Sreenarayana Guru Blog

Sree Narayana Smrithi Blog

Friday, 13 November 2015

. Health Miracles of Japanese Water Therapy.............

5 Health Miracles of Japanese Water Therapy

The Japanese Water Therapy is one of the easiest routines you can follow to make one of the healthiest impacts on your life. A lot of real-life accounts would tell you how people with debilitating health felt they were born again after using this therapy.

Let’s see know how it works.

Rules of the therapy-

1. Drink 640ml (around 4 glasses of water) just after waking up and before brushing.
2. Brush your teeth but don’t eat or drink anything for the next 45 minutes.
3. After each meal, don’t drink or eat for the next 2 hours
4. For the old and the sick, it is best to start with a little amount of water and gradually increase it to 4 glasses

The Benefits

There are multiple benefits of this straightforward and natural therapy. Try this and you can get rid of body aches, headaches, arthritis, epilepsy, meningitis, excess body fat, kidney and urinary diseases, piles, diarrhoea, asthma, bronchitis, various eye diseases, menstrual problems, ear nose and throat diseases etc. Plus, it also slows down your heartbeat and keeps your heart healthy.

1. Cure high BP and other diseases in a few days
The Japanese Water Therapy is known to cure certain diseases in matter of few days. You can bid adieu to high blood pressure in 30 days, gastric problems in just 10 days, diabetes in 30 days, constipation in 10 days, cancer in 180 days and TB in 90 days. For arthritis, 3 days of the therapy in the 1st week and daily from the 2nd week must be followed.

2. Purify your body
If you drink water on an empty stomach daily, it’ll purify your colon so that the absorption of nutrients becomes an easier process. Plus, this method will increase the production of new blood and muscle cells in your body.

3. Lose extra weight
Did you know that drinking around 500 ml of chilled water every morning will boost your metabolism by 24%? This is the simplest way you can slim down and achieve that perfect body weight you always wanted.

4. Get glowing skin naturally
Since water is a known body purifier, it effectively purges the toxins present in your blood. So every morning you can wake up with clear, healthy and glowing skin.

5. Stabilise your lymph system
Water balances your lymph system, which helps your glands to perform their daily functions efficiently. Plus, it balances your body fluids and also fights infections.
Posted by Sreeniivasan at 07:16 0 comments
Email ThisBlogThis!Share to XShare to FacebookShare to Pinterest

Sunday, 8 November 2015

ഗുരുദേവൻ്

ഗുരുദേവൻ്റെ ശരീരവുംപ്രകൃതിയും
ഗുരുദേവൻ ദീർഘകായനാണ്,ഉദ്ദേശം അഞ്ചേമുക്കാലടി ഉയരമുണ്ട്,നീണ്ട ബാഹുക്കൾപൊക്കത്തിനൊത്തവണ്ണം, പുതു നിറം, പുഷ്ടിയും ദാർഢ്യവും ചേർന്ന ഭംഗിയുള്ള അവയവ ഘടന, സൗന്ദര്യമുള്ളമുഖം,
മുഖത്തു നോക്കിയാൽ ശിരസ്സിനുള്ളിൽ അമർത്തി വച്ച ഒരു കാന്തി മുഖത്തു കൂടി നാലുപാടും കവിഞ്ഞെഴുകി കൊണ്ടിരിക്കുന്നത് കാണാം കാരുണ്യം നിറഞ്ഞ കണ്ണുകൾ, ഗുരുദേവൻ്റെ നോട്ടം സാധാരണ ജനങ്ങൾ നോക്കും പോലെ പ്രാകൃതമായി രൂപ വേഷാദികളിലോ ആഢംബരവസ്തുക്കളിലോ അല്ലെന്നും നേരെ ഹൃദയത്തിൻ്റെ അഗാധതയിലേക്കാണെന്നും കാണാം
"പാപത്തിൻ്റെ ഒരണ പാറയുടെ ഉള്ളിലോ പർവ്വതത്തിൻ്റെ മുകളിലോ സമുദ്രത്തിൻ്റെ അഗാധതയിലോ എവിടെ മറഞ്ഞിരുന്നാലും ദൈവം അതിനെ ശരിയായി കണ്ടു പിടിച്ച് തക്ക ശിക്ഷ നൽകുന്നു എന്ന് നബി തിരുമേനി പറയും പോലെ.
"ഒരാളുടെഹൃദയത്തിൻ്റെ അടിത്തട്ടിൽ ആണ്ടു കിടക്കുന്നപുണ്യപാപ
ങ്ങളുടെ ഓരോ ബീജവും ഗുരുദേവൻ്റെ ദൃഷ്ടിയിൽ പ്രത്യക്ഷിഭവിക്കുന്നു.
യാതൊരാൾക്കും ഭഗവാൻ്റെ ദൃഷ്ടിയിൽ നിന്നുംമറച്ചുവയ്ക്കുവാൻ സാദ്ധ്യമല്ല ...
ഒരാൾഎത്രഅഹംഭാവിയോ പ്രതാപശാലിയോ
ആയിരുന്നാലും, തൃപ്പാദങ്ങളുടെ കൺ മുന്നിൽ എത്തുമ്പോൾ സകലപ്രാഗാത്ഭ്യവുമസ്തമിച്ച്ശാന്തനായിഒതുങ്ങുന്നത് കാണാം. നോട്ടം അത്ര അഗാധസഞ്ചാരശക്തി
യോടു കൂടിയതാണ് ..
❗അനന്തതയിലേക്ക് നീട്ടിയിരിക്കുന്ന ആ യോഗ
നയനങ്ങളും ഈശ്വരചൈതന്യം തുളുമ്പുന്ന ആ മുഖതേജസ്സും ഞാൻ ഒരു കാലത്തും മറക്കുന്നതല്ല "
എന്നാണല്ലോ മഹാകവി രവീന്ദ്രനാഥ് ടാഗോർ രേഖപ്പെടുത്തിയിട്ടുള്ളത്.
ഗുരുദേവറൻ്റ സംഭാഷണം അതിലും വിശേഷമാണ്. ശബ്ദം അതി മാധുര്യമുള്ളതും സംഗീതത്തേക്കാൾ ഇമ്പം നൽകുന്നതുമാണ്. സ്നേഹവും,അനുകമ്പയും, ശാന്തിയും അതോടെപ്പം ഗാംഭീര്യവുംനിറഞ്ഞെഴുകുന്ന ആ മാധുര്യ സ്വരത്തിൽ അലിഞ്ഞു ചേരാത്ത ഹൃദയങ്ങളില്ല. ഒരു വലിയ ജനസമൂഹത്തിനിടയ്ക്ക് ഭഗവാൻ ഇരിക്കുമ്പോൾ നക്ഷത്രങ്ങൾക്കിടയിലുള്ള ചന്ദ്രനെപ്പോലെ ഒരു മഹത്തായ തേജസ്സ് സ്വാമി തൃപ്പാദങ്ങളിൽ ഉയർന്നു നിൽക്കുന്നത് കാണാം.
അവതാര പുരുഷന്മാരെ വാഴ്ത്തിപ്പാടിയ മഹാകവികളുടെ വാക്കിൽ അതിശയോക്തി തെല്ലുമില്ലെന്നു അനുഭവപ്പെടുത്തി തന്ന ആധുനിക കാലത്തെ ഒരവതാരമാണ് മഹാഗുരു
ഓംബ്രഹ്മണേമൂർത്തിമതേ
ശ്രിതാനാം ശുദ്ധി ഹേതവേ
നാരായണ യതീന്ദ്രയ-
തസ്മൈ ശ്രീ ഗുരുവേ നമ:
കടപ്പാട്: സ്വാമി ധർമ്മാനന്ദജി
ശ്രീനാരായണ പരമഹംസദേവൻ
Sreehari Sreejesh's photo.
Posted by Sreeniivasan at 07:08 0 comments
Email ThisBlogThis!Share to XShare to FacebookShare to Pinterest

Sunday, 13 September 2015

ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങള്‍ കല്‍പ്പിച്ച വിവാഹച്ചടങ്ങ്.................

ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങള്‍ കല്‍പ്പിച്ച വിവാഹച്ചടങ്ങ്
സ്വാമി തൃപ്പാദങ്ങള്‍ സമുദായത്തിന്റെ വൈദികമായ അഭിവൃത്തിയ്ക്കും പരിശുദ്ധമായ വിവാഹകര്‍മ്മത്തിന്റെ ഗൌരവത്തിനു അനുകൂലമാകുമാറ് വിവാഹ വിധിയെ താഴെക്കാണും പ്രകാരം പരിഷ്കരിക്കുകയും ജനങ്ങളുടെ അറിവിനായി അതിനെ പ്രസിദ്ധപ്പെടുത്തുവാന്‍ ആജ്ഞാപിക്കുകയും ചെയ്തിരുന്നു.
വിവാഹവേദിയുടെ വലത്തുവശത്തു മേശപ്പുറത്ത് ശുഭവസ്ത്രം വിരിച്ച് തൃപ്പാദങ്ങളുടെ ചിത്രം വൈയ്ക്കുക.ചിത്രത്തിന് മുന്‍പില്‍ ഇരുവശങ്ങളിലായി ഒരേ സൈസില്‍ രണ്ടു നിലവിളക്കുകള്‍ അഞ്ച് തിരികള്‍ വീതം ഇട്ടു കത്തിക്കുക.തീര്‍ത്ഥം,പനിനീര്,ചന്ദനം,ആവശ്യത്തിനു പുഷ്പങ്ങള്‍ ഇതൊക്കയും തയ്യാറാക്കി വൈയ്ക്കണം.തൃപ്പാദങ്ങളുടെ ചിത്രത്തില്‍ പുഷ്പമാല ചാര്‍ത്തുക.ചിത്രത്തിന്റെ മുന്‍ വശത്തായി നിറ നാഴിയും ഗണപതി ഒരുക്കും വൈയ്ക്കുക.അതിന് മുന്‍വശത്തായി രണ്ടു ഇലകളില്‍ പൂമാലകള്‍ ,ഒരു വെറ്റിലയില്‍ നാരങ്ങയും ,നാണയവും വച്ച് ഗുരു ദക്ഷിണ വൈയ്ക്കുക.മറ്റൊരു വെറ്റിലയില്‍ താലി,ചിത്രത്തിന് തൊട്ടു മുന്നില്‍ ആയി തന്നെ വൈയ്ക്കുക.വധൂവരന്‍മാര്‍ക്ക് ഇരിക്കുവാനുള്ള സ്ഥലം മണ്ഡപത്തിനുള്ളില്‍ കോടി വസ്ത്രം വിരിച്ച് തയ്യാറാക്കിയിരിക്കണം.നിറപറ വൈക്കുന്നവര്‍ വിവാഹ മണ്ഡപത്തിന്റെ മുന്നിലായി അതിന് പ്രത്യേകം ഒരു നിലവിളക്കും നിറപറയും വൈക്കണം.
വിവാഹ മുഹൂര്‍ത്തത്തില്‍ പുരോഹിതന്‍ വധൂവരന്‍മാരെ വിവാഹ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ട് അവര്‍ക്ക് തീര്‍ത്ഥം നല്‍കി,പനിനീര്‍ കുടഞ്ഞു,ചന്ദനവും കൊടുത്ത് പുഷ്പം വധൂവരന്‍മാരുടെ കൈകളില്‍ പുഷ്പങ്ങള്‍ നല്‍കി കര്‍പ്പൂരം കത്തിച്ച് വധൂവരന്‍മാര്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു നമസ്കരിക്കുക.വധൂവരന്മാര്‍ ഗുരുദക്ഷിണ അര്‍പ്പിച്ചുകൊണ്ട് വേദിയിലേക്ക് പ്രവേശിക്കുക.വരന്‍റെ ഇടതുവശത്ത് വധുവിനെ നിര്‍ത്തുക.അതിന് ശേഷം എല്ലാവരും എഴുന്നേറ്റുനിന്ന് ഈശ്വര പ്രാര്‍ത്ഥന നടത്തുക.
ഓം ..... ഓം.... ഓം
ഗുരുര്‍ബ്രഹ്മ ഗുരുര്‍വിഷ്ണു:
ഗുരുര്‍ദേവോ മഹേശ്വര :
ഗുരുസാക്ഷാല്‍പരംബ്രഹ്മ :
തസ്മൈ ശ്രീ ഗുരവേ നമ :
ഓം ബ്രഹ്മണേമൂര്‍ത്തിമതേ ശ്രീതാനാം ശുദ്ധിഹേതവേ
നാരായണയതീന്ദ്രായ തസ്മൈ ശ്രീ ഗുരവേ നമ :
നമോഭഗവതേ നിത്യ ശുദ്ധമുക്ത മഹാത്മനേ
നാരായണയതീന്ദ്രായ തസ്മൈ ശ്രീ ഗുരവേ നമ :
മഹനീയ ചരിത്രായ മമതാരഹിതാത്മനേ
നാരായണയതീന്ദ്രായ തസ്മൈ ശ്രീ ഗുരവേ നമ :
ശിശരീ കൂര്‍വ്വതേ ശാന്തൈ : കടാക്ഷൈ : ശിക്ഷ്യ സഞ്ചയാന്‍
ബ്രഹ്മവിദ്യാകോവിദായ തസ്മൈ ശ്രീ ഗുരവേ നമ :
വാദിനാം വാദിനേ വാച യമാനാം മൗന ഭാജിനേ
സര്‍വ്വലോകാനുരൂപായ തസ്മൈ ശ്രീ ഗുരവേ നമ :
യസ്യന കല്പതേ സിദ്ധെ പാദാംബുജര ജോലവ :
നാരായണയതീന്ദ്രായ തസ്മൈ ശ്രീ ഗുരവേ നമ :
ശിവലിംഗദാസ സ്വാമികള്‍
(ഗുരുദേവന്റെ പ്രഥമ സന്യാസി ശിക്ഷ്യന്‍ )
Posted by Sreeniivasan at 08:39 0 comments
Email ThisBlogThis!Share to XShare to FacebookShare to Pinterest

Monday, 7 September 2015

ശിവഗിരിയിലെ മാതൃകാപാഠശാല

ശിവഗിരിയിലെ മാതൃകാപാഠശാല

ഗുരുദേവന്‍ ആശ്രമജീവിതം തുടങ്ങിയപ്പോള്‍ മുതല്‍ ഓരോ സ്ഥലത്തും നിശാപാഠശാലകളും സംസ്കൃതസ്കൂളുകളും സ്ഥാപിച്ചുവന്നിരുന്നു.അരുവിപ്പുറം,വര്‍ക്കല ശിവഗിരി,വര്‍ക്കല നെട്ടൂര്‍,ആലുവ എന്നിവിടങ്ങളില്‍ ഒക്കയും സ്കൂളുകള്‍ സ്ഥാപിച്ചു.വിദ്യാഭ്യാസമാണ് ജനങ്ങളെ പ്രബുദ്ധരാക്കുന്നത്.അതുകൊണ്ട് എല്ലാവരും വിദ്യാഭ്യാസം ചെയ്യണം.സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവേശനം കിട്ടാതെ വന്നാല്‍ സ്വന്തമായി പള്ളിക്കുടങ്ങള്‍ നിര്‍മ്മിക്കണം.കഴിവുള്ളവര്‍ അവിടെ പഠിപ്പിക്കണം എന്നതായിരുന്നു സ്വാമികള്‍ എല്ലായിടത്തും പറഞ്ഞിരുന്നത്.അങ്ങനെ ശിവഗിരിയിലും ഒരു മാതൃകാപാഠശാല ആരംഭിക്കുവാന്‍ ഗുരുദേവന്‍ തീരുമാനിച്ചു.
ശിവഗിരി ഹൈസ്കൂള്‍,ശിവഗിരി സെക്കന്ററി സ്കൂള്‍,ശിവഗിരി സെന്‍ട്രല്‍ സ്കൂള്‍,ശിവഗിരി കോളേജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എല്ലാം ഇന്ന് സ്ഥിതിചെയ്യുന്നത് ശ്രീനിവാസ പുരത്ത് ആണ്.ശ്രീനിവാസ റാവു എന്നാ വിദേശ ബ്രാഹ്മണന്‍ ശിവഗിരിയുടെ വടക്കേകുന്നില്‍ നാട്ടുകാരായ ജനങ്ങള്‍ക്ക്‌ വേണ്ടി ഒരു സ്കൂള്‍ തുടങ്ങിയിരുന്നു.ഒരിക്കല്‍ വൈകുന്നേരം വലിയൊരു കാറ്റിലും മഴയിലും ആ സ്കൂള്‍ തകര്‍ന്നുവീണു.അപ്പോഴേക്കും റാവു പാപ്പരായി കഴിഞ്ഞിരുന്നു.ആ പള്ളിക്കുടം പുനരുധരിക്കുവാന്‍ അയാള്‍ക്കായില്ല.താമസിയാതെ തന്നെ ആ പള്ളിക്കുടം ഇരുന്ന സ്ഥലം ഉള്‍പ്പെടെ ഗുരുദേവന്‍ റാവുവിന്റെ സ്ഥലങ്ങള്‍ ശിവഗിരിയിലേക്ക് വിലയ്ക്ക് വാങ്ങുകയുണ്ടായി.തകര്‍ന്നുപോയ ആ പള്ളിക്കുടത്തിന്റെ സ്ഥാനത്ത് പുതിയ കെട്ടിടം പണികഴിപ്പിച്ചു അവിടെ ഒരു മാതൃകാവിദ്യാലയം സ്ഥാപിക്കുവാന്‍ തീരുമാനമായി.
ഗുരുദേവന്റെ 68 ആം ജന്മദിനമായിരുന്ന 1100 ചിങ്ങം 28 ന് (19 2 6 )തറകല്ലിട്ടു പണിതുടങ്ങുവാന്‍ തീരുമാനിച്ചു.സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തെ വെട്ടുകല്ല് കരിങ്കല്ലിനെ പോലെ ഉറപ്പുള്ളതും എന്നാല്‍ ഉദ്ദേശിക്കും വിധം വെട്ടിചെത്തിഎടുക്കുവാന്‍ സാധിക്കുംഎന്നതിനാലും അടിസ്ഥാനത്തില്ഐ നിന്നും കല്ലുകള്‍ വെട്ടിയാല്‍ മതിയെന്നും വിദഗ്ധര്‍ അഭിപ്രായപെട്ടു.കല്ലിടീല്‍ കര്‍മ്മത്തിലേക്കു ഒരു കല്ല്‌ വെട്ടിയെടുത്ത് പൂജ ചെയ്തുകഴിഞ്ഞ് അവിടെ അദ്ധ്യാപകരായി ജോലിചെയ്യുവാന്‍ താല്പര്യം ഉള്ളവരെയെല്ലാം കൊണ്ട് ഗുരുദേവന്‍ കല്ലില്‍ തൊടുവിച്ചു.അവിടുത്തെ ഒരു സൂക്ഷിപ്പുകാരനായിരുന്ന മുല്ലശ്ശേരി പപ്പുകുട്ടി ദൂരെ നില്‍ക്കുകയായിരുന്നു."നീയും വന്ന് കല്ലില്‍ പിടിക്ക് ,ഇ പള്ളിക്കുടം നിനക്കും കൂടിയുള്ളതാണ്" എന്ന് പറഞ്ഞ് ഗുരുദേവന്‍ അയാളെയും കല്ലില്‍തോടുവിച്ചു.(അയാള്‍ പിന്നീട് ആ സ്കൂളിലെ ജീവനക്കാരനായി 19 78 ല്‍ മരിക്കും വരെ പെന്‍ഷന്‍ വാങ്ങുകയും ചെയ്തു.)
ഭാവിയില്‍ രണ്ടുനില ആക്കുക എന്ന ഉദ്ദേശിചാണ് കെട്ടിടം പണികഴിപ്പിച്ചത്.മുന്‍വശത്ത് രണ്ടു നിലയില്‍ രണ്ടു ഗോപുരങ്ങള്‍ തീര്‍ക്കുകയുണ്ടായി.ഒന്ന് ഗുരുദേവന് വിശ്രമിക്കുവാനും മറ്റേത് ഓഫീസ് ആയിരുന്നു.കെട്ടിടം പണിതുടങ്ങിയത് മുതല്‍ ഗുരുദേവന്‍ പണിസ്ഥലത്തു നിന്നും മാറുകയുണ്ടായിട്ടില്ല.രാത്രിയിലും പകലും എല്ലാം കാല്‍നടയായും കാറിലും ഒക്കയും അവിടെ വന്നു വിശ്രമിക്കുക പതിവായിരുന്നു.മഹാകവി ഉള്ളൂര്‍ പലസമയങ്ങളിലും ഇവിടെവന്നു ഗുരുദേവനുമായി സംസാരിക്കുമായിരുന്നു.ഈ സ്കൂളിന്റെ പണിക്ക് ആവശ്യമായ പണം സംഭരിക്കുന്നതിനായി പരവൂര്‍,കൊല്ലം,കാര്‍ത്തികപള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ ഗുരുദേവന്‍ പലവുരു യാത്ര ചെയ്തിരുന്നു.നടരാജഗുരു,എന്‍ ഗോപാലപിള്ള,എന്‍ കൃഷ്ണ പിള്ള,ആര്‍ ശങ്കരന്‍,കുറ്റിപ്പുഴ പരമേശ്വരന്‍ തുടങ്ങിയ പല പ്രമുഖരും ഇവിടെ അധ്യാപകര്‍ ആയി ഇരുന്നിട്ടുണ്ട്.ഈ സ്കൂളും പരിസരവും ഗുരുദേവനും വളരെ ഇഷ്ടപെട്ടിരുന്നു.
ശിവഗിരിയുടെ വടക്ക്കിഴക്കുള്ള വിശാലമായ കുന്നുകള്‍,രഘുനാഥന്‍,ശ്രീനിവാസന്‍ എന്നിങ്ങനെ പേരുള്ള വിദേശബ്രാഹ്മണന്‍ മാരുടെതായിരുന്നു.അതില്‍ ഏവര്‍ക്കും പരോപകാരിയും നല്ലവനുമായ ശ്രീനിവാസന്‍ എന്നയാളോട് ഒള്ള ആദരസൂചകമായിട്ടാണ്‌ ശിവഗിരിയുടെ വടക്കേകരയ്ക്ക്‌ ശ്രീനിവാസപുരം എന്ന പേര് നല്‍കിയിരിക്കുന്നത്."രായര്‍" എന്നായിരുന്നു നാട്ടുകാര്‍ അയാളെ സ്നേഹപൂര്‍വ്വം വിളിച്ചിരുന്നത്‌.അയാള്‍ നിന്നും വാങ്ങിയ സ്ഥലത്താണ് ശിവഗിരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്നത്.


കൊല്ലം റയില്‍വേ സ്റ്റേഷനില്‍ വച്ചുണ്ടായ ഒരു സംഭവം തൃപ്പാദങ്ങളുടെ ഡ്രൈവര്‍ ജനാര്‍ദനന്‍ വിവരിച്ചത്.

ഒരിക്കല്‍ രാത്രി ഒരു മണിക്ക് തൃപ്പാദങ്ങള്‍ എന്നെ വിളിച്ചു വണ്ടി ഇറക്കുവാന്‍ ആവശ്യപെട്ടു.ഗുരുദേവന്‍ കാറില്‍ കയറുമ്പോള്‍ ഒരു സന്യാസിയേയും കൂട്ടിയിരുന്നു.നേരെ കൊല്ലത്തിന് പോകുവാന്‍ പറഞ്ഞു.കൊല്ലത്ത് ചെല്ലുമ്പോള്‍ നേരെ റയില്‍വേ സ്റ്റേഷനിലേക്ക് പോകുവാന്‍ സ്വാമികള്‍ ആവശ്യപെട്ടു.വണ്ടി സ്റ്റേഷന് അകത്തേക്ക് കയറിയപ്പോള്‍ കൂടെയുണ്ടായിരുന്ന സന്യാസിയോട് എന്തോ പറഞ്ഞു.സന്യാസി സ്റ്റേഷന് ഉള്ളിലേക്ക് പോയി.അല്പം കഴിഞ്ഞപ്പോള്‍ പോലീസ്കാരും മറ്റ് ഉദ്യോഗസ്ഥരും യാത്രക്കാരും വന്ന് സ്വാമികളെ തൊഴുതു നമസ്കരിച്ചു.ഗുരുദേവന്‍ വന്നതറിഞ്ഞ് നിരവധി ആളുകള്‍ പെട്ടന്ന് വാഹനത്തിനു ചുറ്റുംകൂടി.കുറെ കഴിഞ്ഞപ്പോള്‍ ഏതാനും പോലീസ്കാര്‍ ശിവഗിരിയിലെ ഒരു പയ്യനെ ഒരു സഞ്ചി നിറയെ രൂപയുമായി ഗുരുദേവന്റെ അടുത്ത് കൊണ്ട് ഏല്‍പ്പിച്ചു.സന്യാസിയും ഒപ്പമുണ്ടായിരുന്നു.ഞങ്ങളുടെ ചുമതലതീര്‍ന്നു എന്നുപറഞ്ഞു അവര്‍ പിരിഞ്ഞുപോയി.എനിക്കൊന്നും ആദ്യം മനസിലായില്ല.
അന്ന് കോയിലോണ്‍ നാഷണല്‍ ബാങ്കിന്റെ കൊല്ലം ബ്രാഞ്ചിലായിരുന്നു ശിവഗിരിയിലേക്ക് ഒള്ള അക്കൗണ്ട്‌.അച്ചുദാനന്ദ സ്വാമികള്‍ ഒരു പയ്യന്‍ വശം 4000 രൂപയുടെ ചെക്ക് കൊടുത്തുവിട്ടു പണം എടുക്കുവാന്‍.ഒപ്പം ചെക്ക് ബുക്കും കൊടുത്താണ് വിട്ടത്.ചില്ലറ ആവശ്യങ് ഒള്ളതുകൊണ്ട് 100,10,5,1 എന്നീ കണക്കിനുള്ള നോട്ടുകള്‍ കൊണ്ടുവരുവാന്‍ ആണ് ആവശ്യപെട്ടു വിട്ടത്.രൂപ കൊണ്ടുവരുവാന്‍ അന്നത്തെ ഒരു ചണം കൊണ്ടുണ്ടാക്കിയ ഒരു സഞ്ചിയായിരുന്നു കൊടുത്തുവിട്ടത്.പണം എടുത്തു ഒരു പാത്രത്തില്‍ പൊതിഞ്ഞ് സഞ്ചിയിലിട്ടു അതുമായി അയാള്‍ കൊല്ലം പട്ടണം കാണുവാന്‍ അവിടം മുഴുവന്‍ കറങ്ങി നടന്നു.നേരം വൈകിയപ്പോള്‍ ആണ് തിരിച്ചു സ്റ്റേഷനില്‍ വരുന്നത്.പരവൂര്‍ ഭാഗത്തേക്ക് പാളത്തില്‍ പണി നടക്കുന്നതിനാല്‍ ആ ഭാഗത്തേക്ക് വണ്ടികള്‍ ഒന്നും പോകുന്നില്ല.ഈ പയ്യന്‍ പണവുമായി അങ്ങനെ കറങ്ങിനടക്കുന്നതില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വിളിച്ചു ചോദ്യം ചെയ്യുമ്പോള്‍ പണവും ചെക്ക് ബുക്കും കണ്ടു ശിവഗിരിയിലേതു ആണ് എന്ന് മനസിലാക്കി അവിടെ തടഞ്ഞുവൈക്കുകയായിരുന്നു. ഇ കാര്യം സ്വാമി തൃപ്പാദങ്ങള്‍ എങ്ങനെ മനസിലാക്കി എന്ന് ഇനിയും എനിക്ക് അറിവായിട്ടില്ല


