകയും ചെയ്യും. അതിനിടയ്ക്ക് പ്രസംഗം നിറുത്തി തന്റെ സഞ്ചിയുമായി സ്ഥലം വിടും. മിക്ക യോഗങ്ങളുടെയും ദുരന്തമിങ്ങനെയാണ്. അതുകൊണ്ട് യോഗങ്ങള് തീരെ അനാവശ്യമെന്നു പറഞ്ഞുകൂടാ. അവ നല്ലതുതന്നെ; മനുഷ്യരുടെ ഉത്തരവാദിത്വബോധത്തെയും മനഃസാക്ഷിയേയും ഉണര്ത്താന് ചിലപ്പോഴെല്ലാം യോഗങ്ങള് നല്ലതു തന്നെയാണ്. നിങ്ങള്ക്കു സംസാരിക്കാമോ?” ഗുരു ചോദിച്ചു.
”ഞാന് ശ്രമിക്കാം.” യുവാവ് വിനീതമായി പറഞ്ഞു.
ഗുരു: ”അതു കൊള്ളാം. മനുഷ്യരുടെ അത്യധികമായ ലോഭത്തെപ്പറ്റി അവരെ പറഞ്ഞു മനസ്സിലാക്കുന്നത് നന്നായിരിക്കും. ഈ വിഷയത്തില് മനുഷ്യമൃഗം മറ്റെല്ലാ മൃഗങ്ങളെക്കാള് മോശമാണെന്ന് തോന്നുന്നില്ലേ? വനാന്തരങ്ങളില് ജീവിക്കുന്ന മൃഗങ്ങളെ അവയുടെ സഹജമായ വാസനകള് തന്നെ അതിരുകടന്ന ശാരീരികാവശ്യങ്ങളില് നിന്നും ഒഴിച്ചുനിര്ത്തുന്നു. ആന തടിച്ചു ശക്തിയുള്ളതായിരിക്കുന്നത് ആസവാരിഷ്ടങ്ങളൊന്നും സേവിച്ചിട്ടല്ല. കുറുനരി പകല് മുഴുവന് ചുരുണ്ടു കൂടി വല്ല കുണ്ടിലും മൗനമായി കിടക്കുന്നു. എല്ലാവരും ഉറക്കമായതിനുശേഷമേ അവന് പുറത്തുവരുന്നുള്ളു. രണ്ടു ഞണ്ടും തിന്നു ചന്ദ്രികയില് തെളിഞ്ഞൊഴുകുന്ന കാട്ടരുവിയില് നിന്നല്പം വെള്ളവും കുടിച്ചു കഴിഞ്ഞാല് അവന് സന്തുഷ്ടനായി പാട്ടുപാടി രാത്രി കഴിച്ചുകൊള്ളും. അതുകൊണ്ട് കുറുനരിയ്ക്കൊരു ദോഷവും വരുന്നില്ല. അവന്റെ കഴുത്ത് തലയിണ പോലെ വീര്ത്തിരിക്കുകയും രോമങ്ങള് എണ്ണയിട്ടതുപോലെ മിനിങ്ങുകയും ചെയ്യുന്നു. ഒടുങ്ങാത്ത ആവശ്യങ്ങള് മനുഷ്യര്ക്കല്ലാതെ വേറൊരു മൃഗത്തിനുമില്ല. പോകുന്നിടത്തെല്ലാം ശൂന്യതയുടെ കരിനിഴല് പരത്തുന്നു. മരങ്ങളെല്ലാം വെട്ടി നശിപ്പിക്കുന്നു. പച്ച നിറഞ്ഞ പ്രകൃതിയെ വികൃതമാക്കി ശൂന്യതയിലാഴ്ത്തുന്നു. അതിനു പകരം വൃത്തികെട്ട പുകനിറഞ്ഞ പട്ടണങ്ങള് മെനഞ്ഞു കൂട്ടുന്നു. കടിഞ്ഞാണില്ലാത്ത അവന്റെ ലോഭത്തിന് ഇതെല്ലാം അനിവാര്യമാണ്. ഭൂമുഖം കൊണ്ടു മാത്രം അവന് തൃപ്തനാകുന്നില്ല. ഭൂഗര്ഭത്തിലേക്ക് തുരന്നുകയറി ഈ ഗോളത്തിന്റെ കെട്ടുറപ്പ് തകര്ത്തുകളയുന്നു. നോക്കുന്നിടത്തെല്ലാം കല്ക്കരിയും ഇരുമ്പും തന്നെ. അവനൊരു വ്യവസ്ഥയുമില്ല. മനുഷ്യന്റെ നന്മയില് താത്പര്യമുണ്ടെന്നു പറയുന്ന രാഷ്ട്രം ഒരു കുഷ്ഠരോഗി ദുരിതം സഹിക്കുവാനാകാതെ മരിച്ചുകളയുവാന് ശ്രമിച്ചാല് അതു മനുഷ്യത്വത്തിന്റെ പേരില് തടയും. അതേസമയം ഒരു മനുഷ്യസമൂഹത്തെ ഒന്നായി തുലച്ചുകളയുവാന് സമൂഹനന്മയുടേയോ മതത്തിന്റെയോ പേരില് തീരുമാനിക്കുകയും ചെയ്യും. മറ്റുള്ള മൃഗങ്ങളേക്കാള് അധികം ബുദ്ധിമാനെന്നഹങ്കരിക്കുന്ന മനുഷ്യന് അവന് സ്വയം എന്തു ചെയ്യുന്നു എന്നറിഞ്ഞുകൂടാ. ഹോ! മനുഷ്യന്! അവനെല്ലാം നശിപ്പിക്കും. അതുകൊണ്ടേ അവന് തൃപ്തി വരികയുള്ളു.”