ഗുരുദേവന്റെ ആദര്‍ശം സാക്ഷാത്കരിച്ച ഒരു വിവാഹം
കൊല്ലം പരവൂരിലെ ഒരു സമ്പന്ന വ്യവസായിയുടെ മകനായിരുന്നു കെ.കരുണാകരന്‍.ഇദ്ദേഹം മദ്രാസ് യൂനിവേര്‍സിറ്റിയില്‍ നിന്നും ബി.കോം പരീക്ഷ പ്രശസ്തമായ നിലയില്‍ പാസ്സാവുകയുണ്ടായി.അന്ന് തിരുവിതാംകൂറില്‍ ഈ പരീക്ഷ പാസ്സായവര്‍ അധികം ആരും ഉണ്ടായിരുന്നില്ല.സാധാരണയായി ആളുകളുടെ പേരിനു ശേഷമാണ് ബിരുദം ചേര്‍ക്കുക.എന്നാല്‍ കരുണാകരനെ സംബന്ധിച്ചിടത്തോളം അത് തിരിച്ചായിരുന്നു.അദ്ധേഹത്തെ ജനങ്ങള്‍ ബി.കോം കരുണാകരന്‍ എന്ന് വിളിച്ചുപോന്നു.ഗുരുദേവനുമായി വളരെ അടുപ്പമുള്ള ഒരു കുടുംബമായിരുന്നു കരുണാകരന്റെത്.മാറി മാറി വരുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് വ്യവസായം അഭിവൃദ്ധിപ്പെടുത്തുന്നതിനായി സാങ്കേതിക വശങ്ങള്‍ പഠിക്കുവാന്‍ യൂറോപ്പില്‍ പോകുവാന്‍ കരുണാകരന് ആഗ്രഹമുണ്ടായി.മകന്റെ ആഗ്രഹം അച്ഛന്‍ കൃഷ്ണന്‍ മുതലാളി ഗുരുദേവനെ അറിയിച്ചപ്പോള്‍ വളരെ പ്രോത്സാഹജനകമായ മറുപടിയായിരുന്നു ലഭിച്ചത്.അങ്ങനെ ഇ ആവശ്യം മുന്‍നിര്‍ത്തി ബി.കോം കരുണാകരന്‍ യൂറോപ്പിന് കപ്പല്‍കയറി.ഫ്രാന്‍സും,ഇംഗ്ലണ്ടും സന്ദര്‍ശിച്ച ശേഷം അദ്ധേഹം ജര്‍മനിയിലേക്ക് പോയി.അവിടെ ചൈന ക്ലേ കൊണ്ട് പാത്രങ്ങളും മറ്റു സാധനങ്ങളും ഉണ്ടാക്കുന്നതിന്റെ സാങ്കേതിക വശങ്ങളെപറ്റി പഠിപ്പിക്കുന്ന ഒരു സ്ഥാപനത്തില്‍ ചേര്‍ന്ന് പഠനം തുടങ്ങി.
അധെഹതോടൊപ്പം തദ്ദേശീയരും അല്ലാത്തവരുമായ വേറെയും പഠിതാക്കള്‍ ഉണ്ടായിരിന്നു.ആ കൂട്ടത്തില്‍ അന്നാട്ടുകാരിയായ ഒരു കുശഗാത്രിയുമുണ്ടായിരുന്നു.പ്രഭുകുമാരിയായ അവള്‍ വെറുതെ ഒരു നേരമ്പോക്കിന് വേണ്ടി പഠിക്കുവാന്‍ വന്നതായിരുന്നു അവിടെ.ആ മദാമ്മ പെണ്ണും ബി.കോം കരുണാകരനും തമ്മില്‍ പരിചയപെട്ടു.അവര്‍ ദിവസവും ഒരുമിച്ചുകൂടുകയും സംസാരിക്കുകയുമായി.ആ പരിചയം സ്നേഹമായി....സ്നേഹം പ്രേമമായി.ആ പ്രേമം അവസാനം ഇരുവരും വിവാഹിതരാകുവാനുള്ള തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു.കരുണാകരന്‍ താനെ ആഗ്രഹം അറിയിച്ചുകൊണ്ട് അമ്മയ്ക്ക് കത്തെഴുതി.അമ്മ ഈ വസ്തുത അച്ഛനെ അറിയിക്കുകയുണ്ടായി.സായിപ്പിന്റെ ഭാഷ,പണം,വിദ്യ,അവരുണ്ടാക്കുന്ന സാധനങ്ങള്‍ എന്നിവയെല്ലാം ഇന്നാട്ടുകാര്‍ക്ക് സ്വീകാര്യമായിരുന്നെങ്കിലും അവരുമായുള്ള വിവാഹബന്ധത്തിനു ഇവിടുത്തെ സിറിയന്‍ ക്രിസ്തീയ സമുദായങ്ങള്‍ പോലും അന്ന് ഇഷ്ടപെട്ടിരുന്നില്ല.കൃഷ്ണന്‍ മുതലാളിക്കും ദേഷ്യമായി.തന്റെ മകം ഒരു ഹൂണപെണ്ണിനെ വിവാഹം കഴിക്കുകയോ ??? ഉടന്‍ പഠനം മതിയാക്കി വീട്ടിലേക്കു എത്തിചേരുവാന്‍ മകന് മുതലാളി നിര്‍ദേശം നല്‍കി കൊണ്ട് കമ്പി അയച്ചു.അച്ഛന്റെ സ്വഭാവം നന്നായി അറിയാവുന്ന കരുണാകരന്‍ ഒടനെ പഠനം മതിയാക്കി നാട്ടിലേക്ക് തിരിച്ചു.കാമുകിയോട് പോട്ടേ കൂട്ടുകാരോട് പോലും കരുണാകരന്‍ കാര്യങ്ങള്‍ ഒന്നും അറിയിച്ചില്ല.കാമുകി ക്ലാസ്സില്‍ എത്തി അന്വഷിച്ചപ്പോള്‍ ആണ് അറിയുന്നത് കരുണാകരന്‍ നാട്ടിലേക്ക് തിരിച്ചു പോയ വിവരം.
ഒരാളിലൂന്നിയ മനസ്വനിയുടെ മനസ്സ് ഒഴിവാക്കുന്നത് അശക്യമാണല്ലോ.തന്‍റെ കാമുകന്റെ മേല്‍വിലാസവും മറ്റു വിവരങ്ങളും നേരത്തെ മനസിലാക്കി വച്ചിരുന്ന കാമുകി മറ്റൊന്നും ആലോചിക്കാതെ ആവശ്യത്തിനുള്ള പണവും കരുതി താനെ സഹോദരനെയും കൂട്ടി ഇന്ത്യയിലേക്ക് തിരിച്ചു.കൊച്ചിയില്‍ കപ്പല്‍ ഇറങ്ങിയ അവര്‍ ഒരുവിധം തിരക്കിപിടിച്ചു കരുണാകരന്റെ പരവൂരിലെ വീട്ടിലെത്തി.കാമുകിയെ വിവാഹം ചെയ്യുവാന്‍ അയാള്‍ ഒരുക്കമാണ്.എന്നാല്‍ അച്ഛന്റെയും ബന്ധു ജനങ്ങളുടെയും എതിര്‍പ്പിനെ അവഗണിക്കുവാന്‍ അയാള്‍ക്കാവില്ലായിരുന്നു.എസ്.എന്‍.ഡി.പി യോഗത്തിലെ തലമുതിര്‍ന്ന പല നേതാക്കന്മാരും പലവിധം ശ്രമിച്ചിട്ടും കൃഷ്ണന്‍ മുതലാളി വഴങ്ങിയില്ല.അവസാനം ഇ കേസ് "സുപ്രീംകോടതി"യിലെത്തി.ഗുരുദേവ സന്നിധിയില്‍ വിധി ഏകപക്ഷീയമായിരുന്നില്ല.എന്നാല്‍ കമിതാക്കള്‍ക്ക് അനുകൂലവും.ജീവശാസ്ത്രപരമായ ഒരു സത്യം താര്‍ക്കികമായി വിശദീകരിച്ചുകൊണ്ടാണ് ഗുരുദേവന്‍ കരുണാകരന്റെ അച്ഛനെ ജാതി,വര്‍ണ്ണ,വര്‍ഗ്ഗ ഭേദങ്ങളുടെ നിരര്‍ത്ഥകത ബോധ്യപ്പെടുത്തിയത്."ഒരു ജാതിയില്‍ നിന്നാല്ലോ പിറന്നീടുന്നു സന്തതി നരജാതി ഇതോര്‍ക്കുമ്പോള്‍ ഒരു ജാതിയിലുള്ളതാം" മനുഷ്യരെല്ലാം ഒരു ജാതിയില്‍ ഒള്ളവരാന്.ഒരു ജാതിയിലെ പെണ്ണിലേ ആ ജാതിയിലെ പുരുഷന് സന്തതി ഉണ്ടാകൂ.ഇവിടെ മനുഷ്യജാതിലെ ഒരു സ്ത്രീയും പുരുഷനുമാണ് വിവാഹിതരാവുന്നത്.അതില്‍ തെറ്റില്ല.പിന്നെ വിദ്യ,സംസ്കാരം,സമ്പത്ത് തുടങ്ങിയവയെല്ലാം ആവശ്യത്തിനുണ്ടല്ലോ.ഈ ദാമ്പത്യം ഒരു വിജയമായിരിക്കും.
ഗുരുദേവന്റെ ഈ തീരുമാനം എല്ലാവര്ക്കും സ്വീകാര്യമായി.ശിവഗിരിയില്‍ വച്ച് വിവാഹം നടത്തുവാന്‍ തീരുമാനമായി.സഹോദരന്‍ യൂറോപ്പിന് മടങ്ങി.ശിവഗിരിയില്‍ വച്ച് നടക്കുന്ന ആദ്യവിവാഹമായിരുന്നു അത്.ഗുരുദേവ സിദ്ധാന്തം പ്രാവര്‍ത്തികമാക്കുവാന്‍ കാക താലീകം ന്യായേന വന്നുഭവിച്ച ഒരു സംഭവം കൂടിയായിരുന്നു ഈ പാശ്ചാത്യ -പൌരസ്ത്യ സംഗമം.വിവാഹം വരേയും വധു ശിവഗിരിയില്‍ താമസിച്ചു.നിശ്ചയിച്ച ദിവസം വരാനും സംഘവും എത്തി.ഗുരുദേവന്റെ പാശ്ചാത്യ ശിഷ്യനായിരുന്ന കാര്‍ക്ക് സായിപ്പ് വധുവിന്‍റെ രക്ഷകര്‍ത്തുസ്ഥാനം വഹിച്ചു.മറ്റൊരു മഹത് വ്യക്തിയും വധുവിന്‍റെ പിന്നില്‍ അവരെ ആശംസിക്കുവാന്‍ നില്‍പ്പുണ്ടായിരുന്നു.തിരുവിതാംകൂര്‍ ദിവാന്‍ വാട്സ് അവര്‍കളായിരുന്നു അത്.വിവാഹം നടന്നു.ആശാന്‍റെ "അവ്യയന്‍ ശിവനുമാദി ദേവിയും " എന്ന മംഗള ശ്ലോകം ശാന്തിമാര്‍ ചൊല്ലി.(ആശാന്‍ അതിനുമുന്‍പ്‌ കഥാവശേഷനായിരുന്നു).ഗുരുദേവന്‍ ദമ്പതികളെ ആശീര്‍വദിച്ച് അനുഗ്രഹിച്ചു വിട്ടു.പിന്നീട് കേരളത്തിലെ അറിയപ്പെടുന്ന വ്യവസായിയായിരുന്നാല്ലോ ബി.കോം കരുണാകരന്‍.വ്യവസായ മേഖലയില്‍ ആ പരമ്പരയുടെ മേധാവിത്വം ഇന്നും തുടരുന്നു.
ബി.കോം കരുണാകരന്‍ ചില കാര്യങ്ങളില്‍ പിതാവിനേക്കാള്‍ കര്‍ക്കശക്കാരന്‍ ആയിരുന്നു.അദ്ധേഹത്തിന്റെ മകളെ അനന്തരവന്‍ ദയാനന്ദന്‍ ആയിരുന്നു വിവാഹം ചെയ്തത്.അവര്‍ ഇത്തിക്കരയില്‍ ഒരു ക്ലേ ഫാക്ടറി തുടങ്ങി.അന്ന് ദയനന്ദനും ഭാര്യയും ഗുരുകുലത്തിലെ നിത്യ സന്ദര്‍ശകരായിരുന്നു.തങ്ങളുടെ ഫാക്ടറിയില്‍ ഒണ്ടാക്കിയ ഗുരുദേവന്റെ ഒന്നേകാല്‍ അടി ഉയരമുള്ള ഒരു ക്ലേ പ്രതിമ ശ്രീ.ദയാനന്ദന്‍ ലേഖകന് നിര്‍മ്മിച്ച്‌നല്‍കുകയുണ്ടായി.അദ്ധേഹം ആ പ്രതിമ ഒരു നിധിപോലെ സൂക്ഷ
Posted by Sreeniivasan at 08:45 0 comments
Email ThisBlogThis!Share to XShare to FacebookShare to Pinterest

വര്‍ക്കല - സ്ഥലനാമം

ശിവഗിരി സേവാസമിതി's photo.
വര്‍ക്കല - സ്ഥലനാമം

വള്‍ക്കലം വീണ സ്ഥലത്തെ വള്‍ക്കല എന്ന് വിളിക്കുകയും ആ പദം നിഷ്കര്‍ഷ കൂടാതെ ഉച്ചരിച്ച് വര്‍ക്കല ആയി എന്നൊരുകഥയുണ്ട്.ശ്രീ.കുമ്മംപള്ളില്‍ രാമന്‍പിള്ള ആശാന്റെ വര്‍ക്കല സ്ഥലമാഹത്മ്യത്തില്‍ പറയുന്ന കഥയാണിത്.ഒരിക്കല്‍ ബ്രഹ്മദേവന്‍ ദേവകള്‍ക്കൊരു ശാപം നല്‍കി.നിങ്ങള്‍ മനുഷ്യരായി ഭൂമിയില്‍ ജനിക്കട്ടെയെന്ന്.അനേകവര്‍ഷം അവിടെ തപസ്സുചെയ്തു ശാപമോചനം നേടുവാനും ബ്രഹ്മാവ്‌ അരുളിച്ചെയ്തു.ദേവന്മാരുടെ ദുഃഖം കണ്ട് മനസ്സലിവുതോന്നിയ നാരദമഹര്‍ഷി തന്റെ വള്‍ക്കലം എടുത്ത് ഭൂമിയിലേക്ക്‌ എറിയുകയും അത്ചെന്ന് വീണ സ്ഥലത്തെ വള്‍ക്കല എന്ന് വിളിക്കുകയുമുണ്ടായി.വള്‍ക്കലയില്‍ വന്നുജനിച്ച ദേവതകള്‍ വിഷ്ണുഭഗവാനെ ഭജിച്ചു.ഭഗവാന്‍ വൈകുണ്ഡനാഥന്‍ ജനാര്‍ദ്ദനനായി (ജനത്തിന്റെ ആര്‍ത്തിയെ -ദുഖത്തെ -തീര്‍ക്കുന്നവനായി) അവതരിച്ചു അവിടെ കുടികൊണ്ടു.ദേവതകള്‍ അവിടെ തപസ്സുതുടങ്ങി.അങ്ങനെ വള്‍ക്കല ഒരു തീര്‍ഥാടകകേന്ദ്രമായി കണ്വാശ്രമവുമൊക്കയും അവിടെയുണ്ടായി.കാലാന്തരത്തില്‍ വള്‍ക്കല വര്‍ക്കലയായി പരിണമിച്ചു.(ഈ ആത്മീയ കേന്ദ്രം തേടിയാണ് ഗുരുദേവനും അവസാനം വര്‍ക്കലയില്‍ എത്തിയത് എന്ന് പലരും പറയപ്പെടുന്നു).
പ്രസിദ്ധചരിത്രകാരനായിരുന്ന ശ്രീ.ഇളംകുളം കുഞ്ഞന്‍പിള്ളയും സംഘവും ഉണ്ണുനീലിസന്ദേശം എന്ന പ്രാചീന സന്ദേശകാവ്യത്തിന്റെ പശ്ചാത്തലത്തെപറ്റി പഠനം നടത്തുമ്പോള്‍ ഒരിക്കല്‍ വര്‍ക്കല ടി.ബി യിലും ശിവഗിരി സത്രത്തിലും വന്നുതാമസിക്കുകയുണ്ടായി.പ്രകൃതത്തില്‍ വര്‍ക്കലയെപറ്റി പരാമര്‍ശമുണ്ട്.അവിടുത്തെ മണ്ണ്,ജനങ്ങള്‍,അവരുടെ തൊഴില്‍,അവിടെ വളരുന്ന സസ്യങ്ങള്‍ എല്ലാം അതില്‍വിവരിക്കുന്നു.അതില്‍ സ്ഥലനാമം "ബാര്‍ക്കര" എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ബര്‍ക്കര എന്നാല്‍ വിനോദത്തിന്റെ നാട് എന്നാണ് അര്‍ത്ഥം.വര്‍ക്കല ഒരു സുഖവാസ കേന്ദ്രം കൂടിയാണ്.സമുദ്രസാമീപ്യം,തൊട്ടടുത്ത്‌ ചെറിയ കുന്നുകള്‍,എപ്പോഴും സുഖകരമായ കടല്‍കാററ്,ഔഷധവീര്യമുള്ള ശുദ്ധജലം.അങ്ങനെ വിനോദത്തിനും സുഖവാസത്തിനും മറ്റും വന്നവര്‍ നാളിയ പേരായിരിക്കണം ബര്‍ക്കര.
വര്‍ക്കലയിലെ ആദിമ നിവാസികളില്‍ അധികവും കുറവ വംശജര്‍ ആയിരുന്നു.ക്രമേണ മറ്റുവിഭാഗങ്ങള്‍ വാസമുറപ്പിച്ചതോട് കൂടി ഇവര്‍ പുറംതള്ളപ്പെട്ടു.ഗുരുദേവന്‍ വര്‍ക്കലയില്‍ വരുമ്പോള്‍ വര്‍ക്കല വെട്ടൂരില്‍ കുറവ സമുദായക്കാര്‍ക്ക് വേണ്ടി ഒരു നിശാപാഠശാല തുടങ്ങുകയുണ്ടായി.അവിടെ പഠിച്ച "ശങ്കു" എന്ന ഒരാള്‍ ഒരു വലിയ കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാകുകയും ചെയ്തു.വര്‍ക്കല തുരപ്പിന്റെ മുകള്‍ ഭാഗത്തായിരുന്നു അയാളുടെ ഭവനം.അന്‍പതുകളില്‍ ലേഖകന്‍ വര്‍ക്കലയില്‍ വരുമ്പോള്‍ ഒരു കളി ആശാന്‍ അവിടെ താമസിച്ചിരുന്നു -അനന്തന്‍.അവര്‍ പാടുന്ന ഒരു പ്രശസ്തമായ ഗാനമാണ് "വര്‍ക്കര കടപ്പൊറത്തെ ഒരു മുക്കുവപ്പെ പെണ്ണ് ഒണ്ടേ ...മുട്ടോളം മുടിയുള്ള പെണ്ണാളെ " എന്ന് തുടങ്ങുന്നു ആ ഗാനം.ഈ ഗാനത്തിന്റെ പിന്നില്‍ ഒരു ദുഃഖകഥയുണ്ട്.മുട്ടോളം മുടിയുള്ള പെണ്ണും കൂട്ടാളികളും ചേര്‍ന്ന് ആടിപാടുന്നത് കാണാന്‍ ദൂരെസ്ഥലങ്ങളില്‍ നിന്ന്പോലും ആളുകള്‍ എത്തിയിരുന്നു.ഒരിക്കല്‍ തോണി തുഴഞ്ഞുവന്ന ഒരു ചെറുപ്പക്കാരന്‍ അവളുമായി പ്രേമത്തിലായി.അവന്‍ അവള്‍ക്കുകാഴ്ചകളുമായി വരും.അവര്‍ വിവാഹിതരാവാന്‍ തീരുമാനിച്ചു.അവള്‍ക്ക് ആഭരണങ്ങളും പുടവകളും ആയി വരാം എന്ന് പറഞ്ഞു അയാള്‍ യാത്രയായി.പിന്നീട്ഒരിക്കലും അയാള്‍ വന്നില്ല.കടല്‍ ക്ഷോഭത്തില്‍ അയാള്‍ മരിച്ചുപോയി.അവള്‍ മാത്രം അത് വിശ്വസിച്ചില്ല.അവനെയും കാത്തിരുന്ന് വാര്‍ദ്ധക്യം ബാധിച്ചു അവള്‍ മറിച്ച്.
പുരാണത്തില്‍ എന്നപോലെ സ്ഥലപുരാണത്തിലും സര്‍ഗ്ഗങ്ങള്‍,വംശനാശചരിതം,മന്വന്തരങ്ങള്‍ ഒക്കയും വേണം എന്ന് പലരും പറയപ്പെടുന്നു.ഇവിടെ വര്‍ക്കലയുടെ സ്ഥലപുരാണമല്ല ,സ്ഥലനാമം ആണ് കണ്ടെത്തുവാന്‍ ശ്രമിക്കുന്നത്.അപൂര്‍വ്വം ചരിത്രരേഖകളും ചരിത്രകാരന്‍മാരുടെ അഭിപ്രായങ്ങളും,കേട്ടുകേള്‍വികളും അത്വച്ചുള്ള നിഗമനങ്ങളും കൊണ്ട് സ്ഥലനാമം സമര്‍ത്ഥിക്കുവാന്‍ ശ്രമിക്കുന്നു.പുതുതലമുറ കൂടുതല്‍ പഠനം നടത്തുവാന്‍ ഇത് പ്രേരകമാവട്ടെ.
Posted by Sreeniivasan at 08:34 0 comments
Email ThisBlogThis!Share to XShare to FacebookShare to Pinterest

Wednesday, 2 September 2015

ശ്രീനാരായണഗുരുദേവന്റെ ജീവിത ചരിത്രം

ആദ്യകാലത്തു നാണു ആശാന്‍(നാരായണന്‍ ആശാന്‍ എന്നതിന്‍റെ ഹ്രസ്വരൂപം) എന്നറിയപ്പെട്ടിരുന്ന നാരായണ ഗുരു ൧൮൫൪ ആഗസ്റ്റ് മാസം൨൦-ആണ് ഭൂജാതനായത്. അദ്ദേഹത്തിന്‍റെ പിതാവ് 'മാടന്‍ ആശാന്‍' ആയിരുന്നു. തന്‍റെ വീട്ടില്‍ സമ്മേളിക്കുന്ന ഗ്രാമവാസികള്‍ക്ക് പുരാണങ്ങള്‍ വായിച്ചു കേള്‍പ്പിക്കുകയും അര്‍ത്ഥംവിശദീകരിച്ചുകൊടുക്കുകയും പതിവായിരുന്നതിനാലാണ് 'ആശാന്‍' എന്നദ്ദേഹത്തെ വിളിച്ചുവന്നത്. തിരുവനന്തപുരത്തുനിന്ന് ൧൦ നാഴിക വടക്കുമാറിയുള്ള ചെമ്പഴന്തി ഗ്രാമത്തിലായിരുന്നു മാടനാശാന്‍റെ ഭവനം. പില്ക്കാലത്തു പ്രഖ്യാതനായിത്തീര്‍ന്ന നാരായണ ഗുരുവിന്‍റെ എളിയ പരിതഃസ്ഥിതിയിലുള്ള ജന്മത്തിനു സാക്ഷ്യം വഹിക്കുന്ന ഗൃഹം ഇന്നും പരിരക്ഷിക്കപ്പെട്ടുപോരുന്നുണ്‍ട്. മാതാവായ കുട്ടിയമ്മ ശാന്തപ്രകൃതയും, ഈശ്വരഭക്തയും, എന്തും എളുപ്പത്തില്‍ മനസില്‍ തട്ടുന്ന മട്ടുകാരിയും ആയിരുന്നു. നാണുവിനു ൨൦ വയസു തികയുന്നതിനുമുന്‍പു ആ സാദ്ധ്വി പരലോകം പ്രാപിച്ചു. വ്യാസമഹര്‍ഷിക്കു ജന്മം നല്‍കിയ ദാശപുത്രി സത്യവതിയെപ്പോലെ, പാരമ്പര്യത്തെക്കുറിച്ചൊ,സമ്പല്‍പ്രൌഢിയിക്കുറിച്ചൊ ഒന്നും അവകാശപ്പെടാന്‍ അവര്‍ക്കും ഉണ്‍ടായിരുന്നില്ല. അവരുടെ നന്‍മകള്‍ സഹജങ്ങളായിരുന്നു

പ്രായപൂര്‍ത്തിയെത്തിയതിനുശേഷം,പിതാവുനടത്തിവന്ന പുരാണ വ്യാഖ്യാനവും പാരായണവും നാണു ഏറ്റെടുത്തു. അപ്പൊഴേക്കും മലയാളവും, കുറച്ചൊക്കെ തമിഴും, പഠിക്കാന്‍ കഴിയുന്നേടത്തോളം കാവ്യം,നാടകം, വ്യാകരണം,അലങ്കാരം എന്നിങ്ങനെയുള്ള സംസ്കൃതപാഠങ്ങളും നാണു നേടിക്കഴിഞ്ഞിരുന്നു. അച്ഛനും മകനും, അങ്ങനെ,അന്നത്തെ പരിതഃസ്ഥിതി അനുവദിക്കുന്നിടത്തോളം പാണ്ഡിത്യമുള്ളവരായിരുന്നു. കുടുംബത്തിന്‍റെ ജീവിതമാര്‍ഗ്ഗമെന്ന നിലയില്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നുവെങ്കിലും, 'ആശാന്‍' എന്ന സ്ഥാനം പാരമ്പര്യവഴിക്ക് തൊഴിലിനെ ആസ്പദിച്ചുതന്നെ വന്നുചേര്‍ന്നതാണ്. ആ നിലയ്ക്കു നാരായണന്‍റെ പശ്ചാത്തലം ഒരിടത്തരം കാര്‍ഷികകുടുംബത്തിന്‍റേതാണ് എന്നു പറയാം. ജ്യോതിഷം, ആയുര്‍വേദം തുടങ്ങിയ ശാസ്ത്രങ്ങളിലുള്ള അഭിരുചിയും സാംസ്കാരിക പാരമ്പര്യമായി സിദ്ധിച്ചിരുന്നു. നാണുവിന്‍റെ ഒരമ്മാവന്‍ ആയുര്‍വേദചികിത്സ തൊഴിലായിതന്നെ സ്വീകരിച്ചിരുന്നു. സങ്കുചിതവര്‍ഗ്ഗങ്ങളും ജാതികളും കൊണ്‍ടു വൈവിധ്യമാര്‍ന്ന ഇന്ന്നത്തെ കേരളത്തിന്‍റെ പ്രാഗ് കാലമെന്ന നിലയില്‍, നൂറുകണക്കിനു ജാതികളും ഉപജാതികളും നിറഞ്ഞ ആ സാമൂഹ്യചിത്രത്തെ ശരിക്കും മന്സ്സിലാക്കിയില്ലാത്തവരെ സംബന്ധിച്ചിടത്തോളം, നരായണ ഗുരുവിനെ, ഇപ്പോള്‍ പലരും ചെയ്യാറുള്ളതുപോലെ, പിന്നോക്കജാതിയില്‍പ്പെട്ട ഒരു 'ഈഴവന്‍' എന്നു വകതിരിച്ചു കാണിക്കുന്നത് തെറ്റിദ്ധാരണയ്ക്കിട നല്‍കുന്നതാവും. ഒരു കടങ്കഥപോലെ വൈവിദ്ധ്യം നിറഞ്ഞ കേരളത്തിന്‍റെ ശരിയായ ഒരു സാമൂഹ്യചരിത്രം സത്യസന്ധമായി എഴുതി ഉണ്‍ടാക്കുന്നതുവരെ വൈദേശികരായ കൊളോണിയല്‍ ഭരണക്കാരുടെയും കൃസ്ത്യന്‍ മിഷനറിമാരുടെയും സൌകര്യത്തിനായി ഓരോ പട്ടികയില്‍ ചേര്‍ത്തു വിളിച്ചുപോന്നിരുന്ന ജാതിപ്പേരുകള്‍ എന്നതില്‍ കവിഞ്ഞ് ഈ ജാതിനാമങ്ങള്‍ക്ക് ഒരര്‍ത്ഥവുമില്ല.

ബാല്യകാലത്ത് തടികുറഞ്ഞ്,കായികാഭ്യാസങ്ങള്‍ക്കു യുക്തമായ ശരീരപ്രകൃതിയായിരുന്നുവത്രെ നാണുവിനുണ്‍ടായിരുന്നത്. ഉന്നാം പിഴക്കാത്ത ആ ബാലന്‍,വീട്ടിനടുത്തുള്ള ഒരു കൂറ്റന്‍ മാവില്‍നിന്ന് മാങ്ങകള്‍ എളുപ്പത്തില്‍ എറിഞ്ഞുവീഴ്ത്തുമായിരുന്നു. വിദ്യാഭ്യാസകാലത്ത് തെറ്റില്ലാത്ത കൈയ്യക്ഷരവും,ഋജുവും പരിശുദ്ധവുമായ സ്വഭാവരീതികളുമാണു നാണുവിനുണ്‍ടായിരുന്നത്. അക്കാലത്തുപോലും ജാതിനിയമങ്ങളെ വിസ്മരിച്ചോ,കരുതിക്കൂട്ടി അതിലംഘിച്ചോ ഗ്രാമത്തിലെ എല്ലാ കുട്ടികളുമായും ആ ബാലന്‍ ഇടപഴകിയിരുന്നു എന്നു ജീവചരിത്രകാരന്‍മാര്‍ എടുത്തുപറയുന്നുണ്‍ട്. പാഠങ്ങള്‍ നാണുവിന് ഒട്ടും പ്രയാസമുള്ളതായിരുന്നില്ല. ഒരിക്കലും ശിക്ഷിക്കേണ്‍ടതില്ല, അങ്ങനെയൊരു ശിഷ്യനെയാണ് അദ്ധ്യാപകന്‍മാര്‍ അവനില്‍ കണ്‍ടത്. എന്നാല്‍ അദ്ദേഹത്തിന്‍റെ അന്വേഷണബുദ്ധിയാകട്ടെ എപ്പോഴും എല്ലറ്റിനെയും നിശിതമായി ചോദ്യം ചെയ്യുന്നതും, ഒരു ശാസ്ത്രജ്ഞന്‍റേതുപോലെ കാര്യകാരണങ്ങളെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ വിലയിരുത്തുവാന്‍ നിര്‍ബന്ധം പിടിക്കുന്നതുമായിരുന്നു. ഔഷധികളുടെ ഗുണവീര്യങ്ങള്‍ പലപ്പോഴും പരിശോധിച്ചു നോക്കിയിട്ടുള്ളത് സ്വശരീരത്തില്‍ത്തന്നെ അവയെ പ്രയൊഗിച്ചുനോക്കിയിട്ടായിരുന്നുവെന്ന് കേട്ടിട്ടുണ്‍ട്.
ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ നാണുവിന് സ്വന്തം പ്രവൃത്തിയും, സ്വന്തം ഗ്രാമത്തില്‍ ലഭ്യമായ വിദ്യാഭ്യാസവും അപര്യാപ്തമായി തോന്നി.

ഒരിക്കല്‍ ആരോടും പറയാതെ അദ്ദേഹം വീടുവിട്ട് ഇരുപതു നാഴിക വടക്കുള്ള ഒരു ഗ്രാമത്തിലേക്കു പോയി. വീട്ടിലെ വിശ്വസ്ഥനായ ഒരു വേലക്കാരനുവേണ്‍ടി ഏതാനും സമ്മാനങ്ങള്‍ അവനു ലഭിക്കത്തക്കവണ്ണം വച്ചിട്ടുണ്‍ടായിരിന്നത്രെ. തിരഞ്ഞുചെന്ന അമ്മാവന്‍ കണ്‍ടത് ചിറയിന്കീഴ് ഗ്രാമത്തില്‍ ഉപരിപഠനം നടത്തുന്നതായിട്ടാണ്. അവിടെനിന്നും അമ്മാവനൊതൊപ്പം മടങ്ങിവന്നെങ്കിലും, വീണ്ടും സംസ്കൃതം പഠിക്കണമെന്നുള്ള നി‍ര്‍ബന്ധത്തോടുകൂടി കായംകുളത്തിനടുത്തുള്ള പുതുപ്പള്ളി എന്ന സ്ഥലത്തു പോകുകയുണ്‍ടായി. അവിടെ വാരണപ്പള്ളി എന്ന പുരാതന കുടുംബത്തില്‍ വിദ്യാര്‍ത്ഥികളെ താമസിപ്പിച്ചു ഗുരുകുല സമ്പ്രദായത്തില്‍ പഠിപ്പിക്കുന്ന പതിവുണ്‍ടായിരുന്നു. അക്കാലത്ത് അവിടെ ശിക്ഷണം നല്‍കി വന്നിരുന്നത് ഒരു സുപ്രസിദ്ധ പണ്ഡിതനായിരുന്ന കുമ്മമ്പിള്ളി രാമന്‍പിള്ള ആശാനായിരുന്നു. ഒരു ഏകാദ്ധ്യാപക സ്ഥാപനമായ ഈ പാഠശാലയില്‍ രണ്‍ടുമൂന്നു ഡസന്‍ വിദ്യാര്‍ത്ഥികള്‍ക്കു അടുത്തു മറ്റെങ്ങും ലഭ്യമല്ലാതിരുന്ന ഉയര്‍ന്ന തരത്തിലുള്ള വിദ്യാഭ്യാസം നല്‍കപ്പെട്ടുവന്നു. പുരാതനേന്ത്യയിലെ വനാന്തര ഗുരുകുലങ്ങളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു അത്. ഭരണകൂടത്തിന്‍റെയോ സര്‍വ്വകലാശാലയുടെയോ സഹായമൊന്നുമില്ലാത്ത അത്തരം സ്ഥാപനങ്ങളാണ് ഇന്ത്യന്‍ സംസ്കാരപാരമ്പര്യത്തിന്‍റെ നട്ടെല്ലായിരുന്നിട്ടുള്ളത്. ഗുരു കോലായിലുള്ള തന്‍റെ പീഠത്തില്‍ ഇരുന്നുകൊണ്‍ട് പറഞ്ഞുകൊടുക്കുന്നത് അടുത്തിരുന്നു ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുവാനുള്ള പാകത്തില്‍ കെട്ടിയിരുന്ന ഒരോലക്കുടിലില്‍ ഇരുന്നു ശിഷ്യന്‍മാര്‍പാഠം കേള്‍ക്കുകയാണു പതിവ്. തലമുറകളെ കവച്ചുവച്ചുപോന്നിട്ടുള്ള ജ്ഞാനത്തിന്‍റെയും സംസ്കാരത്തിന്‍റെയും മുറിയാത്ത പ്രവാഹത്തെ നിലനിര്‍ത്തിപോന്നഇരുന്നത് ഇപ്രകാരമുള്ള ഗുരുക്കന്‍മാരുടെയും ശിഷ്യന്‍മാരുടെയുമിടയില്‍ ഉണ്‍ടായിരുന്ന സുദൃഢമായ പാരസ്പര്യമായിരുന്നു

ഈ വിദ്യാലയത്തിലെ ജീവിതം നാണുവിനൊഴിച്ചു മററാര്‍ക്കുംതന്നെ പ്രശാന്തമോ, അന്തര്‍മുഖത്വപ്രേരകമോ ആയിരുന്നില്ല. അന്നത്തെ സതീര്‍ത്ഥ്യരില്‍ പെരുന്നെല്ലി കൃഷ്ണന്‍ വൈദ്യനും വെളുത്തേരി കേശവനാശാനും പിന്നീട് അവരുടെ സ്വന്തം രംഗങ്ങളില്‍ പ്രശസ്തരായി. അതുപോലെ പില്ക്കാത്ത് ഗുരുവിനോട് ഏറ്റവും ബന്ധപ്പെട്ട ഒരു മഹാത്മാവായിരുന്നു ചട്ടമ്പിസ്വാമികളെന്നു പിന്നീടു പ്രസിദ്ധനായിത്തീര്‍ന്ന കുഞ്ഞന്‍പിള്ള ചട്ടമ്പി. ഈ പേര് പഴയ തിരുവിതാംകൂറിലെ സംസ്കാരത്തേയും ഭാഷയേയുമ് വളരെ സ്വാധീനം ചെയ്തിരുന്ന തമിഴില്‍നിന്ന് ഉണ്‍ടായിട്ടുള്ളതായിരിക്കണം. ശിക്ഷണത്തിനു സഹായകമാകുന്ന ചട്ടമനുസരിച്ച് ഗുരുകുലത്തിലെ അച്ചടക്കം പാലിച്ചുപോന്നിരുന്ന ആളിനെയാണു ചട്ടമ്പി എന്നു വിളിച്ചു വന്നിരുന്നത്.തമിഴില്‍ 'ചട്ടം' എന്നു പറഞ്ഞാല്‍ നിയമം എന്നും, 'പിള്ള'എന്നു പറഞ്ഞാല്‍ അധികാരിയെന്നുമാണ് അര്‍ത്ഥം. നാണു അസാധാരണമായ ഉള്‍വലിവോടുകൂതി ജിവിച്ചിരുന്ന അത്യന്തം സരളസ്വഭാവമുള്ള ഒരു ശാന്തനായിരുന്നു. ആ ജീവിതത്തിന്‍റെ അടിയൊഴുക്കു ഭക്തിനിര്‍ഭരമായിരുന്നു. എന്നാല്‍ തന്‍റെ സതീര്‍ത്ഥ്യരാകട്ടെ ഒന്നിനെയും സാരമാകുന്ന പ്രകൃതമുള്ളവരായിരുന്നില്ല. കടലില്‍സഞ്ചരിക്കുന്നവരുടെ ഒരു സാഹസിക മനോഭാവം അവരില്‍ തെളിഞ്ഞു കാണാമായിരുന്നു. വര്‍ഗ്ഗപരമായി നോക്കുന്നതായാല്‍ ഇവര്‍ക്കു ദക്ഷിണസാഗരദ്വീപുകളിലെ ജനങ്ങളുമായി വേഴ്ചയുണ്ടായിരുന്നു എന്നു പറയാം. അവരുടെ പ്രകൃതവുമായി ഒരിക്കലും പൊരുത്തപ്പെടാത്ത നാണുവിനെ അവര്‍ അതുകൊണ്‍ട് എപ്പോഴും പരിഹാസത്തിന് പാത്രമാക്കിയെങ്കില്‍ അതില്‍ ഒട്ടും അത്ഭുതപ്പെടുവാനില്ല. ഈ യുവാക്കന്‍മാരായ സതീര്‍ത്ഥ്യരുടെ ചാപല്യം അതിരു കടന്നു പോകാതെ നോക്കുവാന്‍ അക്കുടുംബത്തിലെ പ്രധാനിയായ കാരണവര്‍ ശ്രദ്ധവച്ചിരുന്നു. നാണു അധികസമയവും ഗ്രന്ഥപാരായണത്തില്൬ത്തന്നെ മുഴുകിയിരിക്കും.

തനിക്കു വേഴ്ചയുണ്‍ടായിരുന്നത് വളരെ കുറച്ചുപേരോടുമാത്രം. അതു പലപ്പോഴും എല്ലാവരാലും വിഗണിക്കപ്പെട്ടിരുന്ന ഭൃത്യനോടോ പശുപാലകനോടോ ആയിരിക്കുകയും ചെയ്യും. ബാലിശങ്ങളും ഉപരിപ്ലവങ്ങളുമായ കാര്യങ്ങളെ വിട്ട്, അഗാധ കാര്യങ്ങളില്‍ ശ്രദ്ധപതിപ്പിക്കുന്ന സാത്വികരുമായിട്ടായിരുന്നു അദ്ദേഹത്തിന്‍റെ സഹവാസം. ഒരിക്കല്‍ അദ്ദേഹം വാരണപ്പള്ളിയിലെ ഒരു ലതാനികുഞ്ജത്തില്‍ ധ്യാനലീനനായിരിക്കുമ്പോള്‍ സമാധിസ്ഥനായിത്തീരുകയും, വളരെ നേരത്തേക്കു ബാഹ്യപ്രജ്ഞ മറഞ്ഞുപോവുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ പിന്നീടു ചിരസ്ഥായിയായിത്തീര്‍ന്ന ഗൂഢാവബോധത്തിന്‍റെ പ്രാരംഭദശയായി ഇതിനെ കണക്കാക്കാവുന്നതാണ്. അന്നു താന്‍ അനുഭവിച്ച ആത്മനിര്‍വൃതിയുടെ ഒരു ഏകദേശരൂപം മനസ്സിലാക്കുവാന്‍ ഗുരു തന്നെ ആ അവസരത്തില്‍ രചിച്ച ഒരു പദ്യശകലം സഹായകമാകുമെന്നു കരുതി താഴെ ചേര്‍ക്കുന്നു:
ഭുയോവൃത്തി നിവൃത്തിയായ് ഭുവനവും സത്തില്‍ തിരോഭൂതമായ്
പീയൂഷധ്വനി ലീനമായ് ചുഴലവും ശോഭിച്ചു ദീപപ്രഭ;
മായാമൂടുപടം തുറന്നു മണിരംഗത്തില്‍ പ്രകാശിക്കുമ-
ക്കായാവിന്‍ മലര്‍മേനി കൌസ്തുഭമണിഗ്രീവന്‍റെ ദിവ്യോത്സവം.
Posted by Sreeniivasan at 06:12 0 comments
Email ThisBlogThis!Share to XShare to FacebookShare to Pinterest

Tuesday, 25 August 2015

!!! എന്താണ് കണ്ടകശനി എന്ന്‍ അറിയുക !!

Anil Vaidik's photo.
ഓം ''അയം'' ആല്മത ബലതാ യെസ്യ വിശ്യ ഉപാസതെ പ്രെശിഷ്യo
യെസ്യ ദേവാ; യെസ്യ ചായമൃതം യെസ്യ മൃത്വു; കസ്മൈ
ദേവായ ഹവിസ്സ് വിധേമ yejurvedam 25/13
ശ്രി രുദ്രത്തിലെ അവസാന അനുവാകത്തില്‍ ( ത്ര്യംബകാദി മന്ത്രത്തില്‍ ) അയം ഭക്ഷിച്ചില്ലെങ്കില്‍ മരണം വരും എന്ന് പറയുന്നു .
ആരാണോ അയത്തെ പോലെ ( എള്ള്‌ എന്ന് വിവക്ഷ ) ബലം നല്കുന്നത് ശാരീരികവും സാമൂഹികവുമായ ബലം നല്കുന്നത് ആ ഈശോരന് ഹവിസ്സ് അര്പ്പിക്കുക
എള്ളിന്റെ പുക മണം നമ്മളിൽ അയഡിന്റെ അളവ് കുറയ്ക്കില്ല അത് കൊണ്ട് ശെനിയാഴ്ച എള്ള്‌ ഭക്ഷണം ആക്കണം തൈറോട് വരില്ല എള്ളെണ്ണ തേച്ച് കുളിക്കുക എന്നിട്ട് അല്പ്പം എള്ളുതിരി വീട്ടിലോ ജോലിസ്ഥലത്തോ കത്തിക്കണം അവിടെ നിന്ന് ലോക നന്മ്മക്ക് വേണ്ടി മൌനമായി പ്രാർത്ഥിക്കാം.
എള്ളിന്‍ എണ്ണ കൊണ്ട് നാം ചുറ്റ് വിളക്ക് നടത്തുന്നു എന്തിനു വേണ്ടിയാണിത്‌. ഇതൊരു മഹാഹോമം ആണെന്ന് ഇതു നടത്തുന്ന ഭക്തന്‍ മനസിലാക്കണം.ശുദ്ധമായ അയണ്‍ ലഭിക്കാന്‍ എള്ള് കത്തണം . അയണ്‍ അന്തരീക്ഷത്തില്‍ നിറഞ്ഞാല്‍ വൃക്ഷ ജാലങ്ങള്‍ക്ക് ശുദ്ധ കാര്‍ബണ്‍ ലഭിക്കും. അഗ്നിഹോത്രത്തില്‍ എള്ള് നിര്‍ബന്ധമായി ചേര്‍ക്കുന്നു.
മൃതദേഹം അഗ്നിയില്‍ ദെഹിച്ചാല്‍ ആ ഭൂമി ശുദ്ധമാക്കാന്‍ ശേഷക്രീയയില്‍ എള്ള് വിതറുന്നു.
എന്നിട്ട് തിലം നമഹ; എന്ന് പറയുന്നു.അവിടം എള്ള് മുളച്ചാല്‍ ശവ ശരീരം കൊണ്ടുണ്ടായ അവിടത്തെ മലിനം മാറിയതായി ഉറപ്പിക്കാം. പതിനാറാം നാള്‍ തുളസി നടുന്നു അതും വാടാതെ വളര്‍ന്നാല്‍ അവിടം പരിശുദ്ധം എന്നും മനസിലാക്കണം.അച്ഛന്റെ മൃതശരീരം കൊണ്ട് ഉണ്ടായ ഭൂമിയുടെ മാലിന്യാവസ്ഥ മകന്‍ നിമിത്തം ഇല്ലാതാക്കിയെന്നും ഇതാ ഈ ഭൂമിയില്‍ മലിനം ഇല്ലെന്നും ശുദ്ധ ഭൂമിയില്‍ മുളക്കുന്ന എള്ള് ഇവിടെയും മുളച്ചുവന്നിരിക്കുന്നുവെന്നും . ഈ എള്ള് കൊണ്ട് ഞാന്‍ തില ഹോമം നടത്തും എന്ന്‍ പ്രതിന്ജ്ജ ചെയ്തു പിരിയുന്ന രംഗം നമ്മുടെ ഭാരതത്തില്‍ മാത്രം. ജയ് ഭാരത മാതാ ...
വീട്ടില്‍ നിന്നും അമ്പലം വരെയുള്ള താലം എഴുന്നുള്ളിപ്പ് വഴി നീളെ ഉള്ള ചെടികള്‍ക്കുള്ള പൂജയാണ്.പൂത്താലത്തില്‍ പോലും നാളികേര മുറിയില്‍ കത്തുന്ന എണ്ണത്തിരി ഉണ്ടാകുമല്ലോ
എള്ളിന്‍ എണ്ണ തന്നെ കത്തണം അതില്‍ മലിന മില്ലെന്നു ഉറപ്പാക്കാന്‍ സ്വയം എള്ള് ആട്ടി എടുക്കണം. അത് കത്തിയാലെ ഗുണം ഉള്ളൂ ഇല്ലെങ്കില്‍ ദോഷം തന്നെ.
ഇതെല്ലാം സശ്രദ്ധം കേട്ട് നില്‍ക്കുന രാജാവിനോട് വര രുചി വാചാലനായി തന്നെ പറഞ്ഞു.
രാജന്‍ ഭാരത വൈദിക ജോതിഷം ലോകത്തിന്റെ മാതൃക ആണ് . ഇശ്വരന്‍ ഭൂമിയുടെ ഏതെങ്കിലും ഒരിടത്ത് വന്നിട്ടുണ്ടെങ്കില്‍ അത് എന്‍റെ മാതൃ ഭൂമിയായ ഭാരതത്തില്‍ മാത്രമാണ്.നമ്മുടെ ഒരു വിഷമങ്ങളും അവിടത്തേക്ക് അറിയിക്കേണ്ട സൃഷ്ട്ടി എല്ലാം അറിയുന്നവൻ ആകുന്നു. രാജന്‍ നമുക്ക് കണ്ടക ശനിയിലേക്ക് പോകാം
ഇന്ദുപ്പ് തൈറോഡിനു ഔവ്ഷ്ധമാണ് ഷേക്ത്രീയ ഭക്ഷണം എല്ലാം തന്നെ സര്‍വ്വ രോഗനിവാരണിയാണ്. ഉഴുന്ന് വട ഏതൊരു അമ്പലത്തില്‍ നിന്നു തന്നാലും കഴിക്കരുത് മഹാഞ്ജാനികള്‍ ആയ തന്ത്രികള്‍ വാഴുന്ന അമ്പലത്തില്‍ ഉഴുന്ന് വട കിട്ടും കഴിച്ചാല്‍ സര്‍വ്വ രോഗങ്ങളും കിട്ടും. എന്ന് വച്ചാല്‍ എട്ടിന്റെ പണി. ഹനുമാന്‍ സ്വമിയെ ഉഴുന്ന് തീറ്റിക്കുന്ന നാട് കേരളം മാത്രം.. മറ്റുള്ളവര്‍ വെറ്റില എന്ന വട ചാര്‍ത്തുമ്പോള്‍ ഇവിടെ ഇവിടെ പാമോയില്‍ കൊണ്ട് ഉഴുന്ന് വട ചാര്‍ത്തുന്നു. ഇതു വായിക്കുന്ന തന്ത്രികള്‍ വട= എന്നാല്‍ വെറ്റില എന്ന് തിരുത്തിയാല്‍ നല്ലത്
.ഉഴുന്ന് ആരും കഴിക്കരുത്..
കറുത്ത വസ്ത്രം ധരിക്കുന്നവരിൽ തൈറോട് കുറയുന്നു
ഓം ''അയം'' ആല്മത ബലതാ യെസ്യ വിശ്യ ഉപാസതെ പ്രെശിഷ്യo
യെസ്യ ദേവാ; യെസ്യ ചായമൃതം യെസ്യ മൃത്വു; കസ്മൈ
ദേവായ ഹവിസ്സ് വിധേമ yejurvedam 25/13
ശ്രി രുദ്രത്തിലെ അവസാന അനുവാകത്തില്‍ ( ത്ര്യംബകാദി മന്ത്രത്തില്‍ ) അയം ഭക്ഷിച്ചില്ലെങ്കില്‍ മരണം വരും എന്ന് പറയുന്നു .
ആരാണോ അയത്തെ പോലെ ( എള്ള്‌ എന്ന് വിവക്ഷ ) ബലം നല്കുന്നത് ശാരീരികവും സാമൂഹികവുമായ ബലം നല്കുന്നത് ആ ഈശോരന് ഹവിസ്സ് അര്പ്പിക്കുക
എള്ളിന്റെ പുക മണം നമ്മളിൽ അയഡിന്റെ അളവ് കുറയ്ക്കില്ല അത് കൊണ്ട് ശെനിയാഴ്ച എള്ള്‌ ഭക്ഷണം ആക്കണം തൈറോട് വരില്ല എള്ളെണ്ണ തേച്ച് കുളിക്കുക എന്നിട്ട് അല്പ്പം എള്ളുതിരി വീട്ടിലോ ജോലിസ്ഥലത്തോ കത്തിക്കണം അവിടെ നിന്ന് ലോക നന്മ്മക്ക് വേണ്ടി മൌനമായി പ്രാർത്ഥിക്കാം.
എള്ളിന്‍ എണ്ണ കൊണ്ട് നാം ചുറ്റ് വിളക്ക് നടത്തുന്നു എന്തിനു വേണ്ടിയാണിത്‌. ഇതൊരു മഹാഹോമം ആണെന്ന് ഇതു നടത്തുന്ന ഭക്തന്‍ മനസിലാക്കണം.ശുദ്ധമായ അയണ്‍ ലഭിക്കാന്‍ എള്ള് കത്തണം . അയണ്‍ അന്തരീക്ഷത്തില്‍ നിറഞ്ഞാല്‍ വൃക്ഷ ജാലങ്ങള്‍ക്ക് ശുദ്ധ കാര്‍ബണ്‍ ലഭിക്കും. അഗ്നിഹോത്രത്തില്‍ എള്ള് നിര്‍ബന്ധമായി ചേര്‍ക്കുന്നു.
മൃതദേഹം അഗ്നിയില്‍ ദെഹിച്ചാല്‍ ആ ഭൂമി ശുദ്ധമാക്കാന്‍ ശേഷക്രീയയില്‍ എള്ള് വിതറുന്നു.
എന്നിട്ട് തിലം നമഹ; എന്ന് പറയുന്നു.അവിടം എള്ള് മുളച്ചാല്‍ ശവ ശരീരം കൊണ്ടുണ്ടായ അവിടത്തെ മലിനം മാറിയതായി ഉറപ്പിക്കാം. പതിനാറാം നാള്‍ തുളസി നടുന്നു അതും വാടാതെ വളര്‍ന്നാല്‍ അവിടം പരിശുദ്ധം എന്നും മനസിലാക്കണം.അച്ഛന്റെ മൃതശരീരം കൊണ്ട് ഉണ്ടായ ഭൂമിയുടെ മാലിന്യാവസ്ഥ മകന്‍ നിമിത്തം ഇല്ലാതാക്കിയെന്നും ഇതാ ഈ ഭൂമിയില്‍ മലിനം ഇല്ലെന്നും ശുദ്ധ ഭൂമിയില്‍ മുളക്കുന്ന എള്ള് ഇവിടെയും മുളച്ചുവന്നിരിക്കുന്നുവെന്നും . ഈ എള്ള് കൊണ്ട് ഞാന്‍ തില ഹോമം നടത്തും എന്ന്‍ പ്രതിന്ജ്ജ ചെയ്തു പിരിയുന്ന രംഗം നമ്മുടെ ഭാരതത്തില്‍ മാത്രം. ജയ് ഭാരത മാതാ ...
വീട്ടില്‍ നിന്നും അമ്പലം വരെയുള്ള താലം എഴുന്നുള്ളിപ്പ് വഴി നീളെ ഉള്ള ചെടികള്‍ക്കുള്ള പൂജയാണ്.പൂത്താലത്തില്‍ പോലും നാളികേര മുറിയില്‍ കത്തുന്ന എണ്ണത്തിരി ഉണ്ടാകുമല്ലോ
എള്ളിന്‍ എണ്ണ തന്നെ കത്തണം അതില്‍ മലിന മില്ലെന്നു ഉറപ്പാക്കാന്‍ സ്വയം എള്ള് ആട്ടി എടുക്കണം. അത് കത്തിയാലെ ഗുണം ഉള്ളൂ ഇല്ലെങ്കില്‍ ദോഷം തന്നെ.
ഇതെല്ലാം സശ്രദ്ധം കേട്ട് നില്‍ക്കുന രാജാവിനോട് വര രുചി വാചാലനായി തന്നെ പറഞ്ഞു.
രാജന്‍ ഭാരത വൈദിക ജോതിഷം ലോകത്തിന്റെ മാതൃക ആണ് . ഇശ്വരന്‍ ഭൂമിയുടെ ഏതെങ്കിലും ഒരിടത്ത് വന്നിട്ടുണ്ടെങ്കില്‍ അത് എന്‍റെ മാതൃ ഭൂമിയായ ഭാരതത്തില്‍ മാത്രമാണ്.നമ്മുടെ ഒരു വിഷമങ്ങളും അവിടത്തേക്ക് അറിയിക്കേണ്ട സൃഷ്ട്ടി എല്ലാം അറിയുന്നവൻ ആകുന്നു. രാജന്‍ നമുക്ക് കണ്ടക ശനിയിലേക്ക് പോകാം
ഇന്ദുപ്പ് തൈറോഡിനു ഔവ്ഷ്ധമാണ് ഷേക്ത്രീയ ഭക്ഷണം എല്ലാം തന്നെ സര്‍വ്വ രോഗനിവാരണിയാണ്. ഉഴുന്ന് വട ഏതൊരു അമ്പലത്തില്‍ നിന്നു തന്നാലും കഴിക്കരുത് മഹാഞ്ജാനികള്‍ ആയ തന്ത്രികള്‍ വാഴുന്ന അമ്പലത്തില്‍ ഉഴുന്ന് വട കിട്ടും കഴിച്ചാല്‍ സര്‍വ്വ രോഗങ്ങളും കിട്ടും. എന്ന് വച്ചാല്‍ എട്ടിന്റെ പണി. ഹനുമാന്‍ സ്വമിയെ ഉഴുന്ന് തീറ്റിക്കുന്ന നാട് കേരളം മാത്രം.. മറ്റുള്ളവര്‍ വെറ്റില എന്ന വട ചാര്‍ത്തുമ്പോള്‍ ഇവിടെ ഇവിടെ പാമോയില്‍ കൊണ്ട് ഉഴുന്ന് വട ചാര്‍ത്തുന്നു. ഇതു വായിക്കുന്ന തന്ത്രികള്‍ വട= എന്നാല്‍ വെറ്റില എന്ന് തിരുത്തിയാല്‍ നല്ലത്
.ഉഴുന്ന് ആരും കഴിക്കരുത്..
കറുത്ത വസ്ത്രം ധരിക്കുന്നവരിൽ തൈറോട് കുറയുന്നു ശെനി ദേവൻ എന്ന് ശബരിമല അയ്യപ്പനും പേരുണ്ടല്ലോ. ഇവിടെയും കറുത്ത വസ്ത്രം ആണ്ഭക്തര്‍ ധരിക്കുന്നത് അത് പോലെ ശെനിദേവന്റെ ഭക്ത്തരും കറുപ്പ് ഉടുക്കുന്നു. സൂര്യനില്‍ നിന്നും അയണ്‍ സീകരിക്കാന്‍ കറുത്ത വസ്ത്രം ധരിക്കണം.
പക്ഷികളിൽ സർവ്വ നേരവും കാ ..കാ . എന്ന് തൊണ്ട പൊട്ടി കരയുന്ന കാക്കയ്ക്ക് തൊണ്ട രോഗം ഒന്നും തന്നെ വരുന്നില്ല.ശനിയുടെ നിറം കാന്തം പോലെ കറുത്തതാണ്‌ അതുകൊണ്ടാണ് ശെനിയുടെ പക്ഷി കാകൻ ആയത് .
കാട്ടാന ശെനിയാഴ്ച ആണ് പുറം കാട്ടിലേക്ക് വരുന്നതും ശെനി ദിനം ഏറെ നേരം വെയിൽ കൊള്ളുന്നതായി വനപാലകരും പറയുന്നു.
മനുഷ്യനിൽ കറുത്ത വര്ഗ്ഗക്കാര്ക്ക് തൈറോടു കുറവ് ആണ്
അഥർവ്വം ശനി ഗ്രെഹത്തെ കുറിച്ച് പറയുന്നത് കേൾക്കൂ.
ഇതൊക്കെ കേട്ട് നിന്ന ബ്രഹ്മണന്‍ രാജാവ് കേള്‍ക്കേ വര രുചിയോടു ചോദിച്ചു എടൊ വിവര ദോഷി തന്നോട് ആരാണ് പറഞ്ഞത് ശനി ദോഷം തൈറോട് എന്നാ രോഗം ആണെന്ന് എന്താണ് അതിന്‍റെ പ്രമാണം പറയുക.
രാജ സദസ്സില്‍ വെച്ച് തന്നെ വിവര ദോഷി എന്ന് വിളിച്ചതില്‍ വര രുചി അല്പ്പം പോലും അത്ഭുത പെട്ടില്ല . കാരണം രാമായണത്തിലെ ഏറ്റവും നല്ല വാക്യം തേടി വിശപ്പും ഷീണവും കൊണ്ട് ഒരു രാത്രി വനത്തില്‍ ഉറങ്ങാതെ കിടന്ന നേരം രണ്ടു കിളികള്‍ ആ മരത്തിന്‍ ചില്ലയില്‍ വന്നു വിശ്രേമിച്ചു അതിലൊരു കിളി താഴെ ആരാണ് കിടക്കുന്നത് ചോദിച്ചു ഉത്തരം കൊടുത്ത കിളി ഇങ്ങിനെയാണ്‌ മൊഴിഞ്ഞത് രാമായണത്തിലെ നല്ല വാക്യം ഏതെന്നു അറിയാത്ത വിഡ്ഢിയായ വര രുചി ആണെന്നും
കാടിനെ അയോദ്ധ്യ യായും രാമനെ പിതാവായും സീതയെ മാതാവായും കാണുക എന്നരാമായണ വാക്യം അറിയാത്തൊരു ബ്രഹ്മണന്‍ ആണെന്നും ഇതൊക്കെ പറഞ്ഞ പക്ഷികള്‍ പോലും താന്‍ വിഡ്ഢി ആണെന്ന് നിജസ്ഥിതി ചെയ്തിട്ടുണ്ട്. പിന്നെയാണോ മനുഷ്യനായ ഈ ബ്രഹ്മണന്‍ .
വര രുചി മറുത്തൊന്നും പറയാതെ ഇങ്ങിനെ പറഞ്ഞു
ശനിഗ്രേഹം പതുക്കെ സഞ്ചരിക്കുന്ന കക്ഷിയാണ് .മന്ദൻ എന്നും ഇതിന് പേരുണ്ട് എന്ത് കൊണ്ടാണ് ഈ ശനി ഗ്രഹം പതുക്കെ സഞ്ചരിക്കാന്‍ കാരണം
.
ഇരുംബ് സത്ത് കുറഞ്ഞാല്‍ മനുഷ്യനും പതുക്കെ നടക്കുവാനെ സാധിക്കൂ അയണ്‍ കണ്ടന്റു നമ്മില്‍ വേഗത കുറപ്പിക്കും
നൂറു ശതമാനവും ജൈവഇരുമ്പിനെ ആകര്‍ഷിക്കുന്ന കാന്തം കൊണ്ട് നിർമ്മിതമായ ഈ ഇശോര സൃഷ്ട്ടിയാണ് നമ്മുടെ ശനി ഗ്രഹം.
ഇരുമ്പിന്റെ ഗുണങ്ങള്‍ ഇല്ലാത്ത ഒരു കാന്തിക സൃഷ്ട്ടിയാണ് എന്ന് വൈദികജോതിഷം വെളിപ്പെടുത്തുന്നു ശനി ഗ്രഹത്തിന് ശേനിയാഴച്ച ദിവസം ഭൂമിയുടെ പ്രതലഭാഗം കൂടുതല്‍ ആകര്‍ഷിക്കാന്‍ സാഹചര്യമോരുക്കുന്നു.
.ഈ ഗ്രഹം ഭൂമിയിലെ ഇരുമ്പിനെ ആകര്‍ഷിക്കുന്ന ഈ ഗ്രഹം മറ്റു ഗ്രഹങ്ങളില്‍ കൂടുതലായി ഉണ്ടാകുന്ന ഇരുമ്പിനെ സ്വയം ആകര്‍ഷിച്ചു തുലനം ചെയ്യുന്നു.കഷിയാണ് ശനി ഗ്രഹം . ചിലപ്പോള്‍ കൂടുതല്‍ ഇരമ്പു സത്ത് ശേഖരിക്കാനും സാധിതയുണ്ട് ഈ അവസ്ഥയില്‍ ചിലപ്പോള്‍ ഭൂമിയുല്‍ ഇരുമ്പ് പെട്ടന്ന് കുറയാന്‍ ഇടവന്നെക്കാം.
അയണ്‍ കുറഞ്ഞാല്‍ നമ്മളില്‍ ബലം കുറയുന്നു ജൈവ ഇരുമ്പ് സത്ത് കുറഞ്ഞാല്‍ നാം തളര്‍ന്നു വീഴും .മരണം സംഭവിക്കും .
എന്ത് കൊണ്ട് വൃചിക പൂമ്പുലരിയില്‍ നാം രുദ്രാഷ മാല ചാര്‍ത്തി മലയ്ക്ക് പോകുന്നു.?
വൃചികം മുതല്‍ മകരം വരെ ഭൂമിയില്‍ അയണ്‍ കുറയുന്നു. വൃചികം ധനു മാസം മുതല്‍ ശനിയുടെ അപഹാരം മൂലം ഇല്ലാതാവുന്നു . ധനു മാസത്തിന്റെ പകുതിയില്‍ തുടങ്ങി മകര മാസത്തിന്റെ അവസാന നാള്‍ വരെ ഇതു തുടരുന്നു. ഈ സമയം ഭൂമിയില്‍സ്വഭാവിക മനുഷ്യ മരണങ്ങള്‍ കൂടുന്നു.
ഭീഷ്മര്‍ മകര മാത്തിലെ ഈ ദോഷം ( ഗുണം) ശരീരത്തില്‍ സീകരിച്ചാണ് സ്വചന്ധ മൃത്യു വരിച്ചത്‌;;
പക്ഷേ ബ്രഹ്മ ചര്യമെടുത്ത ബീഷ്മരില്‍ ശക്തി നശിക്കാതെ എന്നും ഊര്‍ജ്ജം നിലകൊണ്ടു അതുകൊണ്ട് മരണം നീണ്ടു പോയി .
ഉത്തരായണം എന്നാല്‍ ശനിയുടെ ആക്രമണ കാലം എന്ന് വായനക്കാര്‍ മനസിലാക്കണം .ഇതു ബീഷ്മ പിതാമഹന് അറിയാമായിരുന്നു അത് കൊണ്ട് ആ സമയം വരെ കാത്തിരുന്നു മരണത്തെ പുല്കിയ മഹാശയന്‍ എന്ന് പറയാം .
ശനിയുടെ അപഹാരം വരുന്നത് വരെ ഭീഷ്മര്‍ കാത്തു കിടന്നു .ശബരിമലയ്ക്ക് പോകുമ്പോളും നാം ബെഹ്മ ചര്യ മനുഷ്ട്ടിക്കുന്നതിന്റെ കാണാത്ത രഹസ്യങ്ങള്‍ ഇതൊക്കെയാണ് .
എല്ലാവരും വൃചിക വൃതം എടുത്തു കൊള്ളണം .ശബരിമലയ്ക്ക് പോയാലും ഇല്ലെങ്കിലും ഭാരതീയ ആചാരം നിറവേറ്റുക .അത് നിങ്ങളില്‍ എന്നും ഗുണം ചെയ്യും
അത് കൊണ്ട് വൃചികം ആരംഭിച്ചാല്‍ നാം ശബരി മലയ്ക്ക് മാലയിടുന്നു .ശനി ദേവനായ സാക്ഷാല്‍ ശബരിമല അയ്യപ്പനെ വണങ്ങി നാം കറുത്ത വസ്ത്രം ധരിക്കുന്നു .ഇരുമ്പ് സത്ത് നമ്മില്‍ നിന്നും കുറയാതെ ഇരിക്കാന്‍ എത്ര ശാസ്ത്രീയ വഴികള്‍ ആണ് നാം ചെയ്യുന്നത്. ഭാരതീയ ആചാരങ്ങള്‍ എത്ര മനോഹരം .
സൂര്യനില്‍ ജലമില്ല അത് കൊണ്ട് സൂര്യന്‍ ജലത്തെ ആകര്ഷിക്കുമെങ്കില്‍ കാന്തം ഇരുമ്പിനെ ആകര്‍ഷിക്കുന്നു ശനി ഗ്രഹത്തില്‍ കാന്തം മാത്രമാണ് ഉള്ളത് അത് ഭൂമിക്കു നേര്‍ വന്നാല്‍ ഭൂമിയുടെ ഇരുമ്പ് സമ്പത്തിനെ വലിച്ചെടുക്കും.
ശാസ്ത്രം ഇപ്പോള്‍ ശനിയില്‍ ഉള്ളത് മറ്റെന്തോ ആണെന്ന് പറയുമായിരിക്കും പക്ഷേ അഥര്‍വ്വവേദത്തിന് തെറ്റില്ലല്ലോ?
മനുഷ്യന് ദാഹം തോന്നണമെങ്കില്‍ ശരീരത്തില്‍ ജലാംശം കുറയണം അപ്പോഴേ ജലത്തിനോട് താല്‍പര്യം ഉണ്ടാകൂ .അത് പോലെ ഏതു ഗ്രഹത്തിലാണോ ഇരമ്പു ഇല്ലാത്തത് ആ ഗ്രഹം അത് തേടുന്നു .
ചിലര്‍ ശനിയെ ഇരുമ്പ് ഉള്ള ഗ്രഹമായി ചിത്രികരിക്കുന്നു .അതില്‍ ഇരുമ്പ് ഉണ്ടെങ്കില്‍ എന്തിനു ശനീ ശ്വര കോവിലില്‍ നിന്നും ഇരുമ്പാണികള്‍ ഇട്ട ജലം കൊടുക്കുന്നു ? ഭൂമിയില്‍ അതാതു കാലങ്ങളില്‍ കുറയുന്ന വസ്തു അല്ലേ ഭക്തന് കൊടുക്കേണ്ടത്?
ദാഹം ഉള്ളപ്പോള്‍ അവല്‍ കൊടുക്കുകയോ?
ഇരുമ്പ് പ്രദാനം ചെയ്യുന്ന ഗ്രഹമെങ്കില്‍ അതിന്റെ ആവിശമെന്ത് ?
സൂര്യനില്‍ നിന്നും ചൂട് കിട്ടുന്നെങ്കില്‍ കൊടുക്കേണ്ടത് തണുപ്പാണ്
ചന്ദ്രനില്‍ നിന്നും തണുപ്പ് കിട്ടുന്നെങ്കില്‍ ചൂടിനുള്ള പുതപ്പാണ്‌ കൊടുക്കേണ്ടത്.
അപ്പൊ ശനിയില്‍ നിന്നും ഇരുമ്പാണ് കിട്ടുന്നതെങ്കില്‍ എന്തിന് ഇരുംബിട്ട ജലം കൊടക്കണം ? അത് തെറ്റല്ലേ ?
നഷട്ട പെടുന്നതല്ലേ കൊടുക്കേണ്ടത് ? അത് കൊണ്ട് ശനീശ്വര കോവിലില്‍ ഇന്നും ഇരുമ്പ് ഇട്ട ജലം കൊടുക്കുന്നു.
ശനി കാന്ത ഗ്രഹമാണ് അത് ഇരുമ്പിനെ ആണ് ആകര്‍ഷിക്കുന്നത് എന്ന്‍ അഥര്‍വ്വo പറയുന്നു.
ശനിയാഴ്ച ശനി ദേവന്‍ ഭൂമിയില്‍ നിന്നും ഇരുമ്പിനെ സീകരിച്ചാല്‍ ശനി ദിനം ഭൂമിയില്‍ മരണം കൂടുന്നു അല്ലെങ്കില്‍ രോഗങ്ങള്‍ കൂടുന്നു എള്ള് തിരികള്‍ അത് നിര്‍വീര്യ മാക്കുന്നു .ഈ ശാസ്ത്രമാണ് എള്ള് തിരി അമ്പലങ്ങളില്‍ കത്തിക്കുവാന്‍ കാരണം .
ഇതൊക്കെ കേട്ട നിന്ന രാജാവ് വീണ്ടും ചോദിച്ചു സരസ്വതിയുടെ വാക്ക് മൊഴി സിദ്ധിച്ച ബ്രെഹ്മമേ താങ്കള്‍ പറഞ്ഞത് വാസ്തവം ആയിരിക്കാം പക്ഷേ അയണ്‍ കുറഞ്ഞാല്‍ മനുഷ്യന്‍റെ കണ്‍ഠത്തില്‍ എങ്ങിനെയാണ് മുഴകള്‍ രൂപ പെടുന്നത്.
മന്നവാ ഇതിലെന്ത് സംശയം അങ്ങ് കലിയുഗത്തിലെ രോഗങ്ങളെ കുറിച്ചുള്ള ഭവഷ്യങ്ങള്‍ നമ്മുടെ മുനിമാര്‍ പറഞ്ഞു തന്നിട്ടില്ലേ .അങ്ങ് അക്കാര്യം മറന്നുവോ ?