ഗുരു ‘ഹോ മനുഷ്യന്’ എന്നു പറയുമ്പോള് ആ ശബ്ദത്തില് കൃപാര്ദ്രമായ ഒരു വേദനയുടെ സ്വരം പ്രകടമായിരുന്നു. ആ വന്ദ്യന്റെ മുഖഭാവത്തിലും ആ വേദന പ്രതിഫലിച്ചിരുന്നു.
”മനുഷ്യനറിഞ്ഞുകൂടാ, അവനെന്താണ് ചെയ്യുന്നതെന്ന്.” ഗുരു പിന്നെയും ഇങ്ങനെ ആവര്ത്തിച്ച് പറഞ്ഞിട്ട് കുറെനേരം മൗനമായിരുന്നു. അദ്ദേഹം തുടര്ന്നു. ”അവന്റെ ചെയ്തികളുടെ ദാരുണഫലം മനുഷ്യവര്ഗ്ഗത്തെ മാത്രം ബാധിക്കുന്നതായിരുന്നെങ്കില് തരക്കേടില്ലായിരുന്നു. വനത്തിലെ വാനരന്മാര്ക്കും പക്ഷികള്ക്കും മനുഷ്യര് കാരണം സൈ്വരതയില്ലാതായിത്തീര്ന്നു.
മനുഷ്യര് തനിക്ക് വരുത്തിക്കൂട്ടുന്ന വംശനാശത്തില് മറ്റുള്ള ജീവികളെക്കൂടിപ്പെടുത്താതെ നിശ്ശേഷം നശിച്ചു വെണ്ണീറായിപ്പോയിരുന്നെങ്കില് മറ്റു ജീവികള് അതൊരനുഗ്രഹമായിക്കരുതുമായിരുന്
ഈ വാക്കുകള് ആ യുവാവിന് വേണ്ടത്ര പ്രചോദനം നല്കുന്നതായിരുന്നു. അതിനിടയ്ക്ക് പിന്നെയും അധികം പേര്വന്നു. ഗുരുവിന്റെ വചോമാധുരി അനുഭവിച്ചുകൊണ്ട് ആദരാഞ്ജലികളോടു കൂടി അവിടെ നില്ക്കുന്നുണ്ടായിരുന്നു. ഒരു ശരത്കാലമേഘശകലം പോലെ ഗുരു അത്യന്തം സാവധാനത്തില് അവിടെ നിന്നും എഴുന്നേറ്റ് യോഗത്തിന് തയ്യാര് ചെയ്തുകൊണ്ടിരുന്ന സ്ഥലത്തേക്ക് പോയി. വന്നുചേര്ന്ന് സന്ദര്ശകരെല്ലാം അന്ന് ആ ആശ്രമത്തിലെ അതിഥികളായിരുന്നു. അവര്ക്ക് ഉച്ചഭക്ഷണം കൊടുക്കുന്നതിനായി ആശ്രമത്തിലെ ബ്രഹ്മചാരികള് ചോറും കറികളും തയ്യാറാക്കുന്നുണ്ടായിരുന്നു. പന്തലെല്ലാം കുരുത്തോലയും മറ്റും കൊണ്ട് നല്ലപോലെ അലങ്കരിച്ചിരുന്നു.