ഇരുമ്പും തുരുമ്പും ശെനി ഗ്രെഹത്തിൽ ഇല്ലാത്തത് കൊണ്ട് ഇരുമ്പ് സോല്പ്പ മാത്രം ഉള്ളത് കൊണ്ടും ഈ ഗ്രെഹം ശേനിയാഴ്ച ഭൂമിയിൽ നിന്നും ഇരുമ്പ് വലിച്ചെടുക്കുന്നു.
കാന്തം കാന്തത്തെ ആകർഷിക്കുമെങ്കിൽ അത് പോലെ ഗ്രഹങ്ങൾ പരസ്പ്പരം ആകര്ഷിക്കുമെങ്കിൽ ജലം സോയം ആകര്ഷിച്ചു സമുദ്രമായി ഒന്നിച്ചു കിടക്കുന്നുവെങ്കിൽ എവിടെയും ആകര്ഷണം എന്ന കാന്തം പ്രവര്ത്തിക്കുന്നല്ലോ .
ചന്ദ്രനിലെ ജലം ഭൂമിയിലെ ജലത്തെയും അകര്ഷിക്കുന്നു. അതുകൊണ്ടും വേലിയേറ്റം ഉണ്ടാകുന്നു ശാസ്ത്രവും ശാസ്ത്രഞ്ജരും മറ്റൊരു കാരണവും പറഞ്ഞേക്കാം അതും നിങ്ങക്ക് സീകരിക്കാം .
ശെനിയാഴ്ച ഒട്ടുമിക്ക അയ്യപ്പ ഷെക്ത്രങ്ങലിലും പ്രത്യേക പൂജകൾ നടക്കും. നമ്മുടെ ശബരില അയ്യപ്പ ഷേത്രത്തില്‍ ശാസ്ത്രീയ മായ ശനിപൂജകള്‍ നടക്കുന്നു എന്നത് എന്നെ അത്ഭുത പെടുത്തിയുട്ടുണ്ട് .സ്വാമിയേ ശരണ മയ്യപ്പ .
സോയം സംരെക്ഷിക്കുക എന്നതാണ് പ്രകൃതിയുടെ നിയമം. ഋഗ യെജുസ് സാമം അഥർവ്വം പടിച്ചവന്റെ മുന്നില്‍ വിശാലമായ അറിവുകള്‍ കൂടുന്നു.
ഒരു സർവകാലകലാശാലയിൽ നിന്നും ബിരുദം നേടിയവനെ പദവി ഉള്ളവനെ വ്യസഭഗവാൻ എന്ന് വിളിക്കണം ( അങ്ങിനെ വിളിക്കാൻ ഇപ്പോൾ ഭുമുഖത്തു ആരും ഇല്ല ) ഇനിയൊരു കാലത്തും അവിടം വരെ ആരും എത്തുകയില്ല ''' അങ്ങിനെ എത്തണമെങ്കില്‍ വേദം പഠിക്കണം ഗുരുകുലങ്ങള്‍ തരിച്ചു വരണം.
പന്തളം രാജ കുടുംബങ്ങള്‍ അയപ്പനെ പരിശീലിപ്പിച്ച പോലെ ഭാരത സംസ്കാരം തിരികെ കൊണ്ട് വരണം അങ്ങിനെ ഉണ്ടാകണമെങ്കിൽ വിദ്യ അറിയണം വേദം പഠിക്കണം അമ്പലങ്ങളിൽ നിന്നും ഭാഗവതസപ്താഹം നിർത്തി വേദ സപ്താഹം നടത്തണം . ഇതെല്ലാം ശേരിയല്ലേ??
''''ഇല്ല ഇനി ഉണ്ടാകാനും പോകുന്നില്ല. കുതന്ത്രികൾ നില നിൽക്കണമെങ്കിൽ ഭാഗവതം വേണം വേദം പാടില്ല അതൊക്കെ ജനം അറിഞ്ഞാൽ ഹിന്ദുക്കള്‍ക്ക് ബുദ്ധി ഉണ്ടാകും അത് ലഭിച്ചാൽ തന്ത്രി എന്ന സാധനം നില നിൽക്കില്ല ;;;
!!! എന്താണ് കണ്ടകശനി എന്ന്‍ അറിയുക !!
പക്ഷെ ശെനിയുടെ ആരംഭം മനസ്സിലാക്കണമെങ്കിൽ 5000 അയ്യായിരം കോടി വര്ഷം പുറകിലേക്ക് പോകണം വൈദിക ജോതിഷം പഠിക്കണം എന്തിനു ആ വിഷയം പറയുന്നു നമുക്ക് കണ്ടകശെനി എന്തെന്ന് പഠിക്കാം.
മനുഷ്യന് ഇരുമ്പിന്റെ അംശം കുറഞ്ഞാൽ കണ്ടക ശെനി വരും ( തൈറോട് )
ഇന്നു ഗെർഭിണികൽക്കു അയണ്‍ ഗുളിക കൊടുക്കുന്നു ഇതു ഇരമ്പു അരച്ചത് തന്നെ എന്ന് വെച്ചാൽ തുരുമ്പ് തന്നെ MBBS പാസായ A/C റൂമിലെ വയറ്റാട്ടി (ഗൈനൊ) നമ്മുടെ സ്ത്രികളെ ഈ വിഷം കുറെ മാസം തീറ്റിക്കും.
പ്രസവിക്കുന്ന എല്ലാ സ്ത്രികള്‍ക്കും തൈറോട് രോഗങ്ങള്‍ ഉണ്ടാകുന്നു
അയഡിന്‍ഗുളിക കഴിച്ചാല്‍ പ്രസവശേഷം ഇവര്ക്ക് തൈറോടും ലഭിക്കും ഹായ് ഹാവൂ.... പിന്നീട് ആശുപത്രി ബിസ്സനസ്സു കാർക്ക് തൈറോടും ചികിത്സിക്കാം എത്ര ലാഭം എത്ര നല്ല കച്ചവടം.ഭാഗവതവും ആധുനികവൈദ്യവും നീണാള്‍ വാഴട്ടെ ജയ് ജയ് തന്ത്രി മുഖ്യന്‍ .
നമ്മുടെ നാട്ടിലെ പെണ്കുട്ടികള്ക്ക് പ്രസവശേഷം ആണ് തൈറോട് വരുന്നത്.
spingil pATA ഉപ്പും തൈറോട് വരുത്തിവെക്കുന്നു tറ്റയോടും റ്റാറ്റ പറയു
ബാക്കി എഴുതാം സസ്നേഹം അനില്‍ വൈദിക് 9995033225
Anil Vaidik's photo.
Anil Vaidik's photo.
ല്ലോ. ഇവിടെയും കറുത്ത വസ്ത്രം ആണ്ഭക്തര്‍ ധരിക്കുന്നത് അത് പോലെ ശെനിദേവന്റെ ഭക്ത്തരും കറുപ്പ് ഉടുക്കുന്നു. സൂര്യനില്‍ നിന്നും അയണ്‍ സീകരിക്കാന്‍ കറുത്ത വസ്ത്രം ധരിക്കണം.
പക്ഷികളിൽ സർവ്വ നേരവും കാ ..കാ . എന്ന് തൊണ്ട പൊട്ടി കരയുന്ന കാക്കയ്ക്ക് തൊണ്ട രോഗം ഒന്നും തന്നെ വരുന്നില്ല.ശനിയുടെ നിറം കാന്തം പോലെ കറുത്തതാണ്‌ അതുകൊണ്ടാണ് ശെനിയുടെ പക്ഷി കാകൻ ആയത് .
കാട്ടാന ശെനിയാഴ്ച ആണ് പുറം കാട്ടിലേക്ക് വരുന്നതും ശെനി ദിനം ഏറെ നേരം വെയിൽ കൊള്ളുന്നതായി വനപാലകരും പറയുന്നു.
മനുഷ്യനിൽ കറുത്ത വര്ഗ്ഗക്കാര്ക്ക് തൈറോടു കുറവ് ആണ്
അഥർവ്വം ശനി ഗ്രെഹത്തെ കുറിച്ച് പറയുന്നത് കേൾക്കൂ.
ഇതൊക്കെ കേട്ട് നിന്ന ബ്രഹ്മണന്‍ രാജാവ് കേള്‍ക്കേ വര രുചിയോടു ചോദിച്ചു എടൊ വിവര ദോഷി തന്നോട് ആരാണ് പറഞ്ഞത് ശനി ദോഷം തൈറോട് എന്നാ രോഗം ആണെന്ന് എന്താണ് അതിന്‍റെ പ്രമാണം പറയുക.
രാജ സദസ്സില്‍ വെച്ച് തന്നെ വിവര ദോഷി എന്ന് വിളിച്ചതില്‍ വര രുചി അല്പ്പം പോലും അത്ഭുത പെട്ടില്ല . കാരണം രാമായണത്തിലെ ഏറ്റവും നല്ല വാക്യം തേടി വിശപ്പും ഷീണവും കൊണ്ട് ഒരു രാത്രി വനത്തില്‍ ഉറങ്ങാതെ കിടന്ന നേരം രണ്ടു കിളികള്‍ ആ മരത്തിന്‍ ചില്ലയില്‍ വന്നു വിശ്രേമിച്ചു അതിലൊരു കിളി താഴെ ആരാണ് കിടക്കുന്നത് ചോദിച്ചു ഉത്തരം കൊടുത്ത കിളി ഇങ്ങിനെയാണ്‌ മൊഴിഞ്ഞത് രാമായണത്തിലെ നല്ല വാക്യം ഏതെന്നു അറിയാത്ത വിഡ്ഢിയായ വര രുചി ആണെന്നും
കാടിനെ അയോദ്ധ്യ യായും രാമനെ പിതാവായും സീതയെ മാതാവായും കാണുക എന്നരാമായണ വാക്യം അറിയാത്തൊരു ബ്രഹ്മണന്‍ ആണെന്നും ഇതൊക്കെ പറഞ്ഞ പക്ഷികള്‍ പോലും താന്‍ വിഡ്ഢി ആണെന്ന് നിജസ്ഥിതി ചെയ്തിട്ടുണ്ട്. പിന്നെയാണോ മനുഷ്യനായ ഈ ബ്രഹ്മണന്‍ .
വര രുചി മറുത്തൊന്നും പറയാതെ ഇങ്ങിനെ പറഞ്ഞു
ശനിഗ്രേഹം പതുക്കെ സഞ്ചരിക്കുന്ന കക്ഷിയാണ് .മന്ദൻ എന്നും ഇതിന് പേരുണ്ട് എന്ത് കൊണ്ടാണ് ഈ ശനി ഗ്രഹം പതുക്കെ സഞ്ചരിക്കാന്‍ കാരണം
.
ഇരുംബ് സത്ത് കുറഞ്ഞാല്‍ മനുഷ്യനും പതുക്കെ നടക്കുവാനെ സാധിക്കൂ അയണ്‍ കണ്ടന്റു നമ്മില്‍ വേഗത കുറപ്പിക്കും
നൂറു ശതമാനവും ജൈവഇരുമ്പിനെ ആകര്‍ഷിക്കുന്ന കാന്തം കൊണ്ട് നിർമ്മിതമായ ഈ ഇശോര സൃഷ്ട്ടിയാണ് നമ്മുടെ ശനി ഗ്രഹം.
ഇരുമ്പിന്റെ ഗുണങ്ങള്‍ ഇല്ലാത്ത ഒരു കാന്തിക സൃഷ്ട്ടിയാണ് എന്ന് വൈദികജോതിഷം വെളിപ്പെടുത്തുന്നു ശനി ഗ്രഹത്തിന് ശേനിയാഴച്ച ദിവസം ഭൂമിയുടെ പ്രതലഭാഗം കൂടുതല്‍ ആകര്‍ഷിക്കാന്‍ സാഹചര്യമോരുക്കുന്നു.
.ഈ ഗ്രഹം ഭൂമിയിലെ ഇരുമ്പിനെ ആകര്‍ഷിക്കുന്ന ഈ ഗ്രഹം മറ്റു ഗ്രഹങ്ങളില്‍ കൂടുതലായി ഉണ്ടാകുന്ന ഇരുമ്പിനെ സ്വയം ആകര്‍ഷിച്ചു തുലനം ചെയ്യുന്നു.കഷിയാണ് ശനി ഗ്രഹം . ചിലപ്പോള്‍ കൂടുതല്‍ ഇരമ്പു സത്ത് ശേഖരിക്കാനും സാധിതയുണ്ട് ഈ അവസ്ഥയില്‍ ചിലപ്പോള്‍ ഭൂമിയുല്‍ ഇരുമ്പ് പെട്ടന്ന് കുറയാന്‍ ഇടവന്നെക്കാം.
അയണ്‍ കുറഞ്ഞാല്‍ നമ്മളില്‍ ബലം കുറയുന്നു ജൈവ ഇരുമ്പ് സത്ത് കുറഞ്ഞാല്‍ നാം തളര്‍ന്നു വീഴും .മരണം സംഭവിക്കും .
എന്ത് കൊണ്ട് വൃചിക പൂമ്പുലരിയില്‍ നാം രുദ്രാഷ മാല ചാര്‍ത്തി മലയ്ക്ക് പോകുന്നു.?
വൃചികം മുതല്‍ മകരം വരെ ഭൂമിയില്‍ അയണ്‍ കുറയുന്നു. വൃചികം ധനു മാസം മുതല്‍ ശനിയുടെ അപഹാരം മൂലം ഇല്ലാതാവുന്നു . ധനു മാസത്തിന്റെ പകുതിയില്‍ തുടങ്ങി മകര മാസത്തിന്റെ അവസാന നാള്‍ വരെ ഇതു തുടരുന്നു. ഈ സമയം ഭൂമിയില്‍സ്വഭാവിക മനുഷ്യ മരണങ്ങള്‍ കൂടുന്നു.
ഭീഷ്മര്‍ മകര മാത്തിലെ ഈ ദോഷം ( ഗുണം) ശരീരത്തില്‍ സീകരിച്ചാണ് സ്വചന്ധ മൃത്യു വരിച്ചത്‌;;
പക്ഷേ ബ്രഹ്മ ചര്യമെടുത്ത ബീഷ്മരില്‍ ശക്തി നശിക്കാതെ എന്നും ഊര്‍ജ്ജം നിലകൊണ്ടു അതുകൊണ്ട് മരണം നീണ്ടു പോയി .
ഉത്തരായണം എന്നാല്‍ ശനിയുടെ ആക്രമണ കാലം എന്ന് വായനക്കാര്‍ മനസിലാക്കണം .ഇതു ബീഷ്മ പിതാമഹന് അറിയാമായിരുന്നു അത് കൊണ്ട് ആ സമയം വരെ കാത്തിരുന്നു മരണത്തെ പുല്കിയ മഹാശയന്‍ എന്ന് പറയാം .
ശനിയുടെ അപഹാരം വരുന്നത് വരെ ഭീഷ്മര്‍ കാത്തു കിടന്നു .ശബരിമലയ്ക്ക് പോകുമ്പോളും നാം ബെഹ്മ ചര്യ മനുഷ്ട്ടിക്കുന്നതിന്റെ കാണാത്ത രഹസ്യങ്ങള്‍ ഇതൊക്കെയാണ് .
എല്ലാവരും വൃചിക വൃതം എടുത്തു കൊള്ളണം .ശബരിമലയ്ക്ക് പോയാലും ഇല്ലെങ്കിലും ഭാരതീയ ആചാരം നിറവേറ്റുക .അത് നിങ്ങളില്‍ എന്നും ഗുണം ചെയ്യും
അത് കൊണ്ട് വൃചികം ആരംഭിച്ചാല്‍ നാം ശബരി മലയ്ക്ക് മാലയിടുന്നു .ശനി ദേവനായ സാക്ഷാല്‍ ശബരിമല അയ്യപ്പനെ വണങ്ങി നാം കറുത്ത വസ്ത്രം ധരിക്കുന്നു .ഇരുമ്പ് സത്ത് നമ്മില്‍ നിന്നും കുറയാതെ ഇരിക്കാന്‍ എത്ര ശാസ്ത്രീയ വഴികള്‍ ആണ് നാം ചെയ്യുന്നത്. ഭാരതീയ ആചാരങ്ങള്‍ എത്ര മനോഹരം .
സൂര്യനില്‍ ജലമില്ല അത് കൊണ്ട് സൂര്യന്‍ ജലത്തെ ആകര്ഷിക്കുമെങ്കില്‍ കാന്തം ഇരുമ്പിനെ ആകര്‍ഷിക്കുന്നു ശനി ഗ്രഹത്തില്‍ കാന്തം മാത്രമാണ് ഉള്ളത് അത് ഭൂമിക്കു നേര്‍ വന്നാല്‍ ഭൂമിയുടെ ഇരുമ്പ് സമ്പത്തിനെ വലിച്ചെടുക്കും.
ശാസ്ത്രം ഇപ്പോള്‍ ശനിയില്‍ ഉള്ളത് മറ്റെന്തോ ആണെന്ന് പറയുമായിരിക്കും പക്ഷേ അഥര്‍വ്വവേദത്തിന് തെറ്റില്ലല്ലോ?
മനുഷ്യന് ദാഹം തോന്നണമെങ്കില്‍ ശരീരത്തില്‍ ജലാംശം കുറയണം അപ്പോഴേ ജലത്തിനോട് താല്‍പര്യം ഉണ്ടാകൂ .അത് പോലെ ഏതു ഗ്രഹത്തിലാണോ ഇരമ്പു ഇല്ലാത്തത് ആ ഗ്രഹം അത് തേടുന്നു .
ചിലര്‍ ശനിയെ ഇരുമ്പ് ഉള്ള ഗ്രഹമായി ചിത്രികരിക്കുന്നു .അതില്‍ ഇരുമ്പ് ഉണ്ടെങ്കില്‍ എന്തിനു ശനീ ശ്വര കോവിലില്‍ നിന്നും ഇരുമ്പാണികള്‍ ഇട്ട ജലം കൊടുക്കുന്നു ? ഭൂമിയില്‍ അതാതു കാലങ്ങളില്‍ കുറയുന്ന വസ്തു അല്ലേ ഭക്തന് കൊടുക്കേണ്ടത്?
ദാഹം ഉള്ളപ്പോള്‍ അവല്‍ കൊടുക്കുകയോ?
ഇരുമ്പ് പ്രദാനം ചെയ്യുന്ന ഗ്രഹമെങ്കില്‍ അതിന്റെ ആവിശമെന്ത് ?
സൂര്യനില്‍ നിന്നും ചൂട് കിട്ടുന്നെങ്കില്‍ കൊടുക്കേണ്ടത് തണുപ്പാണ്
ചന്ദ്രനില്‍ നിന്നും തണുപ്പ് കിട്ടുന്നെങ്കില്‍ ചൂടിനുള്ള പുതപ്പാണ്‌ കൊടുക്കേണ്ടത്.
അപ്പൊ ശനിയില്‍ നിന്നും ഇരുമ്പാണ് കിട്ടുന്നതെങ്കില്‍ എന്തിന് ഇരുംബിട്ട ജലം കൊടക്കണം ? അത് തെറ്റല്ലേ ?
നഷട്ട പെടുന്നതല്ലേ കൊടുക്കേണ്ടത് ? അത് കൊണ്ട് ശനീശ്വര കോവിലില്‍ ഇന്നും ഇരുമ്പ് ഇട്ട ജലം കൊടുക്കുന്നു.
ശനി കാന്ത ഗ്രഹമാണ് അത് ഇരുമ്പിനെ ആണ് ആകര്‍ഷിക്കുന്നത് എന്ന്‍ അഥര്‍വ്വo പറയുന്നു.
ശനിയാഴ്ച ശനി ദേവന്‍ ഭൂമിയില്‍ നിന്നും ഇരുമ്പിനെ സീകരിച്ചാല്‍ ശനി ദിനം ഭൂമിയില്‍ മരണം കൂടുന്നു അല്ലെങ്കില്‍ രോഗങ്ങള്‍ കൂടുന്നു എള്ള് തിരികള്‍ അത് നിര്‍വീര്യ മാക്കുന്നു .ഈ ശാസ്ത്രമാണ് എള്ള് തിരി അമ്പലങ്ങളില്‍ കത്തിക്കുവാന്‍ കാരണം .
ഇതൊക്കെ കേട്ട നിന്ന രാജാവ് വീണ്ടും ചോദിച്ചു സരസ്വതിയുടെ വാക്ക് മൊഴി സിദ്ധിച്ച ബ്രെഹ്മമേ താങ്കള്‍ പറഞ്ഞത് വാസ്തവം ആയിരിക്കാം പക്ഷേ അയണ്‍ കുറഞ്ഞാല്‍ മനുഷ്യന്‍റെ കണ്‍ഠത്തില്‍ എങ്ങിനെയാണ് മുഴകള്‍ രൂപ പെടുന്നത്.
മന്നവാ ഇതിലെന്ത് സംശയം അങ്ങ് കലിയുഗത്തിലെ രോഗങ്ങളെ കുറിച്ചുള്ള ഭവഷ്യങ്ങള്‍ നമ്മുടെ മുനിമാര്‍ പറഞ്ഞു തന്നിട്ടില്ലേ .അങ്ങ് അക്കാര്യം മറന്നുവോ ?

ഇരുമ്പും തുരുമ്പും ശെനി ഗ്രെഹത്തിൽ ഇല്ലാത്തത് കൊണ്ട് ഇരുമ്പ് സോല്പ്പ മാത്രം ഉള്ളത് കൊണ്ടും ഈ ഗ്രെഹം ശേനിയാഴ്ച ഭൂമിയിൽ നിന്നും ഇരുമ്പ് വലിച്ചെടുക്കുന്നു.
കാന്തം കാന്തത്തെ ആകർഷിക്കുമെങ്കിൽ അത് പോലെ ഗ്രഹങ്ങൾ പരസ്പ്പരം ആകര്ഷിക്കുമെങ്കിൽ ജലം സോയം ആകര്ഷിച്ചു സമുദ്രമായി ഒന്നിച്ചു കിടക്കുന്നുവെങ്കിൽ എവിടെയും ആകര്ഷണം എന്ന കാന്തം പ്രവര്ത്തിക്കുന്നല്ലോ .
ചന്ദ്രനിലെ ജലം ഭൂമിയിലെ ജലത്തെയും അകര്ഷിക്കുന്നു. അതുകൊണ്ടും വേലിയേറ്റം ഉണ്ടാകുന്നു ശാസ്ത്രവും ശാസ്ത്രഞ്ജരും മറ്റൊരു കാരണവും പറഞ്ഞേക്കാം അതും നിങ്ങക്ക് സീകരിക്കാം .
ശെനിയാഴ്ച ഒട്ടുമിക്ക അയ്യപ്പ ഷെക്ത്രങ്ങലിലും പ്രത്യേക പൂജകൾ നടക്കും. നമ്മുടെ ശബരില അയ്യപ്പ ഷേത്രത്തില്‍ ശാസ്ത്രീയ മായ ശനിപൂജകള്‍ നടക്കുന്നു എന്നത് എന്നെ അത്ഭുത പെടുത്തിയുട്ടുണ്ട് .സ്വാമിയേ ശരണ മയ്യപ്പ .
സോയം സംരെക്ഷിക്കുക എന്നതാണ് പ്രകൃതിയുടെ നിയമം. ഋഗ യെജുസ് സാമം അഥർവ്വം പടിച്ചവന്റെ മുന്നില്‍ വിശാലമായ അറിവുകള്‍ കൂടുന്നു.
ഒരു സർവകാലകലാശാലയിൽ നിന്നും ബിരുദം നേടിയവനെ പദവി ഉള്ളവനെ വ്യസഭഗവാൻ എന്ന് വിളിക്കണം ( അങ്ങിനെ വിളിക്കാൻ ഇപ്പോൾ ഭുമുഖത്തു ആരും ഇല്ല ) ഇനിയൊരു കാലത്തും അവിടം വരെ ആരും എത്തുകയില്ല ''' അങ്ങിനെ എത്തണമെങ്കില്‍ വേദം പഠിക്കണം ഗുരുകുലങ്ങള്‍ തരിച്ചു വരണം.
പന്തളം രാജ കുടുംബങ്ങള്‍ അയപ്പനെ പരിശീലിപ്പിച്ച പോലെ ഭാരത സംസ്കാരം തിരികെ കൊണ്ട് വരണം അങ്ങിനെ ഉണ്ടാകണമെങ്കിൽ വിദ്യ അറിയണം വേദം പഠിക്കണം അമ്പലങ്ങളിൽ നിന്നും ഭാഗവതസപ്താഹം നിർത്തി വേദ സപ്താഹം നടത്തണം . ഇതെല്ലാം ശേരിയല്ലേ??
''''ഇല്ല ഇനി ഉണ്ടാകാനും പോകുന്നില്ല. കുതന്ത്രികൾ നില നിൽക്കണമെങ്കിൽ ഭാഗവതം വേണം വേദം പാടില്ല അതൊക്കെ ജനം അറിഞ്ഞാൽ ഹിന്ദുക്കള്‍ക്ക് ബുദ്ധി ഉണ്ടാകും അത് ലഭിച്ചാൽ തന്ത്രി എന്ന സാധനം നില നിൽക്കില്ല ;;;
!!! എന്താണ് കണ്ടകശനി എന്ന്‍ അറിയുക !!
പക്ഷെ ശെനിയുടെ ആരംഭം മനസ്സിലാക്കണമെങ്കിൽ 5000 അയ്യായിരം കോടി വര്ഷം പുറകിലേക്ക് പോകണം വൈദിക ജോതിഷം പഠിക്കണം എന്തിനു ആ വിഷയം പറയുന്നു നമുക്ക് കണ്ടകശെനി എന്തെന്ന് പഠിക്കാം.
മനുഷ്യന് ഇരുമ്പിന്റെ അംശം കുറഞ്ഞാൽ കണ്ടക ശെനി വരും ( തൈറോട് )
ഇന്നു ഗെർഭിണികൽക്കു അയണ്‍ ഗുളിക കൊടുക്കുന്നു ഇതു ഇരമ്പു അരച്ചത് തന്നെ എന്ന് വെച്ചാൽ തുരുമ്പ് തന്നെ MBBS പാസായ A/C റൂമിലെ വയറ്റാട്ടി (ഗൈനൊ) നമ്മുടെ സ്ത്രികളെ ഈ വിഷം കുറെ മാസം തീറ്റിക്കും.
പ്രസവിക്കുന്ന എല്ലാ സ്ത്രികള്‍ക്കും തൈറോട് രോഗങ്ങള്‍ ഉണ്ടാകുന്നു
അയഡിന്‍ഗുളിക കഴിച്ചാല്‍ പ്രസവശേഷം ഇവര്ക്ക് തൈറോടും ലഭിക്കും ഹായ് ഹാവൂ.... പിന്നീട് ആശുപത്രി ബിസ്സനസ്സു കാർക്ക് തൈറോടും ചികിത്സിക്കാം എത്ര ലാഭം എത്ര നല്ല കച്ചവടം.ഭാഗവതവും ആധുനികവൈദ്യവും നീണാള്‍ വാഴട്ടെ ജയ് ജയ് തന്ത്രി മുഖ്യന്‍ .
നമ്മുടെ നാട്ടിലെ പെണ്കുട്ടികള്ക്ക് പ്രസവശേഷം ആണ് തൈറോട് വരുന്നത്.

Anil Vaidik's photo.
Posted by Sreeniivasan at 08:39 0 comments
Email ThisBlogThis!Share to XShare to FacebookShare to Pinterest

Monday, 24 August 2015

എള്ളില് ജൈവ ഇരുമ്പ് സത്തുകൾ

ശനി ദേവന് വേണ്ടത് ' എള്ള് മാത്രം എന്തിനു വേണ്ടിയാണ് ഈ ദേവന് എള്ള് കൊടുക്കുന്നത് / എന്തിന് വേണ്ടി അയ്യപ്പന് നെയ്‌ കൊടുക്കുന്നു / പഴനിയില്‍ എന്തിനു പാല്‍ അഭിഷേകം നടത്തുന്നു എന്തിനാണ് ഭക്ത ശിരോമാണികളെ ഈ എള്ള്‌ ചുമ്മാ കത്തിച്ചു കളയുന്നത് എന്തും കത്തിച്ചു കളയുന്ന പാമര സമൂഹം ആണോ ഭാരതീയ സനാതനമെന്ന സമൂഹം. നിങ്ങള്‍ വേദം പഠിക്കുക വേണ്ടേ .അതിന്‍റെ പൊരുള്‍ അറിയേണ്ടേ?
പക്ഷേ ഇന്നു ഇതൊക്കെ പഠിച്ചാല്‍ വയറു കാലിയാകും. എന്നൊരു അവസ്ഥ മുന്നില്‍ കാണുന്നുണ്ട്.പക്ഷേ അതും എങ്ങിനെയെങ്കിലും തരണം ചെയ്യും അതാണ്‌ ഇശ്വര കടമ.
എള്ളില് ജൈവ ഇരുമ്പ് സത്തുകൾ ഈശോരൻ നിറച്ചു വെച്ചിരിക്കുന്നു ഒരു ഗ്ലാസ്സ് ജലത്തിൽ എള്ള് ഇട്ടു കലക്കുക മറ്റൊരു ഗ്ലാസ്സിൽ ഇരുമ്പോ തുരുമ്പോ ഇടുക രണ്ടിനും ഓരോ നിറം കാണാം.
ഇതു ശാസ്ത്രിയ മായി ടെസ്റ്റ് ചെയ്തും നോക്കാം എള്ള്‌ ശുദ്ധ അയഡിൻ എന്ന് നിങ്ങൾ തിരിച്ചറിയുക.
എള്ള്‌ ശെനിയാഴിച്ച ഭക്ഷണമാക്കുക അപ്പോളത് നിങ്ങള്ക്ക് മാത്രം ഗുണം ചെയ്യും. ഇനി കുറച്ചു എള്ള്‌ അടുപ്പിലോ തിരിയാക്കി എണ്ണയിലോ കത്തിക്കുക ഈ ഗുണം മറ്റുള്ളവര്ക്കും കിട്ടും. നമ്മുടെ ശത്രുവിനും ഈ ഗുണം ലഭിക്കും. ദുബായിലുള്ള മകന്‍റെ ശനി ദോഷം മാറാന്‍ ആ പഹയനോട് അല്പ്പം എള്ള് തിന്നാനോ കത്തിക്കാനോ പറഞ്ഞാ മതി . ശനി ദോഷം തീര്‍ക്കാന്‍ ഇവിടെ എള്ള് കത്തിച്ചാല്‍ ആ ഗുണം ദുബായില്‍ എത്തില്ല. എള്ള്‌ എന്തിനു കത്തിക്കുന്നു ഇതു ചുമ്മാ കത്തി പോവുകയല്ലേ എന്നും ചിന്തിക്കാമല്ലോ. അങ്ങിനെ ചിന്തിക്കരുത് അതിലൊന്നും കഴമ്പില്ല . നിങ്ങള് ''മുളക്'' കത്തിക്കുക എങ്കിൽ നമ്മുടെഅതിഥി മൂക്കും പൊത്തി വീട് വിടും.
മുളകിന്റെ ദൂഷ്യo വായുവില് കലർന്ന് ആ രൂക്ഷഗെന്ധം ശോസ കോശത്തിൽ എത്തിയാൽ ആ ദോഷം ശരീരം ചുമയുണ്ടാക്കി പുറത്തു കളയുമെങ്കില് മുളകിന്റെ പുക നമുക്ക് സഹിക്കില്ലെങ്കിൽ അത് കത്തുകയോ പുകയാനൊ അനുവദിക്കരുത്.
എള്ള് കത്തിക്കുന്നതും ലഘുവായ അഗ്നിഹോത്രം തന്നെയാണ്.
നെയ്യും നാളികേരവും കത്തിച്ചാൽ ചുമ പോലും വരുന്നില്ലെങ്കിൽ ജാതിക്ക കത്തുന്ന ഗെന്ധം ഉന്മേഷം തരുന്നുവെങ്കിൽ നിങ്ങള് എള്ള്‌ കത്തിക്കണം ഇതു നിങ്ങളുടെ (കണ്ടകശെനി തൊണ്ടയില്‍വരുന്ന മുഴ) ഇല്ലാതാക്കും ജോതിഷികള്‍ പറയുന്ന കണ്ടക ശേനി തൈറോടാണ് എന്ന വാസ്ഥവം നിങ്ങളറിയുക.
അത് മാറാന്‍ പൂജകള്‍ ചെയ്തിട്ട് എന്ത് ഫലമാണ് കിട്ടുക പകരം അല്‍പ്പം എള്ള് തിന്നാല്‍ മതി. എള്ള് കത്തിയാല്‍ ഔവ്ഷ്ധഗെന്ധം വായുവിലൂടെ സർവ്വ ജീവജാലത്തിനും ലഭിക്കും ഇരുമ്പ് സത്ത് ഭൂമിയിൽ കുറയില്ല.
വിക്രമാദിത്യരാജന്‍ അത്ഭുതം കൂറി ഇങ്ങിനെ പറഞ്ഞു വര രുചി താങ്കളുടെ നാവില്‍ വിജ്ജാനവരങ്ങളുടെ രുചി കാരണം അറിവ് ഉമിനീര്‍ പോലെ നാവില്‍ നിറയുന്നു നല്ല വിവരണം തുടരട്ടെ അങ്ങയുടെ ദേവ സംഗീതം സംഗീതം!!
നല്ലത് രാജ ശ്രേഷ്ട്ട അങ്ങയുടെ അറിയാനുള്ള വെമ്പല്‍ എന്നെ വീണ്ടും പറയാന്‍ പ്രേരിപ്പിക്കുന്നു .ബാക്കി കേള്‍ക്കുക .



Posted by Sreeniivasan at 04:45 0 comments
Email ThisBlogThis!Share to XShare to FacebookShare to Pinterest

Saturday, 22 August 2015

''സര്‍വ്വ പഴങ്ങളിലും അടങ്ങിയിരിക്കുന്നതും ത്രിഫലയില്‍ അടങ്ങിയതും ഒന്നായിരിക്കും''