ഗുരു അതെല്ലാം ചുറ്റിനടന്നു കണ്ടു സന്തോഷിച്ചതിനുശേഷം പാഠശാലയുടെ വരാന്തയില് പോയിരുന്നു. വീണ്ടും യുവാക്കന്മാരും പ്രായം ചെന്നവരുമെല്ലാം ഗുരുവിന്റെ ചുറ്റും വന്നു കൂടി. അവരോടു ഗുരു പറഞ്ഞു. ”തന്റെ അഭിപ്രായമാണ് ഏറ്റവും വലിയ സത്യമെന്നുറപ്പിച്ചുപറയുന്നത് കേവലം അഹന്തയാലാണ്. ആനയെക്കാണാന് പോയ അന്ധരെപ്പോലെ തന്നെ ഓരോരുത്തരും പറയും, അവരുടെ മതമാണ് ഏറ്റവും നല്ലതെന്ന്. അതുകൊണ്ട് വൃഥാ ശബ്ദമുണ്ടാക്കി ശ്വാസം മുട്ടിപ്പോകും എന്നല്ലാതെ യാതൊരു പ്രയോജനവുമില്ല. ഒരഭിപ്രായം മാത്രം എന്നും നിലനില്ക്കുക എന്നത് പ്രകൃതിയുടെ വ്യവസ്ഥയ്ക്ക് ഒരിക്കലും അനുയോജ്യമല്ല. ഇതറിയാതെയും മനുഷ്യന്റെ പ്രാഥമികാവശ്യങ്ങളെ ഒട്ടും മാനിക്കാതെയും വെറും വാക്കുകള് അംഗീകരിച്ചുകിട്ടുന്നതിനായി മനുഷ്യന് ചേരി തിരിഞ്ഞ് പടവെട്ടുന്നു. പ്രസംഗങ്ങളുടെ ഉദ്ദേശ്യം പ്രതിപക്ഷധ്വം സനവും വിരോധവുമല്ല. അറിയുവാനും അറിയിക്കുവാനും മാത്രമായിട്ടുള്ളതായിരിക്കണമത്. ഓരോ മനുഷ്യന്റെയും മതം അവനു സിദ്ധിച്ചിരിക്കുന്ന ആന്തരികമായ വിശ്വാസത്തില് രൂഢമായിട്ടുള്ളതാണ്. അത് ഓരോരുത്തരുടെയും പരിണാമവികാസമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ആ നിലയില് നോക്കിയാല് എത്ര മനുഷ്യരുണ്ടോ അത്രയും മതങ്ങളുമുണ്ടെന്നും പറയാം. രണ്ടുപേര്ക്ക് ഒരേ മതം തന്നെയുണ്ടായിരിക്കുക അസാദ്ധ്യമാണ്. എന്നാല് ഒരു കാര്യത്തില് മതങ്ങളെല്ലാം യോജിക്കും. അതിന്റെ ഏറ്റവും മൗലികമായ ഉദ്ദേശ്യത്തെ – സത്യവും ധര്മ്മവും – എല്ലാ മതങ്ങളും അനുശാസിക്കുന്നു. ഒരു പൊതുലക്ഷ്യമാണ് ഏവരും ഉന്നം വയ്ക്കുന്നത്. മനുഷ്യര് എന്തിനാണ് വിശ്വാസത്തിന്റെ പേരില് അന്യോന്യം പൊരുതുന്നത്? അത് ബുദ്ധിയുള്ളവരുടെ ലക്ഷണമല്ല. എല്ലാവരും ആത്മസുഖത്തിനായി മാത്രമാണ് സദാ ശ്രമിക്കുന്നതെന്നറിഞ്ഞ് അവരവരുടെ അകതാരടക്കി ശാന്തമായി കഴിയണം. മനുഷ്യര് വേഷത്തില് ഭിന്നതയുള്ളവരാണ്. ചിലര്ക്കു താടിവെയ്ക്കുന്നതിഷ്ടമാണ്. മറ്റു ചിലര് മുണ്ഡികളായി നടക്കുന്നു. വിവരമുള്ളവര് ഇതിനുവേണ്ടിയൊന്നും ശണ്ഠ കൂടാറില്ല. ഭാഷകളിലും വ്യത്യാസമുണ്ട്. അതുകൊണ്ട് മനുഷ്യര് ഭിന്ന ജാതികളില്പ്പെടുന്നതാണെന്നു തെളിയുന്നില്ല. പിന്നെയെന്തിനാണ് മനുഷ്യര് ഭിന്നത വളര്ത്തി കലഹിക്കുന്നത്? എല്ലാം വെറുതെ. പോരാട്ടങ്ങള് കൊണ്ട് നാശമേ ഉണ്ടാവുകയുള്ളുവെന്നു മനുഷ്യന് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. അത്രയും അറിഞ്ഞാല് അവര് സമാധാനമുള്ളവനായിത്തീരും.