ത്രിഫല അഥവാ നെല്ലിക്ക താന്നിക്ക കടുക്ക ഓരോ പഴത്തിലും മധുരം ചേര്‍ത്ത നെല്ലിക്കയുടെ രുചിയോ താന്നിക്കയില്‍ ശര്‍ക്കര ചേര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന സുഖമുള്ള ചവര്‍പ്പോ .കടുക്കയില്‍ തേന്‍ ചേരുമ്പോള്‍ നാവിന് അനുഭവപ്പെടുന്ന ആനന്ദമോ. ഇതൊക്കെയാണ് സകല പഴങ്ങളില്‍ നിന്നും നാവിന് ലഭ്യമായ അനുഭവങ്ങള്‍ .
സര്‍വ്വ രോഗ മുക്തി വേണോ ? എങ്കില്‍ പഴങ്ങള്‍ ഭക്ഷിക്കുക അല്ലെങ്കില്‍ ഈ പോസ്റ്റ് വായിക്കുക.
ഒരു സന്തോഷ വാര്‍ത്ത സമ്മാനിക്കുന്നു . പഴങ്ങളെ കുറിച്ച് ചില ആരോഗ്യ മാസികകളിലെ വാര്‍ത്തകള്‍ കണ്ടിട്ടുണ്ടോ? കുറെ പഴങ്ങളുടെ ജീവന്‍ തുടിക്കുന്ന ചിത്രം കാണിച്ചു നിങ്ങളെ കൊതിപ്പിച്ചു കൊണ്ട് അവര്‍ പറയും.
പഴവര്‍ഗ്ഗങ്ങള്‍ (ഫലങ്ങള്‍) നിത്യ യവ്വനം നല്കുമത്രേ !! ആരോഗ്യം നല്കുമത്രേ.മുഖകാന്തി കൈവരും. മല മൂത്ര ശോചന കൃത്യമാകും . മുടി കിളിര്‍ക്കും . ഫ്രൂട്ടെറിയന്‍ ആയാല്‍ ഡോക്ടറെ കാണേണ്ടി വരില്ല. പിന്നെയങ്ങിനെ പലതുണ്ട് പറയാന്‍.
.പഴങ്ങളെ കുറിച്ചെല്ലാം പറയുന്നത് സത്യം തന്നെ. അമിതമായ വിലയും അതിലെ വിഷം നിറഞ്ഞ രാസ വളവും നമ്മളെ പിന്നിലേക്ക്‌ വലിക്കുന്നത് കാരണം പലര്‍ക്കും പഴങ്ങള്‍ നോക്ക് കുത്തികള്‍ മാത്രം.
പക്ഷേ പഴങ്ങള്‍ വാങ്ങാന്‍ പണം വേണം. മലയാളികള്‍ കണ്ടാല്‍ തിരിഞ്ഞു പോലും നോക്കാതിരുന്ന !!മുള്ളാത്ത!!യില്‍ വരെ പണത്തിന്റെ മുള്ളുകള്‍ കാണുന്നു. ചക്ക പോലും വിദേശങ്ങളിലേക്ക് പറക്കുന്നു.
പഴങ്ങള്‍ ശീലിച്ചാല്‍ ആരോഗ്യം വര്ദ്ധനവ് ഉണ്ടാകുമത്രേ.പക്ഷേ വാങ്ങാന്‍ പണമില്ല.
ശുദ്ധമായ സ്വോതിക ഭക്ഷണമാണ് പഴങ്ങള്‍ പക്ഷേ പലര്‍ക്കും വാങ്ങാന്‍ സാമ്പത്തികം അനുവദിക്കുന്നില്ല. .
കീശയുടെ കനക്കുറവു കാരണം ചിലര്‍ക്ക് ഫ്രൂട്സ് സ്റ്റാള്‍ കാണുന്നത് തന്നെ അലര്‍ജ്ജിയാണ്.
ഈശ്വര ഈ പഴങ്ങള്‍ തിന്നാന്‍ ആഗ്രഹമുണ്ട് പക്ഷേ നിത്യവൃത്തിക്ക് വകയില്ലാത്തവന് ഇതൊക്കെ സ്വപ്നം മാത്രമാണ് ?
സൃഷ്ട്ടാവേ നീയെന്തിന് ഈ ഫലങ്ങള്‍ കഴുകന്റെ കണ്ണുള്ള കച്ചവടക്കാരനില്‍ എത്തിക്കുന്നു. കരുണാമയനെ അതെല്ലാം എന്ത് കൊണ്ട് നേരിട്ട് ദരിദ്രന്റെ കൈകളില്‍ എത്തുന്നില്ല പഴങ്ങള്‍ക്ക് .എന്ത് കൊണ്ട് ഇവരിത്ര വില വാങ്ങുന്നു.
പഴങ്ങള്‍ വാങ്ങാന്‍ സമ്പത്തില്ലാത്തവന്‍ ഇങ്ങിനെ ചിന്തിക്കുന്നതില്‍ തെറ്റില്ലല്ലോ?.. അല്ലെങ്കില്‍ പഴങ്ങള്‍ വാങ്ങാന്‍ വിഷമിക്കുന്നവന്റെ രോദനം ഇതൊക്കെയാണ് . ഇശ്വരാ നീയിത്ര ക്രൂരനോ!!!?..
.
ഇനി മറ്റൊന്ന് ഇന്ന്‍ ലോകത്തുള്ള സര്‍വ്വ പഴങ്ങളും മതി മറന്നു തിന്നുന്ന ഒരാളെ നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ സാധിക്കില്ല കാരണം ലോകത്തില്‍ ഉണ്ടാകുന്ന സര്‍വ്വ ഫലങ്ങളും വിപണിയില്‍ നമുക്ക് ലഭിക്കില്ല.ഇന്നും നാം കാണാത്ത എത്രയോ ഫലങ്ങള്‍ ഭൂമിയില്‍ ഉണ്ട്. അതൊക്കെ കണ്ട് കിട്ടുക തന്നെ പ്രയാസം .അങ്ങിനെ യുള്ളപ്പോള്‍ എല്ലാ പഴങ്ങളുടെയും രുചി യറിഞ്ഞ ആളുകള്‍ ഉണ്ടാവോമോ ?
പഴങ്ങള്‍ ഭൂമിയുടെ അമൃത് ചുരത്തുന്ന സ്തനങ്ങളാകുന്ന പഴങ്ങളില്‍ നിരവധി രസങ്ങള്‍ അടങ്ങിയിരിക്കുന്നു കയ്പ്പും പുളിയും ചവര്‍പ്പും മധുരവും ഒക്കെ പഴങ്ങളില്‍ നിറയുന്നു.
ത്രിദോഷം എന്ന വാത പിത്ത കഫ ദോഷങ്ങള്‍ തുല്യമായി നിര്‍ത്തി നമുക്ക് ത്രിതീയ ഫലങ്ങള്‍ തരുന്ന ത്രിഫലയാണ് പഴങ്ങള്‍ .
മനുഷ്യന് പൂര്‍ണ്ണ ആരോഗ്യം തരുന്നവയാണ് പഴങ്ങള്‍. പൂര്‍ണ്ണ ആരോഗ്യം തരുന്ന മൂന്നു ഗുണങ്ങള്‍ പഴങ്ങളില്‍ ഉണ്ടെന്ന് അറിയുക ഇതെല്ലാം ഒന്നിച്ചു തരുന്നത് കൊണ്ട് പഴവര്‍ഗ്ഗങ്ങള്‍ എല്ലാം തന്നെ ഫലങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നു.
ഓരോ പഴത്തിലും മധുരം ചേര്‍ത്ത നെല്ലിക്കയുടെ രുചിയോ താന്നിക്കയില്‍ ശര്‍ക്കര ചേര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന സുഖമുള്ള ചവര്‍പ്പോ .കടുക്കയില്‍ തേന്‍ ചേരുമ്പോള്‍ നാവിന് അനുഭവപ്പെടുന്ന ആനന്ദമോ. ഇതൊക്കെയാണ് സകല പഴങ്ങളില്‍ നിന്നും നാവിന് ലഭ്യമായ അനുഭവങ്ങള്‍ .
സര്‍വ്വ പഴങ്ങളിലും അടങ്ങിയിരിക്കുന്നതും ത്രിഫലയില്‍ അടങ്ങിയതും ഒന്നായിരിക്കും.
ഒട്ടു മിക്ക പഴത്തിലും ഉള്ളതെല്ലാം തന്നെ നെല്ലിക്കയില്‍ മാത്രം ഒതുക്കി പ്രപഞ്ചസൃഷ്ട്ടിയുടെ വൈദ്യനാഥന്‍ നിറച്ചു വെച്ചിരിക്കുന്നു.
നെല്ലിക്ക താന്നിക്ക കടുക്ക / ഇതില്‍ അടങ്ങിയിരിക്കുന്ന മൂന്ന് രസങ്ങളില്‍ അടങ്ങിയിരിക്കുന്ന ഏതെങ്കിലും ഒന്നായിരിക്കും സര്‍വ്വ പഴങ്ങളിലും ഉള്ളത്. ഇതൊന്ന് നിരീക്ഷിച്ചാല്‍ ഇതിന്‍റെ വാസ്തവം മനസിലാകും .ത്രിഫലയുടെ ഗുണങ്ങള്‍ ആണ് എല്ലാ പഴ വര്‍ഗ്ഗത്തിലും ഉള്ളത് അത് തന്നെയായിരിക്കും പരിശോദനയില്‍ തെളിയുന്നതും അനുഭവപ്പെടുന്നതും.അത് സ്വയം തിരിച്ചറിയുക.
ഇന്ന് കാണുന്ന പഴങ്ങളിലെല്ലാം . നെല്ലിക്ക താന്നിക്ക കടുക്ക എന്നിവയുടെ രസങ്ങളും കരിമ്പിന്റെ മധുരവും കൂടി ചേര്‍ന്നിട്ടുണ്ട്. ത്രിഫലയില്‍ അല്പ്പം ഇരട്ടി മധുരം ചേര്‍ത്താല്‍ ലോകത്തിലെ. ഏറ്റവും നല്ല പഴമായി മാറുന്നു.
സാധാരണ യായി പഴങ്ങളെ ആയുര്‍വ്വേദം !!ഫലം!! എന്നാണു വിളിക്കുന്നത്‌.
ലോകത്തിലെ ഇന്നു കാണുന്ന എല്ലാ വസ്തുവിന്റെയും ആദ്യ LOBARATORY ടെസ്റ്റുകള്‍ നടന്നത് ഭാരതത്തിലെ മുനി മാരുടെ മസ്തിഷ്കത്തിലാണ്.കോണകം ഉടുത്തു വാണിരുന്ന ശ്രേഷ്ട്ടന്‍മാര്‍ .
ശുദ്ധമായ പഴങ്ങളും അതിനുള്ളില്‍ സൃഷ്ട്ടാവ് കരുതി വെച്ചിട്ടുള്ള ഗുണങ്ങളും ഭാരതത്തിന്റെ ലാബ്‌ ടെസ്റ്റില്‍ പണ്ടെങ്ങോ മാമുനികള്‍ ഗവേഷണം നടത്തി തെളിയിച്ചു തന്നിട്ടുണ്ട് . മഹാര്‍ഷികളുടെ തപസ്സില്‍ തെളിഞ്ഞതിനെല്ലാം അടിസ്ഥാന പരമായി അതിന് യോജിക്കുന പേരും കണ്ടെത്തി നല്‍കിയിട്ടുണ്ട്. !!ത്രിഫല!! എന്നാണു ആ നാമം.നെല്ലിക്ക താന്നിക്ക കടുക്ക ഇവയില്‍ സര്‍വ്വ പഴങ്ങളും അടങ്ങിയിട്ടുണ്ട്.പേരുകൊണ്ട് തന്നെ ഇതിന്റെ മഹത്തം മനസില്ലാക്കാം.
ത്രിഫല ചൂര്‍ണ്ണം ഉണ്ടാക്കാന്‍ തുച്ചമായ വിലയെ വരുന്നുള്ളൂ
വിലയില്ല എന്നതാണ് ഇതിന്റെ വില
ഒരു നുള്ള് ത്രിഫലയില്‍ മൂന്ന് കിലോ പഴച്ചാര്‍ അടങ്ങിയിരിക്കുന്നു.
ഇതാണ് വേദങ്ങള്‍ ഗ്രഹിക്കുമ്പോള്‍ മനസ്സില്‍ പതിയുന്നത്.
ഭാരത മുനി ശ്രേഷ്ട്ടന്‍ മാര്‍ക്ക് സ്വസ്തി പാടുക . സര്‍വ്വ പഴങ്ങളിലും നിന്നും നമുക്ക് ഊര്‍ജ്ജം തരുന്ന ഫലങ്ങളുടെ സ്വതിക ഗുണം അകക്കണ്ണ്‍ കൊണ്ട് മറ്റു പലതിലും അവര്‍ കണ്ടെത്തി. കോണകം പോലും ധരിക്കാതെ സ്വര്‍ഗ്ഗ കാമനയില്‍ ലെയിച്ച് മുഴുത്ത ലിന്ഗവും കാട്ടി നടന്നവര്‍ ശാസ്ത്ര സത്യങ്ങളും കണ്ടെത്തി. അവര്‍ക്ക് ജനിച്ചതാണ് ഇന്നു കാണുന്ന ആയുര്‍ വേദ ശാസ്ത്രം.
അവര്‍ കണ്ടു പിടിച്ചതിന് അപ്പുറം ഇനിയോരുത്തനും കണ്ടു പിടിക്കാനില്ല.
ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തി വെയ്പ്പിനെക്കാളും മികച്ചത് ത്രിഫല ചൂര്‍ണ്ണം ആകുന്നു. രാത്രി നിദ്ര പിടി പെടുന്നതിനു മുന്‍പ് അല്പ്പം ശര്‍ക്കര ചേര്‍ത്തു നെല്ലിക്കാ വലിപ്പത്തില്‍ കഴിക്കുക. പത്തു നാള്‍ കൊണ്ട്കൈ വിട്ടു പോയ ആരോഗ്യം തിരിച്ചു വരും.ഷുഗര്‍ രോഗം ഉണ്ടെങ്കില്‍ ശര്‍ക്കര പാടില്ല.
മുഖക്കുരു കൊണ്ട് വിഷമിച്ച ഒരു സ്ത്രിയോട് പ്രകൃതി ചികിത്സകന്‍ പഴങ്ങള്‍ കഴിക്കാന്‍ പറഞ്ഞു പ്രകൃതി ആചാര്യന്‍ പറഞ്ഞത് തീര്‍ത്തും സത്യമാണ് . എല്ലാ ഭിഷഗരനും പഴങ്ങള്‍ നിദ്ധേശിക്കും. പക്ഷേ സാമ്പത്തികമായി തകര്‍ന്നവര്‍ പഴങ്ങള്‍ വാങ്ങില്ല . മാത്രമല്ല വിഷങ്ങള്‍ നിറഞ്ഞ പഴങ്ങള്‍ മറ്റൊരു രോഗം കൂടി സമ്മാനിക്കില്ലേ ? സ്ത്രിയുടെ ഈ ചോദ്യം കേട്ട് വൈദ്യന്‍ പറഞ്ഞു . എന്നാല്‍ വളരെ വിലയുള്ള മറ്റൊരു പഴത്തിന്റെ പേര് പറയട്ടെ വിലയും തുച്ഛം ഗുണവും മിച്ചം അത് വങ്ങാവോ?
ആകാംഷയോടെ രോഗി ചോദിച്ചു എന്താത്?
ത്രിഫല പൊടിച്ചു കഴിക്കാമോ? എങ്കില്‍ പെട്ടന്ന് മാറും നിലവില്‍ വിലയില്ലാത്ത നല്ല വഴികള്‍ ഒന്നും തന്നെ രോഗിയില്‍ ഗുണം ചെയ്യില്ല. മനം മടുക്കെ കൈ നിറയെ കുറെ മരുന്നുകള്‍ കൊടുത്താലേ ഒട്ടുമിക്ക രോഗിക്കും തൃപ്തി വരുന്നുള്ളൂ. കുറെ മരുന്നുകള്‍ കൊടുത്തതിന് ശേഷം രോഗികളോട് പഴങ്ങള്‍ കൂടി കഴിക്കുവാന്‍ മാത്രമേ സാധാരണയായി ഏതൊരു വൈദ്യനും പറയാറുള്ളൂ എന്‍റെയും ഗതികേട് അതാണ്‌ വൈദ്യന്‍ അദ്ദേഹത്തിന്റെ വിഷമങ്ങള്‍ വിളമ്പി.ആയതു കൊണ്ട് സകല പഴങ്ങളും അടങ്ങിയ ത്രിഫല പൊടിച്ചു കഴിക്കുക.നൂറു ഗ്രാം പൊടിയില്‍ ആയിരം പഴങ്ങള്‍ അലിഞ്ഞുചേര്‍ന്ന ഗുണമാണ്. പോടീ രൂപത്തില്‍ ആയതു കൊണ്ട് എവിടെയും കൊണ്ട് നടക്കാം ജലം പോലും ഇല്ലാതെ നുണഞ്ഞു കഴിക്കാം. വിലയില്ല ഗുണമുണ്ട്.
എങ്ങിനെ ആണ് ഉണ്ടാക്കേണ്ടത് ?
മൂന്നും തുല്യ മായ അളവിലും നിര്‍മ്മിക്കാം .എങ്കിലും താങ്കള്‍ തുല്യ അളവില്‍ തന്നെ കഴിക്കുക. നിലവില്‍ നിങ്ങള്‍ക്ക് മുഖക്കുരു ഉണ്ടല്ലോ.അത് കൂടെ നറുനീണ്ടി കഷായം കഴിക്കാം നറുനീണ്ടിയും ഇരട്ടി മധുരവും ഇരുന്നൂറു ഗ്രാം തുല്യ അളവില്‍ പൊടിച്ചു അതില്‍ ഒരു കിലോ മുതിര പ്പൊടി ചേര്‍ത്ത് സോപ്പിനു പകരം ഉപയോഗിക്കുക. ഈ പൊടിയില്‍ അല്പ്പം കച്ചോലം ചേര്‍ത്താല്‍ നല്ല സുഗന്ധം ഉണ്ടാകും.
ആ സ്ത്രി ത്രിഫല ചൂര്‍ണ്ണം രണ്ടു നേരം കഴിക്കാന്‍ തുടങ്ങി അത്ഭുതം എന്ന് പറയട്ടെ മുപ്പതു നാള്‍ കൊണ്ട്മുഖക്കുരു നിശ്ശേഷം മാറിയെന്നു മാത്രമല്ല ചര്‍മ്മ കാന്തി വര്‍ദ്ധിച്ചു എന്ന് കൂടി അറിയിക്കുന്നു.
ഇന്നു മലബന്ധം കാരണം പലതിനും സമയക്കുറവ് കാണുന്നു. പണ്ട് പത്തു മക്കളും ഒരു കക്കൂസും കൊണ്ട് ജീവിച്ചവര്‍ ഇന്നു നാലാളും നാല് കക്കൂസും ഒക്കെയായി ഇന്നു മിക്ക വീടുകളിലും ഭാത്ത്റൂമിന്റെ എണ്ണം കൂടിയിട്ടുണ്ട് നാം രണ്ടു നമുക്ക് രണ്ടു !!നമ്മള്‍ക്ക് നാലും!! അതാണ്‌ ന്യൂ ജനറേഷന്‍ രൂപം.
അവരോടും ഒരപേക്ഷയുണ്ട് ദയവായി ത്രിഫല ചൂര്‍ണ്ണം നെല്ലിക്കാ വലിപ്പത്തില്‍ ശര്‍ക്കര ചേര്‍ത്ത് കുഴച്ചു എല്ലാവരും കഴിക്കുക. മലിനമായ വയര്‍ നിങ്ങളില്‍ നിത്യ രോഗം തരും .കുടവയറും സമ്മാനിക്കും.
പണ്ട് പുരുഷനു മാത്രം അവകാശപ്പെട്ടിരുന്ന കുടവയര്‍ ഇന്നു തുല്യമായി സ്ത്രികള്‍ക്കുണ്ട്.രണ്ട് നേരം ത്രിഫല കഴിക്കുക വയര്‍ ഒട്ടും .കാരണം കെട്ടി കിടക്കുന്ന മലം പോകുന്നതാണ് കാരണം .മലിനമോക്കെ പോകട്ടെ ശരീരം നന്നായാല്‍ മനസ്സും നന്നാകും.
മദ്യത്തിന് അടിമപ്പെട്ട ഒരാള്‍ അത് നിര്‍ത്തണം എന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചു വൈദ്യന്‍ ഏതോ പൊടി തേനില്‍ കഴിക്കാന്‍ കൊടുത്തു തേന്‍ ഒഴിവാക്കരുത്‌ എന്ന്‍ വെക്തമായി അറിയിച്ചു . തേന്‍ മദ്യപരില്‍ പുനര്‍ ചിന്ത ഉണ്ടാക്കും അയാളത് സ്ഥിരം കഴിക്കാന്‍ തുടങ്ങി ആദ്യമൊക്കെ കുറച്ചു വിരക്തിയൊക്കെ കാണിച്ചു പിന്നീട് ആ മരുന്നിലെ സുഖം അയാള്‍ അനുഭവിക്കാന്‍ തുടങ്ങി. മദ്യം പൂര്‍ണ്ണമായും ഒഴിവാക്കി ജീവിക്കാന്‍ തുടങ്ങി . അയാള്‍ ഏതു വെള്ളം കുടിച്ചാലും മധുരമുള്ളതായി തോന്നി തുടങ്ങി. മധുരത്തിന്റെ കാരണം ത്രിഫലയിലെ നെല്ലിക്കയുടെ ഗുണം ആണെന്ന് അയാള്‍ മനസിലാക്കിയില്ല. ഷുഗര്‍ രോഗം എന്ന് സംശയിച്ചു ഈ വിവരം വൈദ്യനെ അറിയിച്ചു .ഈ സമയം മുതലെടുത്ത വൈദ്യന്‍ പറഞ്ഞു താങ്കളില്‍ അന്ന പൂര്‍ണ്ണഈശ്വരി ജീവിക്കുന്നു കണ്ടോ പച്ച വെള്ളം പോലും ഇപ്പോള്‍ മധുരമായില്ലേ . പോയ്‌ ഇനിയുള്ള കാലം ത്രിഫല ചൂര്‍ണ്ണം ഉണ്ടാക്കി പതിവായി കഴിച്ചു സുഖമായി ജീവിക്കുക എന്ന് പറഞ്ഞു സന്തോഷിപ്പിച്ചു വിട്ടു.
എങ്കിലും ഏറെ നാള്‍ ത്രിഫല നെല്ലിക്കാ വലുപ്പത്തില്‍ കഴിക്കരുത് കാരണം ചിലര്‍ക്ക് മലത്തില്‍ രക്തം കാണുന്നതായി പറയപ്പെടുന്നു. ആയതു കൊണ്ട് നിരന്തരം ഉപയോഗിക്കുന്നവര്‍ ഒരു നുള്ള് പൊടിയില്‍ ഒതുക്കാന്‍ നോക്കണം.
മുലയൂട്ടുന്ന അമ്മമ്മാര്‍ ത്രിഫല കഴിക്കുക മുലപ്പാല്‍ ദുഷിക്കില്ല പാല്‍ വര്‍ദ്ധിക്കും രുചിയും കൂടും ആ പോടിക്കുഞ്ഞിന് ഒരസുഖവും വരില്ല നിങ്ങള്‍ക്കും ആരോഗ്യം.
ഗര്‍ഭിണികള്‍ക്കും ശര്‍ക്കര കൂട്ടി ത്രിഫലയില്‍ എള്ളും ചേര്‍ത്ത് കൊടുക്കുക സുഖ പ്രസവം ഉണ്ടാകും. ഗെഭ കാല രോഗങ്ങള്‍ ഒന്നും ഉണ്ടാകില്ല . പൂര്‍ണ്ണ ആരോഗ്യം ഉള്ള ശുശു ജനിക്കും .
ബീജ വര്‍ദ്ധനവിനും ത്രിഫല കാരെള്ളില്‍ കൂട്ടി കഴിക്കുക.
യവ്വനം നിലനിര്‍ത്താന്‍ ത്രിഫലയുടെ കൂടെ കാരെള്ള് ചേര്‍ത്തു ശര്‍ക്കരയും കൂട്ടി കഴിച്ച മുഴവന്‍ പേര്‍ക്കും അറുപതിലും ചര്‍മ്മം തിളങ്ങി നിന്നു മുടി നരച്ചില്ല എന്നതും മറക്കരുത്.
ത്രിഫലയെ കുറിച്ച് ഞാന്‍ ക്ലാസ് എടുത്തപ്പോള്‍ ചിലര്‍ കൂക്കി വിളിച്ചു് അവരോടും ഞാന്‍ പറയുന്നു ഇതൊന്നും എന്‍റെ കണ്ടു പിടിത്തമല്ല.;;ഇദം; നമ; മ
ഞാന്‍ ഈ പറഞ്ഞതെല്ലാം എന്‍റെ അറിവില്‍ പെട്ടതും ഋഷികളോട് കടപ്പെട്ടതും ആകുന്നു .
ഞാന്‍ ഈ പറഞ്ഞതെല്ലാം ഋഷി വാക്കുകള്‍ മാത്രം തുണിയില്ലാതെയും കോണാന്‍ കെട്ടിയും നടന്ന മഹര്‍ഷികള്‍ പറഞ്ഞത് ഒന്ന് ആവര്‍ത്തിച്ചു എന്ന് മാത്രം അവര്‍ കോണകം കെട്ടി നടന്നു കണ്ടു പിടിച്ചതെല്ലാം ചില കഴുതകള്‍ കോണാന്‍ കെട്ടി വന്ന് അധിഷേപിക്കുന്നു. ഈ പ്രധിഷേപ കഴുതകളുടെ കോണാന്‍ കഴുത്തില്‍ ആണെന്ന് മാത്രം. അതെടുത്തു അടിയില്‍ കെട്ടിയിരുന്നെങ്കില്‍ വൃഷ്ണം തൂങ്ങിക്കിടക്കുന്ന അവസ്ഥ ഒഴിവാക്കാം. എന്നേ എനിക്ക് പറയാനുള്ളൂ? കാരണം കോണകത്തിന് പോലും ശാസ്ത്രമുണ്ട്.
നെല്ലിക്ക 300 ഗ്രാം / കടുക്ക 200 ഗ്രാം/ താന്നിക്ക 100 ഗ്രാം/ ഇതാണ് ത്രിഫലയുടെ ചേരുവ. താന്നിക്ക സമം ആയാലും കുഴപ്പമില്ല.വിദേശരാജ്യത്ത് പോകുന്നവര്‍ക്ക് എളുപ്പം കരുതാവുന്ന ഒന്നാണ് ത്രിഫല.കാറില്‍ പോലും കൊണ്ട് നടക്കാംകുട്ടികള്‍ കഴിച്ചാലും നല്ലത്.
ശുദ്ധി ചെയ്യേണ്ട വിധം .1,കടുക്ക =*കറ്റാർവാഴയുടെ നീരിലോ കാടിയിലോമൂന്നു നാള്‍ ഇട്ടുവെക്കുക അതിനു ശേഷം ഉണക്കുക .താന്നിക്ക .തഴുതാമ നീരിൽ രണ്ടു മണിക്കൂര്‍ ഇട്ടു വെച്ച് എടുത്തു കഴുകി ഉണക്കുക നെല്ലിക്ക .ചൂട് വെള്ളത്തിൽ ഒരു മണിക്കൂർ ഇട്ടു എടുക്കുക
ഒരു കിലോ ത്രിഫല ശാസ്ത്രീയമായി ശുദ്ധി ചെയ്ത് നിര്‍മ്മിക്കാന്‍ എനിക്ക് ചെലവ് വരുന്നത് നാനൂറു രൂപയും അതിന്‍റെ പിന്നിലെ പ്രവര്‍ത്തിയും മാത്രം നാല് പേര്‍ക്ക് ആറുമാസം ഒരു കിലോ മതിയാകും. ഇതു നിങ്ങള്‍ക്കും നിര്‍മ്മിക്കാം.
. കടുക്കയുടെ നിരന്തര ഉപയോഗം കാമ ക്രോധ ലോഭ സുഖം കുറച്ചേക്കാം. .പക്ഷേകടുക്ക മാത്രം ദിനവും അഞ്ചുവര്‍ഷം വരെ തുടര്‍ച്ചയായി കഴിച്ചുകൊണ്ടിരുന്നാല്‍ അപൂര്‍വ്വമായി നിങ്ങളില്‍ കാമചിന്തകളില്‍ അല്പ്പംമാറ്റംവന്നേക്കാം. എങ്കില്‍ത്രിഫലയില്‍ കടുക്ക ചേര്‍ന്നാല്‍ ബീജം വര്‍ദ്ധിക്കുകയേ ഉള്ളൂ. അത് വിവാഹ ജീവിതത്തെ ഒരിക്കലും ബാധിക്കില്ല. ഇക്കാരണം കൊണ്ട് വിവാഹിതര്‍ പോലും ഇത്രെയും ഗുണമുള്ള ത്രിഫല ഉപേക്ഷിക്കരുത് .
ത്രിഫലയില്‍ തന്നെ സുന്നാമുക്കി ചേര്‍ത്താല്‍ !!ബ്രഹത്‌ത്രിഫല!! എന്ന് അറിയപ്പെടുന്നു. മലം മുഴുവനും പോകാനും മഹാ ത്രിഫല കഴിക്കാം
ത്രിഫലയില്‍ ഇരട്ടി മധുരം ചേര്‍ത്താല്‍ രാവിലെ കഴിച്ചാല്‍ ശബ്ദം മധുരമാകും ത്രിഫലാധി /വരാദി/ എന്നും ഇത് അറിയപ്പെടുന്നു. രണ്ടും ചേര്‍ക്കാതെ കഴിക്കാം സുന്നാമുക്കി ചേര്‍ത്താല്‍ മലം കൂടുതല്‍ പോകും . ഇരട്ടി മധുരം ഗായകര്‍ക്ക് ഗുണം ചെയ്യും.
ഓരോന്ന് നിര്‍മ്മിക്കുംബോളും അല്പ്പം ചിലവ് കൂടും ഗുണവും കൂടും.


Anil Vaidik's photo.
Anil Vaidik's photo.
Posted by Sreeniivasan at 03:13 0 comments
Email ThisBlogThis!Share to XShare to FacebookShare to Pinterest

Friday, 21 August 2015

സ്വര്‍ണ്ണ താലിയുടെ കാണാപ്പുറങ്ങള്‍

താലിയുടെ കാണാപ്പുറങ്ങള്‍
സ്വര്‍ണ്ണാഭരണങ്ങള്‍ പൊതുവേ സ്ത്രികള്‍ക്ക് ഇഷ്ട്ടമാണ്.സ്വര്‍ണ്ണം കണ്ടാല്‍ ഭ്രെമിച്ചു നില്ക്കുന്നവരും കുറവല്ല. പക്ഷേ ജ്വവല്ലറിയില്‍ കണ്ണാടി കൂട്ടിലെ താലി കണ്ടാല്‍ ഒരു സ്ത്രിയും അത് ആവിശ്യ പെടാറില്ല.
താലി മാല ഔവ്ഷധം ആണെന്ന് അറിഞ്ഞാല്‍ അത്ഭുതം കൂറുമോ? കാലഹരണപ്പെട്ട ഒരു ഔവ്ഷധ സമ്പ്രദായത്തിന്‍റെ നിലവാര തകര്‍ച്ച രൂപ്പെട്ടു വന്നതാണ് ഇന്നുള്ള താലി മാല.
വിവാഹത്തിനു മുന്‍പ് ഒരു സ്ത്രിയും ആവിശപ്പെടാത്ത ആഭരണമാണ് താലി.
താലിയുടെ കാണാപ്പുറങ്ങള്‍സ്വര്‍ണ്ണ പ്പണിക്കരനെ കൊണ്ട് താലി തീര്‍ക്കാനും സ്ത്രികളാരും സമീപിക്കാറില്ല.
പൊതുവേ സ്ത്രികള്‍ ധരിക്കുന്ന ഏതൊരു ആഭരണവും എല്ലാ പുരുഷനും അണിയുന്നുണ്ട് . പക്ഷേ താലി മാറില്‍ അണിയാത്ത വര്‍ഗ്ഗവും പുരുഷന്‍ തന്നെ. തന്റേതല്ലാത്ത ഒരാഭരണം തീര്‍ക്കാന്‍ തട്ടാനെ സമീപിക്കുന്നതും പുരുഷന്‍ തന്നെ .
താലി ചാര്‍ത്തല്‍ ഭാരതീയ ആചാരമാണ് ഇണകളുടെ ദ്രഡ ബന്ധങ്ങള്‍ക്ക് ശക്തമായ ഭാഷ തീര്‍ക്കാന്‍ സ്വര്‍ണ്ണ നൂല്‍ കൊണ്ട് ഇരു മനസ്സുകളില്‍ എഴുതുന്ന വിലയാധാരമാണ് താലിയെന്ന ആഭരണം.
അത് പൊട്ടിച്ചെറിയുമ്പോള്‍ തകരുന്ന പുരുഷമനസ്സും താലി നഷ്ട്ടപെട്ടാല്‍ തകര്‍ന്നു പോകുന്ന സ്ത്രിത്വവും നമ്മുടെ നാട്ടിലെ ദയനീയ കാഴ്ചകള്‍ മാത്രം.
സ്ത്രി പുരുഷ ബന്ധത്തിന് സമൂഹം നല്കുന്ന സ്വതന്ത്ര അംഗികാരവും കൂടിയാണ് താലി .
താലി ചാര്‍ത്തലോടെ കേവലം ഒരു സ്വര്‍ണ്ണ ലോഹത്തിന് അമൂല്യമായ വില കല്പ്പിക്കുന്ന അത്ഭുതം നമ്മുടെ നാടിന്‍റെ പവിത്രതയാണ്.
കഴുത്തിലെ താലി മറ്റുള്ളവര്‍ കാണ്കെ മാറ് വരെ നീണ്ടു കിടക്കും ഞാന്‍ സുമംഗലിയാണ് എന്ന് വിളംബരം ചെയ്യുന്ന പരസ്യമാണ് മാറിലെ താലി.
ഭാരതത്തിലെ വിവിധ സംസ്ഥാനക്കാരും വിവാഹ കര്‍മ്മത്തില്‍ വരനെക്കൊണ്ട് വധുവിന്‍റെ കഴുത്തില്‍ താലി മാല അണിയിക്കുന്നു.
പക്ഷേ എല്ലാ നാട്ടിലും ഈ താലി ചാര്‍ത്തല്‍ ഇല്ല. വേദ പഠിതാക്കളുടെ വൈദികവിവാഹത്തില്‍ താലി അണിയിക്കല്‍ കണ്ടിട്ടില്ല. വൈദിക വിവാഹത്തില്‍ താലി ചാര്‍ത്തല്‍ ഇല്ലേയില്ല. ഇനി ഭാരതത്തിലെ ചില കാര്‍ഷിക ഗ്രാമങ്ങളില്‍ ചെന്നാല്‍ വിവാഹങ്ങളില്‍ വിവിധ തരം താലി ചാര്‍ത്തല്‍ കാണാം.
ഓരോ ഇശ്വര സങ്കല്പം പോലെ താലിയുടെ രൂപവും മാറുന്നു' പക്ഷേ ഈ താലി ചാര്‍ത്തലില്‍ എന്ത് സത്യമാണ് ഉള്ളതെന്നു ചോദിച്ചാല്‍ മഹര്‍ഷിമാര്‍ എഴുതാത്ത ചില വകുപ്പുകള്‍ പറഞ്ഞു നാട് നീളെ പരസ്യം ചെയ്യുന്നു.
താലിയെ കുറിച്ച് താന്ത്രിക ആചാര്യന്‍മാര്‍ കണ്ടെത്തിയ വിവിധ ഉത്തരങ്ങള്‍ തരും. വെക്തമായ ഉത്തരം തന്ത്രികളുടെ വശവും ഇല്ലെന്നു ഉറപ്പിച്ചു തന്നെ പറയാം. ഇന്ന്‍ വരെ താലി മഹാത്മത്തെ കുറിച്ചുള്ള ചോദ്യത്തിന് ആരും സംശയമില്ലാത്ത വിധം ഉത്തരം തന്നിട്ടില്ല.
ഭാരതീയ ആചാര്യ വചനങ്ങളില്‍ നിന്നും വേദത്തില്‍ ഊന്നി തന്ത്ര വിദ്യ ആചരിക്കുന്ന ഗുരുവില്‍ നിന്നും താലിയെ കുറിച്ച് നിങ്ങള്‍ കേട്ടത് ഒന്നും തള്ളി ക്കളയരുത് ആ അറിവുകളുടെ കൂടെ ഇതും കൂടി ചേര്‍ത്തു വായിക്കുക എന്റെ അഥര്‍വ്വ വേദ പഠനവും അറിവും കൂടി അവതരിപ്പിക്കുന്നു.
നിങ്ങള്‍ക്ക് കൂട്ടി ചേര്‍ക്കാന്‍ ഉതുകുന്നത് ആണെങ്കില്‍ ഈ വാക്കുകള്‍ സീകരിക്കുക.
ചിലര്‍ പറയും താലി മംഗല്യ സൂത്രം ആണെന്ന് പക്ഷെ മംഗല്യ സൂത്രം എന്ന അര്‍ഥം വായിച്ചാല്‍ പേരുകള്‍ തമ്മില്‍ ഒരു ബന്ധവും ഇല്ല. മംഗല്യസൂത്രത്തില്‍ ആലില താലി വരുന്നത് കണ്ടിട്ടില്ല ..
വിവാഹ വേളയില്‍ വധുവിനെ അണിയിക്കുന്ന മാല തളിര്‍ത്തു നില്ക്കുന്ന ആലിലകള്‍ കോര്‍ത്തത് ആകണം. കാരണം അതിലൊരു അത്ഭുതമുണ്ട്.
പക്ഷേ ആ മാല ആലിന്റെ കുരുന്നില കൊണ്ട് കോര്‍ത്ത മാലയാകണം.ആ ആലിലകള്‍ ഒരു മന്ധലം തീരും വരെ നവ വധു കഴിക്കണം. അതിനു ശേഷം കരിക്കിന്‍ വെള്ളത്തില്‍ കുതിര്‍ത്തിയ മലര്‍പ്പൊടി തേന്‍ മേമ്പൊടി ചേര്‍ത്ത് കൊടുക്കുന്നു അത്ഭുതം ഇതൊന്നുമല്ല .ആ സമയം അവളെ കടംബിന്റെ ഇലയില്‍ പത്മാസനത്തില്‍ ഇരുത്തുന്നു.
വാല്മീകി രാമായണത്തില്‍ ദശരഥ് രാജന്‍റെ പത്നി മാരെ കടംബിന്റെ ഇലയില്‍ ഇരുത്തുന്ന ഭാഗം രാമായണത്തില്‍ കാണുന്നു.ഇതു പുത്രനു വേണ്ടിയുള്ള യാഗം ആയിരുന്നു. ലളിതാസഹസ്രത്തില്‍ കോശങ്ങളുടെ വര്‍ണ്ണന കൊടുത്തിരിക്കുന്നത് കടമ്പിന്‍ പൂവിനോട് സാമ്യപ്പെടുത്തിയാണ്.
വിവാഹത്തിനു മുന്‍പ് പുരുഷനെ നിത്യവും ചെത്തിയുടെ മാല അണിയിക്കണം. ശയനമുറി മുല്ലപ്പൂ കൊണ്ട് അലങ്കരിക്കണം.വിവാഹ ശാസ്ത്ര വിധികള്‍ പലതും രഹസ്യ സ്വഭാവം ഉള്ളതാണ്.ഞാന്‍ നടത്തിയ വിവാഹങ്ങളില്‍ വധു വരന്‍ മാര്‍ കേള്‍ക്കാന്‍ മാത്രമായി ചില അഥര്‍വ്വ ശാസ്ത്രങ്ങള്‍ അറിയിക്കാറുണ്ട്. ഇന്നൊന്നും വേദ വിദ്യകള്‍ പഠിച്ചു വിവാഹിതരാകുന്നവര്‍ ഇല്ല. അത് കൊണ്ട് ചിലതെല്ലാം രഹസ്യമായി പറയേണ്ടതായി വരുന്നുണ്ട്.
വധു വരന്മാര്‍ ആരെങ്കിലും ഷോഡശ വിധികള്‍ പഠിച്ചവര്‍ ആണെങ്കില്‍ വിദ്യാ വാഹം =എന്ന വിവാഹ ബന്ധത്തെ കുറിച്ച് പുരൊഹിത്വം വഹിക്കുന്നവന് ഒന്നും രഹസ്യമായി പറയേണ്ടി വരില്ല.
കഷ്ട്ടം ഭാരതാംബയുടെ മക്കള്‍ വിദ്യാവാഹം മെന്ന വിവാഹം മറന്നു ആലില രുചിക്കുന്നതും മറന്നു കൂട്ടത്തില്‍ പലതും മറന്നു പോയി.ആലിലയുടെ ശാസ്ത്രം മറന്നു കാലങ്ങളുടെ കുത്തൊഴുക്കില്‍ ആലില വെറും സ്വര്‍ണ്ണ താലിയില്‍ ഒതുങ്ങി.
മണ്മറഞ്ഞു പോയ സംസ്കാരത്തില്‍ നിന്നും ആലിലത്താലി നിചഛലമായി എങ്ങിനെയോ സ്വര്‍ണ്ണതാലി ആലില രൂപത്തില്‍ ഉയര്‍ന്നു വന്നു പിന്നെ അതൊരു ശാസ്ത്രം ആയി ഹിന്ദുക്കള്‍ ആചരിച്ചു പോന്നു.
ഇപ്പോള്‍ ആരും വിദ്യയെ അല്ല വഹിക്കുന്നത് ആളുകളെ ഒക്കെ വിളിച്ചു കൂട്ടി സമൂഹ സദ്യയും കൊടുത്ത് നടത്തുന്നതിന്റെ പേര്‍ വിവാഹമെന്നും എന്താണെങ്കിലും വിവാഹമല്ല കഴിക്കുന്നത്‌. ചിക്കനും മട്ടനും ആണ് കഴിക്കുന്നത്‌ അത് കൊണ്ട് കല്ല്യാണ്‍ എന്ന മംഗള അവസ്ഥ വിവാഹിതര്‍ക്ക് വന്നു ചേരണം എന്നില്ല.
വൈദിക ഗുരുകുലങ്ങള്‍ നിന്നുപോയി / ബ്രഹ്മചാരികള്‍ കുറഞ്ഞു / വേദ വിദ്യാഭ്യാസം നിലച്ചു . വൈദികമായ എന്തെങ്കിലും പറയാമെന്നു വെച്ചാലും എണ്ണത്തില്‍ കൂടുതല്‍ ഉള്ള തന്ത്രം തിരിച്ചടിക്കുന്നു.
വിവാഹത്തിനു മുന്‍പ് നാല്‍പ്പത്തി ഒന്ന് ദിവസം . വധുവിനോട് ആലില ഭക്ഷിപ്പാന്‍ പറയാറുണ്ട്‌ .
പേരാല്‍ എന്നാല്‍ എന്താണ് ഭൂമിയിലെ സര്‍വ്വ ഊര്‍ജ്ജവും വലിച്ചെടുത്തു ആ ഊര്‍ജ്ജം സ്വന്തം തടിക്കു ഭാരം ആകുമ്പോള്‍ അതിനെ വേരായി താഴേക്ക് കൊണ്ട് വന്നു വീണ്ടും ഒരു മരത്തിനു ജന്മം കൊടുക്കുന്ന കാഴ്ച നാം പെരാലില്‍ കാണുന്നില്ലേ .ഒരു മരം മതി ഒരു ഗ്രാമം നിറഞ്ഞു വളരാന്‍ വളം എന്നാ ഭക്ഷണത്തോട് ഇത്രെയും ആര്‍ത്തി കാട്ടുന്ന മറ്റൊരു വൃക്ഷവും ഭൂമിയില്‍ ഇല്ലെന്ന് പറയാം.പക്ഷെ പേരാലിന്റെ താഴേക്ക്‌ വളരുന്ന ഭാഗത്തിന്റെ വെളുത്ത നിറത്തിലുള്ള കിളുന്ന്‍ നല്ലൊരു പോഷകാഹാരം ആകുന്നു കഴിച്ചാല്‍ പേരാലിനെ പോലെ നമ്മളും തടിക്കും.
വൈദിക വിവാഹത്തിനു മുന്‍പ് വരനോട് പേരാല്‍ മൊട്ട് ഭക്ഷിപ്പാനും പൂന്തോട്ടം നനയ്ക്കാനും പാരിജാതപ്പൂ ഗന്ധം നുകരാനും അതൊക്കെ നട്ട് പിടിപ്പിക്കാനും പറയാറുണ്ട്‌ . അതിന്‍റെ ശാസ്ത്ര വിധി കൂടി അറിഞ്ഞാല്‍ ഭാരതത്തിലെ മാനവന് എന്നും അഭിമാനത്തോടെ ഇതൊക്കെ ആചരിക്കും .
ആലിലയുടെ ആകൃതിയില്‍ സ്വര്‍ണ്ണം കൊണ്ട്താലി നിര്‍മ്മിച്ച്‌ വധുവിനു ചാര്‍ത്തുന്ന ഈ ആചാരത്തിനു വലിയ കാലപ്പഴക്കം ഇല്ലെന്ന് അറിയുക.
എന്തായാലും രാമായണത്തിലും മഹാ ഭാരതത്തിലും വിവാഹ വേളയില്‍ വധുവിന്‍റെ കഴുത്തില്‍ ആലില താലി ചാര്‍ത്തുന്ന ഭാഗം കണ്ടിട്ടില്ല പിന്നീടിറങ്ങിയ ഭക്തി പ്രസ്ഥാനങ്ങളായ പുരാണങ്ങളില്‍ എഴുതി പിടിപ്പിചിട്ടുണ്ടെങ്കിലെ ഉള്ളൂ. പുരാണങ്ങളില്‍ നീന്തി തുടിക്കുന്ന എല്ലാവര്ക്കും വേദാര്‍ത്ഥം മനസിലായി കൊള്ളണം എന്നില്ല .
ആലിലയുടെ മഹത്വം നോക്കിയല്ല അതിലെ താലിയുടെ നിര്‍മ്മാണം.
അതൊക്കെ ആലിലയിലെ കൃഷ്ണനെ പോലെ പില്ക്കാലത്ത് ഭക്തന്‍ കണ്ട സംഭവങ്ങള്‍ മാത്രം.
ആലിലയുടെ വാസ്തവം അറിയാതെ പലരും ആലില താലിയെ അവരുടെ ഇഷ്ട്ടം പോലെ വരച്ചു കാട്ടി. ആലീലയുടെ ഇലകള്‍ക്ക് അത്ഭുതമായ ആയുര്‍വേദ ശക്തിയുണ്ട്. സ്ത്രി വന്ധ്യത ഇല്ലാതാക്കുന്ന ഔവ്ഷധിയാണ് ആലിലയുടെ തളിരിലകള്‍ . വിവാഹിതയാകുന്ന യുവതി കുഞ്ഞിന് ജന്മം നല്കണം പേരിനു പോലും വന്ധ്യത ഉണ്ടാകരുത് അക്കാരണം കൊണ്ടവള്‍ ഉപേക്ഷിക്കപ്പെടരുത്. ആലിലയിലെ ആയുര്‍വേദ വിധി ആണ്‍ കുഞ്ഞിന് ജന്മ മേകും.
മുന്‍കാലങ്ങളില്‍ ആലിലയുടെ തളിരില നുള്ളിയെടുത്ത് വലിയൊരു ഹാരം കോര്‍ത്തിണക്കി വിവാഹിതയായ പെണ്‍കുട്ടിക്ക് കൊടുക്കുമായിരുന്നു. വിവാഹ വേദിയില്‍ വധു ആലില മാല അണിഞ്ഞു തന്നെയാണ് വന്നിരുന്നത്. അതിന്‍റെ ശാസ്ത്ര വശം നമ്മള്‍ ഇത്ര നാളും മനസിലാക്കിയില്ല അതിന്‍റെ പൊരുള്‍ അറിയുമായിരുന്നെങ്കില്‍ താലി ത്രികോണം പോലെ ആണെന്നും അതിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇശ്വര സാന്നിധ്യം ഉണ്ടെന്നും പറഞ്ഞ് വീമ്പിളക്കില്ലായിരുന്നു.ഇങ്ങിനെയൊക്കെ പറഞ്ഞാല്‍ അര്‍ത്ഥ പൂര്‍ണ്ണമായും ആകില്ല എന്ന് തോന്നാറുണ്ട്. അത് കൊണ്ടാണ് ആലില താലിയെ കുറിച്ചും ഒരു പഠനം നടത്തിയത്.
അത് കൊണ്ട് നിങ്ങള്‍ പഠിച്ച വചനങ്ങള്‍ ഒന്നും തന്നെ തെറ്റല്ല അതിലൊക്കെ സത്യം മറഞ്ഞിരിക്കുന്നു. ആചാര്യ വചനത്തോടൊപ്പം ഇതും കൂടി വായിക്കുക .
ആലിലയില്‍ സ്ത്രി വന്ധ്യത തടയാനുള്ള ഔവ്ഷധങ്ങള്‍ നിറയെ ഉണ്ട്. മാത്രമല്ല പുരുഷ പ്രജ മാത്രം ജനിക്കാനുള്ള അത്ഭുത ശക്തിയും ഇതിലുണ്ട്.
പുരുഷ പ്രജയെ ജനിപ്പിക്കുന്ന ബീജാണുക്കളെ മാത്രം സ്വഗതം ചെയ്യുന്ന അവസ്ഥ സ്ത്രിയില്‍ വന്നു ചേരുന്നു .സംഗമ വേളയില്‍ ആണ്‍ പ്രജയെ ജനിപ്പിക്കുന്ന ബീജാംശം സീകരിക്കാനുള്ള ഔവ്ഷധം ആലിലയുടെ ലഭിക്കുന്നു ഇതു ആലിലയുടെ പ്രത്യേകതയാണ്.
ഇനി തമിഴ് ബ്രാഹ്മണ വിഭാഗത്തിന് ഇന്നും നില നില്ക്കുന്നൊരു ആചാരമുണ്ട് വിവാഹം നിഛചയിച്ച യുവതിയോട് ഒരു മന്ധലക്കാലം വൃതം എടുക്കാന്‍ പറയുന്നു ഈ നാല്‍പ്പത്തി ഒന്ന് ദിവസവും അവള്‍ കടംബിന്റെ ഇലകളില്‍ ഇരുന്നു ആലില ഭക്ഷിക്കണം . അതിന് ശേഷം മലര്‍ വെള്ളം കുടിക്കണം.
മാത്ര മല്ല അവരില്‍ നിലച്ചുപോയൊരു ആചാരമുണ്ട് വരന്‍ വധുവിനെ സീകരിക്കാന്‍ വലിയൊരു ആലില മാലയും കൊണ്ടാണ് വന്നിരുന്നത് . ഇന്ന് ആലിലയെ കലശക്കുടത്തില്‍ ഒതുക്കി എന്നുമാത്രം.
മാത്രമല്ല ആലില കൊണ്ട് കലശക്കുടം തീര്‍ക്കുന്ന പുരോഹിത തന്ത്രത്തിലും അത്ഭുതം കൂറുന്ന വിധികള്‍ കാണുന്നുണ്ട്.
ആലില കൊണ്ടലങ്കരിച്ച കലശക്കുടത്തിലെ ജലം കൊണ്ട് വധുവിന്‍റെ ശിരസ്സില്‍ ഒന്‍പതു പ്രാവിശം തളിക്കുന്നുണ്ട്.ഇത് നിന്ന് പോയൊരു ആചാരത്തിന്റെ ബാക്കി പാത്രം എന്ന് കരുതുക.
ഇനി മറ്റൊന്ന് ലജ ഹോമം എന്ന മലര്‍ നിവേദ്യം ആണ് വൈദിക ആചാരത്തില്‍ വധുവിന്റെ സഹോദരന്‍ അഗ്നി കുന്ധത്തില്‍ മലര്‍ അര്‍പ്പിക്കാറുണ്ട്.എന്തിനു വേണ്ടി എന്ന് ചിന്തിച്ചാല്‍ കിട്ടുന്ന ഉത്തരം ഇതാണ് .
മലര്‍പ്പൊടി ഭക്ഷിച്ചാല്‍ ചര്‍ദ്ദി നിലയ്ക്കും .സത്യത്തില്‍ ആമാശയം ശുദ്ധമാക്കുന്ന ഔവ്ഷധിയാണ് മലര്‍ നവോഢ വരന്‍റെ ഗ്രഹത്തില്‍ ചെന്നാലും ആദ്യമായി കരിക്കിന്‍ ജലത്തില്‍ മലര്‍ നിവേദ്യം കൊടുക്കുന്നു. പിന്നീടവള്‍ ഗര്‍ഭിണി ആയാല്‍ ഒരിക്കലും ചര്‍ദ്ദിക്കില്ല ഇന്നുള്ള യുവതികളെ പോലെ ഗര്‍ഭ പാത്രത്തില്‍ അഴുക്കുകള്‍ ഉണ്ടാകില്ല അത് കൊണ്ട് ഭ്രൂണത്തിന് സ്വസ്ഥം ആയി വസിക്കാം . മലിനമായ ഗര്‍ഭപാത്രത്തില്‍ വീണാല്‍ അമ്മയെ ശര്‍ദ്ദിപ്പിക്കാനുള്ള ദ്രാവകം കുഞ്ഞിനു നിര്‍മ്മിക്കേണ്ടി വരുന്നുണ്ട് ..
പിതാ രക്ഷതി കൌമാരേ
ഭര്‍ത്താ രക്ഷതി യൌവനേ
പുത്രോ രക്ഷതി വാര്‍ദ്ധക്യേ
ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി
അച്ഛന്‍ കൌമാരത്തിലും ഭര്‍ത്താവു യൌവനത്തിലും പുത്രന്‍ വാര്‍ദ്ധക്യത്തിലും രക്ഷിക്കണമെങ്കില്‍ അര്‍ഥം പൂര്‍ണ്ണം ആകണമെങ്കില്‍ സ്ത്രിക്ക് പുത്രന്‍ ജനിക്കണം
അഞ്ജന കണ്ണെഴുതി ആലില താലി ചാർത്തി
അറപ്പുര വതിലിൽ ഞാൻ കാത്തിരുന്നു
മണവാളൻ എത്തും നേരം
കുടുമയിൽ ചൂടാനൊരു
കുടമുല്ല മലർ മാല കോർത്തിരുന്നു>> ഈ ഗാനത്തില്‍ മണവാളനെ കാത്തു ആലില അണിഞ്ഞു നില്ക്കുന്ന കന്യകയെ ആണ് കവി വരച്ചു കാട്ടുന്നത്.
സ്ത്രികള്‍ ആലില ഭക്ഷിച്ചാല്‍ വന്ധ്യത മാറുന്നു പുരുഷന്‍ പേരാല്‍ മൊട്ട് ഭക്ഷിച്ചാല്‍ വന്ധ്യത മാറുന്നു ശുദ്ദമായ ബീജം ഇരു ഭാഗത്തും ഉണ്ടാകുന്നു .
ആണ്‍ കുഞ്ഞു ജനിക്കാനുള്ള സാധ്യത വളരെ കാണുന്നു ഇതാണ് ആലിലയുടെ വാസ്തവം .ഈ ചടങ്ങ് ലോപിച്ചതാണ് ഇന്നത്തെ ആലില താലി .ഇപ്പോള്‍ ഇതില്‍ കൂടുതല്‍ എഴുതുന്നില്ല.
Posted by Sreeniivasan at 05:52 0 comments
Email ThisBlogThis!Share to XShare to FacebookShare to Pinterest

Saturday, 8 August 2015

ശിവഗിരി ശാരദാപ്രതിഷ്ഠ ,അറിവിന്‍റെ തീര്‍ത്ഥാടനം , ഷിഹാബ് പൂജാരി . . തലശ്ശേരി ജഗന്നാഥ ക്ഷേത്രം



ശിവഗിരി ശാരദാപ്രതിഷ്ഠ
ആയിരത്തി എണ്ണൂറ്റിയെണ്‍പത്തിയെട്ടിലെ ശിവരാത്രിനാളില്‍ ഗുരുദേവന്‍ അരുവിപ്പുറത്തു നടത്തിയ ശിവപ്രതിഷ്ഠ ചരിത്രത്തിന്‍റെ താളുകളില്‍ കനകകാന്തി വിതറി നില്ക്കുകയാണ്. കേരളീയ നവോത്ഥാനത്തിന് നന്ദി കുറിച്ച അരുവിപ്പുറം ക്ഷേത്രപ്രതിഷ്ഠയുടെ ഉജ്ജ്വലകാന്തിക്കു മുന്നില്‍ ഗുരുദേവന്‍റെ മറ്റ് അത്യധികം പ്രാധാന്യമേറിയ പല സാമൂഹിക നവോത്ഥാന കര്‍മ്മങ്ങളുടേയും പ്രഭ മങ്ങിപ്പോയതായി ചിലപ്പോള്‍ നമുക്ക് തോന്നാം. അപ്പോള്‍ പോലും, ആയിരത്തിത്തൊള്ളായിരത്തി പന്ത്രണ്ടില്‍ ശിവഗിരിക്കുന്നിന്‍റെ അടിവാരത്തില്‍ ഗുരുദേവന്‍ നിര്‍വ്വഹിച്ച ശാരദാപ്രതിഷ്ഠാകര്‍മ്മം ഒരു നിറദീപത്തിന്‍റെ ശോഭയും പ്രസരിപ്പും നമ്മുടെ ഉള്ളിന്‍റെ ഉള്ളില്‍ തിക്കി നിറയ്ക്കുന്നത് അനുഭവവേദ്യമാകാറുണ്ടല്ലോ. ആ ധന്യമുഹൂര്‍ത്തത്തിന്‍റെ സ്മരണ ഉണര്‍ത്തിക്കൊണ്ട് 103-മത് ശാരദാപ്രതിഷ്ഠാ വാര്‍ഷികവും 53-മത് ധര്‍മ്മമീമാംസ പരിഷത്തും ഏപ്രില്‍ മാസം ശിവഗിരിയില്‍ നടത്തപ്പെടുകയാണ്.1087 മേടമാസത്തിലെ ചൈത്രപൗര്‍ണമിയിലായിരുന്നു ഗുരുദേവന്‍ വിദ്യാദേവതയായ ശാരദാംബയെ പ്രതിഷ്ഠിച്ചത്. പ്രസ്തുത ആഘോഷത്തെപ്പറ്റി മഹാകവി കുമാരനാശാന്‍ വിവേകോദയത്തില്‍ ഇപ്രകാരം എഴുതി: “..... മലവെള്ളം പോലെ വന്നുകൂടിയ ജനപ്രവാഹംകൊണ്ട് ആ പ്രദേശം മുഴുവന്‍ നിറഞ്ഞു. ജനങ്ങളുടെ ഉത്സാഹവും തിരക്കും അവര്‍ണനീയമായിരുന്നു... വെള്ള വസ്ത്രങ്ങള്‍ ധരിച്ച് പുരുഷാരങ്ങള്‍ കൂട്ടം കൂട്ടമായി കുന്നിന്‍റെ ചരിവുകളിലും താഴ്വാരങ്ങളിലും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഭംഗി ദൂരെനിന്ന് നോക്കിയാല്‍ പശ്ചിമഘട്ടപാര്‍ശ്വങ്ങളില്‍ ശരല്‍ക്കാലത്തുള്ള മേഘങ്ങളുടെ വിലാസത്തെ ആരും ഓര്‍ത്തുപോകുമായിരുന്നു. യോഗങ്ങള്‍ പിരിഞ്ഞു മുകളില്‍ നിന്നിറങ്ങിയിട്ടുള്ളവര്‍ക്ക് രോമാഞ്ചജനകമായ സാദൃശ്യം തോന്നുമായിരുന്നു. ചുരുക്കത്തില്‍ ഇത്ര പരിശുദ്ധവും ഇത്ര ഹൃദയംഗവും ഇത്ര അര്‍ത്ഥവത്തും ഇത്ര ആഡംബരയുക്തവുമായ ഒരു ആഘോഷം ദൈവികമായ ലൗകികമായോ ഇതിനുമുന്പ് നടന്നുകണ്ടിട്ടില്ലെന്ന് ആരും സമ്മതിക്കുന്നതാകുന്നു. ഇപ്രകാരം ഈശ്വരകാരുണ്യം കൊണ്ടും അലൗകിക മഹാപുരുഷനായ ശ്രീനാരായണഗുരുസ്വാമി തൃപ്പാദങ്ങളുടെ അനുഗ്രഹം കൊണ്ടും വളരെനാള്‍ പ്രതീക്ഷിച്ചിരുന്ന ശാരദാപ്രതിഷ്ഠയും മഹായോഗങ്ങളും ഏറ്റവും അഭിമാനകരമാംവണ്ണം അവസാനിച്ചു”. ‘വിദ്യകൊണ്ട് പ്രബുദ്ധരാകുക’ എന്ന ഗുരുവാണി ഉള്‍ക്കൊള്ളുന്ന സന്ദേശം തന്നെയാണ് ശിവഗിരി ശാരദാപ്രതിഷ്ഠയുടെ ആത്യന്തിക ലക്ഷ്യവും. വിദ്യയുടെ അധിദേവതയായ സരസ്വതി തന്നെയാണല്ലോ ശാരദാംബ. മന്ദസ്മിതമുഖിയായി വരദമുദ്രയാല്‍ ഭക്തരെ അനുഗ്രഹിക്കുകയും ഒരു കയ്യില്‍ കിളിയും വേറൊന്നില്‍ ഗ്രന്ഥവും മറുകയ്യില്‍ അറിവിന്‍റെ അമൃതകുംഭവുമായി ശിവഗിരിയുടെ അടിവാരത്തില്‍ അഷ്ടകോണ്‍ മന്ദിരത്തില്‍ ജ്ഞാനശക്തി സ്വരൂപിണിയായ ശാരദാംബ വിരാജിക്കുകയാണ്. ശിവഗിരിയിലെ ശാരദാംബ വീണാവാഗിനി കരിയോ, കരിമരുന്നോ, ഉത്സവമോ, നിവേദ്യമോ ഇല്ലാതെ ഭക്തജനഹൃദയങ്ങളില്‍ നിര്‍മ്മലശുദ്ധിയുടെയും അക്ഷരതേജസ്സിന്‍റെയും പൊന്‍പ്രഭയുമേന്തി നില്ക്കുകയാണ് ശാരദാംബ. ഗുരുദേവന്‍റെ ക്ഷേത്രസങ്കല്പങ്ങളുടെ ഉദാത്തമാതൃകയാണ് ശാരദാമഠം. അവിടുത്തെ ബിംബകല്പനയില്‍ ജ്വലിച്ചുനില്ക്കുന്ന ദര്‍ശനസൗന്ദര്യം ധ്യാനാത്മകതയോടെ ഉള്‍ക്കൊള്ളുവാന്‍ ശ്രമിക്കുന്പോള്‍ മാത്രമേ ഗുരുദേവന്‍ ക്ഷേത്രസങ്കല്പങ്ങളുടെ അമൂല്യത സമഗ്രമായി ഉള്‍ക്കൊള്ളുവാന്‍ കഴിയൂ എന്നു പറയുന്നതാവും ശരി. അജ്ഞതയുടെ ഇരുണ്ട ഗര്‍ത്തങ്ങളില്‍ നിന്നും ജ്ഞാനത്തിന്‍റെ പ്രകാശഗോപുരങ്ങളിലേക്ക് നമ്മെ നയിക്കുവാന്‍, ഗുരുദര്‍ശനത്തിന്‍റെ അലൗകികകാന്തി വിളങ്ങിനില്ക്കുന്ന ശിവഗിരിയില്‍ ശാരദാംബയുടെ തിരുസാന്നിദ്ധ്യമല്ലാതെ മറ്റെന്താണ് ഉചിതമാവുക. ശ്രീ ശാരദാ പ്രതിഷ്ഠയുടെ അന്‍പതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചാണ് ശിവഗിരിമഠത്തില്‍ ശ്രീനാരായണധര്‍മ്മമീമാംസ പരിഷത്തിനു തുടക്കം കുറിച്ചത്. ഗുരുദേവദര്‍ശനസൗരഭ്യം നുകരുവാന്‍ ഏറ്റവും വലിയ ജ്ഞാനോദ്യാനമായി മാറിയിരിക്കുകയാണ് ധര്‍മ്മമീമാംസ പരിഷത്ത്. അത് ശിവഗിരിയുടെ പ്രശാന്താന്തരീക്ഷത്തിലാകുന്പോള്‍ അതിന് അനുഭൂതികളേറെയാണ്. ഗുരുദര്‍ശനഗരിമ ഹൃദയത്തില്‍ സ്വീകരിക്കുവാനും ആഗോളതലത്തില്‍ പ്രചരിപ്പിക്കുവാനും ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റിന്‍റെ നേതൃത്വത്തില്‍ ഒരുക്കുന്ന ഈ ജ്ഞാനയജ്ഞത്തിന് എല്ലാ ആശംസകളും നേരുന്നതോടൊപ്പം ശാരദാംബയുടെ അനുഗ്രഹം ഏവരിലും ഉണ്ടാകുവാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
സ്വരൂപ ചൈതന്യ