ഒരു വാഗ്മിയുടെ സാമര്ത്ഥ്യമില്ലായിരുന്നുവെങ്കി
”മനുഷ്യരുടെ വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവുമില്ല.”
നാരായണഗുരു
മനുഷ്യന് അവനു സ്വയമേ വരുത്തിവെയ്ക്കുന്ന എണ്ണമറ്റ വിനകളെപ്പറ്റി ഗുരു അനുതാപപൂര്വ്വം പിന്നെയും പറഞ്ഞുകൊണ്ടിരുന്നു. ഗുരു ഇപ്രകാരം സംസാരിച്ചുകൊണ്ടിക്കുമ്പോള് അദ്ദേഹത്തെ ഒരു വൃദ്ധന് ഭക്തിപൂര്വ്വം വീശുന്നുണ്ടായിരുന്നു. ആ പഴമയുടെ പ്രതിനിധി സമത്വവാദികളായ യുവാക്കന്മാരുടെ ബദ്ധശത്രുവും യാഥാസ്ഥിതികതയെ അരയും തലയും മുറുക്കി നിന്നു രക്ഷിച്ചുപോരുന്ന ആളുമായിരുന്നു. ആ വൃദ്ധന്റെ ഉഗ്രമായ കോപത്തിനു പാത്രമായ യുവാക്കന്മാര് തന്നെയായിരുന്നു ഗുരുവിന്റെ മുമ്പില് പഞ്ചപുച്ഛമടക്കി വിനയാന്വിതരായി ദത്തശ്രദ്ധരായി നിന്നിരുന്നത്. ഗുരു എപ്രകാരമാണ് ഈ വൈരുദ്ധ്യം നിറഞ്ഞ വിപ്ലവമനോഭാവക്കാരേയും യാഥാസ്ഥിതികരെയും ഒരുപോലെ ആകര്ഷിച്ചു ”സമന്വയി”ച്ചതെന്നും പറയാനാവില്ല. തമ്മില് പൊരുതുന്ന ആ രണ്ടു സംഘങ്ങളുടെയും മദ്ധ്യത്തില് നിന്നിരുന്ന ഗുരുവിന്റെ ദര്ശനമാത്രയില് തന്നെ അവര് വൈരം മറന്ന് ഒരുപോലെ ഗുരുവില് അനുരക്തരായിത്തീര്ന്നു. അങ്ങനെ ഗുരു തന്നെ എന്നും അത്ഭുതാവഹമായ ഒരു സമന്വയരഹസ്യമായി പ്രകാശിക്കുന്നു. പ്രേമം കൊണ്ടു മാത്രം അദ്ദേഹം ഏവരുടെയും സമാധാനദൂതനായിത്തീര്ന്നു. എന്നാല് താത്ത്വികമായ ദൃഢനിശ്ചയത്തില് നിന്ന് ഗുരുവിനെ ഒരിക്കലെങ്കിലും വ്യതിചലിപ്പിക്കുവാന് ആര്ക്കും കഴിഞ്ഞിട്ടില്ല.
മദ്ധ്യാഹ്നമായി. ഗുരു സാവധാനം എണീറ്റു. നദീതീരത്തുള്ള തന്റെ ആശ്രമത്തിലേക്കു പോയി. ചില ബാലന്മാര് പന്തലിന്റെ പ്രവേശനദ്വാരം അലങ്കരിക്കുന്നതു കണ്ടു ഗുരു തിരിഞ്ഞുനിന്നു അവരോടു പറഞ്ഞു. ”ഒരാനത്തലയുടെ അത്രയും വലുപ്പത്തില് ‘ഓം’ എന്നെഴുതി ആര്ച്ചിന്റെ മുകളില് വയ്ക്കണം. അതിന്റെ കീഴില് ‘സാഹോദര്യം സര്വ്വത്ര’ എന്നും എഴുതണം.
No comments:
Post a Comment