Swaroopa Chaithanya's photo.
അറിവിന്‍റെ തീര്‍ത്ഥാടനം

ശരീരത്തേയും മനസ്സിനേയും ശുദ്ധീകരിക്കുക എന്ന മഹത്തായ ലക്ഷ്യമാണ്
തീര്‍ത്ഥാടന സങ്കല്പത്തിനാധാരം. ആചാരനുഷ്ഠാനങ്ങളില്‍ ലോകത്തിലെ എല്ലാ മതങ്ങളും തീര്‍ത്ഥാടനത്തിന് പ്രമുഖവും പ്രധാനവുമായ പ്രസക്തി നല്‍കിവരുന്നു. ജെറുസലേം തീര്‍ത്ഥാടനം, മക്കയിലെ ഹജ്ജ് തീര്‍ത്ഥാടനം, കാശി, പുരി തീര്‍ത്ഥടനങ്ങല്‍ തുടങ്ങി ലോകപ്രശസ്തമായ അനേക തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ നമുക്കറിയാം. ശബരിമല തീര്‍ത്ഥാടനം ഇന്ത്യയിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായി മാറിക്കൊണ്ടിരിക്കുന്നു. ഓരോ തീര്‍ത്ഥാടനത്തിനും തയ്യാറെടുക്കുന്ന തീര്‍ത്ഥാടകന്‍ അനുഷ്ഠിക്കേണ്ടതായ യമനിയമാദികള്‍ തീര്‍ത്ഥാടന സങ്കല്പത്തിന്‍റെ ഏണിപ്പടികളാണ്. അനിയന്ത്രിതമായ ജീവിതത്തില്‍ നിന്ന് ഇന്ദ്രിയങ്ങളെയും മനസ്സിനെയും അടക്കിനിര്‍ത്തി ആത്മീയതയെ ഉണര്‍ത്തുവാനുള്ള അശ്രാന്തപരിശ്രമത്തെയാണ് വ്രതം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വ്രതനിഷ്ഠനായ തീര്‍ത്ഥാടകന്‍ തന്‍റെ പചനസംവിധാനത്തെ ക്രമപ്പെടുത്തി ശരീരത്തിന്‍റെ ആരോഗ്യത്തെയും ജപധ്യാനാതികളിലൂടെ മനസ്സിനെ ഏകാഗ്രമാക്കി എല്ലാവിധ ദുശ്ശീലങ്ങള്‍ക്കും, ദുശ്ശാഠ്യങ്ങള്‍ക്കും വഴിമാറി ഈശ്വരോന്മുഖമായി നിരന്തരം അനുസന്ധാനം ചെയ്യുന്പോള്‍ വ്രതനിഷ്ഠയുടെ പൂര്‍ണ്ണ പരിപക്വഫലം സിദ്ധിക്കുന്നു. തീര്‍ത്ഥാടനം എന്നു പറയുന്നതിന്‍റെ അര്‍ത്ഥം പുണ്യതീര്‍ത്ഥത്തില്‍ സ്നാനം ചെയ്ത് ശുദ്ധീകരിക്കപ്പെടുക എന്നതാണ്. യമനിയമാദികളുടെ നിയന്ത്രിതജീവിതം ശീലിക്കാത്ത ഒരുവനും തീര്‍ത്ഥാടനത്തിന്‍റെ ഫലത്തെ പ്രാപിക്കാനാകുന്നില്ല.മനുഷ്യരാശിയുടെ സര്‍വ്വതോന്മുഖമായ ഉയര്‍ച്ചയെ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച മഹാമാനുഷികയാണ് ശ്രീനാരായണ ഗുരുദേവന്‍. അവിടുത്തെ ഭൗതികശരീരം വിലയംപ്രാപിച്ച ശിവഗിരിക്കുന്നിലേക്കുള്ള തീര്‍ത്ഥയാത്ര പഞ്ചശുദ്ധിയോടെയുള്ള അറിവിന്‍റെ തീര്‍ത്ഥാടനമാണ്. ഒരു ഋഷിവര്യന്‍റെ കര്‍മ്മസാന്നിദ്ധ്യംകൊണ്ട് തീര്‍ത്ഥീകരിക്കപ്പെട്ട ശിവഗിരിക്കുന്ന്, തീര്‍ത്ഥാടനത്തിന്‍റെ വേറിട്ട ഒരു അനുഭവം സാധകനു നല്‍കുന്നു. പരന്പരാഗത തീര്‍ത്ഥാടന സംസ്ക്കാരത്തിന്‍റെ പവിത്രത ഒട്ടും നഷ്ടപ്പെടാതെ, എന്നാല്‍ അനന്യവും, അനുപമവുമായ അനുഭൂതിയിലേക്ക്; അല്ല: അനുഭവത്തിലേക്ക് ശിവഗിരി തീര്‍ത്ഥാടനം നമ്മെ മാടിവിളിക്കുന്നു.ആത്മീയവും ഭൗതികവും പരസ്പരപൂരകമായി കണ്ട് രണ്ടിനും ജീവിതത്തില്‍ തുല്യപ്രാധാന്യം നല്‍കിയ ദര്‍ശനവിസ്മയം അദ്വൈതത്തിലൂടെ സാക്ഷാത്ക്കരിച്ചു എന്നതാണ് ശ്രീനാരായണഗുരുദേവനെ ഇതര ആചാര്യന്മാരില്‍നിന്നും വ്യത്യസ്തനാക്കുന്നത്. മനുഷ്യജീവിതം ഒരു പ്രപഞ്ച മായയെന്നു കണ്ട് അവഗണിക്കാതെ യാഥാര്‍ത്ഥ്യബോധത്തില്‍ കണ്ട്
അതിനനിവാര്യമായ ഭൗതിക സാഹചര്യങ്ങളിലേയ്ക്കാണ് ഗുരു തീര്‍ത്ഥാടനത്തിലെ ദ്വിതീയവീക്ഷണം നടത്തിയത്. വിദ്യാഭ്യാസം, കൃഷി, കൈത്തൊഴില്‍, സംഘടന, ശുചിത്വം, ഈശ്വരഭക്തി, വ്യവസായം, സാങ്കേതിക പരിശീലനം എന്നീ എട്ടു ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ ലക്ഷ്യമായി ഗുരു പ്രഖ്യാപിച്ചു. പഞ്ചശുദ്ധിയില്‍ നിര്‍മ്മലമായ ശരീരമനസ്സുകള്‍ക്ക് ഗുരുഭക്തി എന്ന അമൃതകരണത്തിലൂടെ, ബുദ്ധിയും പ്രകാശവും ഉദ്ദീപിപ്പിക്കപ്പെട്ട് മുന്‍പറഞ്ഞ തീര്‍ത്ഥാടന ലക്ഷ്യങ്ങളില്‍, തികഞ്ഞ അവബോധംവന്ന് പ്രായോഗിക ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്പോള്‍ വ്യക്തിനിഷ്ഠമായ വികസനവും ദേശനിഷ്ഠമായ വികസനവും സര്‍വ്വോപരി രാജ്യത്തിന്‍റെ സമഗ്രവികസനവും സാദ്ധ്യമാകുന്നു. തീര്‍ത്ഥാടനത്തില്‍ ഇത്തരമൊരു ദ്വിതീയ വീക്ഷണം നല്കിയതിലൂടെ ശ്രീനാരായണഗുരു ലോകത്തിന് നല്‍കുന്ന സന്ദേശം “വ്യക്തി നന്നായാല്‍ സമൂഹം നന്നാവും സമൂഹം നന്നായാല്‍ ലോകം നന്നാവും.” പരസ്പരം വിദ്വേഷത്തിന്‍റെയും ചൂഷണത്തിന്‍റെയും മാത്സര്യങ്ങളുടെയും വിഷലിപ്തമായ സാമൂഹിക അനീതികളില്‍നിന്നും മനുഷ്യനെ മോചിപ്പിക്കാന്‍ ഗുരു ഉപദേശിച്ച മാര്‍ഗ്ഗം; അതാണ് മനുഷ്യന്‍ നന്നായാല്‍ മതി, “മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി.”

സ്വരൂപ ചൈതന്യ

Swaroopa Chaithanya's photo.
ഷിഹാബ് പൂജാരി . .


കസവുകോടിമുണ്ടു് തറ്റുടുത്ത് നേര്യീയതിനാല്‍ പൂണൂലുചുറ്റി വിധിപ്രകാരം ഭസ്മചന്ദനലേപനം ചെയ്ത് ഉച്ചസൂര്യനേപ്പോലെ പ്രകാശിച്ചു നില്‍ക്കുന്ന ഷിഹാബിനെ കണ്ടെപ്പോള്‍ ശിഷ്യത്വം പോലും മറന്ന് പ്രണമിക്കാന്‍ തോന്നിപ്പോയി.കണ്ണുകളിലെ അഗാധ നീലിമയും ശരീരത്തിന്റെ ചന്ദനവര്‍ണ്ണവും നിറദീപത്തിന്റെ പ്രഭയെ പോലും വിസ്മയിപ്പിക്കുന്നോ...?. . സാഷ്ടാംഗപ്രണാമം നടത്തി നിവര്‍ന്നെഴുനേറ്റ ശിഷ്യനെ മാറോടണച്ചു കൊണ്ടു പറഞ്ഞു... .സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ.... . ശാന്ത ഗംഭീരനായി ആവണപ്പലകയില്‍ ആരൂഢസ്ഥനായി അവന്‍ അഭിവാദനം ചെയ്തു. തുടര്‍ന്ന് മഹാസങ്കല്പം,സൂര്യാര്‍ഘ്യം,ഗുരു ഗണപതി വന്ദനം,ദിക്ബന്ധനം, താളത്രയം,ഭൂതശുദ്ധി അങ്ങനെ ഒന്നൊന്നായി പൂജാകര്‍മ്മങ്ങളുടെ അന്തര്‍ധാരയിലേക്ക് അവന്‍ ഒഴുകി നീങ്ങുമ്പോള്‍ ഗുരു നിര്‍ന്നിമേഷനായി.അദ്ദേഹത്തിന്റെ മനസ്സ് ജമീലാക്കായുടെ ആ ചെറുകുടിലിലേയ്ക്ക് സാവകാശം ചരിച്ചു.ഓര്‍മ്മയുടെ പൂത്താലം മനസ്സില്‍ നിറയുമ്പോള്‍ കാട്ടുചെമ്പകത്തിന്റെ സൗരഭ്യമാണ്.ജമീലാക്കയുടെ വീടിനു പിന്നിലെ ആ കാട്ടു ചെമ്പകത്തിന്‍ കീഴിലെ കറുത്ത മണ്ണിലിരുന്നാണ് ജസീലായെയും കുഞ്ഞു ഷിഹാബിനേയും കളിപ്പിച്ചു കൊണ്ടിരുന്നത്.കുഞ്ഞു ഷിഹാബ് പിറന്നു വീഴുന്നതിനുമുമ്പേ ബാപ്പ മൊഴി ചൊല്ലിപ്പോയി.കിലോമീറ്ററോളം അകലെയുള്ള റബ്ബര്‍ എസ്റ്റേറ്റില്‍ നിന്നും വിറകു ശേഖരിച്ച് തലച്ചുമടെടുത്താണ് ആ കുടുംബം കഴിഞ്ഞിരുന്നത്. . ജമീലാക്കാ ഉണ്ടാക്കിയ ഓട്ടടയും പത്തിരിയുമൊക്കൊ ഒരുപാടാസ്വദിച്ചു തിന്നിട്ടുണ്ട്. ഹൊ ..എന്തൊരു രുചിയായിരുന്നതിന്....? . ഓം പ്രാണായ സ്വാഹാ.... . ഓം അപാനായ സ്വാഹാ.... . ഷിഹാബ് ദേവതയ്ക്ക് നൈവേദ്യം സമര്‍പ്പിക്കുന്നു. . ദൈവനിയോഗത്തിന്റെ അനിവാര്യതയോ , ആത്മബന്ധത്തിന്റെ ആകസ്മികതയോ . കുഞ്ഞുഷിഹാബ് വളര്‍ന്ന് ചെറുപ്പം പ്രാപിച്ചപ്പോള്‍ അവന്‍ തേടിവരുകയായിരുന്നു. ജസീലായെ ഒരുവിധം നിക്കാഹ് ചെയ്തു വിടും വരെ .അള്ളാഹ് ജമീലാക്കയുടെ ജീവന്‍ പിടിച്ചു നിര്‍ത്തി. ഉമ്മായുടെ കബറടക്കം കഴിഞ്ഞപ്പോള്‍ ഷിഹാബ് ഈ പട്ടണത്തിലേക്കു വണ്ടി കയറി. . ശ്രീനാരായണ ഗുരുദേവ പ്രസ്ഥാനമാണ്.ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന സ്ഥാനം.മുഖ്യ പൂജാരിയായി സ്ഥാനമേറ്റെടുത്തിട്ട് വര്‍ഷങ്ങളായി. ഷിഹാബിന് എന്തെങ്കിലും ഒരു ജോലി കിട്ടുംവരെ കൂടെ താമസിപ്പിക്കാമെന്നു വിചാരിച്ചു.അവന്‍ നിസ്ക്കരിക്കുന്നത് മുടക്കിയില്ല.റംമസാന്‍ മാസത്തില്‍ വ്രതമെടുത്തു.ഖുര്‍ ആന്‍ പാരായണം ചെയ്തു.ഒന്നിനും ഒരു തടസ്സവും ഉണ്ടായില്ല. . പലമതസാരവും ഏകം ...മനസ്സ് എപ്പോഴും മന്ത്രിച്ചു കൊണ്ടിരുന്നു.ദൈവവും ഒന്നെല്ലെയുള്ളൂ . എന്തുകൊണ്ട് നിസ്ക്കരിച്ചു കൂടാ.? പരമകാരുണികനും ദയാനിധിയുമായ അള്ളാഹുവിന്റെ നാമധേയത്വത്തില്‍ പ്രാത്ഥിച്ചു കൂടാ..? . അറിവും ആചാരവും അനുഷ്ഠാനവും അങ്ങോട്ടും ഇങ്ങോട്ടും പകര്‍ന്നുകൊണ്ടേയിരുന്നു. പൂജാകാര്യങ്ങളില്‍ ഷിഹാബിന്റെ ശ്രദ്ധയും താല്പര്യവും വര്‍ദ്ധിച്ചു കൊണ്ടേയിരുന്നു.വേദമന്ത്രങ്ങളും സംസ്കൃതശ്ലോകങ്ങളും അവന്റെ നാവിനു നന്നായി വഴങ്ങി. . ഒരിക്കല്‍ ചോദിച്ചു .....ഞാന്‍ പൂ ജ ചെയ്യാന്‍ പഠിച്ചാല്‍ എന്നെ ക്കൊണ്ടു ചെയ്യിക്കുമോ ....? . . ഓം ദൈവമേ കാത്തുകൊള്‍കങ്ങു .കൈ വിടാതിങ്ങു ഞങ്ങളെ....... . ഷിഹാബു പൂജ സമര്‍പ്പിക്കുകയാണ് . . അവന്റെ ഗുരു , ഗുരുവിന്റെ ഗുരു സാക്ഷാല്‍ പരമഗുരു ,സകല ഗുരുക്കളും അനുഗ്രഹാശ്ശിസ്സുകള്‍ തൂവുന്നുണ്ടായിരിക്കില്ലേ.ഗുരു പൂര്‍ണ്ണിമയുടെ പുണ്യഭാവം. .

Swaroopa Chaithanya

Swaroopa Chaithanya's photo.

തലശ്ശേരി ജഗന്നാഥ ക്ഷേത്രം
കണ്ണൂർ ജില്ലയുടെ തെക്ക് ഭാഗത്താണ് തലശ്ശേരി സ്ഥിതിചെയ്യുന്നത്.ക്ഷേത്രം തന്നെ ക്ഷേത്രത്തെ ഉണ്ടാക്കികൊള്ളും : പൂരിപ്പിക്കനാകാത്ത ഒരു സമസ്യ പോലെ കേട്ടവരുടെയോക്കയും മനസ്സില് അത് ദഹിക്കാതെ തന്നെ കിടന്നു; മാസങ്ങളോളം. തലശ്ശേരിയിലെ ക്ഷേത്ര നിർമ്മാണത്തിനു മുൻപ് ഗുരുദേവൻ നടത്തിയ അഭിപ്രായ പ്രകടനമായിരുന്നു ഇത്.ഇ ക്ഷേത്രം പണിയിക്കാൻ നാട്ടുകാർക്ക് പണമുണ്ടായിരുന്നില്ല.1906 മാർച്ച്‌ 29 ന് സ്വാമികളുടെ സാന്നിധ്യത്തിൽ ക്ഷേത്രത്തിനു കുറ്റി തറച്ചു. അതിനു ശേഷം ഗുരുദേവന്റെ നിർദേശാനുസരണം അവിടെ ഒരു ഭണ്ടാരപ്പെട്ടി സ്ഥാപിച്ചു.ആ ഭണ്ടാര പെട്ടിയിൽ നിന്നും ഒരു വർഷം കൊണ്ട് ലഭിച്ചത് 7568 രൂപയായിരുന്നു.അതൊരു വലിയ തുകതന്നെയായിരുന്നു അന്ന്.ഒരു രൂപയുണ്ടെങ്കിൽ ഏഴു തൊഴിലാളികള്ക്ക് കൂലി കൊടുക്കാവുന്ന കാലം.അല്ലെങ്കിൽ ഒരു പ്രൂപയുടെ എഴിൽ ഒരു ഭാഗം കൊടുത്താൽ രണ്ടു പക്ക അരി കിട്ടുന്ന കാലം.തടിയും കല്ലും ഒക്കെയായി ധാരാളം രൂപയുടെ സാധനങ്ങളും കിട്ടി.1908 ഫെബ്രുവരിയിൽ ഗുരുദേവൻ ക്ഷേത്രത്തിന്റെ പ്രതിഷ്ടാ കര്മ്മവും നിർവ്വഹിച്ചു .അപ്പോഴാണ്‌ ക്ഷേത്രം തന്നെ ക്ഷേത്രത്തെ നിർമ്മിക്കുമെന്ന ഗുരുദേവന്റെ അഭിപ്രായത്തിന്റെ പൊരുൾ ജനം മനസിലാക്കുന്നത്‌.
തലശ്ശേരിയിലെ ഇപ്പോളത്തെ ക്ഷേത്രത്തിന്റെ നിർമ്മാണത്തിനു 60 വർഷങ്ങൾക്ക് മുൻപ് അവിടെയൊരു ക്ഷേത്ര നിര്മ്മാണ സംരംഭം നടന്നിരുന്നു.അതിനു മുന്കൈ എടുത്തത്‌ തീയ്യരുടെ ഇടയിലെ ആദ്യകാല ഉധ്യോഗസ്ഥന്മാരിൽ ഒരാളും സമ്പന്നനും മഹാനുഭാവനുമായിരുന്ന ചുര്യയിൽ കാണാരൻ ആയിരുന്നു.ക്ഷേത്ര നിർമ്മാണത്തിനു ആവശ്യമായ വസ്തുവും മറ്റെല്ലാ കാര്യങ്ങളും അദ്ദേഹം ശരിയാക്കി.ഒരു ശിവ ക്ഷേത്രം നിർമ്മിച്ച്‌ നല്കാം എന്ന് ഒരു നമ്പൂതിരി ഒറപ്പ് കൊടുത്തു.അതൊരു വഞ്ചനയായിരുന്നു.അയിത ജാതിക്കാരന് ശിവ ക്ഷേത്രം നിർമ്മിച്ച്‌ കൊടുക്കുകയോ !!!! ക്ഷേത്ര നിർമ്മാണത്തിനു ഒരു വിധത്തിലും കൊടുക്കുവാൻ പറ്റാത്തത്ര ഭാരിച്ച തുക നമ്പൂതിരി ആവശ്യപെട്ടു.തന്മൂലം കണാരന്റെ പദ്ധതികൾ എല്ലാം പൊളിഞ്ഞു അഥവാ പൊളിച്ചു.കണാരന്റെ ഇ ആഗ്രഹം അടുത്ത തലമുറയ്ക്കും പകർന്നു കിട്ടി.ഇ ഘട്ടത്തിലാണ് ശ്രീ നാരായണ ഗുരുദേവൻ പ്രതിഷ്ഠകൾ നടത്തി യാഥാസ്ഥിതികത്വത്തെ അമ്പരപ്പിച്ചു കൊണ്ട് ദക്ഷിണ കേരളത്തിലാകെ വിപ്ലവാത്മകമായ പരിവർത്തനങ്ങൾ സൃഷ്ടിച്ചത് .തലശ്ശേരിയിലെ സാമുദായിക നേതാക്കൾ ഗുരുദേവനെ വന്നു കണ്ടു അവരുടെ ആഗ്രഹം അറിയിച്ചു.ഗുരുദേവന്റെ പ്രധിനിധിയായി മഹാ കവി കുമാരനാശാൻ തലശ്ശേരിയിലെത്തി.ക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ നാട്ടുകാരെ പ്രേരിപ്പിച്ചു.അവിടുത്തെ അന്നത്തെ പ്രവർത്തകരിൽ പ്രമുഖൻ കൊറ്റിയത്‌ രാമുണ്ണിയായിരുന്നു.
കൊട്ടിയൂർ ക്ഷേത്രത്തിന്റെ ഇളനീർ അഭിഷേകത്തിനു ധാരാളം തീയ്യർ തലശ്ശേരിയിൽ നിന്നും പോവുക പതിവായിരുന്നു.ഗുരുദേവന്റെ നിർദേശാനുസരണം ഇ ചടങ്ങ് തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ ആരംഭിച്ചു.തന്മൂലം ക്ഷേത്രത്തിന്റെ വരവ് അസാധാരണമാം വിധം വർദ്ധിച്ചു. തലശ്ശേരി ക്ഷേത്രത്തിനു ജഗന്നാഥ ക്ഷേത്രം എന്ന് പേരിട്ടതിനു പിന്നിൽ വളരെ പ്രാധാനപ്പെട്ട ഒരു ലക്ഷ്യമുണ്ടായിരുന്നു.പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിൽ ജാതി പരിഗണനയൊന്നും കൂടാതെ എല്ലാവർക്കും പ്രവേശനം നല്കിയിരുന്നു.അത് ഇവിടെയും തുടരണമെന്ന് ഗുരുദേവൻ ആഗ്രഹിച്ചു.എന്നാൽ ക്ഷേത്ര ഭാരവാഹികൾ ഭൂരി ഭാഗവും താണ ജാതിക്കാരെ ക്ഷേത്രത്തിൽ പ്രവേശി പ്പിക്കുന്നതിന് എതിരായിരുന്നു.പ്രശ്നം രൂക്ഷമായപ്പോൾ ഏറു വിഭാഗങ്ങളും തമ്മിൽ വലിയ തർക്കത്തിലായി. അത് ഗുരുദേവന്റെ അഭിപ്രായത്തിനു വിട്ടു .തീരുമാനം അറിയുവാൻ ഏറു വിഭാഗങ്ങളും ആകാംക്ഷയോടു കൂടി കാത്തു നില്ക്കുകയായിരുന്നു .
ഒടുവിൽ ഗുരുദേവന്റെ പ്രഖ്യാപനം വന്നു ; പുലയരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാം .ഇത് കേട്ടയുടനെ മൂർക്കോത്ത് കുമാരാൻ ഗുരുദേവന്റെ മുന്നിലെത്തി സാഷ്ടാംഗം വീണു കിടന്നു സന്തോഷാശ്രുക്കൾ പൊഴിച്ചു.ഗുരുദേവന്റെ തീരുമാനം അറിയുവാൻ കാത്തു നിന്ന നൂറു കണക്കിന് പുലയർ ഓടിയെത്തി ഗുരുടെവന് ചുറ്റും വീണു നമസ്കാരം ചെയ്തു ,സന്തോഷം സഹിക്കാനാവാതെ വിങ്ങിക്കരഞ്ഞു.വികാരം കൊണ്ട് ഗുരുദേവന്റെ നിയന്ത്രണം വിട്ടു പോയ അത്യ അപൂർവ്വം സന്ദർഭങ്ങളിൽ ഒന്നായിരുന്നു ഇത് എന്ന് അന്ന് കൂടെ ഒണ്ടായിരുന്നവർ രേഖ പെടുത്തിയിട്ടുണ്ട്.ഒരു അസാധാരണ മനുഷ്യനെ കൊണ്ടല്ലാതെ ഇങ്ങനെയുള്ള സന്ദർഭങ്ങൾ സൃഷ്ടിക്കുവാൻ കഴിയുകയില്ല.
തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിനു വളരെ പ്രധാനപെട്ട മറ്റൊരു പ്രത്യേകത കൂടിയുണ്ട്.ക്ഷേത്രത്തിനു വടക്ക് ഭാഗത്തുള്ള ഗുരു മന്ദിരത്തിൽ ഗുരുദേവന്റെ ഒരു ലോഹ വിഗ്രഹം പ്രതിഷ്ഠ നടത്തിയിട്ടുണ്ട്.ഗുരുദേവൻ ജീവിച്ചിരുന്ന കാലത്ത് നടത്തിയ പ്രതിഷ്ഠയാണിത്‌ എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.ഇറ്റാലിയൻ ശില്പകലാ വിദഗ്ദ്ധനായ "തവറലി" യാണ് ഇ വിഗ്രഹത്തിന്റെ ശില്പി.ഇ വിഗ്രഹം കണ്ട ഗുരുദെവനിൽ നിന്നും അപ്പോൾ തന്നെ അതിന്റെ പ്രതികരണവും വന്നു. "ഒത്തു പോയല്ലോ ! ഇത് വളരെ ക്കാലം ജീവിച്ചുകൊള്ളും.അതിനു ആഹാരവും വേണ്ടല്ലോ " .മൂർക്കോത്ത് കുമാരാൻ തന്റെ ഗുരുവിനു നല്കിയ ശാശ്വത സ്മാരകമാണ് ഇ ശിൽപം.
Posted by Sreeniivasan at 08:32 0 comments
Email ThisBlogThis!Share to XShare to FacebookShare to Pinterest
Newer Posts Older Posts Home
Subscribe to: Posts (Atom)

Blog Archive

  • ►  2016 (52)
    • ►  November (1)
    • ►  October (3)
    • ►  September (3)
    • ►  August (8)
    • ►  July (8)
    • ►  June (1)
    • ►  May (1)
    • ►  April (5)
    • ►  March (1)
    • ►  February (10)
    • ►  January (11)
  • ▼  2015 (18)
    • ▼  November (2)
      • . Health Miracles of Japanese Water Therapy..........
      • ഗുരുദേവൻ്
    • ►  September (4)
      • ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങള്‍ കല്‍പ്പിച്ച വിവാഹ...
      • ശിവഗിരിയിലെ മാതൃകാപാഠശാല
      • വര്‍ക്കല - സ്ഥലനാമം
      • ശ്രീനാരായണഗുരുദേവന്റെ ജീവിത ചരിത്രം
    • ►  August (5)
      • !!! എന്താണ് കണ്ടകശനി എന്ന്‍ അറിയുക !!
      • എള്ളില് ജൈവ ഇരുമ്പ് സത്തുകൾ
      • ''സര്‍വ്വ പഴങ്ങളിലും അടങ്ങിയിരിക്കുന്നതും ത്രിഫലയി...
      • സ്വര്‍ണ്ണ താലിയുടെ കാണാപ്പുറങ്ങള്‍
      • ശിവഗിരി ശാരദാപ്രതിഷ്ഠ ,അറിവിന്‍റെ തീര്‍ത്ഥാടനം...
    • ►  July (3)
    • ►  April (2)
    • ►  March (1)
    • ►  January (1)
  • ►  2014 (14)
    • ►  December (2)
    • ►  September (5)
    • ►  July (5)
    • ►  May (2)
  • ►  2013 (2)
    • ►  September (2)
  • ►  2012 (5)
    • ►  December (1)
    • ►  November (4)

About Me

Sreeniivasan
View my complete profile
Simple theme. Powered by Blogger.